Saturday, July 27, 2024
HomeNewsInternationalസലേഹ് അല്‍ അറൂരിയുടെ കൊലപാതം: കനത്ത തിരിച്ചടിയെന്ന് ഹിസ്ബുള്ള

സലേഹ് അല്‍ അറൂരിയുടെ കൊലപാതം: കനത്ത തിരിച്ചടിയെന്ന് ഹിസ്ബുള്ള

ലബനനില്‍ വെച്ച് ഹമാസ് നേതാവിനെ വധിച്ചതിന് തക്കശിക്ഷ നല്‍കുമെന്ന് ഹിസ്ബുള്ളയുടെ ഭീഷണി. നിശബ്ദരായിരിക്കില്ലെന്നും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള പറഞ്ഞു. ഹമാസ് നേതാവിന്റെ കൊലപാതകത്തോട് കൂടി ഇസ്രയേല്‍-ഹമാസ് യുദ്ധം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന ആശങ്ക ശക്തിപ്പെട്ടു.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ആണ് ഹമാസിന്റെ ഉപമേധാവി സലേഹ് അല്‍ അറൂരി കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പക്ഷെ ഇസ്രയേല്‍ ഏറ്റെടുത്തിട്ടില്ല.

സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ആരോപണം. അറൂരിയൂടെ കൊലപാതകത്തിന് പകരംവീട്ടും എന്ന മുന്നറിയിപ്പാണ് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള നല്‍കുന്നത്. യുദ്ധത്തെ ഭയക്കുന്നില്ലെന്നും നിശബ്ദരായിരിക്കില്ലെന്നും ഹസ്സ നസ്രള്ള ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് ഖേദിക്കേണ്ടിവരും എന്നും ഹസ്സന്‍ നസ്രള്ള വ്യക്തമാക്കി. സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തോട് കൂടി യുദ്ധം ഗാസയ്ക്ക് പുറത്തേക്കും നീങ്ങുമോ എന്ന ആശങ്ക ശക്തിപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും എല്ലാം ഈ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.

ഗാസയുദ്ധം മേഖലയില്‍ ആകെ വ്യാപിക്കുന്നതിനോട് ഹിസ്ബുള്ളയ്ക്കും ലബനനും യോജിപ്പില്ലെന്ന് വിദേശകാര്യമന്ത്രി അബ്ദല്ല ബൗ ഹബീബ് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ചര്‍ച്ചകളും സലേഹ് അല്‍ അറൂരിയുടെ കൊലപാതകത്തോട് കൂടി റദ്ദാക്കി. ചര്‍ച്ചകള്‍ക്കായി ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് ഇസ്രയേല്‍ പ്രതിനിധി സംഘം എത്താനിരിക്കെയാണ് റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments