Saturday, June 20, 2026
Home Blog Page 136

ഗാസയിലെ യു.എന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഇസ്രയേല്‍ ആക്രമണം:27 മരണം

0


ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. ഇരുപത്തിയേഴ് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസ് കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ വിശദീകരണം.

ഗാസയിലെ നുസെയ്‌റത്തില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. രണ്ട് മിസൈലുകള്‍ ആണ് സ്‌കൂള്‍ കെട്ടിടത്തില്‍ പതിച്ചത്. സ്ത്രീകള്‍ അടക്കം ഇരുപത്തിയേഴ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഹമാസ് കേന്ദ്രമാക്കിയ സ്‌കൂളിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഭീകരവാദികളാണ് കൊല്ലപ്പെട്ടതെന്നും ആണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വിശദീകരണം.ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെയും ഇസ്ലാമിക് ജിവാദിന്റെയും പ്രവര്‍ത്തകരാണ് നുസെയ്‌റത്തിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ സ്‌കൂളില്‍ തമ്പടിച്ചിരുന്നതെന്നും പ്രതിരോധ സേന അവകാശപ്പെട്ടു.

എന്നാല്‍ ഈ അവകാശവാദം നിഷേധിച്ച ഹമാസിന്റെ മാധ്യമവിഭാഗം ഇസ്രയേല്‍ സൈന്യം അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നരനായാട്ട് നടത്തുകയാണെന്ന് ആരോപിച്ചു.ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇടയിലാണ് അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്ക് നേരെ അടക്കം ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നതുകൊണ്ട് ആക്രമണം നിര്‍ത്തിവെക്കില്ലെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.

ഷാര്‍ജയില്‍ നിന്നും മസ്‌ക്കത്തിലേക്ക് ബസ് സര്‍വീസിന് തുടക്കം: പ്രതിദിനം രണ്ട് സര്‍വീസുകള്‍

0


ഷാര്‍ജയില്‍ നിന്നും ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രതിദിനം രണ്ട് സര്‍വീസുകള്‍ ആണ് ഇരുനഗരങ്ങള്‍ക്കുമിടയില്‍ നടത്തുന്നത്. 95.40 ദിര്‍ഹം ആണ് ഒരു വശത്തേക്ക് ടിക്കറ്റ് നിരക്ക്.ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ ആറരയ്ക്കാണ് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റിലേക്ക് മവാസലാത്തിന്റെ ആദ്യ ബസ് പുറപ്പെട്ടത്. മസ്‌ക്കത്തില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ആദ്യ ബസും രാവിലെ ആറരയ്ക്കാണ്. പ്രതിദിനം ഇരുനഗരങ്ങളള്‍ക്കുമിടയില്‍ രണ്ട് ബസ് സര്‍വീസുകള്‍ ആണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ ആറരയ്ക്ക് ജുബൈലില്‍ നിന്നും പുറപ്പെടുന്ന ബസ് ഉച്ചതിരിച്ച് രണ്ടരയ്ക്ക് മസ്‌ക്കത്തിലെ അസൈബ ബസ്റ്റേഷനില്‍ എത്തും. രാവിലെ ആറരയ്ക്ക് മസ്‌ക്കത്തില്‍ നിന്നും പുറപ്പെടുന്ന ബസ് ഷാര്‍ജയില്‍ 3.40-ന് ആണ് എത്തുന്നത്. ഷാര്‍ജയില്‍ നിന്നും വൈകിട്ട് നാല് മണിക്കാണ് മസ്‌ക്കത്തിലേക്കുള്ള രണ്ടാമത്തെ ബസ്. ഇത് രാത്രി പന്ത്രണ്ടോട് കൂടി മസ്‌ക്കത്തില്‍ എത്തും. മസ്‌കത്തില്‍ നിന്നും വൈകിട്ട് നാലിന് പുറപ്പെടുന്ന രണ്ടാമത്തെ ബസ് പുലര്‍ച്ചെ 1.10-നും ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ എത്തും. ഷാര്‍ജയില്‍ നിന്നും ഫുജൈറ വഴി കല്‍ബയില്‍ എത്തിയാണ് ബസ് ഒമാനിലേക്ക് പ്രവേശിക്കുന്നത്.

ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 276 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഇരുപത്തിമൂന്ന് കിലോഗ്രാം ചെക്കിന്‍ ബാഗേജിന് ഒപ്പം ഏഴ് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.

യുഎഇയില്‍ വെളളിയാഴ്ച വരെ മഴയ്ക്ക് സാധ്യത: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

0


യുഎഇയില്‍ മഴയുള്ള കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്ത് താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ന്യുമര്‍ദ്ദം ആണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ അനുഭവപ്പെട്ട മഴയും കാലാവസ്ഥാ വ്യതിയാനവും വ്യാഴാഴ്ച വരെ തുടരും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

നാളെയും മറ്റന്നാളും ആകാശം മേഘാവൃതമാവുകയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യുകയും ചെയ്യും. രാജ്യത്തിന്റെ ചില വടക്കന്‍ പ്രദേശങ്ങളിലും കഴിക്കന്‍ ഭാഗത്തും തെക്കന്‍ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോട് കൂടി താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തും. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ഈ ആഴ്ച താപനില കുറവായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. കുറഞ്ഞ താപനില വീണ്ടും അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയ്ക്ക് എത്തിയിട്ടുണ്ട്.

ജബല്‍ ജയ്‌സില്‍ ഇന്ന് പുലര്‍ച്ചെ 4.7 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച കിഴക്കന്‍ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തെക്കന്‍-പടിഞ്ഞാറ് നിന്നും എത്തുന്ന ന്യുനമര്‍ദ്ദം ആണ് കാലാവസ്ഥയില്‍ മാറ്റം സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാറ്റിന്റെ വേഗത വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചു: ഉദ്ഘാടനം ചെയ്ത് ഷാര്‍ജ ഭരണാധികാരി

0


ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് കൊയ്ത്ത് ആരംഭിച്ചു. വിളവെടുപ്പ് യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മികച്ച വിളവാണ് ഇത്തവണയും ഷാര്‍ജയിലെ ഗോതമ്പ് പാടത്ത് ലഭിച്ചിരിക്കുന്നത്.ഷാര്‍ജ മെലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചതിന് ശേഷമുളള രണ്ടാമത് വിളവെടുപ്പിനാണ് തുടക്കമായിരിക്കുന്നത്. മൂന്ന് കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. കൊയ്‌തെടുത്ത ആദ്യ ഗോതമ്പ് മണികള്‍ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റുവാങ്ങി.

ഇത്തവണ 1428 ഹെക്ടറില്‍ ആണ് മെലീഹയില്‍ ഗോതമ്പ് കൃഷി. ഗോതമ്പ് കൃഷിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ സംയോജിപ്പിച്ചാണ് ഇത്തവണ കൃഷി 1428 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആണ് ഷാര്‍ജ ഭരണകൂടം മെലീഹയില്‍ ഗോതമ്പ് കൃഷി ആരംഭിച്ചത്. നാനൂറ് ഹെക്ടറില്‍ നടത്തിയ കൃഷി വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചത്.ഏറ്റവും അധുനികമായ രീതികള്‍ ഉപയോഗിച്ചാണ് ഷാര്‍ജയിലെ ഗോതമ്പ് കൃഷി. ഗോതമ്പ് പാടത്ത് തന്നെ നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് മന്ദിരവും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. 1670 ചതുരശ്രമീറ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഒരു ബയോടെക്‌നോളജി ലബോറട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗോതമ്പ് വിത്തിനങ്ങള്‍ പരീക്ഷിക്കുന്ന ഫാമിലും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സന്ദര്‍ശനം നടത്തി. ജനിതക വ്യതിയാനം വരുത്തിയിട്ടില്ലാത്ത 550 ഓളം ഗോതമ്പ് ഇനങ്ങളാണ് പരീക്ഷണ ഫാമില്‍ ഉള്ളത്. വ്യത്യസ്ഥ തരം ഗോതമ്പ് ഇനങ്ങള്‍ പരീക്ഷിച്ച് അതില്‍ നിന്നും ഏറ്റവും അനുയോജ്യമായവ തെരഞ്ഞെടുത്താണ് മെലീഹയില്‍ കൃഷി ചെയ്യുന്നത്.

ഗാസയില്‍ റമദാന് മുന്‍പ് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കഴിഞ്ഞേക്കുമെന്ന് ജോ ബൈഡന്‍

0


ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് തിങ്കളാഴ്ചയോട് കൂടി ധാരണയില്‍ എത്താന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റമദാന്‍ വ്രതാരംഭത്തോട് അനുബന്ധിച്ച് വെടിനിര്‍ത്തലിന് ഇസ്രയേല്‍ ഭരണകൂടം സമ്മതിച്ചെന്നും ബൈഡന്‍ പറഞ്ഞു.ഹമാസും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.മാര്‍ച്ച് പത്തിനോ പതിനൊന്നിനോ റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഗാസ മുനമ്പിലെ ആക്രമണങ്ങള്‍ താത്കാലികമായി എങ്കിലും നിര്‍ത്തിവെക്കുന്നതിനുള്ള ശ്രമത്തിലാണ് മധ്യസ്ഥ രാജ്യങ്ങള്‍.

കഴിഞ്ഞ ആഴ്ച പാരീസില്‍ നടന്ന യോഗങ്ങളില്‍ അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഖത്തറും ഈജിപതും ചര്‍ച്ചകളില്‍ സജീവ പങ്കാളികളാണ്. ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങളില്‍ ആണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതീക്ഷ വെയ്ക്കുന്നത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും അടുത്തയാഴ്ച്ചയോട് കൂടി വെനിര്‍ത്തലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ എന്നും ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേലില്‍ തടവില്‍ കഴിയുന്ന പലസ്തീനികളുടെ മോചനവും ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കലും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാനൂറോളം പലസ്തീന്‍ തടവുകാരെ വിട്ടയക്കുമ്പോള്‍ നാല്‍പത് ബന്ദികളെ ഹമാസും മോചിപ്പിക്കും. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നുവെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഈ ആഴ്ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തുടരും.ചര്‍ച്ചകള്‍ക്കായി ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കായി ദോഹയില്‍ എത്തും.

യുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത

0

യുഎഇയില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴ പെയ്യും എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ആണ് മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ യുഎഇയില്‍ പലയിടത്തും ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.ഇന്ന് രാത്രിയോട് കൂടി മേഘങ്ങള്‍ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വടക്കന്‍ മേഖലയില്‍ ഭേദതപ്പെട്ട മഴയ്ക്കാണ് സാധ്യത. യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ പകലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഫുജൈറയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു.എന്നാല്‍ പുതുക്കിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ ശക്തമായ മഴയ്ക്ക് പ്രവചനം ഇല്ല. അതെസമയം രാജ്യത്ത് കാറ്റിന്റെ വേഗത വര്‍ദ്ധിക്കും എന്ന് കാലാവസ്ഥാ വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ പ്രവചനം. യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടിയ താപനില മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കും ഏറ്റവും കുറഞ്ഞ താപനില പത്ത് ഡിഗ്രിസെല്‍ഷ്യസിന് മുകളിലേക്കും ഉയര്‍ന്നു. കുറഞ്ഞതാപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴേയ്ക്ക് കുറഞ്ഞതിന് ശേഷം ആണ് വീണ്ടും വര്‍ദ്ധിക്കുന്നത്

വീതി കൂട്ടും ; അല്‍ഖൈല്‍ റോഡില്‍ 700 ദശലക്ഷത്തിന്റെ നവീകരണപദ്ധതി

0


അല്‍ഖൈല്‍ റോഡ് നവീകരണത്തിന് എഴുനൂറ് ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ നല്‍കിയെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. അഞ്ച് പാലങ്ങള്‍ അടക്കമാണ് നിര്‍മ്മിക്കുക. കൂടുതല്‍ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തില്‍ ആണ് അല്‍ഖൈല്‍ റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.അല്‍ഖൈല്‍ റോഡിന്റെ വീതി കൂട്ടുന്നതടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് എഴുനൂറ് ദശലക്ഷം ദിര്‍ഹത്തിന്റെ കരാര്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി നല്‍കിയിരിക്കുന്നത്. അല്‍ഖൈല്‍ റോഡിലൂടെ ഉള്ള യാത്രാസമയത്തില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് വരുത്തുകയാണ് ലക്ഷ്യം. ഏഴ് സ്ഥലങ്ങളില്‍ ആണ് റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുക. ആകെര 3300 മീറ്റര്‍ നീളം വരുന്ന അഞ്ച് പാലങ്ങളും നിര്‍മ്മിക്കും.

സബീല്‍, മെയ്ദാന്‍, അല്‍ഖൂസ് വണ്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവടങ്ങളിലാണ് പ്രധാനമായും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. നിലവിലുളഅള ഇന്റര്‍സെക്ഷനുകളുടെയും പാലങ്ങളുടെയും ശേഷിയും വര്‍ദ്ധിപ്പിക്കും. മണിക്കൂറില്‍ 19600 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധത്തിലാണ് റോഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്‌സ് റോഡിനും സമാന്തരമായിട്ടുള്ള മറ്റ് പാതകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് തീരുമാനം എന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.

നവീകരണം പൂര്‍ത്തിയാകുന്നത്തോടെ അല്‍ഖൈല്‍ റോഡിന്റെ ചില ഭാഗങ്ങളില്‍ നിലവില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യണം എന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

0

ഇന്‍ര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോം ഉപയോക്തക്കാള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അടിയന്തരമായി ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പുതിയ പതിപ്പിലേക്ക് മാറണം എന്നാണ് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കുന്നത്.

ഹാക്കിംഗ് അടക്കമുള്ള സൈബര്‍ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഒന്നില്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഗൂഗിളിള്‍ ക്രോമിന്റെ പഴയ പതിപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും സൈബര്‍ സുരക്ഷാ അഥോറിട്ടി വ്യക്തമാക്കി.

ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറുന്നതിനും സ്വകാര്യവിവരങ്ങള്‍ അടക്കും ചോരുന്നതിനും കാരണമാകും എന്നും മുന്നറിയിപ്പില്‍ പുറയുന്നുണ്ട്. ക്രോമിന്റെ പുതിയ പതിപ്പുകളില്‍ ഇത്തരം ആക്രമണങ്ങളെ തടയുന്നതിനുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്നാണ്

അബുദബി പൊലീസ് മുന്നറിയിപ്പ് ; അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് പിഴശിക്ഷ

0

ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്. അനാവശ്യമായി വാഹനങ്ങളില്‍ നിന്നും ശബ്ദം പുറപ്പെടുവിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധത്തില്‍ വാഹനങ്ങളില്‍ നിന്നും അനാവശ്യമായി ശബ്ദം പുറപ്പെടുവിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് അബുദബി പൊലീസ്. അനുവദനീയമായതിലും കൂടുതല്‍ ശബ്ദമുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും പിടിയിലാകും. അനാവാശ്യമായി ആക്‌സിലറേഷന്‍ വര്‍ദ്ധിപ്പിച്ച് വാഹനങ്ങളുടെ ശബ്ദം വര്‍ദ്ധിപ്പിക്കുന്നവര്‍ക്കും രണ്ടായിരം ദിര്‍ഹം ആണ് പിഴ ശിക്ഷ. പന്ത്രണ്ട് ബ്ലാക് പോയിന്റും ലഭിക്കും. പാര്‍പ്പിടമേഖലകള്‍ക്കും സമീപത്തുള്ള മണല്‍പ്രദേശങ്ങളില്‍ ഇത്തരം പ്രവണതകള്‍ വ്യാപകമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

വയോധികര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം വാഹനങ്ങളില്‍ നിന്നും പുറപ്പെടുന്ന വലിയ ശബ്ദം അസ്വസ്തകളും ഭീതിയും സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അമിത ശബ്ദമുള്ള വാഹനങ്ങള്‍ സ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ 999 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നും അബുദബി പൊലീസ് അറിയിച്ചു.

ചെങ്കടലില്‍ കപ്പല്‍ ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഹുത്തികള്‍

0

ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് യെമനിലെ ഹൂത്തി വിമതര്‍. കടലിന് അടിയില്‍ നിന്നും കപ്പലുകള്‍ ആക്രമിക്കും എന്നും ഹുത്തികള്‍ ഭീഷണി മുഴക്കി. ചെങ്കടലില്‍ ഒരു ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം നടത്തിയെന്നും ഹൂത്തികള്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയായി ചെങ്കടലിലും മറ്റ് സമുദ്രമേഖലകളിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തിപ്പെടുത്തും എന്നാണ് ഹൂത്തി നേതാവ് അബ്ദുള്‍ മാലിക്ക് അല്‍ ഹൂത്തി ഭീഷണി മുഴക്കുന്നത്. ഇതുവരെ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം ആണ് നടത്തിയത് എങ്കില്‍ ഇനിമുതല്‍ സമുദ്രാന്തര്‍ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകും.

കടലിന് അടിയില്‍ നിന്നും ആക്രമണം നടത്തന്നതിന് എന്ത് തരം ആയുധമാണ് ഉപയോഗിക്കുക എന്ന് ഹുത്തി നേതാവ് വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളും യു.എസ് യു.ക കപ്പലുകളും ചെങ്കടലില്‍ കൂടി സഞ്ചരിക്കുന്നത് വിലക്കിക്കൊണ്ട് ഹൂത്തികള്‍ നോട്ടീസും പുറത്തിറക്കിയിരുന്നു. കപ്പല്‍ കമ്പനികള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ആണ് ഹൂത്തികള്‍ നോട്ടീസ് നല്‍കിയത്. ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെയാണ് ഏറ്റവും ഒടുവില്‍ ഹൂത്തികളുടെ ആക്രമണം ഉണ്ടായത്. ഐസ്‌ലാന്‍ഡര്‍ എന്ന കപ്പലില്‍ ഹൂത്തി മിസൈല്‍ ആക്രമണത്തില്‍ തീപിടുത്തം ഉണ്ടായെന്ന് യു.കെ സമുദ്രസുരക്ഷാ സേന അറിയിച്ചു. രണ്ട് മിസൈലുകള്‍ ആണ് കപ്പലിന് നേരെ എത്തിയത്.

ആക്രമണത്തില്‍ നേരിയ കേടുപാടുകള്‍ സംഭവിച്ച കപ്പല്‍ യാത്ര തുടരുകയാണ്. ചെങ്കടലിന് മുകളില്‍ ഹൂത്തികളുടെ ആറ് ഡ്രോണുകള്‍ തകര്‍ത്തതായി അമേരിക്കന്‍ സഖ്യസേനയും അറിയിച്ചു.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ നാല്‍പ്പകത്തിയെട്ട് കപ്പലുകള്‍ക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തി എന്നാണ് ഹൂത്തികളുടെ അവകാശവാദം. കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള യു.എസ്-യുകെ സഖ്യം പരാജയപ്പെട്ടിരിക്കുകയാമെന്നും ഹൂത്തികള്‍ ആരോപിച്ചു.