Monday, May 25, 2026
Home Blog Page 246

6 വയസ്സുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ

0

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ആറു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ്‌ കോടതി വധശിക്ഷ വിധിച്ചത്. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഒക്‌ടോബർ 3 ന് ആണ് സംഭവം. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.

എന്റെ വഴിയില്‍ തടസ്സം സൃഷ്ടിച്ചാൽ എടുത്തുമാറ്റി മുന്നോട്ടു പോകാൻ അറിയാമെന്ന് ശോഭ; ശോഭ സുരേന്ദ്രനെതിരായ ബി.ജെ.പിയിലെ തർക്കം പരസ്യപ്പോരിൽ

0

സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് വേദി നൽകുന്നതുമായി ബന്ധപ്പെട്ട ബി.ജെ.പിയിലെ തർക്കം പരസ്യപോരിലേക്ക്. ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് താൻ. അത് തുടരുകയും ചെയ്യും. ഇനി താൻ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പായ ‘ BJP KOZHIKKODE DIST ‘ ലാണ് നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭ സുരേന്ദ്രനെ കോഴിക്കോട്ടെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ വിമർശനമുയർന്നത്. പിണറായി സർക്കാറിന്റെ മത്സ്യത്തൊഴിലാളി വഞ്ചനക്കെതിരെ ബി.ജെ.പി കോന്നാട് ബീച്ചിലെ ഫിഷറീസ് ഡി.സി ഓഫിസ് പരിസരത്ത് വെള്ളിയാഴ്ച നടത്തിയ രാപകൽ സമരത്തിന്റെ പോസ്റ്റർ ഈ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. ‘കടലിന്റെ കണ്ണീരൊപ്പാൻ കേരളത്തിന്റെ സമര നായിക’ എന്നാണ് ശോഭ സുരേന്ദ്രനെ പോസ്റ്ററിൽ വിശേഷിപ്പിച്ചത്. പോസ്റ്റർ ഇട്ടതിനു പിന്നാലെ ‘ആ വ്യക്തിയെ എന്തിനാണ് വിളിക്കുന്നത്’ എന്ന് ചോദിച്ചുള്ള ചാറ്റുകൾ വന്നു. എ.ബി.വി.പി മുൻ സംസ്ഥാന സെക്രട്ടറി വി.പി. രാജീവനാണ്‌ വിമർശനം ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റുമാരായ പി.സി. അഭിലാഷ്, മനോജ് നടുക്കണ്ടി എന്നിവർ ഇതിനെ പിന്തുണക്കുകയും ചെയ്തതോടെയാടെ പ്രശ്‍നം രൂക്ഷമായി.

നൻപകൽ നേരത്ത് മയക്കം മികച്ച സിനിമ; മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്

0

കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. മികച്ച നടൻ മമ്മൂട്ടി, സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്.
നാൽപക്കൽ നേരത്ത മയക്കം, സിനിമയുടെ വേറിട്ട പ്രമേയം, മമ്മൂട്ടി എന്ന മഹാ നടന്റെ മാസ്റ്റർ ക്ലാസ് ആക്ടിംഗിന്റെ മറ്റൊരു മുഖമായി മാറിയ സുന്ദരവും ജെയിംസും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടി എത്തിയതിൽ ഒരു അതിശയോക്തിയും കാണാനാവില്ല.
പുരസ്‌കാരം നിശ്ചയിക്കുമ്പോൾ ജൂറി നിരീക്ഷിച്ചതും അത് തന്നെയാണ്.
മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവ വിശേഷങ്ങളുള്ള രണ്ടു മനുഷ്യരുടെ dwanth ഭാവങ്ങളെ അതി സൂക്ഷ്മവും നിയന്ത്രിതവുമായ ശരീര ഭാഷയിൽ പകർന്നാടിയ അഭിനയ തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിലാനിലേക്കുള്ള പരകായ പ്രവേശനത്തിലൂടെ രണ്ടു ദേശങ്ങൾ രണ്ടു ഭാഷകൾ രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേശരീരത്തിലേക്ക് ആവാഹിച്ച മഹാ പ്രതിഭ.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആറാമതാണ് മമ്മൂട്ടി നേടുന്നത്.
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്നത് 1981ലാണ്. ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാർഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്. 1984ൽ മമ്മൂട്ടി സംസ്ഥാന തലത്തിൽ ആദ്യമായി മികച്ച നടനായി. ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി നേടിയത്.
മികച്ച ചിത്രമെന്ന പ്രേക്ഷകർ നേരത്തെ വിധി എഴുതിയ ചിത്രം നൻപകൽ നേരത്ത് മയക്കാം പുരസ്‌കാര പ്രഖ്യാപനത്തിലും തിളങ്ങി.
ജെല്ലിക്കെട്ട്, ഈ മ യാവു, ചുരുളി തുടങ്ങിയ ചിത്രങ്ങളിലൂടെ, സിനിമ സഞ്ചാരങ്ങൾ വേറിട്ട തലത്തിലൂടെ അവതരിപ്പിച്ചു നമ്മെ അത്ഭുതപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ഒരു ഉച്ച മയക്കത്തിൽ കണ്ട സ്വപ്നം , ഒരു മനുഷ്യന്റെ ജീവിത തലത്തിൽ കൂടെ പല മനുഷ്യന്മാരുടെ ചിന്ത തലങ്ങളിൽകൂടെ സഞ്ചരിച്ചു പ്രേക്ഷകനെയും കൂടെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
സമീപകാല നടിമാരിൽ അഭിനയ തികവ് കൊണ്ട് ശ്രദിക്കപ്പെട്ട നടി കൂടിയാണ് മികച്ച നടിയായി തെരഞ്ഞിടുക്കപ്പെട്ട വിൻസി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്‌കാരം. അറിയിപ്പ് എന്ന ചിത്രത്തിനാണു മഹേഷ് നാരായണനു മികച്ച സംവിധായകനുള്ള പുരസ്‌കാരം.

ന്നാ താൻ കേസ് കൊട്’ ആണ് മികച്ച ജനപ്രിയ ചിത്രം.
അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് കുഞ്ചാക്കോ ബോബനും അലൻസിആറും അർഹരായി. മമ്മൂട്ടിക്ക് ഒപ്പം മത്സരത്തിൽ അവസാന റൌണ്ട് വരെയും ചാക്കോച്ചന്റെ പേരും ഉയർന്നു വന്നിരുന്നു.. ന്ന തൻ കേസ് കൊട് എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ‘ അപ്പൻ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിആർക്ക് ജൂറി പരാമർശം.

സ്വഭാവ നടൻ പി വി കുഞ്ഞികൃഷ്ണൻ, ന്നാ താൻ കേസ് കൊട്. മികച്ച സ്വഭാവ നടി – ദേവി വർമ്മ, സൗദി വെള്ളക്ക
മികച്ച കഥാകൃത്ത് , കമൽ കെ എം -പട

മികച്ച രണ്ടാമത്തെ ചിത്രം ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട്.
19–ാം നൂറ്റാണ്ടിലെ ഗാനാലാപനത്തിന് മൃദുല വാരിയരും പല്ലൊട്ടി 90സ് കിഡ്സിലെ ആലാപനത്തിന് കപിൽ കപിലനും മികച്ച പിന്നണി ഗായികരായി തിരഞ്ഞെടുക്കപ്പെട്ടു.
റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. തല്ലുമാല എന്ന ചിത്രത്തിലെ എഡിറ്റിങിന് നിഷാദ് യൂസഫ് മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരം നേടി. മേക്കപിനുള്ള അവാർഡ് ഭീഷ്മ പർവം എന്ന ചിത്രത്തിന് റോണക് സേവ്യറിന് ലഭിച്ചു.
പണ്ട് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങളിൽ വിവാദങ്ങളും പല തരത്തിൽ ഉയരുമാറുന്നെകിലും കഴിഞ്ഞ കുറച്ച വര്ഷങ്ങളായി ഇത്തരം അപവാദങ്ങൾ ഉയരാറില്ല. ഈ പുരസ്‌കാര പ്രഖ്യാപനത്തിലും മികച്ച സിനിമകൾ പരിഗണിക്കപ്പെട്ടു എന്ന് തന്നെ വേണം വിലയിരുത്താൻ.

പ്രിയ ശ്രോതാക്കളെ…അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തി; പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം

0

ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പ്രസാർ ഭാരതി നിർത്തി. കേരളത്തിന്റെ വിവിധ ജില്ലകളിലായി 45 ലക്ഷത്തിലധികം ശ്രോതാക്കള്‍ ഉണ്ടായിരുന്ന എഫ് എം നിര്‍ത്തലാക്കുന്നത് എന്തിനാണെന്ന കാര്യത്തില്‍ പ്രസാര്‍ഭാരതിയും വ്യക്തത വരുത്തിയിട്ടില്ല.
പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായായിരുന്നു നടപടി. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഉള്ള അറിയിപ്പ് ഇന്നലെ ലഭിക്കുമ്പോളാണ് സംഭവം അറിയുന്നത്.

കുറച്ചു നാളായി കേരളത്തിലെ എഫ് എം നിർത്താനുള്ള നീക്കങ്ങൾ സജീവമായിരുന്നു. 2022 ജനുവരിയിൽ എഫ് എമ്മിന്റെ പേരും പരിപാടികളും മാറ്റിയത് വിവാദമായിരുന്നു. വിവിധ ഭാരതി ആകാശവാണി മലയാളം എന്ന പേരായിരുന്നു പകരം നൽകിയത്.

ഗർഭഛിദ്രം നടത്താൻ ഭർതൃവീട്ടുകാരുടെ സമ്മർദ്ദം; യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തതിൽ ഭർതൃ വിട്ടുകാർക്കെതിരെ യുവതിയുടെ ബന്ധുക്കൾ

0

വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിന്റെ അച്ഛനുമെതിരെ ഗുരതര പരാതിയുമായി ബന്ധുക്കൾ രംഗത്ത്. മൂന്നാമതും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ഇവർ ആരോപിച്ചു. ഭർത്താവ് ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദർശനയുടെ മാതാപിതാക്കൾ പറഞ്ഞു.

കഴിഞ്ഞ 13-നാണ് മകൾ ദക്ഷയേയും കൊണ്ട് ദർശന പുഴയിൽ ചാടിയത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയിൽ ചാടിയത്. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു.

ചൂതാട്ടവും വാതുവെപ്പും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ഒ ടി ടികളോട് കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും

0

ചൂതാട്ടം, വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങള്‍ നല്‍കുന്ന ഒടിടി, സോഷ്യല്‍ മീഡിയ സൈറ്റുകളെക്കുറിച്ച്‌ ആശങ്ക അറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് ടിവി ചാനലുകളോടും ഒടിടി പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം എല്ലാ സാറ്റലൈറ്റ് ടിവികളോടും നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളോടും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം തുടരുന്നതായാണ് വിവരം.

ടി വി ചാനലുകളില്‍ നിന്ന് പരസ്യം പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലുമാണ് ഇത്തരം പരസ്യങ്ങള്‍ കൂടുതലായി നല്‍കുന്നത്. ഓണ്‍ലൈന്‍ വാതുവെപ്പ്, ചൂതാട്ടം എന്നിവയെക്കുറിച്ച്‌ 2018 മുതല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന് 8000-ല്‍ പരം പരാതികളാണ് ലഭിച്ചിട്ടുള്ളത്.

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി; എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല

0

സംസ്ഥാനത്ത് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ കാര്‍ഡുകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേക്കും. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥമിക ചര്‍ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ
വർഷങ്ങളിൽ എല്ലാ വിഭാഗങ്ങള്‍ക്കും ഓണക്കിറ്റു നല്‍കിയത് കോവിഡുള്‍പ്പെടെയുള്ള സാഹചര്യം കണക്കിലെടുത്താണ്. അതിനാൽ ഏറ്റവും ദരിദ്രരായവരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.
മഞ്ഞ റേഷൻ കാർഡുകാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയാൽ ഇക്കുറി 5.87 ലക്ഷം കിറ്റുമതിയാകും. 500 രൂപയുടെ കിറ്റുനൽകിയാൽപ്പോലും 30 കോടിയോളം രൂപ ചെലവേ വരൂ. പിങ്കുകാർഡുകാരെക്കൂടി പരിഗണിച്ചാൽ 35.52 ലക്ഷം കിറ്റുകൾ നൽകേണ്ടി വരും.

കേരളത്തിലെ ഐ.എസ് ഭീകരാക്രമണ നീക്കം പൊളിച്ച് എൻ.ഐ.എ;ഐ.എസ് ലക്ഷ്യമിട്ടിരുന്നത് ആരാധനാലയങ്ങളും സാമുദായിക നേതാക്കളെയും

0

കേരളത്തിൽ ചില ആരാധനാലയങ്ങൾക്കും സമുദായ നേതാക്കൾക്കുമെതിരായ ഭീകരാക്രമണ നീക്കം തകർത്തതായി ദേശീയ അന്വേഷണ ഏജൻസി അവകാശപ്പെട്ടു. തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്ത് അറസ്റ്റിലായ മതിലകത്ത് കോടയിൽ കോടയിൽ അഷറഫ് തീവ്രവാദ സംഘാംഗമാണെന്നാണ് എൻ.ഐ.എ കണ്ടെത്തൽ.
ഭീകരവാദ പ്രവർത്തനത്തിനുവേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്ന കേസിൽ അറസ്റ്റുചെയ്ത് റിമാൻഡിലായിരുന്ന പ്രതിയെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി. തൃശ്ശൂർ കോട്ടൂർ സ്വദേശി ആഷിഫിനെയാണ് കൂടുതൽ ചോദ്യംചെയ്യാനായി കോടതി ഏഴുദിവസത്തേക്ക് എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയത്. ഭീകരവാദപ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ആഷിഫെന്ന് എൻ.ഐ.എ. പറയുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയും പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ കസ്റ്റഡിയിൽ ആണ്. എൻ ഐ എ യും കേരള എ ടി എസ്സും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ആണ് ഇവർ പിടിയിലായത്.

മണിപ്പൂർ വിഷയം: മോദിയുടെ ‘മുതല’ക്കണ്ണീരിനെ പരിഹസിച്ച് ദി ടെലഗ്രാഫ്

0

മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട്‌ 79 ദിവസത്തിനുശേഷം മാത്രം ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാഹസിച്ച് ‘ദി ടെലഗ്രാഫ്‌’ ദിനപ്പത്രം. 56 ഇഞ്ചിന്റെ ശരീരത്തിൽ വേദനയും നാണക്കേടും തുളച്ചുകയറാൻ 79 ദിവസമെടുത്തു എന്ന തലക്കെട്ടോടെ കരയുന്ന മുതലയുടെ ചിത്രം ആദ്യ പേജിൽ പങ്കുവക്കുന്നു പത്രം. മണിപ്പൂരിൽ കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ 78 ദിവത്തെ മുതലകളും 79-ാം ദിവസത്തെ മുതലക്കണ്ണീരുമാണ് പത്രത്തിലുള്ളത്. ഒരോ ദിവസം ഒരോ കള്ളിയിൽ മുതലചിത്രം സഹിതം കൊടുത്തിട്ടുണ്ട്.

മണിപ്പുരിൽ അക്രമിസംഘം കുക്കി സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനോട് “ഹൃദയത്തിൽ വേദനയും രോക്ഷവും നിറയുന്നു. പുറത്തുവന്ന സംഭവം പരിഷ്കൃത സമൂഹത്തിന് ലജ്ജാകരം. മണിപ്പൂരിന്റെ പെൺമക്കൾക്ക് സംഭവിച്ചത് പൊറുക്കാനാകില്ല. രാജ്യത്തിനാകെ നാണക്കേട്”- എന്നാണ് മോദി പ്രതികരിച്ചത്‌. കലാപം തുടങ്ങിയ നാൾ മുതൽ പ്രധാനമന്ത്രി ഇതേ കുറിച്ച് ഒരുവാക്ക്പോലും പ്രതികരിച്ചിട്ടില്ല. ഇതിനെയാണ് പത്രം പരിഹസിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മന്ത്രിസഭായോഗം അനുശോചിച്ചു

0

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേരള മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അനുശോചനം അറിയിച്ചു. മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
‘ഉമ്മൻചാണ്ടി കേരളത്തിന് വേണ്ടി നൽകിയ സംഭാവനകളെ ആദരവോടെ അനുസ്മരിക്കുന്നു. വഹിച്ച സ്ഥാനം കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങൾ ഉണ്ട്. അവർക്കിടയിലാണ് ജനനേതാവായ ഉമ്മൻചാണ്ടിയുടെ സ്ഥാനം. കെ എസ് യു വിലൂടെ കോൺഗ്രസിൽ എത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും ഗവൺമെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യ പ്രക്രിയയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു’.