Saturday, July 27, 2024
HomeNewsKeralaആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് പണം നൽകിയെന്ന് പറഞ്ഞത് കള്ളം; ഹരിദാസൻ്റെ മൊഴിയുടെ പിന്നാലെ ഗൂഢാലോചന പുറത്ത്...

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് പണം നൽകിയെന്ന് പറഞ്ഞത് കള്ളം; ഹരിദാസൻ്റെ മൊഴിയുടെ പിന്നാലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ പോലീസ്

നിയമനതട്ടിപ്പിൽ പരാതിക്കാരൻ ഹരിദാസൻ കള്ളം പറയുകയിരുന്നു എന്ന് സമ്മതിച്ചു. ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അഖില്‍ മാത്യുവിന് പണം നൽകിയിട്ടില്ല എന്ന് ഹരിദാസൻ പോലീസിന് മൊഴി നൽകി. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരം ആണ് എന്നാണ് ഹരിദാസൻ പറയുന്നത്.അഖില്‍ മാത്യു എന്നയാളിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ബാസിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് അത്തരമൊരു കഥയുണ്ടാക്കിയതെന്നുമാണ് ഹരിദാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് ശേഷം മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന അനക്‌സ് 2 ന്റെ താഴെവെച്ച് അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നിയമനത്തിനുവേണ്ടി കൈക്കൂലി നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം. അഖിൽ മാത്യൂവിനെത്തിരായ ആരോപണം തെറ്റാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളൊന്നുംതന്നെ പോലീസിന് ലഭിച്ചില്ല. ഹരിദാസനും ബാസിത്തും അവിടെ എത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആ ദിവസം അഖിൽ മാത്യൂ പത്തനംതിട്ടയിൽ ആയിരുന്നുവെന്നും വ്യക്തമായി.

എന്നാൽ പിന്നീട് പണം കൊടുത്ത ആൾ അഖിൽ മാത്യൂ ആണോ എന്ന് അറിയില്ല എന്നും പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ല എന്നും ഹരിദാസൻ പറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഹരിദാസനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരും. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവധി ചോദിക്കുകയായിരുന്നു .ഒടുവില്‍ തിങ്കളാഴ്ച പ്രാഥമികമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടെയാണ് ഹരിദാസന് ഇത് സമ്മതിക്കേണ്ടി വന്നത്.

കേസിലെ മൂന്നാം പ്രതി റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ഇതിൽ അഖിലിനെ നമുക്കെടുക്കണം എന്ന സന്ദേശവും അഖിൽ മാത്യുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലുമുണ്ട്. അഖിലിനെ കുടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു എന്ന് വ്യക്തമായിരിക്കുകയാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments