Monday, May 25, 2026
Home Blog Page 244

സംസ്ഥാനത്ത് പ്ലസ് വൺ 97 ബാച്ചുകൾ കൂടി അനുവദിച്ചു; 57 ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ

0

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലകളില്‍ 97 അധിക ബാച്ചുകള്‍ക്ക് കൂടി അനുമതി. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളുകളിലാണെന്ന് വിശ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സീറ്റ് പ്രതിസന്ധി കൂടുതൽ നേരിടുന്ന മലബാർ മേഖലയിലാണ് അധിക ബാച്ചുകൾ ഏറെയും അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 53 പുതിയ ബാച്ചുകൾ തുടങ്ങും. കാസർകോട് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് ബാച്ചുകൾ.

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി

0

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്‌സഭയില്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയി നല്‍കിയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. മന്ത്രിസഭയില്‍ വിശ്വാസം നഷ്ടപ്പെട്ടതായുള്ള ഒറ്റവരി നോട്ടീസ് ഗൊഗോയി സഭയില്‍ വായിച്ചു.
പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ പരിശോധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്ന് നോട്ടീസിനെ പിന്തുണച്ചു. അന്‍പതിലേറെ അംഗങ്ങളുടെ പിന്തുണ വ്യക്തമായതിനെത്തുടര്‍ന്ന് എല്ലാ പാര്‍ട്ടികളിലേയും നേതാക്കളുമായി സംസാരിച്ച്, പ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കുള്ള സമയം തീരുമാനിക്കുമെന്ന് സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു.

കോണ്‍ഗ്രസും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമല്ലാത്ത ബി.ആര്‍.എസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബി.ആര്‍.എസ്. എം.പി. നാമനാഗേശ്വര റാവുവുവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ നരേന്ദ്രമോദി സംസാരിക്കണമെന്ന് ആവശ്യം ശക്തമാക്കിയാണ് നോട്ടീസ് നൽകിയത്.

ചാറ്റ് ജി പി ടി ആന്‍ഡ്രോയ്ഡ് പതിപ്പെത്തി; പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ വരുന്ന ദിവസങ്ങളിൽ ആപ്പ് എത്തിക്കുമെന്ന് ഓപ്പൺ എ ഐ അറിയിച്ചു.

മനുഷ്യന്റെ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങൾ നടത്താനുമാണ്‌ ചാറ്റ് ജിപിടിയെ തയ്യാറാക്കിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിര്‍ദേശങ്ങള്‍, ലേഖനങ്ങള്‍ എഴുതുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാം.

‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ ചാറ്റ്ജിപിടി അവതരിപ്പിച്ചിരുന്നു. ഭാവി ആശയവിനിമയങ്ങള്‍ക്ക് ഉപഗോഗിക്കുന്ന വിധം എന്തും ചാറ്റ് ജി പി ടി യോട് പറയാനാവുന്ന സൗകര്യമാണിത്. ചാറ്റ് ജി പി ടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആവശ്യങ്ങളും താല്പര്യങ്ങളും ഒക്കെ ഫീഡ് ചെയ്ത് വയ്ക്കുന്ന സംവിധാനമാണ് ഇത്.

ചാറ്റ്ആ ജി പി ടി യുടെ വരവ് വലിയൊരു കുതിച്ചുചാട്ടമാണ് സാങ്കേതിക മേഖലയിൽ ഉണ്ടാക്കിയത്. ബിസിനസ് രംഗത്ത് ഇതിന്റെ സാദ്ധ്യതകൾ എത്രത്തോളമാണെന്ന് പറയാനാവില്ല. ഈ സംവിധാനത്തെ കൂടുതൽ പേർസണൽ ആക്കുക എന്നതാണ് ഏതായാലും ഓപ്പൺ എ ഐ യുടെ ലക്‌ഷ്യം. ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് സൗജന്യമായി തന്നെ ഉപയോഗിക്കാം. ചാറ്റ് ജിപിടി-യുടെ വെബ് പതിപ്പ് 2022 നവംബറിലായിരുന്നു അവതരിപ്പിച്ചത്. ഏതായാലും ആപ്പുകൂടി വന്നതോട് കൂടി ചാറ്റ് ജി പി ടി യുടെ ഉപയോഗം കൂടുതൽ ജനകീയമാകും.

എം വി ഗോവിന്ദന് ക്ലീൻചിറ്റ്; കെ സുധാകരനെതിരായ പരാമർശത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച്

0

പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ക്ലീൻചിറ്റ്. പരാമര്‍ശം കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.

വ്യാജപുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ടായിരുന്നു ഗോവിന്ദന്റെ പരാമർശം. മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ ഐക്യത്തെ ട്രോളി മോദി; ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ‘ഇന്ത്യ’ ഉണ്ട്

0

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ പാർലമെൻറിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ആൺ പരിഹാസവുമായി മോദി രംഗത് എത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ഇതിൽ എല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും മോദി പറഞ്ഞു. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി പറഞ്ഞു. പരാജയപ്പെട്ട, അവശരായ, പ്രതീക്ഷയറ്റ, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമെന്നും മോദി കുറ്റപ്പെടുത്തി.

ട്വിറ്റര്‍ ലോഗോ മാറി, കിളിക്ക് പകരം ഇനി X ; മാറ്റങ്ങൾ അവതരിപ്പിച്ച് ഇലോണ്‍ മസ്ക്

0

ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ വെബ്‌സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. വെബ്സൈറ്റ് തുറക്കുമ്പോഴും X എന്ന ലോഗോ കാണാം. കറുപ്പ് നിറത്തിലാണ് ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter പേര് മാറ്റി X എന്നാക്കി. പ്രൊഫൈൽ ചിത്രവും പുതിയ ലോഗോ ആണ് .

ഇന്ത്യൻ 2 ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

0

ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ന്റെ ചിത്രീകരണത്തിലാണ് കമൽ ഹാസൻ. 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണിത്. സിനിമയുടെ ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്. ഒരു രാജ്യാന്തര ഒടിടി പ്ലാറ്റ്‌ഫോം 200 കോടി മുടക്കി സിനിമ സ്വന്തമാക്കിയെന്നാണ് വിവരം.

ഉലകനായകൻ കമൽ ഹാസനും ശങ്കർ എന്ന ബ്രഹ്മാണ്ഡ സംവിധായകനും ഒന്നിച്ച ചിത്രമാന് ഇന്ത്യൻ. ദൃശ്യ മികവ് കൊണ്ടും, ഹിറ്റ് ഗാനങ്ങൾ കൊണ്ടുമെല്ലാം ചിത്രം ശ്രദ്ധനേടി. ദക്ഷിണേന്ത്യയിൽ നിന്നും അമ്പതു കോടി കളക്ഷൻ നേടിയ ആദ്യത്തെ സിനിമ എന്ന റെക്കോർഡും ഇന്ത്യൻ കരസ്ഥമാക്കിയിരുന്നു. മികച്ച നടനുള്ള അവാർഡ് കമൽ ഹാസന് ലഭിച്ച്‌. മൂന്ന് ദേശീയ അവാർഡുകളും ചിത്രം നേടിയിരുന്നു.

അതേ സമയം കമല്‍ ഹാസന്റെ 233-ാം ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് റിപോർട്ടുകൾ.
ലോകേഷ് കനകരാജ് ചിത്രം ‘വിക്രമി’ന്റെ വിജയത്തിന് ശേഷം കമലിന്റെ താരമൂല്യം ഉയർന്നതാണ് ഡിജിറ്റൽ അവകാശങ്ങൾ ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോകാൻ കാരണമെന്നാണ് വിലയിരുത്തൽ. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് വിക്രം നേടിയത് 435 കോടിയിലധികമാണ്.

കോഴിക്കോട് കോട്ടനടപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

ബാലുശ്ശേരി വില്ലേജിലെ കോട്ടനടപുഴയിലെ ആറാളക്കൽ ഭാഗത്ത്‌ ഒഴുക്കിൽപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്ണൂൽമൽക്കണ്ടി അബ്ദുൾ നസീറിന്റെ മകൻ മിഥിലാജിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഐടിഐ വിദ്യാര്‍ത്ഥിയാണ്. 20 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി പ്രതിപക്ഷസഖ്യം

0

മണിപ്പൂരിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കും വംശീയ കലാപത്തിനും എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സഖ്യം ഇന്ത്യ യുടെ നീക്കം. നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ദമാണ്‌. കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് പ്രതിപക്ഷസഖ്യം. 26 പാര്‍ട്ടികള്‍ അടങ്ങുന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’, പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് റിപോർട്ടുകൾ. രാവിലെ നടന്ന സഖ്യത്തിന്റെ യോഗത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു എന്നാണ് റിപോർട്ടുകൾ.

മണിപൂർ വിഷയത്തിൽ നരേന്ദ്ര മോദി ലോക്‌സഭയില്‍ സംസാരിക്കണമെന്നതാണ് സഖ്യത്തിന്റെ ആവശ്യം. പ്രതിപക്ഷ പ്രതിഷേധം മൂലം ലോക്സഭാസ്തംഭനം അവസാനിപ്പിക്കുന്നതിന് കക്ഷി നേതാക്കളുമായി ലോക്സഭ സ്പീക്കർ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. പ്രധാനമന്ത്രി തന്നെ പ്രസ്താവന നടത്തണമെന്ന നിലപാട് പ്രതിപക്ഷം ആവർത്തിച്ചു. ആഭ്യന്തരമന്ത്രി മറുപടി നൽകുമെന്ന നിലപാട് കേന്ദ്രവും ആവർത്തിച്ചതോടെയാണ് സമവായ ചർച്ച പൊളിഞ്ഞത്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ചര്‍ച്ച മതി എന്ന നിലപാടിലാണ് പ്രതിപക്ഷം.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ന്യൂസിലന്‍ഡ് നിയമമന്ത്രി രാജി വെച്ചു

0

വാഹനാപകടക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ന്യൂസീലന്‍ഡ് നിയമമന്ത്രി കിരി അലന്‍ രാജിവെച്ചു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തലസ്ഥാനമായ വെല്ലിങ്ടണില്‍വെച്ചാണ് കിരി ഓടിച്ച വാഹനം, നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന്റെ പേരിലാണ് മന്ത്രിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സിന്റെ ക്യാബിനറ്റില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് കിരി അലന്‍.
പ്രാദേശിക വികസനം, കണ്‍സര്‍വേഷന്‍, എമര്‍ജന്‍സി മാനേജ്‌മെന്റ് എന്നീ വകുപ്പുകളും കിരി അലനാണ് കൈകാര്യം ചെയ്തിരുന്നത്. മുന്‍ പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ പടിയിറങ്ങിയപ്പോള്‍ അടുത്ത പ്രധാനമന്ത്രിയായി ഉയർന്നുകേട്ട പേരുകളുടെ കൂട്ടത്തില്‍ കിരിയുമുണ്ടായിരുന്നു. ഒക്ടോബറില്‍ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ സംഭവം.