Sunday, August 9, 2026
Home Blog Page 98

ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസന്‍സ്:യുഎഇയും ടെക്‌സസും തമ്മില്‍ ധാരണ

0

ടെസ്റ്റുകള്‍ ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ യുഎഇയും അമേരിക്കയിലെ ടെക്‌സാസും തമ്മില്‍ ധാരണ.യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തിക്ക് ടെക്‌സാസിലും ലൈസന്‍സ് ലഭിക്കും.യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിലെ പൊതുസുരക്ഷാ വകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

ടെക്‌സാസിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വ്യക്തി യുഎഇയില്‍ താമസക്കാരനാണെങ്കില്‍ റോഡ് ടെസ്റ്റും മറ്റ് നടപടിക്രമങ്ങളും ഒന്നും ഇല്ലാതെ ലൈസന്‍സ് നല്‍കുന്നതിനാണ് ധാരണ. യുഎഇ ലൈസന്‍സുള്ള വ്യക്തിക്ക് ടെക്‌സാസിലും സമാനമായ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. എമിറേറ്റ്‌സ് ഐഡിയും ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും, മറ്റ് രേഖകളും സമര്‍പ്പിച്ചാല്‍ ലൈസന്‍സ് നല്‍കും. യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സാസിലെ പൊതുസുരക്ഷാ വകുപ്പും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

ഇരു രാജ്യങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പുതിയ സംരംഭം ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സാധുവായ യുഎസ് ഡ്രൈവിംഗ് ലൈസന്‍സുള്ള ദുബൈ നിവാസികള്‍ക്ക് ടെസ്റ്റുകള്‍ക്ക് വിധേയരാകാതെ യുഎഇ ലൈസന്‍സ് ലഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.


യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില വീണ്ടും മൂന്നൂറ് ദിര്‍ഹത്തിന് മുകളില്‍ എത്തി.ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ ആണ് സ്വര്‍ണ്ണവില വര്‍ദ്ധിപ്പിക്കുന്നത്.
യുഎഇ വിപണിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 301 ദിര്‍ഹം അന്‍പത് ഫില്‍സായും 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 325 ദിര്‍ഹം അന്‍പത് ഫില്‍സായും ആണ് ഇന്ന് ഉയര്‍ന്നത്.291 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില.

രാജ്യാന്തരവിപണിയില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ച്ചയായി സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിക്കുകയാണ്.2685 ഡോളറിലേക്കാണ് ഔണ്‍സ് വില ഇന്ന് ഉയര്‍ന്നത്.റഷ്യ-യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായതാണ് പ്രധാനമായും സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത്.യുദ്ധം അടക്കമുള്ള സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണ്ണത്തിലേക്ക് എത്തുന്നത് സാധാരണമാണ്.ഇതിനെപ്പം അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും വില വര്‍ദ്ധിപ്പിക്കുകയാണ്.അമേരിക്കന്‍ കേന്ദ്രബാങ്ക് ഡിസംബറില്‍ വീണ്ടും അടിസ്ഥാന പലിശനിരക്കുകളില്‍ കുറവ് വരുത്തിയേക്കും എന്നതും സ്വര്‍ണ്ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കുന്നുണ്ട്.

വില വര്‍ദ്ധന

ലെയ്ന്‍ മാറുന്നതിന് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ ഷാര്‍ജയില്‍ സ്മാര്‍ട്ട് ക്യാമറ

0

ഷാര്‍ജയിലെ റോഡുകളില്‍ ലെയ്ന്‍ മാറുന്നതിന് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിക്കുന്നു. നിയമലംഘകര്‍ക്ക് നാനൂറ് ദിര്‍ഹം പിഴ ഈടാക്കും. ഇരുപത്തിനാല് മണിക്കൂറും കാമറകള്‍ നിരീക്ഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.അശ്രദ്ധമായ ലെയ്ന്‍ മാറ്റം അപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും കാരണമാകുന്നതോടെയാണ് ഷാര്‍ജ പൊലീസ് നിരത്തുകളില്‍ പുതിയ സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യ ബാച്ച് കാമറകള്‍ അല്‍ ബുദൈയ പാലത്തിനു താഴെ സ്ഥാപിക്കും. ദുബൈയിലേക്കുള്ള റോഡില്‍ ലെയ്ന്‍ മാറ്റം നിരീക്ഷിക്കുകയാണ് ലക്ഷ്യം.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും ഈടാക്കും. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ വാഹനഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പ്രട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലയ് അല്‍ നാഖ്ബി അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ മികച്ച രീതിയില്‍ നിരീക്ഷിക്കാന്‍ പുതിയ കാമറകള്‍ക്ക് സാധിക്കും. രാവിലെ ഷാര്‍ജ ദുബൈ യാത്രയില്‍ എമിറേറ്റ്‌സ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കൊഴിവാക്കാന്‍ ആശ്രദ്ധമായി ലൈന്‍ മാറുന്നത് ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുണ്ട്. പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനാണ് പുതിയ കാമറകള്‍ സ്ഥാപിക്കുന്നത്.

നെതന്യാഹുവിന് എതിരായ അറസ്റ്റ് വാറന്റ് അംഗീകരിക്കില്ലെന്ന് അമേരിക്ക

0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ തെന്യാഹുവിന് എതിരായ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് അംഗീകരിക്കില്ലെന്ന് അമേരിക്ക.രാജ്യാന്തരകോടതയിയുടെത് ആന്യായ വിധി എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.നെതന്യാഹുവിന് എതിരായ അറസ്റ്റ് വാറന്റ് ഇസ്രയേലും തള്ളി.ഇസ്രയേല്‍ തങ്ങളുടെ അതിര്‍ത്തികളേയും ജനങ്ങളേയും നിയമപരമായി സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാണ് അമേരിക്കയുടെ നിലപാട്.

ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍പ്പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഉത്തരവിലേക്ക് എത്തിയ കോടതി പ്രക്രിയയിലെ പിശകുകളും ആശങ്കപ്പെടുത്തുന്നതാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.രാജ്യാന്തര ക്രിമിനല്‍ കോടതി എന്തു പറഞ്ഞാലും ഇസ്രയേലിനേയും ഹമാസിനേയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് എതിരെ അമേരിക്ക എന്നും നിലകൊള്ളും എന്നും ജോ ബൈഡന്‍ പറഞ്ഞു.തനിക്കും മുന്‍ പ്രതിരോധ മന്ത്രിക്കും എതിരായ ഐസിസി വിധിയെ ബെന്യമിന്‍ നെതന്യാഹും അപലപിച്ചു.

ഇസ്രയേലിന് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും നെതന്യാഹു വഴങ്ങില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇസ്രയേലിലെ മറ്റ് രാഷ്ട്രീയ നേതാക്കളും നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തി.രാജ്യാന്തരക്രിമില്‍ കോടതിക്ക് തന്നെ മാനക്കേണ്ടാണ് അറസ്റ്റ് വാറന്റ് എന്ന് ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി നഫ്റ്റാലി ബെനറ്റ് പറഞ്ഞു. തീവ്രവാദത്തിനുള്ള അംഗീകാരം എന്നാണ് ഇസ്രയേലിലെ പ്രധാന പ്രതിപക്ഷ നേതാവ് യെയിര്‍ ലാപ്പിഡിന്റെ പ്രതികരണം.

യുഎഇ ദേശീയദിനം:നാല് ദിവസം അവധി

0

യുഎഇ ദേശീയ ദിനത്തിന് പൊതു-സ്വകാര്യമേഖലകള്‍ക്കുള്ള അവധി പ്രഖ്യാപിച്ചു.ഡിസംബര്‍ രണ്ട് മൂന്ന് തീയതികളില്‍ ആണ് അവധി.തിങ്കളാഴ്ച്ചയും ചൊവ്വാഴ്ചയും ആണ് അവധി ദിവസങ്ങള്‍.യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് സ്വകാര്യമേഖലയ്ക്കുളള അവധികള്‍ പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ മേഖലയ്ക്ക് വാരാന്ത്യ അവധികളും ചേര്‍ത്ത് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.ഷാര്‍ജയില്‍ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും.ശനിയും ഞായറും വാരാന്ത്യ അവധി ലഭിക്കുന്ന സ്വകാര്യമേഖല ജീവനക്കാര്‍ക്ക് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് ദിവസത്തെ അവധി ആകെ ലഭിക്കും.രാജ്യം ദേശീയ ദിന ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ഇത്തവണ അലൈനില്‍ ആണ് ഔദ്യോഗിക ദേശീയ ദിനാഘോഷപരിപാടി.

പുതുവര്‍ഷാഘോഷം :റാസല്‍ഖൈമയില്‍ റെക്കോര്‍ഡ് കരിമരുന്ന് പ്രദര്‍ശനം

0

ഇത്തവണയും പുതുവര്‍ഷാഘോഷം വിപുലമാക്കാനൊരുങ്ങി റാസല്‍ഖൈമ. അല്‍മര്‍ജാന്‍ ദ്വീപില്‍ ഗിന്നസ് റെക്കോര്‍ഡ് കരിമരുന്ന് പ്രദര്‍ശനം നടക്കും. പുതുവര്‍ഷതലേന്ന് അറബിക്-ബോളിവുഡ് സംഗീത വിരുന്നും സന്ദര്‍ശകര്‍ക്കായി ഒരുക്കും.
പുതുവര്‍ഷ ആഘോഷങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ വിപുലമായ ഒരുക്കത്തിലാണ് റാസല്‍ഖൈമ. പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില്‍ കോറിയോഗ്രാഫ് ചെയ്ത നിറങ്ങളും ആകൃതിയും ഉള്‍ക്കൊള്ളുന്ന ഗിന്നസ് റെക്കോര്‍ഡ് പൈറോടെക്‌നിക് വെടിക്കെട്ട് പ്രകടനത്തോടെയാകും ഇത്തവണയും റാസല്‍ഖൈ പുതുവര്‍ഷത്തെ വരവേല്‍ക്കുക.

മുന്‍ വര്‍ഷത്തെ വരവേല്‍ക്കുന്ന പ്രകടനത്തോടെയാകും റാസല്‍ഖൈമ 2025 നെ വരവേല്‍ക്കുകയെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. അല്‍മര്‍ജാന്‍ ദ്വീപിനും അല്‍ഹംറ വില്ലേജിനുമിടയില്‍ തീരപ്രദേശത്ത് കരിമരുന്ന് പ്രകടനം കാണുന്നതിനുള്ള സൗകര്യമൊരുക്കും. ഫെസ്റ്റിവല്‍ ഗ്രൗണ്ടുകള്‍, ധായ, ജെയ്‌സ്, യാനാസ്, റംസ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് സോണുകളിലിരുന്നും പ്രദര്‍ശനം കാണാന്‍ കഴിയും. മുക്താര്‍, ഫഹ്മില്‍ ഖാന്‍ തുടങ്ങി പ്രശസ്തരുടെ നേതൃത്വത്തില്‍ അറബിക് ബോളിവുഡ് സംഗീത വിരുന്നാണ് പുതുവര്‍ഷ തലേന്ന് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. കുടുംബങ്ങള്‍ക്ക് മാത്രമായി നിശ്ചിത സ്ഥലത്ത് പ്രവേശനം അനുവദിക്കും. ഇവിടെ ബാര്‍ബിക്യുവിനും, തീ കത്തിക്കുന്നതിനും അനുമതി നല്‍കും.

മുന്‍കൂട്ടി വാഹനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കാരവാനുകള്‍ക്കായും പ്രത്യേക പാര്‍ക്കിങ് സോണും അനുവദിക്കും. എല്ലാ സോണുകളില്‍ നിന്നും ഇവന്റിലേക്ക് പ്രത്യേക പ്രവേശന മാര്‍ഗ്ഗവും ഒരുക്കും.


ഗാസയില്‍ സന്ദര്‍ശനം നടത്തി ബെന്യമിന്‍ നെതന്യാഹു

0

ഗാസയില്‍ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സൈന്യത്തിന്റെ കരയിലെ പ്രവര്‍ത്തനങ്ങളുടെ നേരിട്ടുള്ള വിവരങ്ങള്‍ അറിയുന്നതിനാണ് നെതന്യാഹു ഗാസ സന്ദര്‍ശിച്ചത്. ഹമാസ് ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് നെതന്യാഹു പറഞ്ഞു.യുദ്ധം അവസാനിച്ചാല്‍ ഇനി ഒരിക്കലും ഹമാസ് പലസ്തീന്‍ ഭരിക്കില്ല. ഹമാസിന്റെ തീവ്രവാദത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യും. ഇസ്രയേല്‍ സായുധസേന ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും നശിപ്പിച്ചെന്നും നെതന്യാഹു പറഞ്ഞു.

യുദ്ധക്കുപ്പായം ധരിച്ച് ബാലിസ്റ്റിക് ഹെല്‍മറ്റും വച്ചാണ് നെതന്യാഹു ഗാസയില്‍ എത്തിയത്. ഗാസയിലെ ഒരു കടല്‍ത്തീരത്ത് നെതന്യാഹു നില്‍ക്കുകയും ഹമാസ് ഇനി മടങ്ങിവരില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും തടവിലായിരിക്കുന്ന ഇസ്രയേലി ബന്ദികളെ കുറിച്ചും നെതന്യാഹു സംസാരിച്ചു. ഗാസയില്‍ കാണാതായ 101 ഇസ്രയേല്‍ ബന്ദികള്‍ക്കായുള്ള തിരിച്ചില്‍ തുടരുമെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇവര്‍ ഓരോരുത്തര്‍ക്കും 5 മില്യന്‍ ഡോളര്‍ വീതം നല്‍കും.

ബന്ദികളെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടുന്നവരെ വേട്ടയാടി പിടിച്ച് ഇല്ലാതാക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. പ്രതിരോധ മന്ത്രിയ്ക്കും കരസേനാ മേധാവിക്കുമൊപ്പമാണ് ഗാസയില്‍ സന്ദര്‍ശനം നടത്തിയത്. ഉന്നതക സൈനിക ഉദ്യോഗസ്ഥര്‍ യുദ്ധത്തിന്റെ തുടര്‍ പദ്ധികളും നിലവിലെ ്പ്രവര്‍ത്തനങ്ങളുംമ നെതന്യാഹുവുമായി പങ്കുവെച്ചു.

യു.എസ് മധ്യസ്ഥ:തലബനനില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലം കാണുന്നു

0

ലബനനില്‍ വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു. അമേരിക്കയുടെ നിര്‍ദ്ദേശങ്ങളോട് അനുകൂല നിലപാടാണ് ഹിസ്ബുള്ള സ്വീകരിക്കുന്നത്.ലബനനില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.ലബനനനില്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ഇരുനൂറിലധികം കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.അമേരിക്കയുടെ നേതൃത്വത്തില്‍ ആണ് ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്.വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ശുപാര്‍ശകള്‍ ലബനന്‍ സര്‍ക്കാരും ഹിസ്ബുള്ളയും അംഗീകരിച്ചിട്ടുണ്ട്.


ഹിസ്ബുളളയും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് എമസ് ഹോക്‌സ്‌റ്റൈന്‍ ബെയ്‌റൂത്തില്‍ എത്തി തുടര്‍ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.2006-ലെ ഇസ്രയേല്‍ ഹിസ്ബുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ രൂപപ്പെടുത്തിയ കരാറിലെ വ്യവസ്ഥകള്‍ തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്.ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തിയില്‍ മുപ്പത് കിലോമീറ്ററിനുള്ളില്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥ.ഇവിടെ യുഎന്‍ സൈന്യവും ലബനന്‍ സമാധാന സേനയും സുരക്ഷ ഒരുക്കും.ഹിസ്ബുള്ള സൈനിക ശേഷിയെ അപേക്ഷിച്ച് ദുര്‍ബലമാണ് ലബനന്‍ ദേശീയ സൈന്യം.വെടിനിര്‍ത്തല്‍ നടപ്പാക്കപ്പെട്ടാല്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തേണ്ടത് എങ്ങനെ എന്ന് ലബനന്‍ ഭരണകൂടം ചര്‍ച്ച ചെയ്ത് വരികയാണ്.

ദുബൈയിലെ പുതിയ വിമാനത്താവളത്തില്‍ ലഗേജ് അതിവേഗത്തില്‍

0

ദുബൈയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഗേജിനായി കാത്തുനില്‍ക്കേണ്ടവരില്ല ദനാത്ത.വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ലഗേജും ലഭിക്കും.ദുബൈ അല്‍മക്തും വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുമെന്നാണ് എയര്‍പോര്‍ട്‌സ് സര്‍വീസ് കമ്പനിയായ ദനാത്ത പറയുന്നത്.യാത്രകഴിഞ്ഞെത്തുന്നവര്‍ക്ക് ലഗേജിനായി മിനുട്ടുകളോളം കാത്തുനില്‍ക്കേണ്ടിവരില്ല.

വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ലഗേജും തയ്യാറായിരിക്കും എന്ന് ദനാത്ത സി.ഇ.ഒ സ്റ്റീവ് അല്ലെന്‍ പറഞ്ഞു. ലഗേജ് യാത്രക്കാരുടെ വീടുകളിലോ ഹോട്ടലുകളിലോ എത്തിച്ച് നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.യാത്രക്കാര്‍ക്കുള്ള വിവിധ സേവനങ്ങള്‍ക്കായി പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയിട്ടുള്ള സംവിധാനങ്ങള്‍ ആണ് ഒരുക്കുന്നത്.പേപ്പറിന് പൂര്‍ണ്ണമായും ഒഴിവാക്കി പകരം ബയോമെട്രിക് ഉപയോഗിക്കും.

3500 കോടി ഡോളര്‍ ചിലവഴിച്ചാണ് അല്‍മക്തും വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.പുതിയ ടെര്‍മിനലില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തന്നെ ഉണ്ടാകില്ലെന്ന് ദുബൈ എയര്‍പോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങള്‍ ആയിരിക്കും പുതിയ ടെര്‍മിനലില്‍ ഉണ്ടാവുക.

മഴ സൃഷ്ടിക്കാന്‍ അന്തരീക്ഷ ഈര്‍പ്പം:പുതിയ പദ്ധതിയുമായി യുഎഇ

0

അന്തരീക്ഷ ഈര്‍പ്പം ഉപയോഗിച്ച് മഴപെയ്യിക്കുന്നതിന് യുഎഇയുടെയും യു.എസിന്റെയും നേതൃത്വത്തില്‍ പഠനം നടത്തുന്നു.വരണ്ട കാലാവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മഴ ലഭ്യമാക്കുന്നതിന് ആണ് ശ്രമം.അസര്‍ബൈജാനില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം.

യുഎഇയും അമേരിക്കയും ചേര്‍ന്ന് രൂപീകരിച്ച അഗ്രികള്‍ച്ചര്‍ ഇന്നവേഷന്‍ മിഷന്‍ ഫോര്‍ ക്ലൈമറ്റ് അഥവാ എയിം ആണ് മഴ വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നത്.അമേരിക്ക കമ്പനിയായ ഹെക ക്ലൗഡ് തയ്യാറാക്കിയ പദ്ധതിക്ക് എയിം സാമ്പത്തിക പിന്തുണ നല്‍കും.അന്തരീക്ഷ ഈര്‍പ്പം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ രണ്ട് മില്ലിമീറ്റര്‍ വരെ മഴ പെയ്യിക്കുന്നതിന് തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് കഴിയും എന്നാണ് ഹെക ക്ലൗഡ് പറയുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.

യുഎഇയുടെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നതിന് സാധിക്കും.പരീക്ഷണഘട്ടത്തില്‍ തന്നെ ഫലപ്രദമായി മഴപെയിക്കാന്‍ കഴിയുന്നുണ്ടെന്നും ഹെക ക്ലൗഡ് വ്യ്ക്തമാക്കി.2020-ല്‍ ആണ് കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി യുഎഇയും യുഎസും ചേര്‍ന്ന് എയിം എന്ന പദ്ധതി ആരംഭിച്ചത്.പൊതു സ്വകാര്യമേഖലകളില്‍ നിന്നും പണം സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 2920 കോടി ഡോളര്‍ ആണ് സമാഹരിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറോളം പങ്കാളികളും ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.