Friday, January 23, 2026
HomeNewsGulfസൗദി ഏവിയെഷന്‍ പിഴയായി ഈടക്കിയത് 1.38 കോടി റിയാല്‍

സൗദി ഏവിയെഷന്‍ പിഴയായി ഈടക്കിയത് 1.38 കോടി റിയാല്‍

സൗദിയില്‍ സിവില്‍ ഏവിയേഷന്‍ നിയമവും എക്‌സിക്യൂട്ടീവ് നിര്‍ദേശങ്ങളും ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 1.38 കോടി റിയാല്‍. സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പുറത്തുവിട്ട 2025ലെ റിപ്പോര്‍ട്ടിലേതാണ് കണക്കുകള്‍. ആകെ 609 ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ആകെ 609 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ചുമത്തിയ പിഴത്തുകയാണ് ആകെ 1.38 കോടി റിയാല്‍ . നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ 404 ലംഘനങ്ങള്‍ രേഖപ്പെടുത്തി. 67 ലക്ഷത്തിലധികം റിയാലാണ് വിമാനക്കമ്പനികളില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പാലിക്കാത്ത 7 ലംഘനങ്ങള്‍ക്ക് 5.25 ലക്ഷം റിയാല്‍ പിഴ ചുമത്തിയിരുന്നു. വിമാനങ്ങളുടെ വൈകല്‍ മുതല്‍ റദ്ദാക്കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 136 പരാതികള്‍ വന്നു. അതില്‍ 50 ലക്ഷത്തിലധികം റിയാലാണ് പിഴയായി ഈടാക്കി. എക്‌സിക്യൂട്ടീവ് നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ ലംഘിച്ച ലൈസന്‍സുള്ള കമ്പനികള്‍ക്കെതിരെ 16 കേസുകളില്‍ 11 ലക്ഷത്തിലധികം റിയാലും പിഴചുമത്തി. വ്യക്തികള്‍ക്കെതിരെ 43 നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത് . അതില്‍ പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച 4 പേര്‍ക്ക് 9,500 റിയാല്‍ പിഴചുമത്തി. ,വിമാനത്തില്‍ അപകടകരമായ പെരുമാറ്റം നടത്തിയ 37 യാത്രക്കാരില്‍ നിന്നും 26,900 റിയാല്‍ പിഴ ഈടാക്കി. വ്യോമസുരക്ഷാ എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ക്ക് 3 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തിയിരുന്നു. പൈലറ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒരാള്‍ക്ക് 10,000 റിയാലും പിഴ ചുമത്തി. പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച 3 കമ്പനികള്‍ക്ക് 30,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments