Wednesday, May 21, 2025
HomeNewsNationalഭീകരരുടെ വീടുകള്‍ തകര്‍ത്ത് ഇന്ത്യ സുരക്ഷാ സേന

ഭീകരരുടെ വീടുകള്‍ തകര്‍ത്ത് ഇന്ത്യ സുരക്ഷാ സേന

ജമ്മുകശ്മീരില്‍ രണ്ട് ഭീകരരുടെ കൂടി വീടുകള്‍ തകര്‍ത്ത് ഇന്ത്യന്‍ രക്ഷാ സേന.ഇതുവരെ ഒന്‍പ്ത് ഭീകരവാദികളുടെ വീടുകള്‍ ആണ് തകര്‍ത്തത്.ഭീകരര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ ജമീല്‍ അഹമ്മദിന്റെയും ജെയ്‌ഷെ മുഹമ്മദ് അംഗമായ അമീര്‍ നസീറിന്റെയും വീടാണ് സുരക്ഷാ സേന തകര്‍ത്തത്. കശ്മീരിലെ ബന്ദിപ്പോരയില്‍ ആണ് വീടുകള്‍ സ്ഥിതി ചെയ്തിരുന്നത്.2016 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗമാണ് ജമീല്‍ അഹമ്മദ്. കഴിഞ്ഞ ദിവസമാണ് ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനായ അഹ്‌സാന്‍ ഉല്‍ ഹക്കിന്റെയും ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാരിസ് അഹമ്മദിന്റെയും വീടുകള്‍ സുരക്ഷ സേന തകര്‍ത്തത്. അഹ്സാന്‍ ഉല്‍ ഹക്ക് ജെയ്‌ഷെ മുഹമ്മദിന്റെ പുല്‍വാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിന്റെ പുല്‍വാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകര്‍ത്തത്.ഇരുവര്‍ക്കും പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീടുകള്‍ തകര്‍ത്തത്. പഹല്‍?ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകര്‍ത്തത്.


ഭീകരരെ സഹായിക്കുന്നവരുടെ പട്ടികയും അന്വേഷണഏജന്‍സി തയ്യാറാക്കിയിട്ടുണ്ട്. കുപ്വാരയിലെ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. പിന്നാലെ എകെ 47 ഉള്‍പ്പടെ വന്‍ ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു.
ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയി. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments