Monday, May 25, 2026
Home Blog Page 242

ഷംസീർ പറഞ്ഞത് മുഴുവൻ ശരി; മാപ്പ് പറയേണ്ടതില്ലെന്ന് എം വി ഗോവിന്ദൻ

0

ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഷംസീര്‍ മാപ്പ് പറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല.

ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്റുവും ഒക്കെ ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി.ഡി.സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. സിപിഐഎം ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി ജവഹര്‍ലാല്‍ നെഹ്റു എഴുതിയിട്ടുള്ള പുസ്തകം കോണ്‍ഗ്രസുകാരടക്കം വായിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ട് എന്‍എസ്എസ് ഗണപതി ക്ഷേത്രങ്ങളിലേക്ക് പോയി വഴിപാട് നടത്തുന്നതിന് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിൽ ജാഗ്രത വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക്; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

0

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി തിരികെയെത്തുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. സുപ്രധാനമായ കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ഈ ചിത്രത്തിലെ നായികയായെത്തുന്നത്. പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഹരി നാരായണനാണ് , സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി.

‘സമയം തന്നാല്‍ ഇന്ത്യന്‍ ഫുട്ബോളിനെ ആദ്യ പത്തിലെത്തിക്കാം’; കോച്ചായി തുടരാനുള്ള ആഗ്രഹം പരസ്യമാക്കി ഇഗോര്‍ സ്റ്റിമാക്ക്

0

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ഇഗോര്‍ സ്റ്റിമാക്ക്. നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തിക്കാന്‍ തനിക്ക് കഴിയുമെന്നും സ്റ്റിമാക്ക് പറഞ്ഞു. കരാര്‍ പുതുക്കിയാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് ടീമുകളിലൊക്കാം. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. ഇതിനായുള്ള തന്റെ പ്രോജക്ടിനെ വിശ്വസിക്കണമെന്നു സ്റ്റിമാക്ക് പറഞ്ഞു.

സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യ ആകെ 41 മത്സരങ്ങള്‍ കളിച്ചു. അവസാന പതിനൊന്ന് കളിയില്‍ ഇന്ത്യ തോറ്റിട്ടില്ല. ഒന്‍പതിലും ജയിക്കുകയും മൂന്ന് കിരീടം സ്വന്തമാക്കുകയും ചെയ്തു. തുടര്‍വിജയങ്ങളേക്കേള്‍ സ്റ്റിമാക്കിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ശൈലിയില്‍ വന്ന മാറ്റമാണ് ശ്രദ്ധേയം. ഏറെക്കാലമായി പിന്തുടര്‍ന്ന ലോംഗ്‌ബോള്‍ ഗെയിം ഉപേക്ഷിച്ച സ്റ്റിമാക്ക് പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കുന്ന രീതിയിലേക്ക് ടീമിനെ മാറ്റി.

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം, വെസ്റ്റിൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

0

വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. ഇഷാൻ കിഷൻ പരമ്പരയിലെ താരമായി. ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചിന് 351 റൺസ് നേടി. വെസ്റ്റിൻഡീസ് 35 ആം ഓവറിൽ 151 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു.

ബാറ്റ്‌സ് മാൻമാർ മികച്ച സ്കോറാണ് ടീമിന് സമ്മാനിച്ചത്. ഓപ്പണർമാരായ ഗില്ലും (92 പന്തിൽ 85) കിഷനും (64 പന്തിൽ 77) മികച്ച തുടക്കമാണ്‌ നൽകിയത്‌. നാലാമനായെത്തിയ സഞ്‌ജുവും (41 പന്തിൽ 51) മികച്ച കളി പുറത്തെടുത്തു. അവസാന ഓവറുകളിൽ ഹാർദിക്‌ (52 പന്തിൽ 70*) തകർത്തടിച്ചു. കിഷൻ പരമ്പരയിൽ തുടർച്ചയായ മൂന്നാം അരസെഞ്ചുറിയാണ്‌ തികച്ചത്‌.
മൂന്നാമനായെത്തിയ ഋതുരാജിന്‌ (8) തിളങ്ങാനായില്ല.

4 മണിക്കൂർ കൊണ്ട് 52 കാരി ചന്ദ്രിക ചേച്ചി 25കാരിയായ കല്യാണപ്പെണ്ണായി; വൈറലായി മേക്ക്ഓവർ

0

മെയ്ക് ഓവറിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് 52 കാരിയായ ചന്ദ്രികച്ചേച്ചി. കണ്ണൂർ ആലക്കോട് സ്വദീഷിണി ജിൻസിയാണ് ചന്ദ്രികയെ മെയ്ക്ഓവർ നടത്തി ചെറുപ്പക്കാരിയാക്കിയത്. വീട്ടുജോലിക്ക് എത്തുന്ന ചന്ദ്രിക ചേച്ചിയോട് ജിൻസി ചോദിച്ചു ഒന്ന് ഒരുക്കി എടുക്കട്ടേ എന്ന്, ചേച്ചിക്കും മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് ജിൻസി പറയുന്നത്. ഇതോടെയാണ് ചന്ദ്രിക ചേച്ചി കല്യാണപ്പെണ്ണായി മാറിയത്.

നാല് മണിക്കൂർ കൊണ്ടാണ് ചന്ദ്രികയെ ഒരുക്കിയെടുത്തത് എന്ന് ജിൻസി പറയുന്നു. വളരെ ഡ്രൈ സ്കിൻ ആയിരുന്നു, ഫേഷ്യലും പെഡിക്യൂറുമെല്ലാം ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. കല്യാണ ആവശ്യത്തിനായി ആഭരണങ്ങൾ വാടകയ്ക്ക് നൽകാറുണ്ട്. അതുകൂടി അണിയിച്ചപ്പോൾ ചന്ദ്രിക ചേച്ചി 25 കാരിയായി മാറിയെന്നു ജിൻസി പറയുന്നു. ഫോട്ടോ ഷൂട്ടിനായി കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കിയെന്നും ചന്ദ്രിക ചേച്ചിയാണ് അതെന്ന് ആർക്കും വിശ്വസിക്കാനായില്ലെന്നും ജിൻസി പറയുന്നു.

പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ആമാശയത്തില്‍ കവറുകള്‍, MDMA എന്ന് സംശയം

0

മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിൻ്റെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തുവടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എം.ഡി.എം.എയാണോ എന്ന സംശയത്തിലാണ് പോലീസ്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാസപരിശോധനാ ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.

നാലര മണിക്കൂറോളമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നട്ടെല്ലിനു ക്ഷതമേട്ടുണ്ട്. മലദ്വാരത്തിൽ ലാത്തി കയറ്റിയതിന്റേത് പോലെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.

മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജഫ്രിതാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാൾ ഉൾപ്പടെ അഞ്ചു പേരെയാണ് പോലീസ്ഇ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നേകാലോടെ പിടിയിലായ പ്രതി പുലർച്ചെ നാലരയോടെ മരണമടയുകയായിരുന്നു.

ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്; ഷംസീർ മാപ്പ് പറയണമെന്ന് സുകുമാരന്‍ നായര്‍

0

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമർശങ്ങൾ ഹെെന്ദവ വിശ്വാസികൾക്ക് എതിരാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ. ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് എൻ എസ് എസ്. എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസസംരക്ഷണ ദിനാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിൽ പ്രാര്‍ഥനയും വഴിപാടും നടത്തി.
ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്നും സുകുമാരന്‍ നായർ പറഞ്ഞു.
സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീർ അർഹനല്ല. എന്നാൽ രാജി വെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു. ശാസ്ത്രമല്ല, വിശ്വസമാണ് വലുത്. ശാസ്ത്രം ഗണപതിക്ക്‌ മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു.

ഹരിയാനയിലെ വർഗീയ കലാപം: യുപിയിലും ദില്ലിയിലും അതീവജാഗ്രത

0

ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ജാഗ്രതാ നിദേശം നൽകി. ഹരിയാനയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കലാപം പടരാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം നൽകി.
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി തുടരുന്ന വർഗീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായതായാണ് റിപോർട്ടുകൾ. മരിച്ചവരിൽ രണ്ട്‌ ഹോംഗാർഡുകളും ഉൾപ്പെടും. ഡൽഹിക്ക്‌ സമീപം ഗുഡ്‌ഗാവിൽ തിങ്കളാഴ്‌ച രാത്രി ഒരു പള്ളി അക്രമികൾ കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ്‌ മരിച്ചു. അക്രമം ഗുരുഗ്രമിലേക്കും പടർന്നു. അക്രമങ്ങളിൽ നൂഹ് പോലീസ് 116 പേരെ അറസ്റ്റ് ചെയ്തു. 26 എഫ് ഐ ആർ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നൂഹ് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. നൂഹിലെ ഖെഡ്ല മോഡിലെത്തിയപ്പോൾ ചിലർ യാത്ര തടഞ്ഞ് കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും പറയുന്നു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഘർഷം ആസൂത്രിതമാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞിരുന്നു.

ജയ്പുര്‍-മുംബൈ എക്സ്പ്രസിൽ വെടിവെപ്പ്; RPF എഎസ്ഐ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

0

ജയ്പുർ- മുംബെെ എക്സ്പ്രസിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് മരണം. ഒരു ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ, പാൻട്രി ജീവനക്കാരൻ, രണ്ട് യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആർ പി എഫ് കോൺസ്റ്റബിൾ ചേതൻ സിങിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്ന് ആയുധവും പിടിച്ചെടുത്തു.
പുലർച്ചെ അഞ്ച് മണിയോടെ വാപി സ്റ്റേഷനും ബോറിവാലി സ്റ്റേഷനും ഇടയില്‍വെച്ച് ബി-5 കോച്ചിലായിരുന്നു സംഭവം. ആർ പി എഫ് ഉദ്ദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബോറിവലി സ്റ്റേഷനിൽ വച്ച് മൃതദേഹങ്ങൾ ട്രെയിനിൽ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

0

പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തി. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന.
റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ ഉയരുന്നതിനിടെയാണ് പരിശോധന നടത്തുന്നത്.