മസ്‌കത്തില്‍ ഇറാന്‍ അമേരിക്ക നിര്‍ണായക ചര്‍ച്ച ഇന്ന് നടന്നു .മസ്‌കത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, വൈറ്റ് ഹൗസ് ഉപദേശകന്‍ ജറദ് കുഷ്‌നര്‍ എന്നിവരും പങ്കെടുത്തു.ജൂണില്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്ക പങ്കുചേര്‍ന്നതിനുശേഷം ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ആദ്യത്തെ നയതന്ത്ര ഇടപെടലാണ് ഈ ചര്‍ച്ചകള്‍.ഇറാന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി നയിക്കുന്നു, യുഎസ് പക്ഷത്തെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നയിക്കുന്നു, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും ,ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും ചര്‍ച്ചയില്‍ പങ്കെടുത്തു.ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍മാറുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി കുറക്കുക എന്നിങ്ങനെയുള്ള ഉപാധികളാണ് അമേരിക്ക മുന്നോട്ട് വെച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കുക, നിലവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം തല്‍ക്കാലം മറ്റൊരു രാജ്യത്തേക്ക് കൈമാറുക എന്നീ ഫോര്‍മുലകളാണ് മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ 3 രാജ്യങ്ങളാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. കൃത്യമായ ഉപാധികള്‍ ഇറാനും മുന്നോട്ട് വെച്ചിട്ടുണ്ട്. സൈനിക മുന്നൊരുക്കങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച ഉപരോധം ഇല്ലാതാക്കുക എന്നതാണ് ഇറാന്‍ മുന്നോട്ട് വെച്ച ഉപാധികള്‍.തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് മാത്രമേ ചര്‍ച്ചകള്‍ നടക്കുന്നുള്ളൂവെന്ന് ഇറാന്‍ പറഞ്ഞു.എന്നിരുന്നാലും, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും ഉള്‍പ്പെടുന്ന വിശാലമായ ഒരു അജണ്ട ആഗ്രഹിക്കുന്നതായി അമേരിക്ക സൂചന നല്‍കിയിട്ടുണ്ട്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കി



