Sunday, June 29, 2025
HomeNewsInternationalയു.എസ് ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി ഇല്ലാതാക്കന്‍ കഴിഞ്ഞില്ലെന്ന് ഐ.എ.ഇ.എ

യു.എസ് ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി ഇല്ലാതാക്കന്‍ കഴിഞ്ഞില്ലെന്ന് ഐ.എ.ഇ.എ

ഇറാന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂറോനിയം സമ്പൂഷ്ടീകരണം പുനഃരാരംഭിക്കാന്‍ കഴിയും എന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.അമേരിക്കയുടെ ബോംബാക്രമണം ഇറാന്റെ ആണവശേഷി പൂര്‍ണ്ണമായി ഇല്ലാതാക്കിയിട്ടില്ലെന്ന് ആണവോര്‍ജ എജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇറാന്റെ ആണവനിലയങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തെന്ന ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളുകയാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി.അമേരിക്കന്‍ ആക്രമണം ആണവനിലയങ്ങള്‍ക്ക് ഗുരുതരനാശ നഷ്ടമുണ്ടാക്കിയെങ്കിലും പൂര്‍ണ്ണമായി തകര്‍ക്കാനായിട്ടില്ല.അണുബോംബ് ഉണ്ടാക്കുന്നതിനായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറാന് യൂറോനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ കഴിയും എന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.ഇറാന് ഇപ്പോഴും വ്യാവസായികമായും സാങ്കേതികമായും മികച്ച ശേഷി ഉണ്ട്.അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എപ്പോള്‍ വേണമെങ്കിലും യൂറോനിയം സമ്പുഷ്ടീകരണം വീണ്ടും ആരംഭിക്കാന്‍ കഴിയും.

ഇറാന്റെ ആണവശേഷി നശിപ്പിക്കുന്നതിന് വേണ്ടിയെന്ന് അവകാശപ്പെട്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ജൂണ്‍ പതിമൂന്നിന് ആക്രമണം ആരംഭിച്ചത്.ഇറാന്റെ ആണവശേഷി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ബെന്യമിന്‍ നെതന്യാഹുവിനും തിരച്ചടിയാണ്.പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ആക്രമണം ആണ് ഇറാനില്‍ നിന്നും ഇസ്രയേലിന് നേരിടേണ്ടിവന്നത്.രാജ്യത്ത് കനത്ത നാശനഷ്ടവും ഉണ്ടായി.ഇസ്രയേലിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ആണ് ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവന്നത്.അതിന് ശേഷവും ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല എന്നത് രാജ്യത്തിന് അകത്തുനിന്ന് തന്നെ നെതന്യാഹിവിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments