Tuesday, May 26, 2026
Home Blog Page 226

രണ്ടു താരങ്ങള്‍ കൂടി കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു.! വരും സീസണില്‍ കലിപ്പടക്കി കപ്പടിക്കുമോ…?

0

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അറ്റാക്കിംഗ് താരം ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും. ഇഷാന്‍ പണ്ഡിതയെ ബ്ലാസ്‌റ്റേഴ്‌സ് അടുത്തിടെ ടീമില്‍ എത്തിച്ചിരുന്നു.
ഇത് ബിദ്യാ സാഗര്‍ ക്ലബ്ബ് വിടും എന്നതിന്റെ സൂചനയായിരുന്നു . പഞ്ചാബ് എഫ്.സിയില്‍ താരം കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന.
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ താരത്തിന് അവസരങ്ങള്‍ അധികം ലഭിച്ചിരുന്നില്ല.
ഈ സീസണ്‍ ഡ്യൂറന്റ് കപ്പില്‍ ഹാട്രിക് അടക്കം നേടി മികച്ച ഫോമിലായിരന്നു ബിദ്യാ സാഗര്‍ സിംഗ്.

യുവ മധ്യനിര താരം ഗിവ്‌സണ്‍ സിഗും സ്ഥിരകരാറില്‍ ടീം വിട്ടു. താരത്തിനും ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 7 മല്‍സരങ്ങള്‍ മാത്രം
ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ ഗിവ്‌സണ്‍ ഒഡിഷ എഫ്.സിയിലേക്കാണ് ചേക്കേറിയത്.


കൂടാതെ എൈബാന്‍ ഡോഹ്ലിംഗ് എന്ന ഇന്ത്യന്‍ ഡിഫന്‍ഡറെ ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ഡിഫന്‍സില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരം എഫ്.സി ഗോവയില്‍ നിന്ന് 3 വര്‍ഷത്തെ കരാറിലാണ് ടീമില്‍ എത്തുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകാർ ഇഡി ഓഫിസിൽ, എസി മൊയ്തീൻ ഹാജരാകില്ല

0

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാർ ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. മുൻ മാനേജർ ബിജു കരീം, പി പി കിരൺ, അനിൽ സേട്ട് എന്നിവരാണ് ഹാജരായത്. കഴിഞ്ഞയാഴ്ച മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂർ നീണ്ട പരിശോധനയിൽ എസി മൊയ്തീന്റെയും ഭാര്യയുടേയും മകളുടേയും അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു.

അതേസമയം, ഇഡിക്ക് മുന്നിൽ നാളെ എസി മൊയ്തീൻ ഹാജരാകില്ല. അസൗകര്യം അറിയിച്ച് മൊയ്തീൻ മറുപടി നൽകി. നാളെ ഹാജരാകണമെന്ന് കാണിച്ച് 28 ന് സ്പീഡ് പോസ്റ്റായി അറിയിപ്പ് നൽകിയിരുന്നു. അസൗകര്യം ഉണ്ടെന്നും നാളെ ഹാജരാകാനാവില്ലെന്നും മറുപടി നൽകിയതായി എസി മൊയ്തീൻ പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും അയച്ചതായി മൊയ്തീൻ വ്യക്തമാക്കി. ഇമെയിൽ വഴിയാണ് അദ്ദേഹം മറുപടി നൽകിയത്.

ബിനാമികൾ വഴി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ബെനാമി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത് എ.സി. മൊയ്തീൻ അടക്കമുള്ള സിപിഐഎം നേതാക്കളാണെന്ന് ഇഡി ആരോപിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് ബി ജെ പി സർക്കാരെന്ന് ആണ് സി പി ഐ എം ആരോപിക്കുന്നത്.

പപ്പടം കടിച്ച് നിൽക്കുന്ന ​ഹാളൻഡ്; ഓണാശംസകൾ നേർന്ന് മാഞ്ചസ്റ്റർ സിറ്റി

0

ഓണാശംസകള്‍ നേര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സൂപ്പര്‍താരം ഏര്‍ലിംഗ് ഹാളന്‍ഡ് പപ്പടം കടിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഹാപ്പി ഓണം എന്ന കുറിപ്പും ക്ലബ്ബിന്റെ നീല നിറത്തിലുള്ള ലൗ ഇമോജിയുമാണ് സിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. നീല ജേഴ്സി ധരിച്ചു നിൽക്കുന്ന ഹാലൻഡിന്‍റെ പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകളും കായലുമൊക്കെ കാണാം.

മലയാളത്തിൽ ഓണാശംസകൾ നേർന്ന് ക്ലബ് പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. പോസ്റ്റിന് താഴെ മലയാളികളുടെ അഭിനന്ദന പ്രവാഹമാണ്. മുമ്പും ക്ലബ് സമൂഹമാധ്യമങ്ങൾ വഴി ഓണാശംസകൾ നേർന്നിട്ടുണ്ട്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് കേരളത്തിൽ ഒരുപാട് ആരാധകരാണുള്ളത്. കഴിഞ്ഞദിവസം നടന്ന എവേ മത്സരത്തിൽ ഷെഫീൽഡ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് സിറ്റി തോൽപ്പിച്ച് ജയം സ്വന്തമാക്കിയത്.

ഷെയിൻ നിഗത്തിൻ്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

0

നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗത്തിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും

ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3; ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം

0

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറിലെ പേലോഡായ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്ക്കൊപ്പാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

പ്രാഥമിക നിരീക്ഷണത്തിൽ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന

0

ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന. സംസ്ഥാനത്ത് ബെവ്‌കോ ഔട്‌ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിട്ടുള്ളത്.

21.8.23 മുതൽ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വിൽപ്പനയുടെ കണക്കാണിത്. 41കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായത്. എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്‌ലെറ്റിലാണ്. 1.01 കോടി രൂപയുടെ മദ്യമാണ് വിൽപന നടന്നത്.

കഴിഞ്ഞ വർഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വിൽപ്പന 700.6 കോടിയായിരുന്നു. ഈ വർഷം 30.8.23 വരെ 770 കോടിയാണ് പ്രതീക്ഷിക്കുന്നത്.

പാചക വാതക വില കുറച്ച് കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു

0

രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കേന്ദ്ര സർക്കാർ കുറച്ചു. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര തീരുമാനം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്‌സഭാ തെരഞ്ഞെടുപ്പും അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ നിർണായക നടപടി.

എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് സബ്‌സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്നും അദ്ദേഹം പറഞ്ഞു. 33 കോടി ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന്മേലുള്ള അധിക സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1,100 രൂപയാണ് സിലണ്ടർ വില.

ഇമ്രാൻ ഖാന് ആശ്വാസം: തടവുശിക്ഷ മരവിപ്പിച്ചു, ജയിൽ മോചിതനാകും

തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു. ഇതോടെ ഇമ്രാൻ ഖാന്റെ ജയിൽ മോചനം വൈകാതെ തന്നെ സാധ്യമാകും. താത്കാലികമായാണ് ശിക്ഷ മരവിപ്പിച്ചത്.

തോഷഖാനാ അഴിമതി കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്ലാമാബാദിലെ വിചാരണ കോടതിയുടേതായിരുന്നു നടപടി.

ഇസ്‍ലമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ്, ജസ്റ്റിസ് താരിഖ് മെഹമൂദ് ജഹാംഗീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവ് ഇറക്കിയത്. ഇസ്‍ലാമാബാദ് ജില്ലാക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചെന്ന് ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വാട്സാപ് സന്ദേശത്തിലൂടെ വിവരം പുറത്തുവിടുകയായിരുന്നു.

അദ്ധ്യാപിക തല്ലിച്ച കുട്ടിയുടെ വിദ്യാഭ്യാസവും ചെലവുകളും ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി

0

മുസഫര്‍ നഗറില്‍ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

മതേതര ആശയങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കേരളം പഠിപ്പിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥിയെ ക്ലാസില്‍ അപമാനിച്ച അദ്ധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

ദളിത് യുവാവിനെ തല്ലിക്കൊന്ന പ്രതികൾ അറസ്റ്റിൽ

0

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ വിക്രം സിംഗ് താക്കൂറടക്കം എട്ട് പേരാണ് അറസ്റ്റിലായത്. പത്തൊന്‍പതുകാരനായ നിതിൻ അഹിർവാരിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. അക്രമികളില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്നയാക്കി മര്‍ദിക്കുകയും ചെയ്തു.

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടു‍ത്തു. മുഖ്യപ്രതിയുൾപ്പെടെ ഒമ്പത് പേർക്കെതിരെ സെക്ഷൻ 307 പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. സെക്ഷൻ 302 എസ്സി, എസ്ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ടെന്നും എസ് പി സഞ്ജീവ് ഉയ്ക് പറഞ്ഞു.

2019ൽ നിതിൻ അഹിർവാറിന്റെ സഹോദരി നൽകിയ ലൈംഗിക പീഡന കേസ് പിൻവലിക്കാത്തതിനെ തുട‌ർന്നാണ് ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെ‌ട്ട് നിതിൻ അഹിർവാറും വിക്രം സിംഗ് താക്കൂറും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് യുവാവിനെ വീട്ടിൽകയറി തല്ലിക്കൊന്നത്. നിതിൻ അഹിർവാറിന്റെ വീട്ടിൽ കയറിയ വിക്രം സിംഗ് യുവാവിനെ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.