Monday, May 25, 2026
Home Blog Page 240

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി; യാത്രക്കാരാണ് ഗുരുതര പരുക്ക്

0

കോട്ടയം വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന കാർ ഉടമ വാകത്താനം ഒട്ടുകാട്ടു സാബുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓട്ടം കഴിഞ്ഞ തിരികെ വരുന്നതിനിടെയാണ് കാറിനു അപകടം സംഭവിച്ചത്.

അപകട സമയത്ത് സാബു കാറിൽ തനിച്ചായിരുന്നു. സാബുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

സോഷ്യൽമീഡിയയിൽ വൈറലായി ആനക്കുട്ടിയുടെ സൈഡ് കിക്ക്

0

വനം വകുപ്പ് ഉദ്യോഗസ്ഥനൊപ്പം കുറുമ്പുകാട്ടുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറൽ. ഉദ്യോഗസ്ഥൻ ആദ്യം കാലുകൊണ്ട് ആനക്കുട്ടിയെ ചെറുതായി ഒന്ന് തട്ടുന്നു. തുടർന്ന് ചെറിയ തുമ്പിക്കൈ കൊണ്ടും പിൻകാലുകൾ കൊണ്ടും ഉദ്യോഗസ്ഥനുമായി കളിക്കുന്ന ആനക്കുട്ടിയാണ് താരം.

ഐ എഫ് എഫ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ട്വിറ്ററിൽ ആൺ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും കുസൃതിയുള്ള മൃഗമാണ് ആനക്കുട്ടികൾ. അവന്റെ സൈഡ് കിക്കുകൾ ഒന്ന് കണ്ടുനോക്കു, എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സുശാന്ത് പങ്കുവച്ചിരിക്കുന്നത്. ആനക്കുട്ടിയുടെ കുസൃതി ആസ്വദിച്ച് നിരവധി ആളുകൾ കമന്റ് ഇട്ടിട്ടുണ്ട്.

ഹരിയാനയിലെ ബുൾഡോസർ നടപടിയിൽ താക്കീതുമായി പഞ്ചാബ് – ഹരിയാന ഹൈക്കോടതി; വംശീയ ഉന്മൂലനമാണോ ലക്ഷ്യമെന്ന് കോടതി

0

ഹരിയാനയിലെ നൂഹ് ജില്ലയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാർ നടപടിക്കെതിനെതിരേ രൂക്ഷവിമർശനവുമായി പഞ്ചാബ്-ഹരിയാന ഹെെക്കോടതി. സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ജി എസ് സന്ദവാലിയ അധ്യക്ഷനായ ബഞ്ച്, സർക്കാർ നടപടി വംശീയ ഉന്മൂലനത്തിനായാണോ എന്ന ചോദിച്ചു. നടപടികൾ നിർത്തി വാക്കാണ് കോടതി സർക്കാരിന് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.

അനധികൃതമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് ദിവസത്തിനിടെ എഴുനൂറോളം കെട്ടിടങ്ങളാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു തകർത്തത്. നൂഹിലും ഗുരുഗ്രാമിലും കലാപം നടന്നതിന്റെ പശ്ചാത്തലത്തിൽ ഹരിയാന സർക്കാർ ബലം പ്രയോഗിച്ച് നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ ഇന്നലെ കേസെടുത്തത്. ചികിത്സയുടെ ഭാഗമാണ് ബുൾഡോസർ പ്രയോഗമെന്ന ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന്റെ വിവാദ പരാമർശവും കോടതി പരിഗണിച്ചു. വിഷയം 11ന് വീണ്ടും പരിഗണിക്കും.

നൂഹ് അടക്കം സംഘർഷമേഖലകൾ ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം ഇന്ന് സന്ദർശിക്കും. സംഘർഷങ്ങളിൽ നൂഹിലും ഗുരുഗ്രമിലുമായിഇതിനോടകം ആറ് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ഗോവിന്ദാപുരം ചെക്‌പോസ്റ്റിൽ വിജിലൻസ് പരിശോധന; രണ്ടുമണിക്കൂറിൽ പിടിച്ചെടുത്തത് 16,450 രൂപ

0

പാലക്കാട് ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയിൽ അനധികൃത പണം പിടികൂടി. രണ്ടു മണിക്കൂറിനിടെ 16,450 രൂപ പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടു മണിക്കാണ് പരിശോധന നടത്തിയത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. പായക്ക് അടിയിലും കസേരയ്ക്ക് പിന്നിലുമായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്.

ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും. ഓണത്തിനോട് അനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം വാളയാറിലെ ചെക്‌പോസ്റ്റിലും വിജിലന്‍സ് സമാന രീതിയിലുള്ള പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് 13000 രൂപയോളമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടി ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

സംസ്ഥാനത്തു വിലക്കയറ്റം കുറവ്; വിപണിയിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ

0

പൊതുവിതരണ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വില കയറ്റം രാജ്യവ്യാപകമാണെന്നും കേരളത്തില്‍ അത് തടയാനുള്ള ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. പൊതുവിതരണ രംഗത്ത് കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ഒരു മാതൃക ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോയെന്നും മന്ത്രി ചോദിച്ചു. വിലകയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അനിൽ.

സപ്ലൈ കോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെണ്ടർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ തക്കാളി ലഭിക്കുന്നതിനേക്കള്‍ കുറഞ്ഞ വിലയ്ക്കാണ് കേരളത്തില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത്. സപ്ലൈകോയെ അടച്ചാക്ഷേപിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും മന്ത്രി ചോദിച്ചു.

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍

0

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്തായി. യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലൂടെയാണ് സ്വീഡന്റെ അട്ടിമറി ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് യുഎസ് പരാജയപ്പെട്ടത്.

വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് സെമി ഫൈനൽ കാണാതെ യുഎസ് ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. യുഎസ്സിന് വേണ്ടി ആന്‍ഡി സള്ളിവന്‍, ലിന്‍ഡ്‌സെ ഹൊറാന്‍, ക്രിസ്റ്റി മെവിസ് എന്നിവരും സ്വീഡനുവേണ്ടി ഫ്രിഡോളിന റോള്‍ഫോ, എലിന്‍ റൂബെന്‍സണ്‍, ഹന്ന ബെന്നിസണ്‍ എന്നിവരും ലക്ഷ്യം കണ്ടു. സഡന്‍ ഡെത്തില്‍ യുഎസ്സിന് വേണ്ടി അലീസ നേഹര്‍, മഗ്ദലെന എറിക്‌സണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഏഴാം കിക്കെടുത്ത യുഎസ്സിന്റ കെല്ലി ഒ ഹാരയ്ക്ക് പിഴച്ചു. തുടന്ന് വന്ന ലിന ലക്ഷ്യം കണ്ടതോടെ സ്വീഡന്‍ അട്ടിമറി വിജയം നേടുകയായിരുന്നു.

കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

0

ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കാർ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോളേക്കും കാർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിന് സമീപം ഐ കെയർ കമ്പ്യൂട്ടർ സ്ഥാപനം നടത്തിവയായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന കണ്ടിയൂർ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.

ഉമ്മൻചാണ്ടിയുടെ പുതുതലമുറയ്ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി; ഉമ്മൻ‌ചാണ്ടി അവശേഷിപ്പിച്ച പോകുന്ന സവിശേഷതകൾ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും പിണറായി

0

ഉമ്മൻചാണ്ടിയുടെ വേർപാടാേടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ പ്രധാന ഏടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും നിയമസഭയില്‍ അനുശോചന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

53 വർഷക്കാലം നിയമസഭാ സാമാജികനായി തുടരുക എന്നത് ജനമനസ്സുകളിൽ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണെന്ന് പിണറായി വിജയൻ പറഞ്ഞു. 70-കളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മൂന്ന് തവണ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായി. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

1970 മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമാണ്. അക്കാലയളവില്‍ ഉടനീളം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാംവിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ലെന്നു പിണറായി വിജയൻ പറഞ്ഞു. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് താൻ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളതെന്നും പിണറായി അനുസ്മരിച്ചു.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച നാലാം നിയമസഭ മുതല്‍ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്; ലോകസഭംഗത്വം പുനഃസ്ഥാപിച്ചു

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിനെ തുടർന്നാണ് രാഹുലിന്റെ അയോഗ്യത നീങ്ങിയത്. ഇതോടെ പാർലമെൻറിൽ മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കും.

രാഹുലിന്‍റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നത് വൈകിയാൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം നടത്താനുള്ള തയാറെടുപ്പിലായിരുന്നു കോൺഗ്രസ്. ഇതിനിടയിലാണ് ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ലോ​ക്സ​ഭ ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന​ത്​ ചൊ​വ്വാ​ഴ്ച​യാ​ണ്.

ഏതാണ് ചെകുത്താന്റെ റൂമിൽ നടന്നത്; വ്‌ളോഗറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിശദീകരണവുമായി നടൻ ബാല

0

ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലക്കെതിരെ കേസ്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. സംഭവത്തില്‍ ബാലക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയുമാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

https://www.facebook.com/watch/?v=642628651265257

യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ
ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബാല റൂമിലെത്തുമ്പോൾ യൂട്യൂബറുടെ സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്.

ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല പറയുന്നു. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു.