ഗാസ പുനരുദ്ധാരണത്തിനുള്ള ഈജിപ്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അറബ് രാഷ്ട്രങ്ങളുടെ തീരുമാനം.കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് അസാധാരണ ഉച്ചകോടിയില്‍ ആണ് തീരുമാനം.5300 കോടി ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന പുനര്‍നിര്‍മ്മാണ പദ്ധതിയാണ് ഈജ്പിത് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഗാസയെ കടല്‍ത്തീരസുഖവാസ കേന്ദ്രമാക്കി മാറ്റണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് ബദലായിട്ടാണ് ഈജിപ്തിന്റെ പദ്ദതി.പലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കാതെ തന്നെ മൂന്ന്ഘട്ടങ്ങളിലായി ഗാസയുടെ പുനര്‍നിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതി ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയാണ് ഉച്ചകോടിയില്‍ അവതരിപ്പിച്ചത്.ആദ്യഘട്ടത്തില്‍ ഗാസയിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രണ്ട് ലക്ഷത്തോളം താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കും.ഘട്ടംഘട്ടമായി നാല് ലക്ഷം വീടുകളും വിമാനത്താവളവും തുറമുഖം അടക്കമുള്ള സൗകര്യങ്ങളും ഗാസയില്‍ ഒരുക്കുന്നതിനുള്ളതാണ് അറബ് ലീഗ് അംഗീകരിച്ച ഈജിപ്തിന്റെ പദ്ധതി.ഗാസയുടെ നിയന്ത്രണത്തിനായി ഒരു താത്കാലിക ഭരണസമിതിക്കും രൂപം നല്‍കണം.ഇതില്‍ ഹമാസിന്റെ പങ്കാളിത്തം ഉണ്ടാകില്ല.
പലസ്തീന്‍ അതോറിട്ടിക്ക് കീഴിലായിരിക്കും ഗാസ ഭരണസിമിതി പ്രവര്‍ത്തിക്കുക.ഈജിപ്ത് മുന്നോട്ട് വെച്ച പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി പലസ്തീന്‍ അതോറിട്ടി സ്വാഗതം ചെയ്തു.ഈജിപിതിന്റെ ഗാസ പദ്ധതി ഇപ്പോള്‍ അറബ് രാഷ്ട്രങ്ങളുടെ പദ്ധതിയായി മാറിയിരിക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്ത്ത് പറഞ്ഞു.അതെസമയം അമേരിക്കയും ഇസ്രയേലും ഈജിപ്തിന്റെ പദ്ധതിയെ വിമര്‍ശിച്ച് രംഗത്ത് എത്തി.ഈജ്പിതിന്റെ പദ്ധതി നടപ്പാക്കിയാല്‍ ഹമാസ് തന്നെ ഗാസയുടെ നിയന്ത്രണം തുടരും എന്ന് ഇസ്രയേല്‍ ആരോപിച്ചു.ഗാസയുടെ നിലവിലെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല ഈജിപ്തിന്റെ പദ്ധതി എന്ന് വൈറ്റ്ഹൗസും വ്യക്തമാക്കി