Wednesday, May 6, 2026
Home Blog Page 7

ദുബൈ മുനിസിപ്പാലിറ്റിയിൽ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫീഡിങ് സ്റ്റേഷന്‍

0

ദുബൈ എമിറേറ്റിലുടനീളുമുള്ള അലഞ്ഞുതിരിയുന്ന തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫീഡിങ് സ്റ്റേഷന്‍ അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.ഇഹ്‌സാന്‍ സ്റ്റേഷന്‍’ എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

നഗരത്തിലെ 10 പൊതു പാര്‍ക്കുകളിലും ദുബൈ ഹോള്‍ഡിങ്ങിന്റെ രണ്ട് സ്ഥാപനങ്ങള്‍ക്ക് സമീപത്തും ഇഹ്‌സാന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് സുരക്ഷിതമായി ഭക്ഷണമെത്തിക്കുന്ന പദ്ധതി മേഖലയില്‍ ആദ്യമായാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അതനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാനും കഴിയും.നഗരത്തിന്റെ രൂപഭംഗിയേയും പൊതു ഇടങ്ങളേയും മോശമായി ബാധിക്കുന്ന രീതിയില്‍ തെരുവ് മൃഗങ്ങള്‍ക്ക് ക്രമരഹിതമായി തീറ്റ നല്‍കുന്നത് കുറക്കാന്‍ പുതിയ സംരംഭം സഹായകമാവും.ക്രമരഹിതമായ തീറ്റ നല്‍കുന്ന പ്രവണത കുറച്ച് മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പു നല്‍കുന്ന രീതിയാകും ഇഹ്‌സാന്‍ സ്റ്റേഷന്‍. പൂച്ചകള്‍ ഉള്‍പ്പെടെയുള്ള തെരുവ് മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുള്ള ‘ഇഹ്‌സാന്‍ സ്റ്റേഷനുകള്‍’ അവതരിപ്പിക്കുന്നതിലൂടെ മാനുഷിക, പരിഷ്‌കൃത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജന്‍സി ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.

യുഎഇയില്‍ മിസൈല്‍ മുന്നറിയിപ്പ് അലേര്‍ട്ടിന്റെ ശബ്ദം മാറ്റി

0

യുഎഇയില്‍ മിസൈല്‍ മുന്നറിയിപ്പ് അലേര്‍ട്ടിന്റെ ശബ്ദം മാറ്റി. രാത്രി പത്തര മുതല്‍ രാവിലെ 9 വരെയുള്ള സമയത്തെ അലേര്‍ട്ടിന്റെ ശബ്ദമാണ് മെസേജ് ടോണിലേക്ക് മാറ്റിയത്. പകല്‍ സമയത്ത് നിലവിലെ ശബ്ദം തുടരും.

മേഖലയിലെ സംഘര്‍ഷത്തിന്റെ ഭാഗമായി രാജ്യത്തിലേക്കും ആക്രമണ ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് താമസക്കാരുടെ സുരക്ഷക്കായി പ്രതിരോധ മന്ത്രാലയം വാണിംഗ് അലേര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയത്. ആക്രമണ ശ്രമം നടക്കുമ്പോഴാണ് വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ജനലിനരികില്‍ നിന്ന് മാറി നില്‍ക്കണമെന്നും അറിയിച്ചുള്ള അലര്‍ട്ട് വാണിംഗ് ശബ്ദത്തോടെ വരുന്നത്. ആക്രമണ ശ്രമം തകര്‍ത്തുകഴിഞ്ഞാല്‍ വീണ്ടും മറ്റൊരു മെസേജ് കൂടി എത്തും. അതോടെ ജനങ്ങള്‍ക്ക് സാധാരണ പ്രവര്‍ത്തികളിലേക്ക് മടങ്ങുകയും ചെയ്യാം. ഇനി മുതല്‍ രാത്രി വരുന്ന വാണിംഗ് മെസേജിന് സാധാരണ മെസേജ് ശബ്ദം മാത്രമേ ഉണ്ടാകൂ. വലിയ നീണ്ട അലേര്‍ട്ട് മെസേജിന്റെ ശബ്ദം ഒഴിവാക്കും. എന്നാല്‍ പകല്‍ സമയത്ത് നിലവിലെ അലേര്‍ട്ട് ശബ്ദം തന്നെയാകും ഉണ്ടാകുക. മെസേജിന്റെ ശബ്ദമാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. അതേസമയം വാഹനമോടിക്കുമ്പോഴാണ് അലേര്‍ട്ട് വരുന്നത് എങ്കില്‍ യാത്ര തുടരണം എന്നും. റോഡില്‍ വാഹനം നിര്‍ത്തരുതെന്നും പോലീസ് നേരത്തെ അറിയിച്ചിരുന്നു.

ഇറാൻറെ കടന്നാക്രമണം ചെറുക്കും ; അസാധാരണ യോഗം ചേര്‍ന്ന് ജിസിസി , ഇ.യു അംഗരാജ്യങ്ങള്‍

രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ യുഎഇ പ്രതിഞ്ജാബദ്ധമെന്ന് യുഎഇ. കഴിഞ്ഞ ദിവസം ചേര്‍ന്ന ജിസിസി, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അസാധാരണ വീഡിയോ കോണ്‍ഫറന്‍സിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയത്. സ്വന്തം മണ്ണിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം സജ്ജമാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

മേഖലയിലെ സംഘര്‍ഷം തുടരുന്നതിനിടെയാണ് ജിസിസി, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ അസാധാരണ യോഗം ചേര്‍ന്ന്ത്. ഗള്‍ഫ് മേഖലയെയും അയല്‍രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ കടന്നുകയറ്റത്തിന്റെ തീവ്രത യുഎഇ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് യോഗത്തില്‍ യുഎഇയെ പ്രതിനിധീകരിച്ചത്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ യുഎഇയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകനേതാക്കളോട് അദ്ദേഹം നന്ദി അറിയിച്ചു. ഇറാന്‍ തൊടുത്തുവിട്ട 1,700-ലേറെ മിസൈലുകളെയും ഡ്രോണുകളെയും രാജ്യം വിജയകരമായി പ്രതിരോധിച്ചതായി ഷെയ്ഖ് സെയ്ഫ് യോഗത്തില്‍ വ്യക്തമാക്കി. യുഎഇയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയായ യുഎഇയുടെ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണിത്.
യുഎഇയില്‍ താമസിക്കുന്ന 5.1 ലക്ഷത്തിലധികം യൂറോപ്യന്‍ പൗര•ാരുടെയും പ്രതിവര്‍ഷം സന്ദര്‍ശകരായെത്തുന്ന 48 ലക്ഷം പേരുടെയും സുരക്ഷ മുന്‍നിര്‍ത്തി മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഷെയ്ഖ് സെയ്ഫ് ഓര്‍മിപ്പിച്ചു. സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. എങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ആത്മരക്ഷാര്‍ഥം ഏതറ്റം വരെ പോകാനും യുഎഇ തയാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം എന്നീ മേഖലകളില്‍ പങ്കാളിത്തം ശക്തമാക്കുന്നതിലൂടെ മാത്രമേ മേഖലയില്‍ സുസ്ഥിരത കൈവരിക്കാനാവൂ. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് ദുബൈയിൽ പുതിയ നിയമം

0

കെട്ടിടങ്ങളുടെ ഗുണനിലവാരവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുതിയ നിയമം പുറപ്പെടുവിച്ചു. താമസക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അപകടങ്ങള്‍ കുറയ്ക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, എന്നിവയാണ് നിയമത്തിന്റെ ല്ക്ഷ്യം.

എമിറേറ്റിലെ കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം അവതരിപ്പിച്ചത്. താമസക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അപകടങ്ങള്‍ കുറയ്ക്കുക, ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, എമിറേറ്റിന്റെ നഗര സ്വത്വം സംരക്ഷിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. ഘടനാപരമായ സമഗ്രത സംരക്ഷിച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ കെട്ടിടങ്ങള്‍ ഉറപ്പാക്കുക. എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷിതമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് പതിവ് അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമാക്കുക. അപകടങ്ങള്‍ കുറയ്ക്കുകയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്യുന്നതിനൊപ്പം താമസക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.

ദുബായിയുടെ നഗര സ്വത്വവും വാസ്തുവിദ്യാ സ്വഭാവവും സംരക്ഷിക്കുക. എന്നിങ്ങനെയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശശുദ്ധി. ഫ്രീ സോണുകളിലുള്‍പ്പെടെ ദുബായിലുടനീളമുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണ്. നിയമപ്രകാരം ദുബൈ മുന്‍സിപാലിറ്റിക്കാണ് കെട്ടിടങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള ചുമതല. നിയമത്തിലെ വ്യവസ്ഥകളും അനുബന്ധ നടപടിക്രമങ്ങളും പാലിച്ച്, ലൈസന്‍സുള്ള ഒരു എഞ്ചിനീയറിംഗ് സ്ഥാപനം കെട്ടിടത്തിന്റെ ഘടനാപരവും സാങ്കേതികവുമായ അവസ്ഥയെക്കുറിച്ച് സമഗ്രമായ പരിശോധനയും വിലയിരുത്തലും നടത്തിയതിനുശേഷം മാത്രമേ ഗുണനിലവാര, സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. 40 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക്, പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതല്‍ 10 വര്‍ഷവും, 40 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് അഞ്ച് വര്‍ഷവുമാണ് ഗുണനിലവാര, സുരക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ സാധുത. നിയമ ലംഘനമോ അതിന്റെ തീരുമാനങ്ങളോ ലംഘിക്കുന്നവര്‍ക്ക് 100 ദിര്‍ഹം മുതല്‍ 1,000,000 ദിര്‍ഹം വരെ പിഴ ലഭിക്കും.

എണ്ണ വില പത്ത് ശതമാനം ഇടിഞ്ഞു


അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു. പത്ത് ശതമാനമാണ് ഇന്ന് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത്.

കഴിഞ്ഞദിവസം ബാരലിന് 100 ഡോളര്‍ കടന്ന ക്രൂഡ് ഓയില്‍ വില ഒറ്റദിവസം കൊണ്ടാണ് ഇടിഞ്ഞത്. ബാരലിന് 88.58 ഡോളറായാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പത്ത് ശതമാനത്തിലേറെയാണ് കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് വില താഴ്ന്നത്. ബ്രെന്റ് ക്രൂഡിന്റെ വിലയും കുത്തനെ താഴ്ന്നു. 92.7 ഡോളറാണ് ബാരലിന് ഇന്നത്തെ വില. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ ഗതാഗതം തടസപ്പെട്ടതോടെയാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്. എന്നാല്‍ വില കൂടിയതോടെ അടിയന്തര നടപടിയെന്ന തരത്തില്‍ ജി7 രാജ്യങ്ങളും അമേരിക്കയും കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ എടുത്തതോടെയാണ് വില ഇടിഞ്ഞത്. 400 മില്ല്യണ്‍ ബാരലാണ് ഈ രാജ്യങ്ങള് കരുതല്‍ ശേഖരത്തില്‍ നിന്ന് പുറത്തെടുത്തത്. എന്നാല് പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി തുടരുകയാണ് എങ്കില്‍ എണ്ണവില നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷാര്‍ജയിൽ വാടകയേറുന്നതായി പഠനം

0


ഷാര്‍ജയില്‍ വാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയായ പ്രോപര്‍ട്ടി ഫൈന്‍ഡറുടെ പുതിയ കണക്കുകളിലാണ് എമിറേറ്റില്‍ വാടക കൂടിയതായി കാണിക്കുന്നത്. 33 ശതമാനം വരെ വര്‍ദ്ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്

പ്രോപര്‍ട്ടി ഫൈന്‍ഡറുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കിലാണ് വാര്‍ഷിക വാടക ഷാര്‍ജയില്‍ കുത്തനെ ഉയര്‍ന്നതായി കാണിക്കുന്നത്. 2025 ജനുവരിയില്‍ 45000 ദിര്‍്ഹമുണ്ടായിരുന്ന വാര്‍ഷിക വാടക 2026 ജനുവരിയില്‍ 60000 ദിര്‍ഹമായാണ് ഉയര്‍ന്നത്. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധന. വികസനം വേഗത്തില്‍ നടക്കുന്ന പ്രദേശങ്ങളിലാണ് വാടക കുടുതല്‍ ഉയര്‍ന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. മുവൈലയാണ് ഷാര്‍ജയില്‍ ഏറ്റവും കൂടുതല്‍ വികസിക്കുന്ന പ്രദേശം. ഇവിടെ വാടക കൂടുതലാണ് എന്ന് ഡാറ്റ വ്യക്തമാക്കുന്നു. അല്‍ ഗര്‍ബ്, അല്‍ ദൈദ്, അല്‍ ഹീരാഹ്., അല് ബതാഹ് തുടങ്ങിയ പ്രദേശങ്ങളിലും വാടക കുത്തനെ കൂടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 40 മുതല്‍ 56 ശതമാനം വരേയാണ് വാടക വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്നത്. കാലാകാലങ്ങളായി ചിലവ് കുറഞ്ഞ എമിറേറ്റായി തുടരുന്ന ഷാര്‍ജയില്‍ താമസസ്ഥലങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച ഡിമാന്‍ഡാണ് വാടക കൂടാന്‍ ഇടയാക്കിയ പ്രധാനഘടകമെന്ന് പ്രൊപ്പര്‍ട്ടി ഫൈന്‍ഡറിന്റെ ചീഫ് റവന്യൂ ഓഫീസര്‍ ഷെരീഫ് സ്ലൈമാന്‍ പറഞ്ഞു.

ബഹ്റൈനിൽ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

0

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ ശ്രമിക്കുന്നതായി ബഹറിന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ വാര്‍ത്തകള്‍, ലിങ്കുകള്‍, എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ എന്നിവയിലൂടെ ഭീതി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം

‘ബ്രേക്കിംഗ് ന്യൂസ്’, യുദ്ധഭൂമിയിലെ തത്സമയ ദൃശ്യങ്ങള്‍, സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവ അറിയിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലിലൂടെയും വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇവ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാകാം.കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളും വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും അംഗീകൃത വാര്‍ത്താ മാധ്യമങ്ങളെയും മാത്രം ആശ്രയിക്കുക.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം. ഇത്തരം ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവയുടെ സത്യാവസ്ഥ പരിശോധിക്കാതെ ഷെയര്‍ ചെയ്യരുത്.ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുക, അതുവഴി സാമ്പത്തിക ലാഭത്തിനായി ഡാറ്റ ചോര്‍ത്തുക എന്നിവയാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി സെന്റര്‍ നിര്‍ദേശിച്ചു.


യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

0

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.ദുബായിലെ അല്‍ മര്‍മൂമില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും രാജ്യമായി തുടരുമെന്ന് രാഷ്ട്രനേതാക്കള്‍ അറിയിച്ചു

ഇറാന്റെ ആക്രമണത്തിനിടയില്‍, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുതിനും യുഎഇയുടെ സൈനിക, സിവില്‍ സ്ഥാപനങ്ങള്‍ രാജ്യവ്യാപകമായി നടത്തു ശ്രമങ്ങളെക്കുറിച്ചാണ് ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തത്. യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും രാജ്യമായി തുടരുമെന്നും, സമൂഹത്തിന്റെ ഐക്യത്തിലൂടെയും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലൂടെയും വെല്ലുവിളികളെ മറികടക്കാനുള്ള ദൃഢനിശ്ചയവും കഴിവും അതിനുണ്ടെന്നും ഭരണാധികാരികള്‍ പറഞ്ഞു.രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും അതിഥികളെയും സംരക്ഷിക്കുന്നതില്‍ സായുധ സേനയുടെ പങ്കിനെയും എല്ലാ സൈനിക സ്ഥാപനങ്ങളുടെയും, സുരക്ഷാ സേവനങ്ങളുടെയും സമര്‍പ്പണത്തെയും നേതാക്കൾ പ്രശംസിച്ചു.


ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിങ്ങനെ നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിലും ഇഫ്താര്‍ വിരുിലും പങ്കെടുത്തു.


പത്ത് ദിവസത്തിനുള്ളില്‍ അമേരിക്ക തകര്‍ത്തത് ഇറാന്റെ 50 കപ്പലുകളും 5000 കേന്ദ്രങ്ങളും

പത്ത് ദിവസത്തിനുള്ളില്‍ അമേരിക്ക തകര്‍ത്തത് ഇറാന്റെ 50 കപ്പലുകളും 5000 കേന്ദ്രങ്ങളും. അമേരിക്കന്‍ സെന്ട്രല്‍ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കികൊണ്ടുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

േേവ്യാമ -നാവിക- മിസ്സൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇറാന് നേരെ അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയത്. ഭീഷണിയെന്ന് തോന്നുന്ന എല്ലാകേന്ദ്രങ്ങളേയും ആക്രമിച്ചതായാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നത്. ഇറാന്‌റെ മിസൈലുകളേയും മിലിട്ടറി കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. ഐആര്‍ജിസിയുടെ കണ്‍ട്രോള്‍ സെന്ററുകളും കമാണ്ട് സെന്ററുകളും ആക്രമിച്ച് നശിപ്പിച്ചതായും അമേരിക്ക അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈല്‍ സൈറ്റുകള്‍, ഇറാനിയന്‍ നാവിക കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയും ആദ്യ പത്ത് ദിവസത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാണ്ട് അവകാശപ്പെട്ടു. ലോങ് റേഞ്ച് ബോബറുകളായ ബി 1, ബി 2 സ്‌റ്റെല്‍ത്ത് ബോംബറുകള്‍, ബി 52 ബോംബേഴ്‌സ്, അത്യാധുനിക ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളായ എപ് 15, എഫ് 16, എഫ് 18, എഫ് 22, എഫ് 35 എന്നിവയുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനുപുറമെ സര്‍വെയിലന്‍സ് എയര്‍ക്രാഫ്റ്റുകളായ ആര്‍സി 135, യു 2 ഡ്രാഗണ്‍ ലേഡി എയര്‍ക്രാഫ്റ്റ് എന്നിവയും ഇറാന്‍ യുദ്ധത്തിനായി അമേരിക്ക രംഗത്തിറക്കി.

കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി

0

സംഘര്‍ഷസാഹചര്യങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി. വിസിറ്റ് വിസയില്‍ എത്തിയവര്‍ക്കും അത്യാവശ്യമായി നാട്ടി േലക്ക് പേകേണ്ടവര്‍ക്കുമായി പ്രത്യേക ക്രമീകരണം ഒരുക്കി. സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് മടക്കാനുള്ള സംവിധാനമാണ് എംബസിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതോടെ സന്ദര്‍ശക വിസയിലെത്തിയവരടക്കം നിരവധി ആളുകളാണ് ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകേണ്ടവര്‍ക്കും വിസിറ്റ്വിസക്കാര്‍ക്കും ബഹ്‌റൈന്‍ സൗദി കോസ്‌വേ വഴി യാത്ര ചെയ്യാമൊണ് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുത്. കോസ്വെയിലൂടെ
സൗദിയില്‍ എത്തി അവിടെ നിന്ന് വിമാനമാര്‍ഗം നാട്ടിലേക്ക് പോകുന്ന രീതിയിലാണ്
യാത്ര ക്രമീകരിച്ചിരിക്കുത്.. റിയാദിലെയും ബഹ്‌റൈനിലെയും ഇന്ത്യന്‍ എംബസികള്‍ സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട’ നടപടികള്‍ ഏകോപിപ്പിക്കുന്നത്…നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അപേക്ഷ നല്‍കുന്നതിനായി പ്രത്യേകം ഇമെയില്‍ വിലാസവും എംബസി പുറത്തിറക്കിയിട്ടുണ്ട്..അപേക്ഷയോടൊപ്പം പൂര്‍ണ്ണമായ പേര്, പാസ്‌പോര്‍ട്ട്, വിസ,യാത്രാ ടിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളാണ് ആധികാരിക രേഖകളായി സമര്‍പ്പിക്കേണ്ടത്.
അപേക്ഷകളില്‍ സൗദി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി വഴി ട്രാന്‍സിറ്റ് വിസ ലഭ്യമാക്കും.72 മുതല്‍ 96 മണിക്കൂര്‍ വരെ കാലാവധി ഉള്ളതായിരിക്കും വിസകള്‍.അതിര്‍ത്തി കടന്നുള്ള യാത്രകള്‍ പകല്‍ സമയത്ത് തന്നെ പ്ലാന്‍ ചെയ്യണമെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കെ ജേക്കബ്ബ് ആവശ്യപ്പെട്ടു. യാത്രക്കാര്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെുന്നും അംബാസിഡര്‍ അറിയിച്ചു..