Friday, February 27, 2026
Homebusinessസ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട്


അമേരിക്ക വെനിസ്വേലയെ ആക്രമിച്ചതിന് പിന്നാലെ സ്വര്‍ണത്തിന്റെ വില യുഎഇ യില്‍ കുത്തനെ ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ജനം സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചതാണ് വിലയ ഉയരാന്‍ കാരണമായത്.

അമേരിക്ക – വെനിസ്വേലയെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ വിപണിദിവസം തന്നെ സ്വര്‍ണത്തിന് വന്‍ വിലകയറ്റമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച വിപണി തുറന്നപ്പോഴെ സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലേക്ക് എത്തുകയായിരുന്നു. അമേരിക്ക വെനിസ്വേലയില്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ തന്നെ സൃഷ്ടിച്ച ആശങ്കയുടെ ഫലമായാണ് വില ഉയര്‍ന്നത്. 24 ക്യാരററ് സ്വര്‍ണം ഗ്രാമിന് രാവിലെ 530.5 ദിര്‍ഹം എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 491.25 ദിര്‍ഹത്തിനാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്രി വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4408.65 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 1.76 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഒറ്റദിനം കൊണ്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വര്‍ണവിപണിയെ പ്രതികൂലമായി ബാധിച്ിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നിരുന്നു. അതിനിടെ വെനിസ്വേലയിലെ ആക്രമണം കൂടിയായപ്പോള്‍ വില വീണ്ടും ഉയര്‍ന്നു. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണവിലയെ ഉയര്‍ത്തിയ ഘടകമാണ്. സ്വര്‍ണവില ഉയര്‍ന്നതോടെ സ്വര്‍ണകട്ടികളായിയും നാണയങ്ങളായും വാങ്ങുന്നവരുടെ എണ്ണവും കൂടി. പണിക്കൂലി ഇനത്തിലെ ലാഭവും ലോങ് ടേം നിക്ഷേപം എന്നനിലയിലും ഇതാണ് ലാഭകരമെന്നതിനാലാണ് വാങ്ങല്‍ ശീലത്തിലെ മാറ്റത്തിന് പിന്നില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments