ഗാസ യുദ്ധം മേഖലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി സിറിയയിലേയും ലബനനിലേയും ആക്രമണങ്ങള്‍. സിറിയയില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ 4 സൈനികര്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനിടെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലന്ന നിലപാട് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്ത് എത്തി.ഗാസ യുദ്ധം നൂറ് ദിവസം പിന്നിട്ട് പുരോഗമിക്കുമ്പോള്‍ മധ്യപൂര്‍വ്വേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്. സിറിയ,ലബനന്‍,ഇറാഖ്, യെമന്‍ എന്നി രാജ്യങ്ങളില്‍ എല്ലാം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. സിറിയന്‍ തലസ്ഥാനമായ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനിക ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഒരു സിറിയന്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് യൂണിറ്റിന് നേരെ ആയിരുന്നു ആക്രമണം.ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഒരു പോരാളി കൊല്ലപ്പെട്ടെന്ന് ഹിസ്ബുള്ളയും അറിയിച്ചു. ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന് എതിരെ ഇറാനും ആക്രമണം നടത്തി.
അതെസമയം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം ഇരുപത്തിയ്യായിരം കവിഞ്ഞു. 25105 പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഹമാസ് ഭരണകൂടത്തിന്റെ കണക്കുകള്‍, 622681-ആയി പരുക്കേറ്റവരുട എണ്ണവും വര്‍ദ്ധിച്ചു. ഇന്നലെ മാത്രം 178 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതിനിടെ പലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ തള്ളി വീണ്ടും ബെന്യാമിന്‍ നെതന്യാഹു രംഗത്ത് എത്തി. പലസതീന്‍ രാഷ്ട്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം എന്ന അമേരിക്കന്‍ നിലപാചും നെതന്യാഹു തള്ളി.