Monday, March 30, 2026
Home Blog Page 253

Everyone Should Travel for Their Favorite Foods

0

We woke reasonably late following the feast and free flowing wine the night before. After gathering ourselves and our packs, we headed down to our homestay family’s small dining room for breakfast.

Refreshingly, what was expected of her was the same thing that was expected of Lara Stone: to take a beautiful picture.

We were making our way to the Rila Mountains, where we were visiting the Rila Monastery where we enjoyed scrambled eggs, toast, mekitsi, local jam and peppermint tea.

We wandered the site with other tourists

Yet strangely the place did not seem crowded. I’m not sure if it was the sheer size of the place, or whether the masses congregated in one area and didn’t venture far from the main church, but I didn’t feel overwhelmed by tourists in the monastery.

Headed over Lions Bridge and made our way to the Sofia Synagogue, then sheltered in the Central Market Hall until the recurrent (but short-lived) mid-afternoon rain passed.

Feeling refreshed after an espresso, we walked a short distance to the small but welcoming Banya Bashi Mosque, then descended into the ancient Serdica complex.

We were exhausted after a long day of travel, so we headed back to the hotel and crashed.

I had low expectations about Sofia as a city, but after the walking tour I absolutely loved the place. This was an easy city to navigate, and it was a beautiful city – despite its ugly, staunch and stolid communist-built surrounds. Sofia has a very average facade as you enter the city, but once you lose yourself in the old town area, everything changes.

Clothes can transform your mood and confidence. Fashion moves so quickly that, unless you have a strong point of view, you can lose integrity. I like to be real. I don’t like things to be staged or fussy. I think I’d go mad if I didn’t have a place to escape to. You have to stay true to your heritage, that’s what your brand is about.

ഈ വേനലിൽ കഴിക്കാം ആരോഗ്യഗുണങ്ങളേറും മള്‍ബെറി

0

p>ഈ വേനലിൽ കഴിക്കാൻ പറ്റിയ രുചികരവും ആരോഗ്യഗുണങ്ങള്‍ ഏറിയതുമായ പഴമാണ് മൾബെറി. മാർച്ച് മുതൽ മെയ് വരെയും ഒക്ടോബർ, നവംബർ മാസങ്ങളിലുമാണ് മൾബെറി ഉണ്ടാകുന്നത്. ചുവപ്പ്, കറുപ്പ്, പർപ്പിൾ, വെള്ള, പിങ്ക് നിറങ്ങളിൽ വ്യത്യസ്ത ഇനം മള്‍ബെറി ഉണ്ട്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. ജ്യൂസ്, ജാം, സ്ക്വാഷ്, ജെല്ലി ഇവയെല്ലാം മൾബെറി ഉപയോഗിച്ച് ഉണ്ടാക്കാം. 

അയൺ, വൈറ്റമിൻ സി, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് മൾബെറി. മൾബെറി നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം. 

∙ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

മൾബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വര്‍ധിപ്പിക്കാൻ മൾബെറി സഹായിക്കുന്നു. ഇതുമൂലം എല്ലാ കലകളിലേക്കും കോശങ്ങളിലേക്കും ഓക്സിജൻ വിതരണം വർധിക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുകയും അവയവങ്ങൾ സുഗമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

∙ അന്നജത്തെ ദഹിപ്പിക്കുന്നു

1–ഡീ ഓക്സിനോജിറിമെഡിസിൻ, എന്ന ആൽഫാ ഗ്ലൂക്കോസിഡേസ് ഇൻഹിബിറ്റർ മൾബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തിന്റെ ദഹനത്തിന് സഹായിക്കുന്നു. 

∙ ദഹനം മെച്ചപ്പെടുത്തുന്നു

ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പഴങ്ങൾ, പ്രത്യേകിച്ച് െബറിപ്പഴങ്ങൾ ദഹനത്തിനു സഹായകമാണ്. മലബന്ധം, വയറുകമ്പിക്കൽ, വയറുവേദന ഇവയെല്ലാം അകറ്റാനും മൾബെറി സഹായിക്കുന്നു. മൾബെറിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

∙ ഇൻഫ്ലമേഷൻ അകറ്റുന്നു

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള സംയുക്തങ്ങളായ റെസ്‌വെറാട്രോൾ, ആന്തോസയാനിനുകൾ ഇവ മൾബെറിയിൽ ധാരാളം ഉണ്ട്. ആന്തോസയാനിനുകള്‍ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കാനും ഓക്സീകരണസമ്മർദം അകറ്റാനും മൾബെറി ഇലയും സഹായിക്കും. 

∙ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

വൈറ്റമിൻ എ ധാരാളം അടങ്ങിയതിനാൽ ദിവസവും ഒരു ഗ്ലാസ് മൾബെറി ജ്യൂസ് കുടിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും. കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സ്ട്രെയ്ൻ കുറയ്ക്കാനും വൈറ്റമിൻ എ മികച്ചതാണ്. ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷണമേകാനും സഹായിക്കുന്നു. റെറ്റിനയ്ക്ക് നാശം ഉണ്ടാകുന്നതു വഴി കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമാകുന്നവയാണ് ഫ്രീറാഡിക്കലുകൾ, പ്രത്യേകിച്ച് പ്രമേഹരോഗികളിൽ. പ്രമേഹത്തെ നിയന്ത്രിക്കുന്ന, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നോക്കുന്ന നിരവധി സംയുക്തങ്ങൾ മൾബെറിയിൽ ഉണ്ട് എന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ബയോളജിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

∙ അൽസ്ഹൈമേഴ്സ് തടയുന്നു

കാത്സ്യം വളരെ കൂടിയ അളവിൽ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മറവി രോഗത്തെ തടഞ്ഞ് തലച്ചോറിനെ ആരോഗ്യത്തോടെയും ഫ്രഷ് ആയും നിലനിർത്താൻ മൾബെറി സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയില്‍ വ്യതിയാനം: സര്‍വസാധാരണമായ അഞ്ച് കാരണങ്ങള്‍

0

രക്തത്തിലെ പഞ്ചസാരയുടെ തോതിലുണ്ടാകുന്ന വ്യതിയാനം പ്രമേഹം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. 80 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ പ്രമേഹവുമായി മല്ലിടുന്നുണ്ടെന്നാണ് കണക്ക്. ഫാസ്റ്റിങ്ങിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ തോത്  ഡെസിലീറ്ററിന് 125 മില്ലിഗ്രാമിന്  മേലെയാണെങ്കില്‍ ഒരാള്‍ക്ക് പ്രമേഹമുളളതായി കണക്കാക്കുന്നു. ഇത് 100നും 125നും ഇടയിലാണെങ്കില്‍ ആ വ്യക്തി പ്രമേഹത്തിലേക്ക് പോകാന്‍ സാധ്യതയുള്ള പ്രീഡയബറ്റിക് ഘട്ടത്തിലാണെന്ന് മനസ്സിലാക്കാം. 

രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനം ഉണ്ടാക്കുന്ന അഞ്ച് സര്‍വസാധാരണമായ കാരണങ്ങള്‍ ഇനി പറയുന്നവാണ്.

1. ശരീരത്തിലെ നിര്‍ജലീകരണം

ശരീരത്തിലെ ജലാംശം താഴുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ കാരണമാകാം. ധാരാളം വെള്ളം കുടിക്കുന്നത് അമിതമായ പഞ്ചസാരയെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കും. 

2. മരുന്നിന്‍റെ ഡോസ് കൃത്യമല്ല

പ്രമേഹത്തിനായി നിങ്ങള്‍ കഴിക്കുന്ന മരുന്നിന്‍റെ ഡോസ് കൃത്യമല്ലെങ്കിലും പഞ്ചസാരയുടെ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.  രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ പരിശോധിക്കേണ്ടതും ഡോക്ടറെ കണ്ട് ഇപ്പോള്‍ കഴിക്കുന്ന പ്രമേഹ മരുന്നിന്‍റെ ഡോസ് കൃത്യമാണോ എന്ന് അന്വേഷിക്കേണ്ടതും അത്യാവശ്യമാണ്. 

3. മറ്റ് മരുന്നുകളുടെ സ്വാധീനം

സ്റ്റിറോയ്ഡ് പോലുള്ള മറ്റ് മരുന്നുകള്‍ കഴിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനം ഉണ്ടാകാറുണ്ട്. ഈ മരുന്നുകള്‍ പ്രമേഹത്തിന് കഴിക്കുന്ന മരുന്നിന്‍റെ സ്വാധീനത്തെ ബാധിക്കുന്നതാണ് കാരണം. 

വായിലെ അര്‍ബുദം പലതരം; ലക്ഷണങ്ങള്‍ ഇവ

0

വായ്ക്കുള്ളിലെ ഏതൊരിടത്ത് ആരംഭിക്കുന്ന അര്‍ബുദ വളര്‍ച്ചയെയും പൊതുവായി മൗത്ത് അഥവാ ഓറല്‍ കാന്‍സര്‍ എന്ന് പറയും. എന്നാല്‍ ഇത് കവിളിനുള്ളില്‍, മോണയില്‍, നാക്കില്‍, ചുണ്ടില്‍ അങ്ങനെ പല തരത്തിലുണ്ട്. അര്‍ബുദ വളര്‍ച്ചയുടെ ഇടത്തിന് അനുസരിച്ചുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. 

കവിളിനുള്ളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ ഇന്നര്‍ ചീക്ക് കാന്‍സര്‍, ബക്കല്‍ മ്യൂകോസ് കാന്‍സര്‍ എന്നെല്ലാം വിളിക്കാറുണ്ട്. കവിളിന്‍റെ ഉള്ളിലെ പാളിയിലുള്ള കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതിനെ തുടര്‍ന്നാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

1. വായ്ക്കുള്ളില്‍ വെളുപ്പോ ചുവപ്പോ ഇരുണ്ട നിറത്തിലോ പാടുകള്‍

2. കവിളിനുള്ളില്‍ ചെറിയ മുഴയോ തടിപ്പോ

3. വായ്ക്ക് വേദനയും മരവിപ്പും

4. താടിയെല്ല്  അനക്കാന്‍ ബുദ്ധിമുട്ട്

5 താടിക്ക് വേദനയും നീര്‍ക്കെട്ടും

6. തൊണ്ടയില്‍ എന്തൊ തടഞ്ഞിരിക്കുന്നത് പോലുള്ള തോന്നല്‍

7. തൊണ്ടവേദന

8. മാരകമായ ചെവി വേദന

9. ശബ്ദത്തിലെ മാറ്റം

10. ഇളകിയ പല്ലുകളും പല്ലിന് ചുറ്റമുള്ള വേദനയും

നാക്കിന് താഴെ വായുടെ അടിഭാഗത്തു വരുന്ന അര്‍ബുദമാണ് മറ്റൊന്ന്. പുകയിലയുടെയും മദ്യത്തിന്‍റെയും ഉപയോഗം ഈ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വായിലുണ്ടാകുന്ന ക്രമമായി വഷളാകുന്ന മുറിവാണ് ഇതിന്‍റെ പ്രധാന ലക്ഷണം. വായില്‍ വെളുപ്പ്, ചുവപ്പ്, ഇരുണ്ട നിറത്തിലെ പാട്, വായില്‍ വേദന, തൊണ്ടയില്‍ മുഴ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. മുകളിലത്തെയോ താഴത്തെയോ മോണയില്‍ വരുന്ന അര്‍ബുദം മോണയില്‍ പാടുകള്‍, പൊട്ടല്‍, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. 

വായുടെ മേല്‍ഭാഗത്ത് വരുന്ന ഹാര്‍ഡ് പാലേറ്റ് കാന്‍സറിന്‍റെ ഭാഗമായി ഇവിടെ മുഴയോ വളര്‍ച്ചയോ ഉണ്ടാകുകയും പിന്നീട് രക്തമൊഴുക്ക് സംഭവിക്കുകയും ചെയ്യും. മദ്യപാനം, പുകയില ഉപയോഗം എന്നിവയ്ക്ക് പുറമേ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കേണ്ടി വരുന്നതും ചുണ്ടില്‍ അര്‍ബുദം ഉണ്ടാക്കാം. ചുണ്ടില്‍ കരിയാത്ത മുറിവ്, തടിപ്പ്, മുഴ, രക്തസ്രാവം, വേദന, മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. നാക്കിന്‍റെ അര്‍ബുദം രണ്ട് തരത്തില്‍ വരാം. നാക്കിന്‍റെ സംസാരത്തിന് സഹായിക്കുന്ന ഭാഗത്തും അതിന്‍റെ ഉള്ളിലുള്ള ഭാഗത്തും. നാക്കില്‍ പ്രത്യക്ഷമാകുന്ന വെളുത്തതോ ചുവപ്പോ ഇരുണ്ടതോ ആയ പാടുകള്‍, തൊണ്ട വേദന, നാക്കില്‍ മുഴ, മുറിവ്, ഭക്ഷണം വിഴുങ്ങുമ്പോൾ  വേദന, വായ്ക്ക് മരവിപ്പ്, നാക്കില്‍ നിന്ന് രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍.

ഹോര്‍മോണുകളുടെ താളം തെറ്റിക്കും ഈ അഞ്ച് ദുശ്ശീലങ്ങള്‍

0

പല തരത്തിലുള്ള ഹോര്‍മോണുകള്‍ നമ്മുടെ ശരീരത്തിലുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും രക്തസമ്മര്‍ദത്തെയും പ്രത്യുൽപാദനക്ഷമതയെയും ചയാപചയത്തെയും ഉറക്കത്തെയുമെല്ലാം ഗണ്യമായി സ്വാധീനിക്കുന്നു. നാം എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിലെല്ലാം ഈ ഹോര്‍മോണുകളുടെ സന്തുലനത്തിന് നിര്‍ണായക പങ്കുണ്ട്. 

ഹോര്‍മോണല്‍ സന്തുലനം താളം തെറ്റുന്നത് പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം. നമ്മുടെ ചില ചീത്ത ശീലങ്ങള്‍ ഈ സന്തുലനത്തെ താളം തെറ്റിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

1. കഫൈന്‍

അമിതമായ തോതില്‍ കാപ്പി കുടിക്കുന്നത് ഹോര്‍മോണല്‍ സന്തുലനത്തിന്‍റെ താളം തെറ്റിക്കും. കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണിന്‍റെ ഉൽപാദനത്തെ ഉദ്ദീപിപ്പിക്കാന്‍ കഫൈന് സാധിക്കും. കോര്‍ട്ടിസോള്‍ തോത് നിയന്ത്രണം വിട്ടുയരുന്നത് നീര്‍ക്കെട്ടിനെ കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്‍റെ ശേഷിയെ ബാധിക്കുന്നതാണ്.

2. ആവശ്യത്തിന് ഉറക്കമില്ലായ്മ

നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അറ്റകുറ്റപണിയെല്ലാം നടക്കുന്നത് നാം ഉറങ്ങുന്ന സമയത്താണ്. ശരീരത്തിന് സ്വയം പുതുക്കാനും റീച്ചാര്‍ജ് ചെയ്യാനും ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ  സമ്മര്‍ദ പ്രതികരണം ഉണ്ടാകുകയും ഹോര്‍മോണല്‍ സന്തുലനത്തിന്‍റെ താളം തെറ്റുകയും ചെയ്യും. 

3. ഭക്ഷണം സ്കിപ്പ് ചെയ്യുന്നത്

തിരക്ക് പിടിച്ചുള്ള ജീവിതത്തിനിടെ പലരും പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ വിട്ടുപോകാറുണ്ട്. പ്രഭാതഭക്ഷണവും മറ്റും ഒരു കാപ്പിയില്‍ ഒതുക്കുന്നവരെയും കാണാം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് ഹോര്‍മോണുകളുടെ മാത്രമല്ല ജീവിതത്തിന്‍റെയും താളം തെറ്റിക്കാം. 

4. അമിതമായ വര്‍ക്ക് ഔട്ട്

ജിമ്മില്‍ പോകുന്നതും വര്‍ക്ക് ഔട്ട് ചെയ്യുന്നതുമൊക്കെ നല്ലതുതന്നെ. പക്ഷേ, അത് അമിതമായാല്‍ കുഴപ്പമാണ്. അതിതീവ്രമായ വര്‍ക്ക്ഔട്ടുകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് ഹോര്‍മോണല്‍ തകരാറുകള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

5. എന്‍ഡോക്രൈനിനെ ബാധിക്കുന്ന രാസവസ്തുക്കള്‍

പ്ലാസ്റ്റിക് വെള്ള കുപ്പികള്‍, അലുമിനിയം കാനുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ എന്‍ഡോക്രൈന്‍ സംവിധാനത്തിന്‍റെ താളം തെറ്റിക്കുന്ന ചില രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഹോര്‍മോണ്‍ ഉൽപാദനത്തിനെ നിയന്ത്രിക്കുന്ന എന്‍ഡോക്രൈന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കാം.

പ്രമേഹം ചര്‍മത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം

0

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണം വിട്ടുയരുന്നത് ഹൃദയത്തെയും രക്തകോശങ്ങളെയും കണ്ണുകളെയും വൃക്കകളെയും നാഡീവ്യൂഹത്തെയും മാത്രമല്ല ബാധിക്കുന്നത്. ചര്‍മത്തിലും ഇതിന്‍റെ പ്രതിഫലനങ്ങള്‍ പ്രത്യക്ഷമാകും. തൊലിപ്പുറത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെ സൂചനയായി എടുക്കാവുന്നതാണ്. നിലവില്‍ ചര്‍മരോഗം ഉള്ളവര്‍ക്ക് ലക്ഷണങ്ങള്‍ വഷളാകാനും പ്രമേഹം കാരണമാകാം. 

പ്രമേഹം മൂലം ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണെന്ന് ദ ഏസ്തെറ്റിക് ക്ലിനിക്സ് കണ്‍സൽറ്റന്‍റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1. ബാക്ടീരിയല്‍ അണുബാധ

കണ്‍പോളകളിലും നഖത്തിലും ചര്‍മത്തിലുമുള്ള ബാക്ടീരിയല്‍ അണുബാധകള്‍ക്ക് പ്രമേഹം കാരണമാകും. കണ്ണും ചര്‍മവുമെല്ലാം ചുവന്ന് തടിക്കാന്‍ ഈ അണുബാധ മൂലം സാധ്യതയുണ്ട്. 

2. ചര്‍മത്തില്‍ പാടുകള്‍

മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണര്‍പ്പുകള്‍ പ്രമേഹത്തിന്‍റെ ഭാഗമായി ചര്‍മത്തില്‍ ഉണ്ടാകാം. ചെറിയ കുരു പോലെ ആരംഭിച്ച് തടിച്ച തിണര്‍പ്പുകളായി ഇവ മാറുന്നതാണ്. ചൊറിച്ചിലും വേദനയും ഉണ്ടാക്കാം.

3. വെല്‍വെറ്റ് പോലുള്ള ചര്‍മം

പ്രമേഹത്തിന് മുന്‍പെയുള്ള പ്രീഡയബറ്റിക് ഘട്ടത്തില്‍ ഈ ലക്ഷണം പ്രത്യക്ഷമാകാം. കഴുത്തിലും കക്ഷത്തിലും കാലിന്‍റെ ഇടുക്കിലുമെല്ലാം ഇരുണ്ട നിറത്തില്‍ വെല്‍വെറ്റ് പോലെ ചര്‍മത്തില്‍ തിണര്‍പ്പുണ്ടാകാം. അകാന്തോസിസ് നിഗ്രിക്കന്‍സ് എന്നാണ് ഇതിന് പറയുന്നത്. 

4. ഡയബറ്റിക് കുമിളകള്‍

കൈകാലുകള്‍, കാല്‍പാദം, വിരലിന് പിന്‍വശം എന്നിങ്ങനെ ചര്‍മത്തില്‍ പലയിടത്തും വേദനാരഹിതമായ കുമിളകള്‍ പ്രമേഹം മൂലം ഉണ്ടാകാം. ഇത് മൂലം ചര്‍മത്തില്‍ പൊളളലേറ്റ പോലെ കാണപ്പെടാം. 

5. വിരലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്

കൈയിലെയോ കാലുകളിലെയോ വിരലുകളും സന്ധികളും അനക്കാനുള്ള ബുദ്ധിമുട്ടും പ്രമേഹ ലക്ഷണമാണ്. ചര്‍മം വലിഞ്ഞു മുറുകുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിനെ ഡിജിറ്റല്‍ സ്ക്ളീറോസിസ്  എന്ന് വിളിക്കും. തോളുകള്‍, കഴുത്ത്, മുഖം, നെഞ്ച് എന്നിവിടങ്ങളിലും ഇത്തരത്തില്‍ ചര്‍മം വലിഞ്ഞു മുറുകിയും  മെഴുക് പോലെയും അനുഭവപ്പെടാം. 

6. മുട്ടിന് താഴെ പാടുകള്‍

മുട്ടിന് താഴെ കാലിന്‍റെ മുഖഭാഗത്ത് പ്രത്യക്ഷമാകുന്ന പാടുകളും വരകളും പ്രമേഹ ലക്ഷണമാണ്. ഡയബറ്റിക് ഡെര്‍മോപതി എന്ന ഈ പ്രശ്നം മൂലം വേദനയുണ്ടാകില്ലെങ്കിലും ഇത് നിസ്സാരമായി അവഗണിക്കരുത്. 

7. കൈമുട്ടില്‍ മുഴകള്‍

ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ചെറിയ മുഴകള്‍ കാല്‍മുട്ടിലും കാല്‍മുട്ടിന് പിന്നിലുമായി പ്രമേഹം മൂലം പ്രത്യക്ഷപ്പെടാം. പെട്ടെന്ന് പ്രത്യക്ഷമാകുകയും അപ്രത്യക്ഷമാകുകയും ചെയ്യാവുന്ന ലക്ഷണമാണ് ഇത്.

8. വരണ്ട ചൊറിച്ചിലുള്ള ചര്‍മം

രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ  ചര്‍മത്തിന് അതിന്‍റെ സ്വാഭാവികമായ ജലാംശം നഷ്ടപ്പെടും. ഇത് തൊലി വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും.

വാഗൺ ആർ മുന്നിൽ നിന്ന് നയിച്ചു, വിൽപനയിലെ ആദ്യ 10 റാങ്ക് ഇവർക്ക്

0

വാഹന വിപണിയിലെ ഏപ്രിൽ മാസത്തെ വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ പതിവുപോലെ മാരുതി സുസുക്കി തന്നെ ഒന്നാമൻ. മാരുതി 137320 കാറുകൾ വിറ്റപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 49701 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47010 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 34694 കാറുകളും അ‍ഞ്ചാം സ്ഥാനത്തുള്ള കിയ 23216 വാഹനങ്ങളും വിറ്റു. വിപണിയെ മാരുതി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു കാറുകളിൽ ആറും മാരുതി തന്നെ. ആദ്യ പത്തിൽ ഇടംപിടിച്ച കാറുകൾ ഏതൊക്കെയെന്നു നോക്കാം

ഒന്നാം സ്ഥാനത്ത് മാരുതിയുടെ ടോൺബോയ് ഹാച്ച് വാഗൺആറാണ്. 20879 യൂണിറ്റാണ് വിൽപന. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 18 ശതമാനമാണ് വളർച്ച. 2023 ഏപ്രിലിൽ 17776 യൂണിറ്റായിരുന്നു വിൽപന. രണ്ടാം സ്ഥാനം സ്വിഫ്റ്റിന്. വിൽപന 18753 യൂണിറ്റ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 111 ശതമാനം വളർച്ച. മൂന്നാം സ്ഥാനത്ത് 16180 യൂണിറ്റുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് വിൽപനയിൽ 48 ശതമാനം വളർച്ച. നാലാം സ്ഥാനത്ത് ടാറ്റയുടെ കോംപാക്റ്റ് എസ്‍യുവി നെക്സോണാണ്. മാർച്ചിലെ വിൽപന 15002 യൂണിറ്റ്. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടേയ് എസ്‍യുവി ക്രേറ്റ. വിൽപന 14186 യൂണിറ്റ്.

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‍യുവി ബ്രെസയാണ് 11836 യൂണിറ്റ് വിൽപനയുമായി ആറാം സ്ഥാനത്ത്. മാരുതി സുസുക്കി ഓൾട്ടോയ്ക്കാണ് ഏഴും സ്ഥാനം വിൽപന 11548 യൂണിറ്റ്. ടാറ്റ പഞ്ച് 10934 യൂണിറ്റുമായി എട്ടാം സ്ഥാനത്തും മാരുതി സുസുക്കി ഇക്കോ 10504 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ്‍യുവി വെന്യുവാണ് 10342 യൂണിറ്റുമായി പത്താം സ്ഥാനത്ത്.

ഹിറ്റാണ് ഫ്രോങ്സ്, ആദ്യ മാസം 8784 യൂണിറ്റ് വിൽപന

0

ബലേനോയെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിയ ഫ്രോങ്സിന് 7.46 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വാഹനത്തിന്റെ 1.2 ലീറ്റർ വകഭേദത്തിന്റെ വില 7.46 ലക്ഷം രൂപ മുതൽ 9.72 ലക്ഷം രൂപ വരെയാണ്. 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിൻ മോഡലിന്റെ വില 9.72 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെ.

വില പ്രഖ്യാപിക്കും മുൻപേ മികച്ച ബുക്കിങ് മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവർ ഫ്രോങ്സിന് ലഭിച്ചു എന്നാണ് കമ്പനി അറിയിക്കുന്നത്. ജിംനിയുടെ കൂടെ ഓട്ടോഎക്സ്പോയിൽ ജനുവരി 12ന് അവതരിപ്പിച്ച പുതിയ ക്രോസ് ഓവറിന്റെ ബുക്കിങ്ങും അന്നു തന്നെ ആരംഭിച്ചിരുന്നു.

ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗം സ്‌പോർട്ടിയും സ്റ്റൈലിഷും ആണ്. ഫ്രോങ്സിനെ കഴിയുന്നത്ര മസ്കുലർ ആക്കി മാറ്റിയിട്ടുണ്ട്. ഗ്രിൽ, ക്രോം സ്ട്രിപ്, ഡിആർഎൽ, ബോണറ്റ് എന്നിവയ്ക്കെല്ലാം വിറ്റാരയോട് സാമ്യമുണ്ട്. മൂന്ന് ലൈറ്റുകളുള്ള ഹെഡ്‌ലാംപാണ്. മസ്കുലർ ലുക്ക് തോന്നിക്കുന്നതിന് മുന്നിലും വശങ്ങളിലും പിന്നിലും പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. മനോഹര ഡിസൈനിലുള്ള അലോയ് വീലുകളാണ്.

ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്.

1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്‍ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും.

ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയർലെസ് ചാർജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിൽ ഫ്രോങ്സ് എത്തും.

മഴയത്ത് സ‍ഡൻ ബ്രേക്ക് ഇടരുതേ, എസ്‍യുവി ലോറിയിൽ ഇടിച്ച് 3 മരണം: വിഡിയോ

0

അമിതവേഗം, വെള്ളം കെട്ടിക്കിടക്കുന്ന റോഡുകൾ, സഡൻ ബ്രേക്ക്… അപകടകരമായ കോമ്പിനേഷനാണിത്. ഇവ ചേർന്നാൽ ജീവൻവരെ നഷ്ടപ്പെട്ടേക്കാവുന്ന അപകടമുണ്ടാകും. അത്തരത്തിലൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് സൈബർബാദ് ട്രാഫ്ക് പൊലീസ് പുറത്തുവിട്ടത്.

ഹൈവേയിൽ സഡൻ ബ്രേക്ക് പിടിച്ച് നിയന്ത്രണം വിട്ട എസ്‍യുവി നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് മൂന്നു പേരാണ് മരിച്ചത്. വേഗത്തിലെത്തിയ എസ്‍യുവിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എസ്‍യുവിയിൽ സഞ്ചരിച്ച മൂന്നു പേർക്കും ജീവൻ നഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.

മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കൂ

∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.

∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.

∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.

∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.