ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർക്കുന്നത്.
സെപ്റ്റംബർ 18 മുതൽ അഞ്ച് ദിവസത്തേക്ക് ചേരുന്ന പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ അജൻഡയൊന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിതമായി പാർലമെന്‍റ് സമ്മേളനം വിളിച്ചത് പ്രതിപക്ഷ കക്ഷികളെയും അമ്പരപ്പിച്ചിട്ടുണ്ട്. വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥി അടക്കം ഉള്ള കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ പെട്ടന്ന് ഒരു തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വെല്ലുവിളിയാകും. ഇത് തന്നെയാണ് എൻ ഡി എ യുടെ ലക്ഷ്യം.
നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചായിരുന്നു മമതയുടെ പ്രതികരണം.