Wednesday, May 6, 2026
Home Blog Page 9

വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്റാസല്‍ഖൈമ പോലീസ്

0

വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി റാസല്‍ഖൈമ പോലീസ്. വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ വീഴരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വന്നിട്ടുള്ള സന്ദേശങ്ങള്‍ ആധികാരികത ഉള്ളതാണോ എന്ന് വാഹനമോടിക്കുന്നവര്‍ എപ്പോഴും പരിശോധിക്കണം.അജ്ഞാത ലിങ്കുകളിലോ അറ്റാച്ചുമെന്റുകളിലോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ലൈസന്‍സുള്ള കമ്പനികളോ, അംഗീകരിച്ച ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ വഴിയോ മാത്രം പണമടയ്ക്കണമെന്നും സംശയാസ്പദമായ ഓഫറുകള്‍ കമ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റാസല്‍ഖൈമ പോലീസ് അഭ്യര്‍ത്ഥിച്ചു.ഇതിനകം തന്നെ അബുദാബിയുടെ ഡാര്‍ബ് ടോള്‍ ഫീസ് അടയ്ക്കാനുണ്ടെന്ന് അവകാശപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ നിരവധി യുഎഇ നിവാസികള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .് സന്ദേശങ്ങളില്‍ സാധാരണയായി കാണുന്ന തരത്തില്‍ ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു ലിങ്ക് ഉണ്ടായിരിക്കും.ഈ ലിങ്ക് ക്ലിക് ചെയ്താല്‍ ഉടന്‍ വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ നഷടപ്പെടാന്‍ കാരണമാകുന്നു.ടോള്‍ ഓപ്പറേറ്റര്‍മാര്‍ സാധാരണയായി ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി കുടിശ്ശിക പേയ്‌മെന്റുകള്‍ ശേഖരിക്കാറില്ലെന്നും ഉപഭോക്താക്കളെ ഉടനടി നടപടിയെടുക്കാന്‍ ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കാറില്ലെന്നും അധികൃതര്‍ അറിയിച്ചു

ദുബൈയില്‍ ‘പോഡ് ടാക്‌സികള്‍’ വരുന്നു

0

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡ്രൈവറില്ലാ പോഡ് ടാക്‌സികള്‍ അവതരിപ്പിച്ച് ദുബൈ ആര്‍.ടി.എ. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലാണ് ‘റെവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി’ എന്ന പദ്ധതിയുടെ ആദ്യ മാതൃക അവതരിപ്പിച്ചത്. ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക ട്രാക്കുകളിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന ചെറു വാഹനങ്ങളാണ് ഇലക്ട്രിക് പോഡുകള്‍. ഒറ്റ ചാര്‍ജിങ്ങില്‍ 250 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള പോഡുകളില്‍ പരമാവധി 6 പേര്‍ക്ക് യാത്ര ചെയ്യാം.മണിക്കൂറില്‍ 50 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയിലൂടെ ഓരോ മണിക്കൂറിലും ഇരുവശങ്ങളിലേക്കുമായി 10,000ത്തിലധികം യാത്രക്കാരെ വഹിക്കാനാകും. അത്യാധുനിക സെന്‍സറുകള്‍, ടിക്കറ്റ് സ്‌കാനിങ് സൗകര്യം, എന്നിവ വാഹനത്തിനുള്ളിലുണ്ടാകും. ബ്ലൂവാട്ടര്‍ ഐലന്റ്, ഉമ്മു സുഖൈം, അല്‍ ഖൂസ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നീ പ്രധാനപ്പെട്ട 4 മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്.നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ ബ്ലൂവാട്ടര്‍ ഐലന്‍ഡ് വരെ 2.8 കി.മീ ദൂരമുള്ളതാണ് ബ്ലൂവാട്ടര്‍ ഐലന്‍ഡ് റൂട്ട്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ മദീനത്ത് ജുമൈറ വരെ 1.9 കി.മീ ദൂരത്തിലുള്ളതാകും ഉമ്മു സുഖൈം റൂട്ട്. അല്‍ ഖൂസ് റൂട്ട് ഓണ്‍പാസീവ് മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍സര്‍ക്കല്‍ അവന്യൂ, ടൈംസ് സെന്റര്‍ സ്‌ക്വയര്‍ വരെ 2.6 കി.മീ ദൂരത്തിലുള്ളതാണ്. ഇവയില്‍ ഏറ്റവും നീളമേറിയ പാതയായ ദുബായ് ഫെസ്റ്റിവല്‍ സിറ്റി റൂട്ട് 7 കി.മീ ദൂരത്തിലായിരിക്കും. സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിര്‍മാണച്ചെലവില്‍ 90 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 70 ശതമാനവും ലാഭിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബൈയില്‍ 300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന്

0

ദുബൈ ആര്‍.ടി.എ 300 പ്രീമിയം നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന് വെക്കുന്നു. സ്വകാര്യ കാറുകള്‍, ക്ലാസിക് വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്കുള്ള നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിന് ഒരുങ്ങുന്നത്.2, 3, 4, 5 അക്കങ്ങളുള്ള നമ്പര്‍ കോമ്പിനേഷനുകളും എച്ച്, ഐ, കെ, എം, എന്‍, ഒ, പി, ക്യു, ആര്‍, എസ്, ടി, യു, വി, ഡബ്ല്യു, എക്‌സ്, വൈ, ഇസെഡ് കോഡുകളിലുള്ള നമ്പര്‍ പ്ലേറ്റുകളുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ലേലം ഒരാഴ്ച നീണ്ടുനില്‍ക്കും.ദുബൈയില്‍ ട്രാഫിക് ഫയല്‍ ഉള്ള താമസക്കാര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. താല്‍പര്യമുള്ളവര്‍ ആര്‍.ടി.എയ്ക്ക് നല്‍കാനായി 5,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്കും, 120 ദിര്‍ഹത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. ഉമ്മു റമൂല്‍, അല്‍ ബര്‍ഷ, ദേര എന്നിവിടങ്ങളിലെ ആര്‍.ടി.എ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയോ ആര്‍.ടി.എ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ലേലം ജയിക്കുന്നവര്‍ ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും അടയ്ക്കണം. 50,000 ദിര്‍ഹം വരെയുള്ള തുകകള്‍ അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നേരിട്ട് പണമായി നല്‍കാം. 50,000 ദിര്‍ഹത്തിന് മുകളിലുള്ള തുകകള്‍ മാനേജര്‍ ചെക്ക്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്.

രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ

0

രജത ജൂബിലി നിറവില്‍ ദുബൈ മാരത്തണ്‍ നാളെ. ഏകദേശം 20,000 ഓട്ടക്കാരുടെ റെക്കോര്‍ഡ് പങ്കാളിത്തം മാരത്തണിലുണ്ടാകും. ഫുള്‍ മാരത്തണില്‍ ഏകദേശം 4,000 എലൈറ്റ് മത്സരാര്‍ഥികള്‍ പങ്കെടുക്കും. 10 കിലോമീറ്റര്‍ റേസിലും 4 കിലോമീറ്റര്‍ ഫണ്‍ റണ്ണിലുമായി 15,000 പേര്‍ മത്സരിക്കും. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ഓട്ടമത്സരമാണ് ദുബൈ മാരത്തണ്‍.മാരത്തണ്‍ എലൈറ്റ് രാവിലെ 5.45ന് ആരംഭിക്കും. മാരത്തണ്‍ മാസ്സസ് രാവിലെ 6.30 നും തുടങ്ങും. പത്ത് കിലോമീറ്റര്‍ റോഡ് റേസ് രാവിലെ എട്ട് മണിക്കും നാല് കിലോ മീറ്റര്‍ ഫണ്‍ റണ്‍ രാവിലെ പത്തരക്കുമാണ് ആരംഭിക്കുക.അല്‍ തരീം റോഡിലാണ് മാരത്തണിന്റെ തുടക്കം. അല്‍ സുഫൂഹില്‍ വെച്ച് 10 കിലോമീറ്റര്‍ നാല് കിലോമീറ്റര്‍ റേസുകള്‍ ആരംഭിക്കും. എല്ലാ റേസുകളും അവസാനിക്കുക ഉമ്മു സുഖീം റോഡിന് സമീപമുള്ള ദുബൈ പൊലീസ് അക്കാദമിയിലായിരിക്കും.

അശ്രദ്ധ കാണിക്കുന്നതിനെതിരെ മുന്നറിയിപ്പ് വീഡിയോ ഇറക്കി അബുദാബി പോലീസ്

0

എമിറേറ്റിലുടനീളമുള്ള റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ കാണിക്കുന്ന പുതിയ വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്.ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.താല്‍ക്കാലിക അശ്രദ്ധ, അമിത വേഗത, സുരക്ഷിതമല്ലാത്ത ലെയ്ന്‍ മാറ്റങ്ങള്‍, മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം നിലനിര്‍ത്താതിരിക്കല്‍ എന്നിവ മൂലമുണ്ടാകുന്ന നിരവധി ഗതാഗത അപകടങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തുന്നു. പല കേസുകളിലും, ഡ്രൈവര്‍മാര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണാന്‍ സാധിക്കും.ഇത് ജീവന്‍ നഷ്ടപ്പെടുത്തുന്നതിനും കാര്യമായ നാശമുണ്ടാക്കുന്നതുമായ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.അബുദാബി പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ദിനംപ്രതി നടക്കുന്ന വാഹനാപകടങ്ങളാണ് കാണിക്കുന്നത്. ഈ വീഡിയോ ഒരു മുന്നറിയിപ്പ് സന്ദേശമായിട്ടാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് അബുദാബി പോലീസ് അറിയിച്ചു.ഏതാനും നിമിഷങ്ങളുടെ അശ്രദ്ധ പോലും ഒരു സാധാരണ യാത്രയെ ദുരന്തമാക്കി മാറ്റുമെന്നും ഒരു സന്ദേശമോ ഫോണ്‍ കോളോ മനുഷ്യജീവന് തുല്യമല്ലെന്ന് അബുദാബി പോലീസ് പറഞ്ഞു.

സൗദി എയര്‍പോര്‍ട്ട് ; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

0

സൗദി അറേബ്യയില്‍ വ്യോമയാന മേഖലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 2025 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ വ്യോമ ഗതാഗതത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ 9.6% വളര്‍ച്ചാ നിരക്കോടെ, 14.9 കോടിയിലെത്തി.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമയാന വിപണികളില്‍ ഒന്നായി സൗദിയുടെ സ്ഥാനം മാറുന്നുവെന്നതാണ് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. ടൂറിസത്തിന്റെയും ആഗോള പരിപാടികളുടെയും വളര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര വ്യോമ കണക്റ്റിവിറ്റിയും ഇതിന് കാരണമായി. 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ് പോയവര്‍ഷം സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചത്. വിമാനങ്ങളുടെ എണ്ണത്തില്‍ 8.3% വര്‍ദ്ധനവുണ്ടായതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമായി. മൊത്തം വിമാനസര്‍വ്വീസുകളുടെ എണ്ണം 9,80,400 ആയി ഉയര്‍ന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും അധികം യാത്രക്കര്‍ സഞ്ചരിച്ചത്. മൊത്തം യാത്രക്കാരില്‍ 38 ശതമാനവും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. ശരാശരി പ്രതിദിനം 146,000 യാത്രക്കാര്‍്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് തൊട്ടുപിന്നില്‍. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 29% റിയാദില്‍ രേഖപ്പെടുത്തി. പ്രതിദിനം ശരാശരി 112,000 യാത്രക്കാരാണ് റിയാദ് വിമാനത്താവളം ഉപയോഗിച്ചത്. മദീന, ദമ്മാം വിമാനത്താവളങ്ങളും തൊട്ടുപിന്നാലെയുണഅട്..ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായി രാജ്യം മാറി. എയര്‍ കാര്‍ഗോ മേഖലയും സ്ഥിരത കൈവരിച്ചു. കാര്‍ഗോ അളവ് 1.18 ദശലക്ഷം ടണ്ണിലെത്തി. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ എയര്‍ കാര്‍ഗോ മേഖല ഏറ്റവും വലിയ നേട്ടം കൈ വരിച്ചു. സാമ്പത്തിക വളര്‍ച്ചയുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും പ്രധാന ചാലകശക്തിയായി വ്യോമയാന മേഖലയുടെ പങ്ക് പ്രതിഫലിപ്പിക്കാനായി.

പെട്രോള്‍ – ഡീസല്‍ : ഫെബ്രുവരി മാസത്തില്‍ വില കുറയും

0


യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. ഫെബ്രുവരി മാസത്തേക്കുള്ള വിലയാണ് കുറച്ചത്. പുതുക്കിയ വില അനുസരിച്ച് സൂപ്പര്‍ 98 ഒരു ലിറ്ററിന് 2.45 ദിര്‍ഹമാണ് വില. ജനുവരിയില്‍ ഇത് 2.53 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 ന് 2.33 ദിര്‍ഹം, ഇ പ്ലസ് 91 ന് 2.26 ദിര്‍ഹം എന്നിങ്ങനെയാണ് ലിറ്ററിന് വില. ഡീസല്‍ വില ലിറ്ററിന് 2.55 ദിര്‍ഹത്തില്‍ നിന്ന് 2.52 ദിര്‍ഹമായും കുറച്ചിട്ടുണ്ട്.

വെബ് സമ്മിറ്റ് ഖത്തര്‍ 2026 നാളെ ദോഹയില്‍ ആരംഭിക്കും

0


മേഖലയിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദോഹ ഒരുങ്ങുന്നു. ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026-ല്‍ ഏകദേശം 30,000 പേര്‍ പങ്കെടുക്കും.

ഖത്തറിലെ വെബ് സമ്മിറ്റിന്റെ മൂന്നാം പതിപ്പിനാണ്് നാളെ ദോഹയില്‍ തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 4 വരെ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026, നയരൂപീകരണക്കാര്‍, ആഗോള സാങ്കേതിക നേതാക്കള്‍, സാംസ്‌കാരിക ദര്‍ശനങ്ങള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും, ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 1,600-ലധികം സ്റ്റാര്‍ട്ടപ്പുകളും 800-ലധികം നിക്ഷേപകരും 400-ലധികം പ്രഭാഷകരും പങ്കെടുക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി, മന്ത്രിമാര്‍, ദേശീയ സ്ഥാപന മേധാവികള്‍, സര്‍ക്കാര്‍, മാധ്യമ, ഗവേഷണ, നിക്ഷേപ മേഖലകളില്‍ നിന്നുള്ള പ്രമുഖ എക്‌സിക്യൂട്ടീവുകള്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഖത്തരി നേതൃത്വത്തിന്റെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടാവും. ആര്‍ട്ടിഫിഷ്യല്‍ഡ ഇന്റലിജന്‍സ് മുതല്‍ സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങളുടെ പങ്കുവെക്കലും വിവരശേഖരണവുമെല്ലാം സെഷനുകളുടെ ഭാഗമായി നടക്കും. ഖത്തറിന്റെ സാംസ്‌കാരിക തന്ത്രത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച, സാംസ്‌കാരികത്തിലെ നിക്ഷേപം വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയെ എങ്ങനെ നയിക്കുന്നുവെന്നും പ്രാദേശിക സൃഷ്ടിപരമായ ആവാസവ്യവസ്ഥയെ ആഗോള വിനിമയ ശൃംഖലകളുമായി സംയോജിപ്പിക്കുന്നുവെന്നും പരിശോധിക്കും.

ഓര്‍ഡര്‍ ഓഫ് കാമോസ് ഷാര്‍ജ ഭരണാധികാരിക്ക് നല്‍കി ആദരിച്ചു

0


സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് പോര്‍ച്ചുഗലിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കാമോസ് ലഭിച്ചു. ഈ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ അറബ് വ്യക്തിയും ലോകമെമ്പാടുമുള്ള ആറാമത്തെ വ്യക്തിയുമായി ഷാര്‍ജ ഭരണാധികാരി.

പോര്‍ച്ചുഗലും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലാണ് ഷാര്‍ജ ഭരണാധികാരിക്ക്് ഈ പരമോന്നത് സാംസ്‌ക്കാരിക ബഹുമതി നല്‍കി പോര്‍ച്ചുഗല്‍ ആദരിച്ചത്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബലോ ഡി സൂസ നേരിട്ടാണ് പോര്‍ച്ചുഗലിലെ ഏറ്റവും ഉയര്‍ന്ന പരമാധികാര സാംസ്‌കാരിക ബഹുമതി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കഴുത്തില്‍ അണിയിച്ചുകൊടുത്തത്. പോര്‍ച്ചുഗീസ് കവി ലൂയിസ് ഡി കാമോസിന്റെ പേരിലുള്ളതാണ് ഈ ബഹുമതി. സംസ്‌കാരത്തിലും ജനങ്ങള്‍ തമ്മിലുള്ള വിപുലമായ സംഭാഷണത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച അസാധാരണ വ്യക്തികളെ ആദരിക്കാനാണ് ഈ ബഹുമതി പോര്‍ച്ചുഗല്‍ നല്‍കാറ്. ലോകത്ത് ഈ ബഹുമതി ലഭിക്കുന്ന ആറാമത് വ്യക്തിയാണ് ഷയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

യുഎഇ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സേവന, വ്യാപാര നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു

0

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സാമ്പത്തിക, വ്യാപാര, നിക്ഷേപ, ഊര്‍ജ സഹകരണം ശക്തമാക്കാന്‍ യുഎഇ-റഷ്യ ധാരണയായി.ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സേവന വ്യാപാരനിക്ഷേപ കരാറുകളിലും ഒപ്പുവച്ചു. ഇതുവഴി ധനകാര്യ സാങ്കേതികവിദ്യ , ആരോഗ്യ പരിചരണം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കും.കര ഗതാഗത മേഖലയില്‍ യുഎഇ ഊര്‍ജ അടിസ്ഥാന സൗകര്യ മന്ത്രാലയവും റഷ്യന്‍ ഗതാഗത മന്ത്രാലയവും സഹകരിക്കാനും തീരുമാനമായി.ഊര്‍ജം, വ്യാപാരം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കും. ഫിന്‍ടെക്, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത സംരംഭങ്ങളും ആരംഭിക്കും. ഗള്‍ഫ് മേഖലയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പുതിയ വ്യാപാര പാതകളുടെ വികസനവും ചര്‍ച്ച ചെയ്തു. ഹൈഡ്രജന്‍ ഇന്ധന ഉല്‍പാദനത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ റഷ്യന്‍ സാങ്കേതികവിദ്യ യുഎഇ പ്രയോജനപ്പെടുത്തും. ബഹിരാകാശ പര്യവേഷണങ്ങളിലും സഹകരണം ഊര്‍ജിതമാക്കും.ചെറുകിടഇടത്തരം സംരംഭകര്‍ക്ക് പരസ്പരം നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും വിധം അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സും മോസ്‌കോ ചേംബറും തമ്മില്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കും.റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥതയ്ക്കായി യുഎഇ മുന്നോട്ടുവെച്ച അബുദാബി സമാധാന ഫോര്‍മുല പുട്ടിനുമായി ചര്‍ച്ച ചെയ്തു.