Tuesday, May 26, 2026
Home Blog Page 234

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്ക് മാത്രം; കിറ്റിൽ 16 ഇനങ്ങൾ

0

2023 ഓണത്തോടനുബന്ധിച്ച് എ.എ. വൈ മഞ്ഞക്കാർഡ് ഉള്ളവർക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങലടങ്ങിയ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 മഞ്ഞകാർഡുകാർക്കുള്ളതാണ്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നൽകുക.

തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്,നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയർ,തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

കഴിഞ്ഞ വർഷം 83 ലക്ഷം പേർക്കാണ് ഓണക്കിറ്റ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ കിറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്.

കാമുകൻ മുൻഭാര്യക്കൊപ്പം പോയി; പകതീർക്കാൻ കാമുകന്‍റെ മകനെ കൊന്ന് പെട്ടിയിലാക്കിയ യുവതി അറസ്റ്റിൽ

0

ദില്ലിയിൽ ആൺസുഹൃത്തിന്‍റെ പതിനൊന്നു വയസ്സുകാരൻ മകനെ കൊന്ന 24 കാരി അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാ്ചയാണ് കൊലപാതകം നടന്നത്. പശ്ചിമ ദില്ലിയിലെ ഇന്ദ്രപുരിയില്‍ ദിവ്യാന്‍ഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ ദില്ലി സ്വദേശി പൂജ കുമാരി കുറ്റം സമ്മതിച്ചു.

കുട്ടിയുടെ അച്ഛൻ ജിതേന്ദ്രയും പൂജയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണ്. 2019 മുതൽ ഇവർ ഒന്നിച്ചായിരുന്നു താമസം. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജിതേന്ദ്ര മകന്‍റെയും ഭാര്യയുടെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പൂജക്ക് വൈരാഗ്യമായി. സുഹൃത്തിൽ നിന്നും ജിതേന്ദ്രയും കുടുംബവും താമസിക്കുന്ന സ്ഥലം അന്വേഷിച്ച്‌ കണ്ടെത്തി.

പൂജ വീട്ടിലെത്തുമ്പോൾ അവിടെ ജിതേന്ദ്രന്‍റെ മകൻ മാത്രമാണ് ഉണ്ടായിരുന്നത്. കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ ശ്വാസം മുട്ടിച്ചു. കുട്ടി ബോധരഹിതനായപ്പോൾ കട്ടിലിനു താഴെ ഉള്ള ബോക്സിൽ അടച്ചിട്ടു. വീട്ടിൽ എത്തിയ കുട്ടിയുടെ അമ്മയാണ് കുഞ്ഞേനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവ്യൻഷിനെ രക്ഷപ്പെടുത്താനായില്ല. പൂജയും ജിതേന്ദ്രയുമായുള്ള അടുപ്പം അറിയുമായിരുന്ന ഇവർ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സമീപത്തുള്ള CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൂജ കുടുങ്ങിയത്.

നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ: മാത്യു കുഴൽനാടനെതിരെ വിലിജൻസ് അന്വേഷണം ഉണ്ടായേക്കും

0

മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ കേസെടുക്കാൻ വിജിലൻസ് നീക്കം. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തിയെന്നും വലിയതോതിൽ ക;ള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വിജിലൻസ് നീക്കം. സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനാണ് മാത്യു കുഴൽനാടനെതിരെ പരാതി നൽകിയത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം.

നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു കുഴൽനാടൻ സ്വന്തമാക്കിയതെന്ന് പരാതിയിൽ പറയുന്നു. 2021 മാർച്ച് 18ന് രജിസ്റ്റർ ചെയ്ത ആധാരത്തിൽ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേ ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഇതുവഴി കുഴൽനാടൻ വെട്ടിച്ചതായാണ് ആരോപണം.

തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ മാത്യു പങ്കാളിയായ നിയമ സ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടി രൂപയാണ്. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതെന്നത് സംശയകരമാണെന്നു സി.എൻ.മോഹനൻ പറയുന്നു.

വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം: പിഴ ഈടാക്കുമെന്ന് റാസല്‍ഖൈമ പൊലീസ്

0

റാസല്‍ഖൈമ: അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും റാസല്‍ഖൈമ പൊലീസ് ഓര്‍മ്മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് ആരംഭിച്ച ബോധവല്‍ക്കരണ ക്യാമ്പെയിനില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഓരോ റോഡിനും അനുവദിച്ച നിയമപരമായ വേഗപരിധി പാലിക്കണമെന്നും സ്വന്തം വാഹനവും മുന്നിലുള്ള വാഹനവും തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു.

ജാഗ്രതയോടെ വാഹനമോടിക്കുക സുരക്ഷിത അകലം പാലിക്കുക എന്ന സന്ദേശത്തോടെ റാസല്‍ഖൈമ പൊലീസും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് ക്യാമ്പെയിന്‍ നടത്തുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചു. സ്വന്തം കാര്യങ്ങള്‍ക്ക് പുറമേ മറ്റ് റോഡ് ഉപയോക്താക്കളേയും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് വാഹനമോടിക്കുവരോട് ആവശ്യപ്പെട്ടു. അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെ അകലത്തിലാണ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തേണ്ടത്. നിയമലംഘനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുമാണ് ശിക്ഷ.

ആകാശത്ത് ഓണസദ്യ: എമിറേറ്റ്‌സ് സര്‍പ്രൈസ് ഒരുക്കുന്നു

0

ദുബൈ: ഓണം സീസണില്‍ മറ്റ് എയര്‍ലൈനുകള്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഓണസദ്യ ഒരുക്കുന്നത്. കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ 31 വരെ യാത്രയ്ക്കിടയില്‍ സദ്യ ലഭിക്കും. ഇലയിലായിരിക്കും സദ്യ. ഓണം വിഭവങ്ങള്‍ക്ക് പുറമേ നോണ്‍ വെജും ഉണ്ടായിരിക്കും. മെനുവിലെ ആവശ്യാര്‍ത്ഥം യാത്രക്കാര്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാം. ഓണക്കാലത്ത് കേരളത്തിലേയ്ക്കുള്ള സര്‍വീസുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എയ്‌ലൈന്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരിയോടെയായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക

സോഷ്യല്‍ മീഡിയ വ്യാജപരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്: അബുദബി പ്രോസിക്യൂഷന്‍

0

അബുദബി: സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദബി പ്രോസിക്യൂഷന്‍. വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം ദിര്‍ഹവും തടവും ശിക്ഷ ലഭിക്കും. പലവിധം തട്ടിപ്പുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് അബുദബി പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി വരുന്ന വ്യാജ പരസ്യങ്ങളിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തരുതെന്നാണ് അറിയിപ്പില്‍ പറയുന്നത്.

വ്യാജ സൈറ്റുകളോട് പ്രതികരിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത ഉറപ്പു വരുത്തണം. ഇത് വ്യക്തമാക്കുന്ന വീഡിയോയും അബുദബി പ്രോസിക്യൂഷന്‍ പുറത്തുവിട്ടു. വലിയ വിലക്കുറവ് വാഗ്ദാനം ചെയ്തായിരിക്കും പരസ്യം വരുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അറിയിപ്പുണ്ട്. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി യുഎഇ വനിത

0

അബുദബി: യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അല്‍ മത്രൂഷിയാണ് സ്‌പേസ് വാകിനുള്ള പരിശീലനം ആരംഭിച്ചത്. ടെക്‌സസിലെ നാസയുടെ പരിശീലന കേന്ദ്രത്തിലാണ് നോറ അല്‍ മത്രൂഷി. ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചാണ് നോറ അല്‍ മത്രൂഷി പരിശീലനത്തിന് ഇറങ്ങിയത്. ടെക്‌സസിലെ ന്യൂട്രല്‍ ബൂയന്‍സി ലബോറട്ടറില്‍ 2.3 ദശലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ഇന്‍ഡോര്‍ പൂളിലാണ് പരിശീലനം പുരോഗമിക്കുന്നത്. നോറയ്‌ക്കൊപ്പം ബഹിരാകാശത്തേയ്ക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്ന മുഹമ്മദ് അല്‍ മുഅല്ല എന്ന ഇമാറാത്തിയും പരിശീലനത്തില്‍ പങ്കുചേരുന്നുണ്ട്.

ഭാവിയില്‍ ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം പുറത്ത് വിട്ടിട്ടുണ്ട്. 2019ല്‍ ബഹിരാകാശ സഞ്ചാരിയായ ഹസ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നെയാദിയുമാണ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ഇമാറാത്തികള്‍. സുല്‍ത്താന്‍ അല്‍ നെയാദി ദൗത്യം പൂര്‍ത്തിയാക്കി ഈ മാസം ഭൂമിയിലേയ്ക്ക് മടങ്ങും.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം: ആശംസകള്‍ നേര്‍ന്ന് ഷെയ്ഖ് മുഹമ്മദ്

0

ദുബൈ: ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ട്വിറ്ററില്‍ ഹിന്ദിയില്‍ ആണ് ഷെയ്ഖ് മുഹമ്മദിന്റെ ആശംസ. സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രനേതാക്കള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. ഇന്ത്യയുമായുള്ള രാഷ്ട്രീയ-വാണിജ്യ-സാംസ്‌കാരിക ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ഉംറ തീര്‍ത്ഥാടകര്‍ മാസ്‌ക്ക് ധരിക്കണം എന്ന് സൗദി

0


ഉംറ തീര്‍ത്ഥാടകര്‍ ഫെയ്‌സ് മാസ്‌ക്ക് ധരിക്കണം എന്ന് സുരക്ഷാ അതോറിട്ടിയുടെ നിര്‍ദ്ദേശം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കാനാണ് സൗദി ജനറല്‍ സെക്യൂരിറ്റി അതോറിട്ടിയുടെ നിര്‍ദ്ദേശം. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും മാസ്‌ക്ക് ധരിക്കുന്നതാണ് ഉചിതം എന്നും സുരക്ഷാ അഥോറിട്ടി നിര്‍ദ്ദേശം നല്‍കി. ഗ്രാന്‍ഡ് മോസ്‌ക്കിലും പ്രവാചകന്റെ പള്ളിയിലും മറ്റ് പുണ്യസ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കണം എന്നും അതോറിട്ടി നിര്‍ദ്ദേശം നല്‍കി

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇ പ്രവാസികള്‍

0


യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ എട്ട് മണിക്ക് ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ രാംകുമാര്‍ തങ്കരാജ് ദേശീയ പതാക ഉയര്‍ത്തി. കോണ്‍സുലേറ്റിലെ ഗാന്ധി പ്രതിമയില്‍പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു ദേശീയ പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് കോണ്‍സുലേറ്റ് ഹാളില്‍ വിവിധങ്ങളായ കലാപരിപാടികളും. ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷനില്‍ കോണ്‍സുലേറ്റ് വീസ ആന്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോണ്‍സല്‍ ഉത്തംചന്ദ് ദേശീയ പതാക ഉയര്‍ത്തി.ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ഞേരി എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ എന്നിവര്‍ പങ്കെടുത്തു. ഉമല്‍ഖുവൈന്‍ ഇന്ത്യന്‍ അസ്സോസിയേഷനില്‍ വൈസ് കോണ്‍സല്‍ മഞ്ചു അഹുജയും , റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ കോണ്‍സല്‍ പാസ്‌പോര്‍ട്ട് സുനില്‍ കുമാറും ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറയില്‍ വൈസ് കോണ്‍സല്‍ അംരിഷ് കുമാറും പതാക ഉയര്‍ത്തി