പശ്ചിമേഷ്യന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. യുദ്ധം ആശങ്കപ്പെടുത്തുുവെും ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി ഊര്‍ജ്ജ സംഭരണമടക്കം ഉറപ്പ് വരുത്തുമെും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
സംഘര്‍ഷം തുടങ്ങിയ ദിനം മുതല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സാധ്യമായ എല്ലാ ഇടപെടലും ഇന്ത്യ സ്വീകരിച്ചന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചത്. ഒരു കോടി ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയിലുള്ളത്. ഇറാനിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മേഖലയിലെ യുദ്ധം ആശങ്കപ്പെടുത്തുന്ന്താണെും ജയശങ്കര്‍ വ്യക്തമാക്കി. ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തി ഊര്‍ജ്ജ സംഭരണമടക്കം ഉറപ്പ് വരുത്തുമെന്നും പാര്‍ലമെന്റില്‍ മന്ത്രി അറിയിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും അവിടേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചേർന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ച് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എസ് ജയശങ്കര്‍ അറിയിച്ചു. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്നു. വിതരണ ശൃംഖലയിലെ തടസം മേഖലയിലാകെ അസ്ഥിരതയുണ്ടാക്കും. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി വില വര്‍ധന തിരിച്ചടിയാകാതെ ഇന്ധന സംഭരണം നടത്തുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. അതേസമയം പ്രസ്താവനങ്ങള്‍ മാത്രം പോര വിഷയത്തില്‍ ചര്‍ച്ചയാണ് വേണ്ടതൊവശ്യപ്പെട്ട് പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി.



