Tuesday, May 26, 2026
Home Blog Page 225

ഇന്ത്യയിലെ മികച്ച ആയോധനകലയുള്ള സിനിമ; ആർഡിഎക്സിന് പ്രശംസയുമായി ഉദയനിധി സ്റ്റാലിൻ

0

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മലയാള സിനിമ ‘ആര്‍ഡിഎക്‌സി’നെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍. “RDX മലയാളം സിനിമ ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങൾ”, ഇതാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നേടിയ ചിത്രം ആദ്യദിനം ഏകദേശം 1.25 കോടി രൂപയാണ് നേടിയത്. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെ. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന 6.8 കോടി മുതല്‍ 7.40 കോടി വരെ വരും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ മൊത്തം കളക്ഷൻ 14 കോടിയോളം ആണ്. ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ഉദയനിധിയുടെ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുണ്ട്. “വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു”, എന്നാണ് നീരജ് കുറിച്ചത്.

നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു; സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തല്‍

0

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നവ്യക്ക്, അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആര്‍ എസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം കൈമാറിയിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. സച്ചിന്‍ സാവന്തിനെതിരായ കുറ്റപത്രത്തിലും നവ്യ നായരെ കുറിച്ച് പരാമർശം ഉണ്ട്.

അതേസമയം, ഇ.ഡി തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുബസുഹൃത്താണ്. മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി വിളിപ്പിച്ചതെന്നും നവ്യ പറഞ്ഞു.

ദുബൈ ക്രീക്ക് ടവര്‍ രൂപകല്‍പ്പനയില്‍ മാറ്റം: നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍

0

ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ മറികടക്കുന്ന ദുബൈ ക്രിക്ക് ടവറിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ്.ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പുന:രാരംഭിക്കുന്നതിനാണ് ശ്രമം. ദുബൈ ക്രിക്ക് ഹാര്‍ബറില്‍ ആണ് ക്രിക്ക് ടവര്‍ നിര്‍മ്മിക്കുന്നത്.

2016-ല്‍ ആണ് ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കലിട്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ആണ് ക്രീക്ക് ടവറിന് തറക്കല്ലിട്ടത്. നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. 828 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം എക്‌സ്‌പോ 2020-ക്ക് മുന്‍പ് പൂര്‍ത്തിയാക്കും എന്നായിരുന്നു ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പ്രഖ്യാപനം.

ക്രിക്ക് ടവറിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുന്നുവെന്നാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍ വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാജ്യാന്തര കമ്പനിയാണ് പുനര്‍രൂപകല്‍പ്പന നടത്തുന്നത്. നിരവധി രാജ്യാന്തര കമ്പനികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് പുനര്‍രൂപകല്‍പ്പനയ്ക്കുള്ള സ്ഥാപനത്തെ തെരഞ്ഞെടുത്തത്. പൂതിയ രൂപകല്‍പ്പനയ്ക്കായി എട്ട് മാസം വരെ വേണ്ടിവരും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ക്രിക്ക് ടവറിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷെന്നും മുഹമ്മദ് അലാബര്‍ അറിയിച്ചു. പുതിയ രൂപകല്‍പ്പനയില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം ക്രിക്ക് ടവറിന് ഉണ്ടാകുമോ എന്ന് അലാബര്‍ വ്യക്തമാക്കിയിട്ടില്ല.

ക്രിക്കറ്റ് ലോകകപ്പ് ടീം പ്രഖ്യാപനം സെപ്തംബര്‍ മൂന്നിന്..!! സഞ്ജുവിന്റെ സാധ്യത എങ്ങനെ…?

0

ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. 15 അംഗ താൽക്കാലിക സ്ക്വാഡുകളെ പ്രഖ്യാപിക്കുന്നതിന് സെപ്റ്റംബർ 5 വരെ സമയപരിധിയുണ്ട്. എന്നാൽ രണ്ടുദിവസം മുൻപ് ടീം പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സൂചിപ്പിച്ചു.

നിലവില്‍ ഏഷ്യാകപ്പിലേക്ക് പരിഗണിച്ച ടീം തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.
അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ലോകകപ്പ് ടീം പ്രവേശനം സ്വപ്‌നം മാത്രമാവും. ഏഷ്യാകപ്പിലേക്ക് സ്റ്റാന്‍ഡ് ബൈ ആയാണ് താരത്തെ
പരിഗണിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ കെ.എല്‍ രാഹുലും, ഇഷന്‍ കിഷനും തന്നെയാണ് ആദ്യ രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷന്‍.
അതല്ലാതെ ബാറ്റ്‌സ്മാനായി മാത്രം സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

ഏഷ്യാ കപ്പിനായി 17 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.കെ.എൽ.രാഹുലിന് ബദൽ എന്ന നിലയിലാണ് ഏഷ്യാകപ്പിൽ സഞ്ജുവിനെ ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയത്. ഏഷ്യാകപ്പിൽ ആദ്യരണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. രാഹുലിന് 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ഏഷ്യാകപ്പിൽ സ‍ഞ്ജു കളിക്കാൻ ഇറങ്ങിയേക്കും. രാഹുലിന്റെ ഫിറ്റ്നസും മറ്റും പരിഗണിച്ചായിരിക്കും സഞ്ജു ലോകകപ്പ് ടീമിൽ ഇടം പിടിക്കുക

എഴുനൂറിലധികം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ റിയാദ് എയര്‍: കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും നീക്കം

0

സൗദി അറേബ്യയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ എഴുനൂറോളം പൈലറ്റുമാര്‍ക്ക് നിയമനം നല്‍കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. 2025 മുതല്‍ ആണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിക്കുക.ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എയര്‍ലൈനായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് റിയാദ് എയര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് 2025-ല്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന എയര്‍ലൈനിലേക്ക് പൈലറ്റുമാരുടെ നിയമം ആരംഭിച്ചിരിക്കുന്നത്. ഇതിനകം 20 പൈലറ്റുമാര്‍ക്ക് റിയാദ് എയര്‍ നിയമനം നല്‍കി കഴിഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാര്‍ക്ക് നിയമനം നല്‍കുമെന്ന് റിയാദ് എയര്‍ അറിയിച്ചു. ബോയിംഗിന്റെ 787-9 വിമാനങ്ങളിലും ബോയിംഗ് 777 വിമാനങ്ങളിലും പ്രവര്‍ത്തനപരിചയം ഉള്ള പൈലറ്റുമാരെയാണ് റിയാദ് എയര്‍ തേടുന്നത്. പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖങ്ങള്‍ നടന്നുവരികയാണെന്ന് എയര്‍ലൈന്‍ സി.ഇ.ഒ പീറ്റര്‍ ബെല്ലെവ് അറിയിച്ചു.

ജനുവരി മുതല്‍ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ച് തുടങ്ങും. ചിലര്‍ക്ക് ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും നിയമനം നല്‍കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന റിയാദ് എയറിനായി 71 ബോയിംഗ് 787-9 ഡ്രിംലൈനര്‍ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 121 ബോയിംഗ് 787 ഡ്രിംലൈനര്‍ വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനാണ് റിയാദ് എയറിന്റെ പദ്ധതി.

യുഎഇയുടെ കുതിപ്പ്: എണ്ണേതര വിദേശവ്യാപാരത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌

0

യുഎഇയുടെ എണ്ണേതര വിദേശവ്യാപാരത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ആറ് മാസത്തിനിടയില്‍ 1.23 ട്രില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ആണ് യുഎഇ നടത്തിയിരിക്കുന്നത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023 എന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.

2017-ല്‍ യുഎഇ നടത്തിയ ആകെ വ്യാപാരത്തിന് തുല്ല്യമാണ് ഈ വര്‍ഷം ആദ്യ പകുതിയിലെ എണ്ണേതര വിദേശവ്യാപാരം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു. ഈ വര്‍ഷം ആദ്യ ആറ് മാസക്കാലയളവിനിടയില്‍ 205 ബില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണേതര കയറ്റുമതിയാണ് യുഎഇ നടത്തിയത്. എണ്ണേതര കയറ്റുമതിയില്‍ ഈ വര്‍ഷം 11.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് യുഎഇ കൈവരിച്ചത്. ഈ വര്‍ഷം ആദ്യപാദത്തിലെ എണ്ണേതര ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ഇതെ കാലയളവിനെ അപേക്ഷിച്ച് 13.4 ശതമാനം വളര്‍ച്ച കൈവരിച്ചു.

2031 എത്തുമ്പോഴേക്കും യുഎഇയുടെ എണ്ണെതര വിദേശവ്യാപാരം നാല് ട്രില്ല്യനായി വര്‍ദ്ധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രവചിച്ചു. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വാണിജ്യ വര്‍ഷമാണ് 2023. രാജ്യാന്തരവ്യാപാരത്തില്‍ യുഎഇ നിര്‍ണ്ണായക സ്ഥാനത്ത് തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ പിഴ: സൗദി പബ്ലിക് പ്രോസിക്യൂഷന്‍

0

ജിദ്ദ: പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. നിയമങ്ങള്‍ അറിയാതെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്.

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുന്നത് വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ നിയമം ബാധകമാണെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

സ്‌കൂള്‍ പരാജയം:വിദ്യാര്‍ത്ഥി മരിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് യുഎഇ

0

യുഎഇയില്‍ സ്‌കൂളില്‍ തോറ്റതിന് പിന്നാലെ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ്. യുഎഇയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അടുത്ത ക്ലാസില്ലേക്കുള്ള പരീക്ഷകളില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഒരെ ക്ലാസില്‍ രണ്ട് വര്‍ഷം ഇരികേണ്ടിവരുന്ന സാഹചര്യമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും ചില സമൂഹമാധ്യമ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.യാതൊരുടിസ്ഥാനവുമില്ലാതെ ചില സമൂഹമാധ്യമ ഉപയോക്താക്കള്‍ വ്യാജമായി സൃഷ്ടിച്ചതാണ് ഈ പ്രചാരണം എന്നും ഇ.എസ്.ഇ അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്ന പേരിലുള്ള പെണ്‍കുട്ടി രാജ്യത്തെ സ്‌കൂളുകളില്‍ പഠിച്ചിരുന്നില്ലെന്നും ഇ.എസ്.ഇ അറിയിച്ചു.

യുഎഇയില്‍ വരാന്‍ പോകന്നത് മഴയുള്ള ആഴ്ച്ചകള്‍..!

0

മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് അടുത്തയാഴ്ച്ച തുടക്കമാകുമെന്ന് യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വിവിധ ക്ലൗഡ് സീഡിംഗ് രീതികളുടെ കാര്യക്ഷമത വിലയിരുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രത്യേക ദൗത്യം.
അടുത്തയാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്ലൗഡ് സീംഡിംഗ് ദൗത്യം ആണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം നടപ്പാക്കുന്നത്.

അലൈന്‍ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും പ്രത്യേക ദൗത്യം. ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യക്ഷമത ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ ഗവേഷകര്‍ പ്രത്യേക ദൗത്യത്തിനിടയില്‍ പരിശോധിച്ച് ഉറപ്പാക്കും. ക്ലൗഡ് സീഡിംഗ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പരിശോധന. സെന്‍സറുകള്‍ ഘടിപ്പിച്ച പ്രത്യേക ക്ലൗഡ് സീഡിംഗ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

1990-കള്‍ മുതല്‍ യുഎഇ ക്ലൗഡ് സീഡിംഗ് നടത്തുന്നുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ ആണ് ക്ലൗഡ് സീംഡിംഗ് നടപ്പാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതലുള്ള കാലായളവില്‍ 22 തവണയാണ് യുഎഇ ക്ലൗഡ് സീഡിംഗ് നടത്തിയത്.

അനുവാദം കൂടാതെ ഫോട്ടോയെടുത്താല്‍ സൗദിയില്‍ പണികിട്ടും…!ഉത്തരവുമായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍

0

പൊതു സ്ഥലങ്ങളില്‍ അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഇനി തടവും പിഴയും. സൗദി പബ്ലിക് പ്രോസിക്യൂഷന്റെതാണ് ഉത്തരവ്. അനുവാദം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.
പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുവര്‍ക്ക് മുറിയിപ്പ് നല്‍കുകയാണ് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അനുവാദം കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് വ്യാപകമായതോടെയാണ് ഇത്തരം സംഭവങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ നിയമം ബാധകമാണെും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.