Thursday, June 26, 2025
HomeNewsInternationalഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഗാസയില്‍ ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ വെടിവെയ്പില്‍ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു.ഗാസയില്‍ ഇരുപത് മാസങ്ങള്‍ക്കിടെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പത്തയ്യായിരം കടന്നു.ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭക്ഷണവിതരണ കേന്ദ്രത്തിന് സമീപം ആണ് വെടിവെയ്പ്പുണ്ടായത് എന്നാണ് ഹമാസ് നിയന്ത്രിത ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.റാഫയ്ക്ക് സമീപത്തുള്ള സഹായവിതരണ കേന്ദ്രത്തിലായിരുന്നു വെടിവെയ്പ്.നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.പരുക്കേറ്റവരെ കൊണ്ട് നാസര്‍ ഹോസ്പിറ്റില്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനായി എത്തിയവര്‍ക്ക് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.എല്ലാ വശത്തുനിന്നും വെടിവെയ്പ്പുണ്ടായി എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.വെടിവെയ്പ് സംബന്ധിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ ഇസ്രയേല്‍ ഗാസയില്‍ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഭക്ഷണവിതരണം ആരംഭിച്ച ഘട്ടം മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗത്ത് പലപ്പോഴുംവെടിവെയ്പ്പുണ്ടായിട്ടുണ്ട്.മൂന്നൂറിലധികം പേരാണ് സാഹയവിതരണ കേന്ദ്രങ്ങള്‍ക്ക് സമീപത്ത് മരണപ്പെട്ടത്.രണ്ടായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments