Wednesday, March 11, 2026
HomeNewsGulfബഹ്‌റൈനിൽ അടിയന്തരഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി

ബഹ്‌റൈനിൽ അടിയന്തരഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി

ഗര്‍ഭച്ഛിദ്രം സംബന്ധിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ ശൂറ കൗസില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി. എം.പി ലീന ഖാസിം, ഡോ. ജമീല അല്‍ സല്‍മാന്‍ എിവരടക്കം അഞ്ച് അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശത്തിനാണ് അംഗീകാരം.

കഴിഞ്ഞ ആഴ്ച്ചയാണ് അടിയന്തരഘ’ങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്കുതിനുള്ള ബില്‍ അംഗങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 1989 ലെ മെഡിക്കല്‍ ബില് പരിഷ്‌ക്കരിച്ച് ഇതിന് അനുമതി നല്കണമൊയിരുു ബില്ലിലെ ആവശ്യം. ഈ ബില്ലിനാണ് ശൂറ കമ്മിറ്റി അംഗീകാരം നല്‍കിയത്. ഗര്‍ഭധാരണം അമ്മയുടെ ജീവന് ഗുരുതരമായ ഭീഷണിയാകുമ്പോഴോ, ജനനശേഷം കുഞ്ഞിന് ജീവിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടെ് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിക്കുതോ ആയ സാഹചര്യങ്ങളില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രം അനുവദിക്കുക.ഗവമെന്റ് ഈ നിര്‍ദേശം ഔദ്യോഗിക നിയമമായി കരട് തയാറാക്കിയ ശേഷം പാര്‍ലമെന്റിന്റെയും ശൂറ കൗസിലിന്റെയും അന്തിമ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഒബ്സ്റ്റട്രിക്‌സ്, പീഡിയാട്രിക്‌സ് തുടങ്ങിയ മേഖലകളിലെ മൂ് കസള്‍’ന്റുമാര്‍ അടങ്ങു സമിതിയുടെ മെഡിക്കല്‍ റിപ്പോര്‍’് ഇതിനായി നിര്‍ബന്ധമാണ്. മാതാപിതാക്കളുടെ സമ്മതം, അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ മാത്രം ചികിത്സ, ഗര്‍ഭകാലത്തിന്റെ 120 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണം തുടങ്ങിയ നിബന്ധനകളും ഉള്‍പ്പെടുത്തിയി’ുണ്ട്.1989ന് ശേഷം വൈദ്യശാസ്ത്രരംഗത്തുണ്ടായ വലിയ പുരോഗതി കണക്കിലെടുക്കുമ്പോള്‍ ഈ നിയമഭേദഗതി അനിവാര്യമാണെ് ശൂറ കൗസില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള സുപ്രീം കൗസില്‍, സുപ്രീം കൗസില്‍ ഫോര്‍ വിമന്‍, ആരോഗ്യ മന്ത്രാലയം, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എിവയുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments