Thursday, May 7, 2026
Home Blog Page 24

സിവില്‍ നിയമത്തില്‍ പുതുമകള്‍ വരുത്തി യുഎഇ

0

സിവില്‍ നിയമത്തില്‍ പുതുമകള്‍ വരുത്തി യുഎഇ. വിദേശികള്‍ രാജ്യത്ത് മരണമടഞ്ഞാല്‍ അവരുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.
അവകാശികളോ വില്‍പത്രങ്ങളോ ഇല്ലാത്ത പ്രവാസികളുടെ സ്വത്തുക്കള്‍ കൃത്യമായ മേല്‍നോട്ടമുള്ള ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന് കീഴില്‍ നിക്ഷേപിക്കും.

വില്‍പത്രമോ നിയമപരമായ അവകാശികളില്‍ നിന്നുള്ള അവകാശവാദമോ ഇല്ലാതെയാണ് വിദേശികള്‍ രാജ്യത്ത് മരണമടയുന്നതെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശമാണ് നിയമപരിഷ്‌കാരത്തില്‍ ഉള്ളത്. ‘യുഎഇയില്‍ അവകാശികളില്ലാത്ത ഒരു വിദേശിയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക ആസ്തികള്‍ ചാരിറ്റബിള്‍ എന്‍ഡോവ്മെന്റായി നിയോഗിക്കപ്പെടുമെന്നും ശരിയായ മാനേജ്മെന്റും വിഹിതവും ഉറപ്പാക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിയുടെ മേല്‍നോട്ടത്തിന് വിധേയമായിരിക്കുമെന്നും നിയമം അനുശാസിക്കുന്നു. യുഎഇ മീഡിയ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാരയം അറിയിച്ചത്. വില്‍പത്രം ഇല്ലെങ്കിലോ നിയമപരമായ അവകാശികളില്‍ നിന്ന് അവകാശവാദങ്ങള്‍ ഇല്ലെങ്കിലോ ആണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.


യുഎഇയിലെ സാമ്പത്തിക ആസ്തികള്‍ ഒരു ചാരിറ്റബിള്‍ എന്‍ഡോവ്മെന്റില്‍ നിക്ഷേപിക്കും. ശരിയായ മാനേജ്‌മെന്റും വിഹിതവും ഉറപ്പാക്കുന്നതിന് എന്‍ഡോവ്മെന്റ് ഔദ്യോഗിക മേല്‍നോട്ടത്തിന് വിധേയമായിരിക്കും. അവകാശികളുടെ അഭാവം ഉള്‍പ്പെടുന്ന കേസുകളിലാണ് പ്രഖ്യാപനം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ആ പരിധിക്കപ്പുറം ഇത് ബാധകമായിരിക്കില്ല. നിയമപരമായ അവകാശികളില്ലാതെ ഒരു വിദേശ താമസക്കാരന്‍ മരിക്കുന്ന കേസുകളില്‍ മാത്രമാണ് ഈ നിയമം പരിമിതപ്പെടുത്തിയിരിക്കുന്നത്. 2026 ജനുവരി 1 ലെ പ്രഖ്യാപനം അത്തരം സാഹചര്യങ്ങളില്‍ ആസ്തികളുടെ കൈകാര്യം ചെയ്യല്‍ എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും, സാധുവായ ഒരു വില്‍പത്രം ഉള്‍പ്പെടുന്ന കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അത് വ്യക്തമാക്കിയിട്ടില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമപരമായ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും അത്തരം ആസ്തികള്‍ സുതാര്യമായും പൊതുതാല്‍പ്പര്യത്തിനുമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുന്നു. താമസക്കാരെ സംബന്ധിച്ചിടത്തോളം, സാധുവായ ഒരു വില്‍പത്രം എഴുതേണ്ടതിന്റെയും അവകാശികള്‍ നിയമപരമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഇത് അടിവരയിടുന്നു.

പുതുവത്സരാഘോഷം ലോകത്തെ വിസ്മയിപ്പിച്ച് യുഎഇ

0

ലോകം തന്നെ വിസ്മയിച്ച ആഘോഷ പരിപാടികളോടെയാണ് യുഎഇ 2026ലെ പുതുവത്സരാഘോത്തിന് തുടക്കം കുറിച്ചത്. ഗംഭീരമായ വെടിക്കെട്ടും ഡ്രോണ്‍ ഷോകളും ആകാശത്ത് വിസ്മയം തീര്‍ത്തപ്പോള്‍ പുതുവത്സരാഘോഷം ഏറ്റവും മനോഹരമാക്കി യുഎഇ. ആഘോഷങ്ങളില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് യുഎഇ ഒരുക്കിയ സുരക്ഷയും ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

വിസ്മയങ്ങളുടെ ചെപ്പുതുറന്ന്, ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് യുഎഇ 2026 നെ വരവേറ്റത്. അര്‍ദ്ധരാത്രിയോടെ യുഎഇ യുടെ ആകാശം വര്‍ണവിസ്മയങ്ങളുടെ വേദിയായി മാറി. തലസ്ഥാനമായ അബുദാബിയില്‍, അല്‍ വത്ബയില്‍ നടന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. ജനപങ്കാളിത്തത്തിനൊപ്പം ഗംഭീരമായ വെടിക്കെട്ടും പൈതൃക അന്തരീക്ഷവും സമ്മാനിച്ചത് ദൃശ്യ ശ്രവ്യ ആന്ദം.

ബുര്‍ജ് ഖലീഫയിലും ഡൗണ്ടൗണ്‍ ദുബായിലുമായിരുന്നു ഏവരുടെയും ശ്രദ്ധ. വെടിക്കെട്ടും ലേസര്‍ഷോയും മാത്രമായിരുന്നില്ല ഇവിടുത്തെ വിസമയങ്ങള്‍. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ നിരവധി ചേരുവകള്‍ ഇത്തവണത്തെ ആഘോഷത്തെ വ്യത്യസ്തമാക്കി.

ഷാര്‍ജയുടെ കടല്‍ത്തീരങ്ങള്‍ മുതല്‍ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച റാസല്‍ ഖൈമ വരെയുള്ള എല്ലാ എമിറേറ്റുകളിലും ആകാശത്തെ പ്രകാശിപ്പിക്കുന്ന വിസ്മയക്കാഴ്ചകള്‍ ഉണ്ടായിരുന്നു. അജ്മാന്‍, ഉമ്മുല്‍ ഖൈവൈന്‍, ഫുജൈറ എന്നിവയും ആഘോഷത്തില്‍ പിന്നാക്കം പോയില്ല. ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എവര്‍ക്കും മികച്ച സുരക്ഷ ഒരുക്കിയും യുഎഇ അത്ഭുതപ്പെടുത്തി. ലോകം ഉറ്റുനോക്കുന്ന ആഘോഷത്തില്‍ സുരക്ഷ ഒരുക്കാന്‍ നാളുകള്‍ നീണ്ട തയ്യാറെടുപ്പുകഴള്‍ ഉണ്ടായിരുന്നു. സുരക്ഷാ, സേവന അധികാരികള്‍ നടപ്പിലാക്കിയ അക്ഷീണ പരിശ്രമങ്ങളുടെയും ഫലം കൂടിയാണ് മനോഹരമായ പുതുവത്സര ആഘോഷം…

ശുചീകരണപ്രവര്‍ത്തനത്തിലൂടെ ലോകത്തിന് മാതൃകയായി ദുബൈ

0

പുതുവത്സരാഘോഷത്തിന്റെ പകിട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബൈ, ആഘോഷത്തിന് ശേഷമുള്ള ശുചീകരണപ്രവര്‍ത്തനത്തിലൂടെയും ലോകത്തിന് മാതൃകയായി. പുതുവത്സരാഘോഷത്തിന് ശേഷം രാത്രി മുഴുവന്‍ നടത്തിയ വന്‍ ശുചീകരണപ്രവര്‍ത്തനം തെരുവുകളെയും ബീച്ചുകളെയും സാധാരണ നിലയിലാക്കി. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായത്.

പുതുവത്സരാഘോഷ പദ്ധതി തയ്യറാക്കിയപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റി അതില്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് ശുചീകരണപ്രവര്‍ത്തനത്തിനായിരുന്നു. പുതുവത്സരാഘോഷങ്ങള്‍ക്കായി മുന്‍കൂട്ടി തയ്യാറാക്കിയ സമഗ്ര പദ്ധതിയുടെ അവസാന ഘട്ടമായിരുന്നു ശുചീകരണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധചെലുത്തി. ഇതിനായി 3,000-ത്തിലധികം തൊഴിലാളികളെയാണ് വിന്യസിച്ചത്. 200 സൂപ്പര്‍വൈസര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും 400-ഓളം വാഹനങ്ങളുടെയും പിന്തുണ ഇതിനായി ഉറപ്പു വരുത്തി. ആഘോഷങ്ങള്‍ക്ക് മുമ്പും, ആഘോഷ സമയത്തും, ശേഷവും ഇവര്‍ കര്‍മ്മനിരതരായി. ആഘോഷങ്ങള്‍ അവസാനിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ തെരുവുകള്‍, ബീച്ചുകള്‍, പൊതു ഇടങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനായി ഇവര്‍ ശുചീകരണം ആരംഭിച്ചു. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പോലും യൂണിഫോം ധരിച്ച ക്ലീനര്‍മാര്‍ തെരുവുകള്‍ തൂത്തുവാരുന്നതും മാലിന്യം ശേഖരിക്കുന്നതും കാണാമായിരുന്നു. പ്രധാന റോഡുകള്‍, പൊതു സ്‌ക്വയറുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, ഇവന്റ് സോണുകള്‍ എന്നിവ ഇവര്‍ ശുചിയാക്കി. മാലിന്യങ്ങള്‍ കാര്യക്ഷമമായും സുരക്ഷിതമായും നീക്കം ചെയ്യുകയും ചെയ്തു. അങ്ങനെ ഏറ്റവും മികച്ച പരിപാടി സംഘടിപ്പിക മാത്രമല്ല, അതിന് ശേഷമുള്ള ശുചീകരണപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും അത് സമയബന്ധിതമായി നടപ്പിലാക്കേണ്ട രീതിയും ദുബൈ ലോകത്തിന് കാണിച്ചു തന്നു.

സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍

0

ശൈത്യകാല ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് സീലൈനിലെ ഭക്ഷണശാലകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍. നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുകയോ സേവനങ്ങളില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തെ നേരിട്ട് അറിയിക്കാവുന്ന്താണ്.

2025-2026 വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ കണക്കിലെടുത്ത്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നത്. ക്യാമ്പ് ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി 2026 ഏപ്രില്‍ 15 വരെ തുടരും. സംരംഭത്തിന്റെ ഭാഗമായി സീലൈനിലെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങളെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി അവയുടെ മുന്‍വശത്ത് പദ്ധതിയുടെ ഔദ്യോഗിക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടാകും. ‘2025–2026 ക്യാമ്പിംഗ് സീസണിലെ കുറഞ്ഞ സേവന നിരക്ക് പദ്ധതിയില്‍ പങ്കാളി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഉള്ള കടകളില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷണവും സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം അമിതവില ഈടാക്കുന്നത് തടയുകയും സീലൈന്‍ മേഖലയിലെ വിനോദസഞ്ചാരവും വാണിജ്യ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ സ്‌ഫോടനം, 40 മരണം

0

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌കൈ ബാറില്‍ വന്‍ സ്‌ഫോടനം.40 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.30ഓടെയായിരുന്നു സംഭവം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രാന്‍സ് മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷന്‍ എന്ന ബാറിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ സ്‌ഫോടനം ഉണ്ടായത്. സംഭവസമയത്ത് 100 ഓളം ആളുകള്‍ ബാറിലുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എല്ലാവര്‍ഷവും പുതുവത്സരം ആഘോഷിക്കാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടാണ് സ്‌ഫോടനത്തിന് കാരണമെന്ന് സ്വിസ് വാര്‍ത്താ ഏജന്‍സിയായ ബ്ലിക്ക് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും അവധിക്കാലം ആഘോഷിക്കാന്‍ ക്രാന്‍സ്-മൊണ്ടാനയിലെത്തിയ വിനോദസഞ്ചാരികളെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ്, ഫയര്‍ സര്‍വീസുകള്‍, നിരവധി ഹെലികോപ്റ്ററുകള്‍ എന്നിവയാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരിതബാധിതരുടെ ബന്ധുക്കള്‍ക്കായി ഒരു ഹോട്ട്ലൈനും തുടങ്ങി. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ക്രാന്‍സ്-മൊണ്ടാന നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.സ്വിസ് തലസ്ഥാനമായ ബേണില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെയാണ് സ്‌ഫോടനം നടന്ന സ്ഥലം.

ശബരിമല സ്വര്‍ണപാളി കേസിൽ കൂടുതല്‍ സ്വര്‍ണം കവര്‍ന്നെന്ന് കണ്ടെത്തല്‍

0


ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയാണെന്ന് എസ്‌ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചുവെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. ഏഴു പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ച കാര്യം വ്യക്തമാക്കുന്നത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പണിക്കൂലിയായി എടുത്ത സ്വര്‍ണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് മുന്നില്‍ ഹാജരാക്കി.109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് കൈമാറിയത്. കൊള്ളയടിച്ച സ്വര്‍ണം എന്തുചെയ്‌തെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍, കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും മൊഴി കൊടുത്തു. കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെങ്കിലും എന്ന് വിളിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

പ്രവാസികള്‍ക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി ഒമാൻ തൊഴില്‍ മന്ത്രാലയം

0

ഒമാനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രഫഷനല്‍ ലൈസന്‍സുകളും തടയുന്നതിന് പ്രവാസികള്‍ക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം.വിദേശികള്‍ ഒമാനില്‍ ജോലിക്കായി എത്തുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കണം.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഒമാനില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.എന്‍ജിനിയറിങ്, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ജോലി നേടുന്നതിന് അതത് സെക്ടറല്‍ സ്‌കില്‍ യൂണിറ്റുകളുടെ അംഗീകാരം മുന്‍കൂട്ടി നേടിയിരിക്കണം. ഒമാന്‍ പ്രഫഷനല്‍ അക്രഡിറ്റേഷന്‍ സംവിധാനത്തിന് കീഴിലാണ് പ്രവാസി തൊഴിലാളികള്‍ക്ക് പ്രീ എന്‍ട്രി ആവശ്യകതകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. വിദേശി തൊഴിലാളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ അക്കാദമിക്, പ്രഫഷനല്‍ യോഗ്യതകള്‍ പരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പ്രഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ സഹര്‍ ബിന്‍ അബ്ദുല്ല അല്‍ ശൈഖ് പറഞ്ഞു. യോഗ്യത ഔദ്യോഗികമായി പരിശോധിച്ചതിനുശേഷം മാത്രമേ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സ് നല്‍കൂ. ലൈസന്‍സ് നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ, അതായത് അക്രഡിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല.
പുതിയ പ്രവാസി തൊഴിലാളികള്‍ക്കും നിലവിലുള്ള വിദേശ തൊഴിലാളികള്‍ക്കും ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഈ ആവശ്യകതകള്‍ ബാധകമാണെന്നും, തൊഴില്‍ കാലയളവിലുടനീളം തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും അറിയിച്ചു.വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ പിഴകള്‍ ചുമത്തുമെന്നും അറിയിച്ചു.ഊര്‍ജ്ജ, ധാതു മേഖല ഉള്‍പ്പെടെ ചില മേഖലകള്‍ക്ക് 2026 ജൂണ്‍ ഒന്ന് വരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍
കാലയളവ് അനുവദിച്ചിട്ടുണ്ട്.

ബുള്ളറ്റ് ട്രെയിന്‍ 2027 ല്‍ സര്‍വ്വീസ് ആരംഭിക്കും

0


ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ ഒന്നര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15 ന് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു.

ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ബിലിമോറയിലേക്കായിരിക്കും ബുള്ളറ്റ് ട്രൈയിനിന്റെ ആദ്യ ഘട്ടത്തിലെ സര്‍വീസ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള അത്യാധുനിക മോഡല്‍ ട്രെയിനുകളാണ് രാജ്യത്ത് എത്തുന്നത്. ഇന്ത്യയുടെ യാത്രാ മേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. തുടക്കത്തില്‍ സൂറത്ത് – ബിലിമോറ റൂട്ടിലാണെങ്കിലും വൈകാതെ തന്നെ വാപിയില്‍ നിന്ന് അഹമ്മദാബാദിലേക്കും താനെയില്‍ നിന്ന് അഹമ്മദാബാദിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിക്കും. മുംബൈ – അഹമ്മദാബാദ് റൂട്ടിലെ പൂര്‍ണ്ണതോതിലുള്ള സര്‍വീസ് ഇതിന് പിന്നാലെ സജ്ജമാകും. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ രാജ്യം ബുള്ളറ്റ് ട്രെയിന്‍ യുഗത്തിലേക്ക് കടക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ റൂട്ടും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊല്‍ക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഓടുക. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പൈലറ്റ് മദ്യപിച്ചെത്തി, വിമാനം രണ്ട് മണിക്കൂര്‍ വൈകി

0


മദ്യപിച്ച് ജോലിക്കെത്തിയ എയര്‍ ഇന്ത്യ പൈലറ്റിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. കാനഡയിലെ വാങ്കൂവര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ 23 നാണ് കാനഡയിലെ വാങ്കൂവര്‍ വിമാനത്താവളത്തില്‍ വെച്ച് സംഭവമുണ്ടായത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഒരു ജീവനക്കാരന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പൈലറ്റിനെതിരെ നടപടി ഉണ്ടായത്. പൈലറ്റ് മദ്യം കഴിക്കുന്നത് കണ്ടെന്ന് ഇയാള്‍ വിമാനത്താവള അധികൃതര്‍ക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് അധികൃതര്‍ പൈലറ്റിനെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റിന് വിധേയനാക്കുകയും അതില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി മേലുദ്യോഗസ്ഥര്‍ ഇയാളെ വിളിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ കോക്പിറ്റ് ക്രൂവിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ഏവിയേഷന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടര്‍ന്ന് വാങ്കൂവറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എഐ186 വിമാനം രണ്ടുമണിക്കൂറുകളോളം വൈകി. പകരം മറ്റൊരു പൈലറ്റിനെ നിയോഗിച്ചതിനുശേഷമാണ് വിമാനം സര്‍വീസ് നടത്തിയത്.യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതനായ പൈലറ്റിനെ ജോലികളില്‍നിന്നും താത്ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ചട്ടങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ പൈലറ്റിനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇത്തരം നിയമലംഘനങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി

പ്രായപൂര്‍ത്തിയാകാവനുള്ള പ്രായം യുഎഇ 18 ആയി കുറച്ചു

0

നിയമത്തില്‍ സുപ്രധാന മാറ്റവുമായി യുഎഇ. പ്രായപൂര്‍ത്തിയാകാവനുള്ള പ്രായം യുഎഇ 18 വായി കുറച്ചു. നേരത്തെ ഇത് 21 വയസായിരുന്നു.

പുതുക്കിയ സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമപ്രകാരം യുഎഇ നിയമപരമായ പക്വതയുടെ പ്രായം 21 ല്‍ നിന്ന് 18 ആയി കുറച്ചു. സാമ്പത്തിക കാര്യങ്ങളില്‍ രക്ഷാകര്‍തൃത്വത്തിനുള്ള ഭേദഗതിയാണ് പുതിയ നിയമത്തിലൂടെ നടപ്പിലാകുന്നത്. ഇതോടെ 18 വയസ്സ് പ്രായമുള്ള വ്യക്തികള്‍ക്ക് അവരുടെ ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അതേസമയം 15 വയസ്സ് പ്രായമുള്ളവര്‍ക്ക് അവരുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അനുമതിക്ക് അപേക്ഷിക്കാനും സാധിക്കും. യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റങ്ങള്‍. നിയമ പ്രാക്ടീസ് നവീകരിക്കുന്നതിനും സിവില്‍, വാണിജ്യ ഇടപാടുകളിലുടനീളം സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിഷ്‌കാരങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ സിവില്‍ നിയമ ചട്ടക്കൂടിനെ സമകാലിക സാമ്പത്തിക സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട്, നഷ്ടപരിഹാരം, കരാറുകള്‍, ഇന്‍ഷുറന്‍സ്, വില്‍പ്പന, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കൂടുതല്‍ വ്യക്തതയോടെ അവരിപ്പിക്കുകയാണ് പുതിയ നിയമത്തില്‍. മരണമോ പരിക്കോ മൂലമുണ്ടാകുന്ന ധാര്‍മ്മികമോ ഭൗതികമോ ആയ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട്, ദിയയെ അധിക നഷ്ടപരിഹാരവുമായോ അര്‍ഷുമായോ സംയോജിപ്പിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് പ്രധാന മാറ്റങ്ങളില്‍ ഒന്ന്. അത്തരം കേസുകളില്‍ കോടതികള്‍ക്ക് മുമ്പാകെ ഉയര്‍ന്നുവന്ന നിയമപരമായ അവ്യക്തതകളും നിയമം പരിഹരിക്കുന്നു. ലാഭേച്ഛയില്ലാത്ത കമ്പനികള്‍ക്കായി ഒരു പുതിയ നിയമ ചട്ടക്കൂട് സ്ഥാപിക്കുന്ന ഈ നിയമനിര്‍മ്മാണം, സമീപകാല നിയമനിര്‍മ്മാണ ഭേദഗതികള്‍ക്ക് അനുസൃതമായി അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതില്‍ അവയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുന്നു.