Monday, August 10, 2026
Home Blog Page 99

ദുബൈ ടാക്‌സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതി

0

ദുബൈയില്‍ ടാക്‌സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. വാഹനശ്രേണി വിപുലീകരിക്കുന്നതിനൊപ്പം ശുചിത്വ നിലവാരം ഉയര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ഉയര്‍ന്ന നിലവാരത്തിലുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. ഇതിനായി പുതിയ സംരംഭങ്ങളും നടപടികളും ആരംഭിച്ചു. 500 എയര്‍പോര്‍ട്ട് ടാക്‌സികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ഫ്രഷ്‌നറുകള്‍ ഉപയോഗിച്ച് തുടങ്ങി.

വാഹനങ്ങളിലെ യാത്രക്കാര്‍ പുകവലിക്കുന്നത് കണ്ടെത്താന്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നിരീക്ഷണവും ആരംഭിച്ചു. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധനകളും ശക്തമാക്കും. ഡ്രൈവര്‍മാര്‍ക്കുള്ള യൂണിഫോം വിതരണം വര്‍ധിപ്പിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ദുബൈയിലെ പൊതുഗതാഗത സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് സംരംഭങ്ങളില്‍ വ്യക്തമാകുന്നതെന്ന് പൊതുഗതാഗത ഏജന്‍സിയിലെ പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡിവലപ്‌മെന്റ് മേധാവി ആദെല്‍ ഷക്രി വ്യക്തമാക്കി. നടപ്പിലാക്കുന്ന പദ്ധതികളില്‍ പ്രതിമാസം അവലോകനം നടത്തും. എമിറേറ്റില്‍ 250 പുതിയ ഇല്ക്ട്രിക് വാഹനങ്ങള്‍ക്കൂടിയാണ് ടാക്‌സി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു

0

ദുബൈ രാജ്യാന്തരവിമാനത്താവളത്തി സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 68.6 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്.ഇന്ത്യയില്‍ നിന്നാണ് ദുബൈയിലേക്ക് ഏറ്റവും അധികം യാത്രക്കാര്‍.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ 23.7 ദശലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.3 ശതമാനം ആണ് വളര്‍ച്ച.

മൂന്നാംപാദത്തില്‍ 1,11300 വിമാനങ്ങളാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.അവസാന പാദത്തില്‍ 23 ദശലക്ഷം യാത്രക്കാര്‍ കൂടി ദുബൈ വഴി സഞ്ചരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ട്രാന്‍സിറ്റ് യാത്രികരെക്കാര്‍ നേരിട്ടുള്ള യാത്രക്കാരാണ് ഇപ്പോള്‍ ദുബൈയിലേക്ക് കൂടുതലായി എത്തുന്നതെന്ന് എയര്‍പോര്‍ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് അറിയിച്ചു.വിനോദസഞ്ചാര രംഗത്ത് ദുബൈയുടെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നതാണ് നേരിട്ടുള്ള യാത്രക്കാരുടെ വര്‍ദ്ധന.

ഇന്ത്യയില്‍89 ലക്ഷം യാത്രക്കാരാണ് ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ദുബൈ വഴി സഞ്ചരിച്ചത്.യാത്രക്കാരുടെ എണ്ണത്തില്‍ അന്‍പത്തിയാറ് ലക്ഷവുമായി സൗദി അറേബ്യ ആണ് രണ്ടാം സ്ഥാനത്ത്.നഗരങ്ങളുടെ പട്ടികയില്‍ 29 ലക്ഷം യാത്രക്കാരുമായി ലണ്ടന്‍ ആണ് ഒന്നാം സ്ഥാനത്ത്.സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 23 ലക്ഷം യാത്രക്കാരും ദുബൈയില്‍ എത്തി.ദുബൈയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന നഗരങ്ങളുടെ പട്ടികയില്‍ ദില്ലിയും മുംബൈയില്‍ മുന്‍നിരയില്‍ ഉണ്ട്.

ഹിസ്ബുള്ളയുടെ മാധ്യമവിഭാഗം തലവനെ വധിച്ച് ഇസ്രയേല്‍

0

ലബനന്‍ സായുധസംഘടനായയ ഹിസ്ബുള്ളയുടെ മാധ്യമവിഭാഗം തലവന്‍ മൊഹമ്മദ് അഫീഫ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മൊഹമ്മദ് അഫീഫിന്റെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചു.ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതായും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.മധ്യ ബെയ്‌റൂത്തിലെ റാസ് അല്‍ നബ്ബയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്.

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ വക്താവായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മുഹമ്മദ് അഫീഫ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഹമ്മദ് അഫീഫ് മാധ്യമങ്ങളെ കണ്ടത്.സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലബനനന്‍ ആസ്ഥാനമന്ദിരത്തിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.ആക്രമണത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബെയ്‌റൂത്തിലെ ജനവാസമേഖലയില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ബാത്ത് പാര്‍ട്ടിയുടെ ലബനന്‍ ശാഖാ ഓഫീസ് ആണ് ആക്രമിക്കപ്പെട്ടത്.മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നുവെങ്കിലും ഇസ്രയേല്‍ പ്രതിരോധ സേനയോ ഹിസ്ബുള്ളയോ സ്ഥിരീകരിച്ചിരുന്നില്ല.മണിക്കൂറുകള്‍ക്ക് ശേഷം ആണ് ഇരുകൂട്ടരും മരണം സ്ഥിരീകരിച്ചത്.

മേധാവി ഹസ്സന്‍ നസ്രള്ള അടക്കം ഹിസ്ബുള്ളയുടെ പ്രമുഖ നേതാക്കളെ എല്ലാം തന്നെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

വ്യായുമലിനീകരണം:ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി

0

മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ് 4 ആണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. കാഴ്ചാപരിധി 200 മീറ്ററില്‍ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്.10, 12 ക്ലാസുകള്‍ ഒഴികെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു ഉത്തരവ് വരെ ഇത് തുടരും. അവശ്യസേവനങ്ങള്‍ക്ക് അല്ലാതെ എത്തുന്ന ട്രക്കുകള്‍ക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല.

ഹൈവേകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈപ്പ് ലൈനുകള്‍, മറ്റ് പൊതു പദ്ധതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. കാഴ്ചപരിധി കുറഞ്ഞതിനാല്‍ ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും വൈകുകയാണ്. ബിഎസ് 3 ലെ പെട്രോള്‍ വാഹനങ്ങളും ബിഎസ് 6 വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. അതേസമയം, ദേശീയ സുരക്ഷ, ആരോഗ്യ സംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിരോധനം ബാധകമല്ല.


ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിച്ച് നല്‍കി യുഎഇ

0

യുദ്ധക്കെടുതികള്‍ നേരിടുന്ന പലസ്തീനികള്‍ക്ക് കൂടുതല്‍ സഹായം എത്തിച്ച് യുഎഇ.അറുനൂറ് ടണ്ണിലധികം സഹായം ആണ് ഒടുവിലായി യുഎഇ ഗാസയില്‍ എത്തിച്ചത്.നാല്‍പ്പത്തിയേഴ് ട്രക്കുകളിലായി 605 ടണ്‍ സഹായം ആണ് യുഎഇ ഗാസയില്‍ എത്തിച്ചത്.ഈജിപ്തില്‍ നിന്നും റഫാ അതിര്‍ത്തി വഴിയാണ്
്അഞ്ച് വാഹനവ്യൂഹങ്ങളായി ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചത്.ഭക്ഷ്യവസ്തുക്കള്‍,മരുന്നുകള്‍,കുട്ടികള്‍ക്കുള്ള പോഷകാഹാരം,വസ്ത്രങ്ങള്‍,മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയാണ് യുഎഇ എത്തിച്ച് നല്‍കിയത്.അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതിനുള്ള വസ്തുക്കളും യുഎഇ എത്തിച്ച് നല്‍കി. ഗാസയില്‍ പതിനഞ്ച് ലക്ഷത്തിലധികം പേരാണ് അഭയാര്‍ത്ഥികളാക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാസ യുദ്ധം ആരംഭിച്ചഘട്ടം മുതല്‍ തന്നെ യുഎഇ സഹായം എത്തിച്ച് നല്‍കുന്നുണ്ട്.അടുത്തിടെ നടന്ന പോളിയോ വാക്‌സിന്‍ വിതരണത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചത് യുഎഇ ആണ്.ഇസ്രയേല്‍ തടസപ്പെടുന്നതത് മൂലം ഗാസയില്‍ മാനൂഷിക സഹായം എത്തിക്കുന്നതിന് കഴിയുന്നില്ലെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.ഗാസയുടെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം ഇപ്പോഴും ശക്തമായ ആക്രമണം തുടരുകയാണ്.ഗെയ്ത്ത് ലാഹിയയില്‍ ഒരു ബഹുനിലകെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടെന്ന് ഗാസ മീഡിയ ഓഫീസ് അറിയിച്ചു.

യുഎഇ പൊതുമാപ്പ്:ഔട്ട്പാസിന്റെ കാലാവധി ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ

0

യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചു.ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ യുഎഇ പൊതുമാപ്പ് ഒക്ടോബര്‍ മുപ്പത്തിയൊന്നിന് അവസാനിക്കും എന്നായിരുന്നു ഐസിപിയുടെ അറിയിപ്പ്.ഇതിന് മുന്‍പ് ഔട്ട്പാസ് ലഭിച്ചവര്‍ക്കുള്ള സമയപരിധിയാണ് ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ നീട്ടിയതായി ജിഡിആര്‍എഫ്എ വ്യക്തമാക്കുന്നത്. എന്നാല്‍ അവസാനസമയം വരെ രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിനായി കാത്തുനില്‍ക്കരുതെന്നും ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.

ഡിസംബറില്‍ വിമാനടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ ഉയരും എന്നും ദുബൈ ജിഡിആര്‍എഫ്എ ഓര്‍മ്മിപ്പിച്ചു.ഔട്ട് പാസ് ലഭിച്ചവര്‍ക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോള്‍ അത് റദ്ദാക്കപ്പെടും.ഡിസംബര്‍ മുപ്പത്തിയൊന്നിനാണ് യുഎഇ പൊതുമാപ്പിന്റെ സമയം.ഇനിയും രേഖകള്‍ ശരിയാക്കാനുള്ളവര്‍ ശേഷിക്കുന്ന സമയം പ്രയോജനപ്പെടുത്തണം എന്നും ദുബൈ ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.

പൊതുമാപ്പിന്റെ കാലാവധി അവസാനിച്ച ശേഷം വ്യാപകപരിശോധനയും ഉണ്ടാകും. പിടിക്കപ്പെട്ടാല്‍ നാടുകടത്തും എന്ന് മാത്രമല്ല പിന്നീട് ഒരിക്കലും യുഎഇയിലേക്ക് തിരികെ എത്താന്‍ കഴിയില്ലെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

സൗദിയില്‍ ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗിച്ചാല്‍ പിഴശിക്ഷ

0

ദേശീയചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. സൗദി വാണിജ്യമന്ത്രാലയത്തിന്റെതാണ് തീരുമാനം. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.
ദേശീയ ചിഹ്നങ്ങളോ മതചിഹ്നങ്ങളോ ഏതെങ്കിലും ഉത്പന്നങ്ങളിലോ പരസ്യങ്ങളിലെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.ദേശീയ പതാക ദേശീയ ചിഹ്നം ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

ഈ ചിഹ്നങ്ങളുടെ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ആണ് പുതിയ നിയമം എന്ന് സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു.സമ്മാനങ്ങളില്‍ പോലും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് തൊണ്ണൂറ് ദിവസത്തിന് ശേഷം ശിക്ഷാ നടപടികള്‍ ആരംഭിക്കും.നിലവില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവ നീക്കം ചെയ്യുന്നതിനാണ് തൊണ്ണൂറ് ദിവസം.നിരോധനം ലംഘിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ നിയമപ്രകാരമുള്ള പിഴശിക്ഷകള്‍ ആയിരിക്കും ലഭിക്കുക എന്നും സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു.

ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം

0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകള്‍ ആണ് നെതന്യാഹുവിന്റെ സിസറിയിലെ സ്വകാര്യവസതയില്‍ പതിച്ചത്.ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
നെതന്യാഹുവിന്റെ സിസേറിയിലെ വസിക്ക് സമീപം രണ്ട് തീജ്വാലകള്‍ പതിച്ചതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നെതന്യാഹുവും കുടുംബവും ആക്രമണ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു.അന്വേഷണം ആരംഭിച്ചതായും ഹെര്‍സോഗ് അറിയിച്ചു.ഹിസ്ബുള്ള പതിവായി ആക്രമണം നടത്തുന്ന ഹൈഫ നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ മാത്രം ്കലെയാണ് സിസേറിയ.ഒക്ടോബര്‍ 19നും സിസേറിയിലെ ഇതേ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.

പിന്നീട് ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.അതെസമയം വടക്കന്‍ ഇസ്രയേലില്‍ നിരവധി റോക്കറ്റാക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.വൈഫയില്‍ ഒരു നാവിക താവളം ആക്രമിച്ചതായും ഹിസ്ബുള്ള അവകാശപ്പെടുന്നുണ്ട്.ലബനന്റെ വിവിധ ഭാഗങ്ങളില്‍ ഹസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന.ബാല്‍ബെക് ജില്ലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ദുബൈയില്‍ മലയാളി വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു

0

ദുബൈയില്‍ മലയാളിയായ പതിനഞ്ചുകാരന്‍ കടലില്‍ മുങ്ങി മരിച്ചു.ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഹമ്മദ് അബ്ദുള്ള മഫാസ് ആണ് മരിച്ചത്.തിരയില്‍പ്പെട്ട അഹമ്മദിന്റെ സഹോദരിയെ രക്ഷപെടുത്തി.ദുബൈ മംസാര്‍ ബീച്ചില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അഹമ്മദ് അബ്ദുള്‍ മഫാസ് തിരയില്‍പ്പെട്ടത്.സഹോദരിക്ക് ഒപ്പം കടലില്‍ നീന്തുന്നതിനിടയില്‍ വലിയ തിരയടിക്കുകയായിരുന്നു.അഹമ്മദും സഹോദരിയും തിരയില്‍പ്പെട്ടു.സഹോദരിയെ സമീപത്ത് നീന്തുകയായിരുന്ന ഒരു അറബ് സ്വദേശി രക്ഷപെടുത്തി.അഹമ്മദിനെ കാണാതായി.വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ശനിയാഴ്ചയാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.

തീരത്തുനിന്ന മാതാവിന്റെ കണ്‍മുന്നില്‍ ആണ് അഹമ്മദിനെ കടലെടുത്തത്.അഹമ്മദിനും സഹോദരിക്കും നീന്തല്‍ വശമുണ്ടായിരുന്നു.തീരത്തുനിന്നും അധികം അകലെയുമല്ലായിരുന്നു ഇരുവരും.പക്ഷെ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിര ജീവനെടുക്കുകയായിരുന്നു.വര്‍ഷങ്ങളായി യുഎഇയിലെ താമസക്കാരാണ് കാസര്‍കോഡ് സ്വദേശികളായ അഹമ്മദിന്റെ കൂടുംബം.മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ സംസ്‌കരിക്കും.



പാര്‍ലെമെന്റ് തെരഞ്ഞെടുപ്പ്:ശ്രീലങ്കയില്‍ മുന്നേറ്റം തുടര്‍ന്ന് അനുര ദിസനായകെയുടെ ഇടതുസഖ്യം

0


ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുസഖ്യത്തിന് വിജയം.പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ എന്‍.പി.പിക്ക് അറുപത്തിരണ്ട് ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.ശ്രീലങ്കയുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം വന്നെന്ന് അനുര കുമാര ദിസനായകെ പറഞ്ഞു.

225 അംഗ പാര്‍ലമെന്റില്‍ 141 സീറ്റുകള്‍ നേടിയാണ് അനുരകുമാര ദിസനായകെ നേതൃത്വം നല്‍കുന്ന എന്‍പിപി സഖ്യത്തിന്റെ മുന്നേറ്റം.22 മണ്ഡലങ്ങളില്‍ നിന്നായി 196 സീറ്റുകളിലേക്ക് ആണ് നേരിട്ട് വോട്ടെടുപ്പ് നടന്നത്.ശേഷിക്കുന്ന ഇരുപത്തിയൊന്‍പത് സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന ആനുപാതിക വോട്ടിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.അത് കൂടി കണക്കിലെടുക്കുമ്പോള്‍ എന്‍പിപിക്ക് 150-ല്‍ അധികം സീറ്റുകള്‍ ലഭിക്കും.പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ഇടതുസഖ്യം പാര്‍ലമെന്റിലും വന്‍ വിജയം നേടുന്നത്.സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെയ്ക്ക് നാല്‍പ്പത്തിരണ്ട് ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.പാര്‍ലമെന്റില്‍ മുന്‍പ്രസിഡന്റ് റാണാ സിങ്ങേ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ ആയിരിക്കും പ്രതിപക്ഷം.

എസ്ബിജെയ്ക്ക് 35 സീറ്റുകള്‍ ആണ് ലഭിച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്ക പ്രതീക്ഷയോട് കൂടിയാണ് അനുരയുടെ ഇടതുസഖ്യത്തെ കാണുന്നത്.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രം ലഭിച്ച പാര്‍ട്ടിയെ ഇത്തവണ ശ്രീലങ്കന്‍ ജനത അധികാരമേല്‍പ്പിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി അധികാരത്തിലിരുന്ന രജപക്‌സെ കുടുംബത്തിന്റെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാറ്റം വന്നുവെന്നും അത് തുടരുകയാണെന്നും അനുര പറഞ്ഞു.