Friday, June 27, 2025
HomeNewsGulfഗാസയിലേക്ക് പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിത്തുടങ്ങിയെന്ന് യു.എന്‍

ഗാസയിലേക്ക് പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിത്തുടങ്ങിയെന്ന് യു.എന്‍

ഇസ്രയേല്‍ വിലക്ക് നീക്കയതോടെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിത്തുടങ്ങി.എന്നാല്‍ ആവശ്യമായത്രയും ഭക്ഷ്യവസ്തുക്കള്‍ ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തിയതോടെ ഗാസയില്‍ കുടിവെളളക്ഷാമവും രൂക്ഷമായിരിക്കുകയാണ്.ആക്രമണങ്ങളില്‍ അന്‍പത്തിയൊന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു.

ധാന്യങ്ങളടക്കമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി നൂറിലധികം ട്രക്കുകള്‍ ആണ് ഗാസമുനമ്പില്‍ പ്രവേശിച്ചിരിക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ സംഭരണകേന്ദ്രങ്ങളിലേക്കാണ് ട്രക്കുകള്‍ എത്തിയിരിക്കുന്നത്.എന്നാല്‍ ഇസ്രയേല്‍ ആക്രമണം വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങൡലേക്ക് എത്തിത്തുടങ്ങിയിട്ടില്ല.കഴിഞ്ഞ പതിനൊന്ന് ആഴ്ച്ചകളായി ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ഇസ്രയേലിന്റെ വിലക്ക് തുടരുന്നുണ്ട്.ഇരുപത് ലക്ഷത്തോളം ജനങ്ങളാണ് ഭക്ഷ്യപ്രതിസന്ധിയില്‍ കഴിയുന്നത്.അതുകൊണ്ട് തന്നെ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ് സന്നദ്ധസംഘടനകളും യുഎന്നും വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം ഇരുപത്തിയൊന്‍പത് കുട്ടികളാണ് ഗാസയില്‍ പട്ടിണിമൂലം മരണപ്പെട്ടത്.പലസ്തീനികള്‍ക്ക് കുടിവെള്ളം ലഭിച്ചിരുന്ന ശുദ്ധീകരണശാലകളും ഇന്ധനമില്ലാതെ പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്.ഇന്ധനം ലഭ്യമാകുന്നില്ലെങ്കില്‍ ഈ ആഴ്ച്ച അവസാനത്തോട് കൂടി ശേഷിക്കുന്ന ജലശുദ്ധീകരണശാലകള്‍ കൂടി പ്രവര്‍ത്തനരഹിതമാകും.ഇസ്രയേല്‍ ആക്രമണങ്ങളില്‍ അന്‍പത്തിയൊന്ന് പേര്‍ കൂടി കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 16500 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments