Monday, May 25, 2026
Home Blog Page 251

എർലിങ് ഹാളണ്ടിനു റെക്കോർഡ്: ഫുൾഹാമിനെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്

0

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിനു വീണ്ടും റെക്കോർഡ്. ഫുൾഹാമിനെ സിറ്റി 2–1നു തോൽപിച്ച മത്സരത്തിൽ ആദ്യഗോൾ നേടിയ ഹാളണ്ട് സീസണിലെ ഗോൾ നേട്ടം 34 ആക്കി. ഒരു പ്രിമിയർ ലീഗ് സീസണിൽ കൂടുതൽ ഗോളുകൾ എന്ന നേട്ടത്തിൽ ആൻഡി കോളിനും (ന്യൂകാസിൽ, 1993–94) അലൻ ഷിയറർക്കും (ബ്ലാക്ക്ബേൺ, 1994–95) ഒപ്പം.

പ്രിമിയർ ലീഗിൽ 42 മത്സരങ്ങളായിരുന്ന കാലത്താണ് ഇരുവരും റെക്കോർഡ് കൈവരിച്ചത്. എന്നാൽ ഇത്തവണ സീസണിലെ 38 മത്സരങ്ങൾ പൂർത്തിയാകുന്നതിനു മുൻപാണ് ഹാളണ്ടിന്റെ നേട്ടം. സിറ്റിക്ക് ഇനിയും 6 കളികൾ ബാക്കിയുണ്ട്. 

36–ാം യൂലിയൻ അൽവാരസാണ് സിറ്റിയുടെ 2–ാം ഗോൾ നേടിയത്.  ഫെബ്രുവരിക്കു ശേഷം ആദ്യമായി പോയിന്റ് പട്ടികയിൽ ആർസനലിനെ മറികടന്ന് സിറ്റി ഫഒന്നാം സ്ഥാനത്തെത്തി– 32 കളികളിൽ 76 പോയിന്റ്. ആർസനലിന് 33 കളികളിൽ 75 പോയിന്റ്. 

കോലിയെ ‘കളിയിലെ താരമാക്കിയ’ സീനിയർ; 2013ല്‍ ഔട്ട് ആഘോഷിച്ചതിൽ തർക്കം; കോലി vs ഗംഭീർ ചരിത്രം

0

2009 ലെ ഇന്ത്യ–ശ്രീലങ്ക ഏകദിന പരമ്പര. ആദ്യ 3 മത്സരങ്ങളിൽ രണ്ടും ജയിച്ച് പരമ്പര വിജയത്തിന്റെ തീരത്തുനിൽക്കുന്ന ഇന്ത്യ. നാലാം മത്സരത്തിനു വേദിയായത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയമായിരുന്നു. ശ്രീലങ്ക ഉയർത്തിയ 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 6 ഓവറിനുള്ളിൽ ഓപ്പണർമാരായ സച്ചിനെയും സേവാഗിനെയും നഷ്ടപ്പെടുന്നു. നാലാമനായി ക്രീസിലെത്തിയ ഒരു ഇരുപതുകാരൻ പയ്യനൊപ്പം ഗൗതം ഗംഭീർ പടുത്തുയർത്തിയ 224 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ 7 വിക്കറ്റ് ജയവും പരമ്പരയും സമ്മാനിച്ചത്.

മത്സരശേഷം മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഗംഭീർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തനിക്കു ലഭിച്ച പുരസ്കാരം തന്റെ കൂടെ ബാറ്റ് ചെയ്ത ആ പയ്യന് നൽകണമെന്നാവശ്യപ്പെട്ടു. ‘ഇത് അവന്റെ കന്നി സെഞ്ചറിയാണ്, ഇനിയങ്ങോട്ടുള്ള അവന്റെ കരിയറിന് ഈ അംഗീകാരം ആവശ്യമാണ്’ എന്നുപറ‍ഞ്ഞായിരുന്നു ഗംഭീർ പുരസ്കാരം കൈമാറിയത്. 14 വർഷത്തിനിപ്പുറം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡായി ആ പയ്യൻ വളർന്നു– സാക്ഷാൽ വിരാട് കോലിയായിരുന്നു അത്! പക്ഷേ, ‘തലതൊട്ടനുഗ്രഹിച്ച’ ഗംഭീറും അതേറ്റു വാങ്ങിയ കോലിയും തമ്മിൽ അന്നു തൊട്ട് ഇങ്ങോട്ട് അത്ര നല്ല ബന്ധമായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്നത്

കഴിഞ്ഞ മാസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ലക്നൗ സൂപ്പർ ജയന്റ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിലുണ്ടായ പോർവിളിയുടെ ബാക്കിയാണ് തിങ്കളാഴ്ച ലക്നൗ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ലക്നൗ ജയിച്ചത്. അതിനു ശേഷം ലക്നൗ താരം ആവേശ് ഖാൻ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിക്കുകയും ലക്നൗ ടീം മെന്ററായ ഗൗതം ഗംഭീർ ചിന്നസ്വാമിയിലെ കാണികളോട് നിശബ്ദരായിരിക്കണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കോലിയെ ചൊടിപ്പിച്ചിരുന്നു.

ഇതിനു മറുപടിയെന്നോണം കഴി‍ഞ്ഞ ദിവസത്തെ മത്സരത്തിൽ കൂടുതൽ അഗ്രസീവായ കോലിയെയാണ് ഗ്രൗണ്ടിൽ കണ്ടത്. കൈൽ മെയേഴ്സ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരെ ഗ്രൗണ്ടിൽ വച്ച് കോലി പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മത്സരശേഷം നവീനും കോലിയും തമ്മിൽ കയർത്തു. ഇതിനിടയിലേക്കാണ് ഗംഭീർ വരുന്നത്. കെ.എൽ.രാഹുലും അമിത് മിശ്രയും ഉൾപ്പെടെയുള്ള താരങ്ങൾ പിടിച്ചു മാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്.

ഐപിഎൽ തല്ല്, രണ്ടാം ഭാഗം

ഇത് ആദ്യമായിട്ടല്ല ഗംഭീറും കോലിയും ഐപിഎലിൽ നേർക്കുനേർ വരുന്നത്. 2013ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അന്ന് കോലി ഔട്ട് ആയതിനു പിന്നാലെ ഗംഭീർ നടത്തിയ ആഘോഷ പ്രകടനം കോലിയെ ചൊടിപ്പിക്കുകയും ഇരുവരും നേർക്കുനേർ വരുകയും ചെയ്തിരുന്നു. കൊൽക്കത്ത താരം രജത് ഭാട്യ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അന്ന് രംഗം ശാന്തമാക്കിയത്.

അടിക്കു പഞ്ഞമില്ലാത്ത ഐപിഎൽ

വാക്കേറ്റത്തിനും പോർവിളികൾക്കും അന്നും ഇന്നും ഐപിഎലിൽ പഞ്ഞമില്ല. 2008ൽ ഹർഭജൻ സിങ്– ശ്രീശാന്ത്, 2013ൽ കോലി– ഗംഭീർ, 2014ൽ കയ്റൻ പൊള്ളാർഡ്– മിച്ചൽ സ്റ്റാർക്, 2016ൽ ഹർഭജൻ സിങ്–അമ്പാട്ടി റായിഡു, 2019ൽ ജോസ് ബട്‌ലർ– ആർ.അശ്വിൻ, ഈ വർഷം നിതീഷ് റാണ– ഹൃതിക് ഷ‌ോക്കീൻ തുടങ്ങി അടിപ്പട്ടിക അങ്ങനെ നീളുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചു, വമ്പൻ വിജയവുമായി അല്‍ നസർ; കിരീട പ്രതീക്ഷ

0

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ റെയ്ദിനെ 4–0നു തോൽപിച്ച് അൽ നസ്ർ കിരീട പ്രതീക്ഷ നിലനിർത്തി. 4–ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസ്റിന്റെ ആദ്യ ഗോൾ നേടിയത്. 25 കളികളിൽ 56 പോയിന്റുമായി ലീഗിൽ ഇപ്പോൾ രണ്ടാമതാണ് അൽ നസ്ർ. ഒന്നാമതുള്ള അൽ ഇത്തിഹാദിന് 24 കളികളിൽ 59 പോയിന്റുണ്ട്.

സീസണിൽ അൽ നസ്റിന് 5 കളികളും അൽ ഇത്തിഹാദിന് 6 കളികളുമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ 3 മത്സരങ്ങളി‍ൽ ജയിക്കാനാവാതെ പോയതാണ് അൽ നസ്റിനെ രണ്ടാം സ്ഥാനത്താക്കിയത്.

3 മത്സരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനുമായില്ല. കോച്ച് റൂഡി ഗാർഷ്യയെ പുറത്താക്കിയതിനുശേഷം കിങ് കപ്പിന്റെ സെമിഫൈനലിൽ പരാജയപ്പെട്ട ക്ലബ് സൗദി സൂപ്പർ കപ്പിൽ നിന്നു നേരത്തേ പുറത്തായിരുന്നു.

ഫീൽഡിങ്ങിനിടെ കാലിനു പരുക്ക്, രാഹുൽ കളിക്കുന്ന കാര്യം സംശയം; ലക്നൗവിന് തലവേദന

0

ലക്നൗ∙ ഐപിഎലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടേറ്റ നിരാശാജനകമായ തോൽവിക്കു പിന്നാലെ ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടിയായി ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ പരുക്കും.

ഫീൽഡിങ്ങിനിടെ കാലിനു പരുക്കേറ്റ് മൈതാനം വിട്ട രാഹുൽ പിന്നീട് ലക്നൗ ഇന്നിങ്സിൽ പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. 3 പന്ത് നേരിട്ട രാഹുൽ റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു. സ്കോർ: ബാംഗ്ലൂർ– 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126. ലക്നൗ–19.5 ഓവറിൽ 108നു പുറത്ത്.

സ്ലോ പിച്ചിൽ 40 പന്തിൽ 44 റൺസെടുത്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിരാട് കോലി 30 പന്തിൽ 31 റൺസെടുത്തു. ചെന്നൈയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ രാഹുലിന്റെ പങ്കാളിത്തം സംശയമാണ്.

ഏഷ്യൻ ബാഡ്മിന്റൻ: സാത്വിക് – ചിരാഗ് ഷെട്ടി സഖ്യത്തിന് പുരുഷ ഡബിൾസ് കിരീടം

0

ദുബായ് ∙ ഏഷ്യൻ ബാഡ്മിന്റൻ പുരുഷ ഡബിൾസിന് ആദ്യമായി ഇന്ത്യൻ ചാംപ്യന്മാർ! കഴിഞ്ഞ വർഷത്തെ ലോകചാംപ്യൻഷിപ്പിൽ വെങ്കല നേട്ടം വരെയെത്തിയ ഇന്ത്യൻ ജോടികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യമാണ് ഉജ്വലമായ പ്രകടനത്തിലൂടെ ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ സ്വർണ ജേതാക്കളായത്. മലേഷ്യയുടെ ഓങ് യു സിൻ– തിയോ ഇ യി സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 16-21, 21-17, 21-19.

58 വർഷത്തിനു ശേഷമാണ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ കിരീടവിജയം. 1965ൽ ലക്നൗവിൽ നടന്ന ചാംപ്യൻഷിപ്പിലെ പുരുഷ സിംഗിൾസിൽ തായ്‌ലൻഡിന്റെ സാൻഗോബ് ററ്റനുസോണിനെ തോൽപിച്ച ദിനേഷ് ഖന്ന മാത്രമാണ് ഏഷ്യൻ വിഭാഗത്തിൽ സ്വർണം നേടിയിട്ടുള്ളത്.

1971ൽ ഇന്ത്യൻ താരങ്ങളായ ദീപു ഘോഷും രമൺ ഘോഷും വെങ്കലം നേടിയതാണു പുരുഷ ഡബിൾസിൽ ഇതിനു മുൻപത്തെ മികച്ച ഏഷ്യൻ നേട്ടം. ഈ സീസണിൽ സാത്വിക്– ചിരാഗ് സഖ്യത്തിന്റെ 2–ാം കിരീടമാണിത്. നേരത്തേ, സ്വിസ് ഓപ്പൺ സൂപ്പർ 300ലും ഇരുവരും ജേതാക്കളായിരുന്നു.

അനുവാദമില്ലാതെ സൗദി സന്ദർശിച്ചു; മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

0

പാരിസ്∙ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന് ഫുട്ബോൾ താരം ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി ഫുട്ബോൾ ക്ലബ്. രണ്ടാഴ്ചത്തേക്കാണ് മെസ്സിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിനു വേണ്ടി മെസിക്ക് കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും സൗദിയിലെത്തിയത്. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. സൗദി യാത്രയ്ക്കായി മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നെന്നും എന്നാൽ ക്ലബ് അത് നിരസിച്ചെന്നുമാണ് വിവരം.

ടെന്റിൽ ഉറക്കം, ജീവിക്കാൻ പാനിപൂരി കച്ചവടം; മുംബൈയെ വിറപ്പിച്ച നാട്ടുകാരൻ യശസ്വി

0

‘‘യശസ്വി ജയ്സ്‍വാൾ പ്രതിഭയുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഫോം അതേപടി ഐപിഎല്ലിലേക്കും കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അത് യശസ്വിക്ക് നല്ലതാണ്. ഇന്ത്യൻ ക്രിക്കറ്റിനും രാജസ്ഥാൻ റോയൽസിനും ഗുണം ചെയ്യും.’’– ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്ന യുവ ഓപ്പണർ യശസ്വി ജയ്‍സ്‍വാളിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. വാങ്കഡേ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകരെ സാക്ഷിയാക്കി ജയ്‍സ്‍വാൾ നടത്തിയ ബാറ്റിങ് പ്രകടനം കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചറിയെന്ന നേട്ടവുമായാണ് അവസാനിപ്പിച്ചത്. 21 വയസ്സുകാരനായ യുവതാരം 62 പന്തുകളിൽനിന്നു നേടിയത് 124 റൺസ്.

ആദ്യ പന്തുമുതൽ ക്രീസിലുണ്ടായിരുന്ന ജയ്‍സ്‍വാൾ രാജസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിക്കാൻ രണ്ട് പന്തുകൾ മാത്രം ബാക്കിയുള്ളപ്പോഴാണു പുറത്തായത്. അതിനിടെ ഗാലറിയിലേക്കു സിക്സുകൾ മൂളിപ്പറന്നത് എട്ടുവട്ടം. 16 ഫോറുകൾ ബൗണ്ടറി കടന്നു. ഐപിഎല്ലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ കളിക്കുകയാണെന്നതിന്റെ ഒരു സമ്മർദവും വാങ്കഡേയിൽ രാജസ്ഥാൻ താരത്തിനുണ്ടായിരുന്നില്ല. കാരണം മുംബൈ യശസ്വി ജയ്‍സ്‍‌വാളിന്റെ സ്വന്തം കളിമൈതാനമാണ്.

ഉത്തർപ്രദേശില്‍നിന്ന് ക്രിക്കറ്റിന്റെ സാധ്യതകൾ തേടി 11–ാം വയസ്സിൽ മുംബൈയിലെത്തിയതാണ് യശസ്വിയുടെ ജീവിതംതന്നെ മാറ്റിമറിച്ചത്. രക്ഷിതാക്കളില്ലാതെ ആദ്യമായി മുംബൈയിലെത്തിയപ്പോൾ യശസ്വി ജയ്‍സ്‍വാൾ കിടന്നുറങ്ങിയിരുന്നത് ഒരു ഗോശാലയിലായിരുന്നു. പിന്നീട് അമ്മാവന്റെ വീട്ടിലേക്കു മാറി. അവിടെ സ്ഥലം കുറവാണെന്നു കണ്ടതോടെ മുംബൈയിലെ ആസാദ് മൈതാനത്തിനു സമീപത്തുള്ള ടെന്റിലായിരുന്നു യുവതാരത്തിന്റെ താമസം. മൈതാനത്ത് ക്രിക്കറ്റ് കളിച്ച് ഭക്ഷണത്തിനായി പണം കണ്ടെത്താൻ യശസ്വി ജയ്‍സ്‍വാള്‍ തെരുവിൽ പാനിപൂരി വിറ്റിരുന്നു. ആസാദ് മൈതാനത്തെ ജീവനക്കാർക്കൊപ്പമാണ് കുട്ടിക്കാലത്ത് യശസ്വി ഭക്ഷണം കഴിച്ചിരുന്നത്. ക്രിക്കറ്റ് പരിശീലകനായ ജ്വാല സിങ്ങിനൊപ്പം ചേർന്നതോടെയാണ് യശസ്വിയുടെ കരിയർ മാറിയത്. പരിശീലനത്തോടൊപ്പം യശസ്വിക്ക് താമസിക്കാനുള്ള സൗകര്യവും ജ്വാല സിങ് ഒരുക്കിനൽകി.

സച്ചിനെ സ്റ്റാറാക്കിയ ടൂർണമെന്റിൽ യശസ്വി

ഹാരിസ് ഷീൽഡ് സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ പുറത്താകാതെ 319 റൺസും 13 വിക്കറ്റും വീഴ്ത്തിയതോടെയാണ് യശസ്വി ജയ്സ്‍വാൾ ആദ്യമായി ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. ഇതേ ടൂർണമെന്റിൽ തിളങ്ങിയ മറ്റൊരാൾ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായി മാറിയിട്ടുണ്ട്, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഹാരിസ് ഷീൽഡില്‍ തിളങ്ങിയതോടെ യശസ്വിക്ക് ക്രിക്കറ്റിൽ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2019ൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ ചേർന്നു. 15 മത്സരങ്ങളില്‍നിന്ന് 1845 റൺസാണു താരം നേടിയത്. ഫസ്റ്റ് ക്ലാസിൽ ഒൻപതു സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളുമുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ‍ഡബിൾ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 വയസ്സായിരുന്നു ഡബിൾ സെഞ്ചറിയടിക്കുമ്പോൾ യശസ്വിയുടെ പ്രായം. പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ താരം 2020 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിലും കളിച്ചു. ലോകകപ്പിലെ പ്ലേയർ ഓഫ് ദ് ടൂർണമെന്റും അണ്ടർ 19 ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററുമായി. ഇന്ത്യ ഫൈനലിൽ ബംഗ്ലദേശിനോടു തോറ്റെങ്കിലും ആറു മത്സരങ്ങളിൽനിന്ന് യശസ്വി 400 റൺസെടുത്തു. ഒരു സെഞ്ചറിയും നാല് അർധ സെഞ്ചറികളും അതിലുൾപ്പെടും.

2019ലെ ഐപിഎൽ താരലേലത്തിൽ 2.4 കോടി രൂപ ചെലവഴിച്ചാണ് യശസ്വിയെ രാജസ്ഥാൻ റോയൽ‌സ് സ്വന്തമാക്കിയത്. ഏതാനും സീസണുകൾക്കു ശേഷം ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്‍ലർക്കൊപ്പം രാജസ്ഥാൻ ഓപ്പണിങ്ങിലെ വിശ്വസ്തനായി യശസ്വി ജയ്‌‍സ്‍വാൾ മാറി. ഒൻപതു മത്സരങ്ങളിൽനിന്ന് 428 റൺസുമായി, ഐപിഎൽ റൺവേട്ടക്കാരിൽ ഏറ്റവും മുന്നിലാണ് യശസ്വി ജയ്സ്‍വാൾ ഉള്ളത്. മുംബൈയ്ക്കെതിരായ സെഞ്ചറിയോടെ സൂപ്പർ താരങ്ങളായ വിരാട് കോലി, ഫാഫ് ഡുപ്ലേസി എന്നിവരെ പിന്തള്ളിയാണ് യശസ്വിയുടെ മുന്നേറ്റം.

ഒരു സെഞ്ചറി, നേട്ടങ്ങൾ പലത്

53 പന്തുകളിൽനിന്നാണ് യശസ്വി ജയ്‍സ്‍വാൾ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ 32 മത്സരത്തിലായിരുന്നു ഇത്. 2023 ഐപിഎല്ലിലെ ഇതുവരെയുള്ളതിൽ ഉയർന്ന വ്യക്തിഗത സ്കോറും ജയ്സ്‌വാളിന്റെ പേരിലായി. ഐപിഎല്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ജയ്സ്‍വാൾ. 21 വയസ്സുള്ള ജയ്‍സ്‍വാളിനെക്കാൾ ചെറു പ്രായത്തിൽ സെഞ്ചറി ഉറപ്പിച്ചത് മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവരാണ്.

നാപ്പോളിക്ക് സമനില; കിരീടത്തിന് കാത്തിരിക്കണം

0

നേപ്പിൾസ് ∙ ഇറ്റാലിയൻ സീരി എ ഫുട്ബോൾ ചാംപ്യൻമാരാകാൻ നാപ്പോളി കാത്തിരിക്കണം. ഇന്നലെ സലെർനിറ്റാനയോട് 1–1 സമനില വഴങ്ങിയതാണ് ഹോം ഗ്രൗണ്ടായ ഡിയേഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നാപ്പോളിക്ക് ചെറിയ തിരിച്ചടിയായത്. രണ്ടാമതുള്ള ലാസിയോ ഇന്റർ മിലാനോട് 3–1നു തോറ്റതോടെ നാപ്പോളിക്ക് ജയം മതിയായിരുന്നു. 62–ാം മിനിറ്റി‍ മാത്തിയാസ് ഒളിവേരയുടെ ഗോളിൽ നാപ്പോളി മുന്നിലെത്തിയെങ്കിലും 84–ാം മിനിറ്റിൽ ബുലായെ ദിയയുടെ ഗോളിൽ സലെർനിറ്റാന തിരിച്ചടിച്ചു. 6 റൗണ്ട് മത്സരങ്ങൾ ശേഷിക്കേ ഒന്നാം സ്ഥാനത്ത് നാപ്പോളിക്ക് 18 പോയിന്റ് ലീഡുണ്ട്.

കിങ് ലിറൻ! ലോക ചെസിന് പുതിയ ചാംപ്യൻ; ടൈബ്രേക്കറിൽ നീപോംനീഷിക്കു തോൽവി

0

അധികാരക്കൈമാറ്റം! 10 വർഷമായി മാഗ്നസ് കാൾസൻ കൈവശം വയ്ക്കുന്ന ലോക ചെസ് കിരീടത്തിന് പുതിയ അവകാശി– ഡിങ് ലിറൻ. റഷ്യൻ താരം യാൻ നീപോംനീഷിയെ ടൈബ്രേക്കറിൽ തോൽപിച്ചാണ് ചൈനീസ് താരം 17–ാം ലോക ചെസ് ചാംപ്യനാകുന്നത്. കസഖ്‌സ്ഥാനിലെ അസ്താനയിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ നാലാം ഗെയിം ജയിച്ചാണ് (2.5- 1.5) ഡിങ്, നീപോംനീഷിക്കെതിരെ വിജയമുറപ്പിച്ചത്. ഓപ്പൺ വിഭാഗത്തിൽ ലോക ചെസ് കിരീടം ആദ്യമായാണ് ചൈനയിലെത്തുന്നത്. നിലവിൽ ലോകവനിതാ ചാംപ്യനും ചൈനയിൽനിന്നാണ്– ജു വെൻജുൻ.

അവിശ്വസനീയം

ലോക ചാംപ്യൻപദവിയിലേക്കുള്ള ഈ മുപ്പതുകാരന്റെ കുതിച്ചുചാട്ടത്തെ ഇതിൽക്കുറഞ്ഞ വാക്കുകളിൽ വിശേഷിപ്പിക്കാനാവില്ല. ലോക ചാംപ്യൻഷിപ്പിലേക്ക് അവസാനവണ്ടി കയറിവന്നയാൾ എന്ന് വിശ്വനാഥൻ ആനന്ദ് വിശേഷിപ്പിച്ച ഡിങ്ങിന്റെ ചെസ് ബോർഡിലെ കഴിവുകളെക്കുറിച്ച് ആർക്കും തർക്കമുണ്ടായിരുന്നില്ല. മാഗ്നസ് സമഗ്രാധിപത്യം പുലർത്തുമ്പോൾ തന്നെ ആരാണ് അദ്ദേഹത്തെ വീഴ്ത്താൻ പോകുന്നത് എന്ന ചർച്ചകൾക്കിടയിൽ എന്നും ഉയർന്നു വരുന്ന ഒരു പേര് ഡിങ്ങിന്റേതായിരുന്നു. തന്റെ കഴിവുകളെക്കുറിച്ച് മിതഭാഷിയും തന്റെ കുറവുകളെക്കുറിച്ച് ഏറെ വാചാലനുമായ ഡിങ് ഒരുപക്ഷേ, ലോക ചെസ് ചരിത്രത്തിലെ ഏറ്റവും വിനയാന്വിതനായ ചാംപ്യനുമാണ്. ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കാനുള്ള തന്റെ പരിമിതികളെക്കുറിച്ചും മാനസിക സമ്മർദങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കാറുള്ള ഡിങ്ങിന്റെ ലോക ചാംപ്യൻഷിപ്പിലേക്കുള്ള പ്രവേശനം ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു . കാൻഡിഡേറ്റ്സ് മൽസരം ജയിച്ച് നീപോംനീഷി ചാംപ്യൻ മാഗ്നസ് കാൾസന്റെ എതിരാളിയായെങ്കിലും മാഗ്നസ് മൽസരിക്കുന്നില്ലെന്നു തീരുമാനിച്ചതോടെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരനായ ഡിങ്ങിനു നറുക്കു വീണു. ഫൈനലിൽ നീപോയ്ക്കെതിരെ പലവട്ടം പിന്നിട്ടു നിന്നിട്ടും ഡിങ് തിരിച്ചു വന്നു. ചാംപ്യൻഷിപ് 7-7 സമനിലയായതിനെ തുടർന്നാണ് ൈട ബ്രേക്കർ വേണ്ടിവന്നത്.

ടൈബ്രേക്കർ

ടൈബ്രേക്കറിലെ ആദ്യ 3 കളികളും സമനിലയായി. നാലാം ഗെയിമിൽ നീപ്പോയ്ക്കായിരുന്നു മുൻതൂക്കം. തന്റെ സാധ്യതകളിൽ അമിത പ്രതീക്ഷയർപ്പിച്ച നീപ്പോ, ഡിങ്ങിന് അപകടകരമായ കാലാൾ മുന്നേറ്റത്തിന് (പാസ്ഡ് പോൺ) അവസരം നൽകി. ആ ആനുകൂല്യം വിട്ടുനൽകാതെ ഡിങ് മനോഹരമായി വിജയത്തിലേക്ക് തേർ തെളിച്ചു. ചാംപ്യൻഷിപ്പിൽ ഉടനീളം പിന്നിട്ടുനിന്ന ഡിങ് ആദ്യമായി മുന്നിലെത്തിയ നിമിഷം. ആ സ്വപ്നനിമിഷം സമ്മാനിച്ചത് ലോക കിരീടവും. മാഗ്നസ് കാൾസനു ലോകം നൽകുന്ന ഒരു പണത്തൂക്കം മുൻതൂക്കത്തെ വരും ടൂർണമെന്റുകളിലെ വിജയങ്ങൾകൊണ്ട് മറികടക്ക‌ുക തന്നെയാകും ഈ ചൈനക്കാരന്റെ അടുത്തലക്ഷ്യം. അതുകൊണ്ടുതന്നെയാകും കിരീടധാരണം കഴിഞ്ഞയുടൻ ‘‘ലോക കിരീടമായിരുന്നില്ല എന്റെ അവസാന ലക്ഷ്യം, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവുകയാണ്’’ എന്ന് ഡിങ് പറഞ്ഞത്.

100

2017 ഓഗസ്റ്റ് മുതൽ 2018 നവംബർ വരെ ക്ലാസിക്കൽ ചെസിലെ 100 മത്സരങ്ങളിൽ (29 ജയം, 71 സമനില) അപരാജിതനായിരുന്നു ഡിങ് ലിറൻ. പിന്നീട് മാഗ്നസ് കാൾസനാണ് (125 മത്സരങ്ങൾ– 42 ജയം, 83 സമനില) ഇതു മറികടന്നത്.

Olivia Wilde Looking Forward to New Patterned Dress Collection

0

We woke reasonably late following the feast and free flowing wine the night before. After gathering ourselves and our packs, we headed down to our homestay family’s small dining room for breakfast.

Refreshingly, what was expected of her was the same thing that was expected of Lara Stone: to take a beautiful picture.

We were making our way to the Rila Mountains, where we were visiting the Rila Monastery where we enjoyed scrambled eggs, toast, mekitsi, local jam and peppermint tea.

We wandered the site with other tourists

Yet strangely the place did not seem crowded. I’m not sure if it was the sheer size of the place, or whether the masses congregated in one area and didn’t venture far from the main church, but I didn’t feel overwhelmed by tourists in the monastery.

Headed over Lions Bridge and made our way to the Sofia Synagogue, then sheltered in the Central Market Hall until the recurrent (but short-lived) mid-afternoon rain passed.

Feeling refreshed after an espresso, we walked a short distance to the small but welcoming Banya Bashi Mosque, then descended into the ancient Serdica complex.

We were exhausted after a long day of travel, so we headed back to the hotel and crashed.

I had low expectations about Sofia as a city, but after the walking tour I absolutely loved the place. This was an easy city to navigate, and it was a beautiful city – despite its ugly, staunch and stolid communist-built surrounds. Sofia has a very average facade as you enter the city, but once you lose yourself in the old town area, everything changes.

Clothes can transform your mood and confidence. Fashion moves so quickly that, unless you have a strong point of view, you can lose integrity. I like to be real. I don’t like things to be staged or fussy. I think I’d go mad if I didn’t have a place to escape to. You have to stay true to your heritage, that’s what your brand is about.