Wednesday, May 27, 2026
Home Blog Page 213

സോളാർ വിഷയത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയത്തിൽ ചർച്ച

0

സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രമേയ നോട്ടീസില്‍ ഇന്ന് ചര്‍ച്ച. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ചര്‍ച്ച നടക്കുക. ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. ഒരു മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച നടക്കുക.

ഷാഫി പറമ്പിലിന്റെ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇല്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ വിഷയത്തില്‍ ചര്‍ച്ച ആകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്.

സോളാര്‍ ലൈംഗിക പീഡനക്കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട്. പുറത്തുവന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സാമ്പത്തികനേട്ടത്തിനായി പരാതിക്കാരി ഉന്നയിച്ച വ്യാജ ആരോപണമായിരുന്നു അതെന്നുമാണ് കണ്ടെത്തൽ. കെ.ബി. ഗണേഷ് കുമാര്‍, ബന്ധു ശരണ്യാ മനോജ്, വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ ഇടപെട്ടുവെന്നുമാണ് റിപ്പോർട്ട്.

‘ഉമ്മന്‍ ചാണ്ടി സര്‍ ചിലര്‍ കാരണം അങ്ങയെ തെറ്റിദ്ധരിക്കേണ്ടിവന്നു’ – ഷമ്മി തിലകന്‍

0

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം കുറച്ചുനാളുകളെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.

ഷമ്മി തിലകന്റെ കുറിപ്പ് : ”ഉമ്മന്‍ചാണ്ടി സര്‍ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ഒപ്പം, പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്, ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്യുണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.’

യുഎഇ ഹെലികോപ്ടര്‍ അപകടം:രണ്ട് പൈലറ്റുമാരും കൊലപ്പെട്ടു

0

യുഎഇ തീരത്തുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ കാണാതായ രണ്ടാമത്തെ പൈലററ്റും മരിച്ചതായി സ്ഥിരീകരണം. ഈജിപിത്-ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ് മരിച്ചത്.സെപ്റ്റംബര്‍ ഏഴിന് രാത്രി എട്ട് ഏഴിനാണ് ഏറോ ഗള്‍ഫിന്റെ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍പ്പെട്ട പൈലറ്റുമാരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി വെളളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹെലികോപ്ടര്‍ കമ്പനിയായ എറോ ഗള്‍ഫ്.

അല്‍മക്തും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഓഫ്‌ഷോര്‍ റിഗ്ഗിലേക്ക് സര്‍വീസ് നടത്തുന്ന ഹെലികോപ്ടര്‍ ആണ് കടലില്‍ തകര്‍ന്നുവീണത്. പതിവ് പരിശീലനപറക്കിലിനിടെയാണ് അപകടം ഉണ്ടായതെന്ന് ഏറോ ഗള്‍ഫ് അറിയിച്ചു. രണ്ട് പൈലറ്റുമാര്‍ മാത്രമേ ഹെലിക്ടോപ്ടറില്‍ ഉണ്ടായിരുന്നുള്ളെന്നും മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ഏറോ ഗള്‍ഫ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധത്തിലുള്ള സഹായം ലഭ്യമാക്കുമെന്ന് ഏറോഗള്‍ഫ് അറിയിച്ചു.

അപകടത്തിന്റെ കാരണം എന്തെന്ന് നിലവില്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടിയോ ഹെലിക്ടോപര്‍ കമ്പനിയോ വ്യക്തമാക്കിയിട്ടില്ല. അപകടം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെയ്ക്കുമെന്ന് എയറോഗള്‍ഫ് അറിയിച്ചു

ദുബൈയിലെ ജലഗതാഗത ശൃംഖല വിപുലീകരിക്കുന്നു

0

ദുബൈയിലെ ജലഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കി. ജലഗതാഗത ശൃംഖലയില്‍ 188 ശതമാനം വിപുലീകരണം ആണ് ലക്ഷ്യമിടുന്നത്. ജലഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം

2030 എത്തുമ്പോഴേയ്ക്കും ദുബൈയിലെ ജലഗതാഗത ശൃംഖലയിലേക്ക് 22.2 ദശലക്ഷം യാത്രക്കാരെ എത്തിക്കുന്നതിനുള്ള പദ്ധതിയ്ക്കാണ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്. ജലഗതാഗത ശൃംഖല 55 കിലോമീറ്ററില്‍ നിന്നും 158 കിലോമീറ്ററായി ഉയര്‍ത്തും. ബോട്ട് സ്‌റ്റേഷനുകള്‍ 48-ല്‍ നിന്നും 79-ആയി വര്‍ദ്ധിപ്പിക്കും. ജലഗതാഗത സര്‍വീസുകള്‍ 196-ല്‍ നിന്നും 258-ആയും വര്‍ദ്ധിപ്പിക്കും. ദൂബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പദ്ധതി വിലയിരുത്തി.

ത്രിഡി പ്രിന്റഡ് ഇലക്ട്രിക് അബ്രകള്‍ നിര്‍മ്മിക്കുന്നതടക്കമാണ് പദ്ധതി. ത്രീഡിപിന്റിംഗിലൂടെ അബ്രകള്‍ ഒരുക്കുന്നതിലൂടെ നിര്‍മ്മാണസമയം തൊണ്ണൂറ് ശതമാനവും ചിലവ് മുപ്പത് ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്ന് ആര്‍ടിഎ അറിയിച്ചു. സ്വയംനിയന്ത്രിത ഇലക്ട്രിക് അബ്രയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടക്കുന്നുവെന്നും ആര്‍ടിഎ വ്യക്തമാക്കി. ജദ്ദാഫിനും ഫെസ്റ്റിവല്‍ സിറ്റിക്കും ഇടയിലാണ് പരീക്ഷണ ഓട്ടം. തദ്ദേശിയമായിട്ടാണ് സ്വയംനിയന്ത്രിത ആര്‍ടിഎ നിര്‍മ്മിച്ചത്.

‘യഥാര്‍ത്ഥ പാക്കിസ്ഥാനെ ഇന്ത്യ കാണാന്‍ പോകുന്നതേയുള്ളൂ’- ഷാഹിന്‍ അഫ്രീദി

0

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്‍പ് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്ന് താരം വ്യക്തമാക്കി. എ.എഫ്.പിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയ്ക്കെതിരായ എല്ലാ മത്സരവും പ്രത്യേകത നിറഞ്ഞതാണ്. നിരവധി പേരാണ് ഈ മത്സരം കാണുന്നത്. അണ്ടര്‍ 16 ക്രിക്കറ്റ് കളിക്കുന്നതിന് മുന്‍പ് സ്ഥിരമായി ഞാന്‍ ഇന്ത്യ-പാക് കളി കാണുമായിരുന്നു. ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ.’ – അഫ്രീദി പറഞ്ഞു.

മഴമുടക്കിയ ഇന്ത്യയ്ക്കെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ അഫ്രീദി നാല് വിക്കറ്റെടുത്തിരുന്നു. പേസ് അറ്റാക്കിലാണ് പാകിസ്താന്റെ പ്രതീക്ഷ. അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരാണ് പാക് പേസ് നിരയിലുള്ളത്. ഇവര്‍ ഇതുവരെ ഏഷ്യാകപ്പില്‍ നിന്ന് 23 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ പേസ് ത്രയത്തെ നേരിടുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി

സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ഡേവിഡ് വാര്‍ണര്‍

0

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് മറി
കടന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഓപ്പണര്‍ ആയി ഡേവിഡ് വാര്‍ണര്‍ മാറി.
കഴിഞ്ഞ മല്‍സരത്തില്‍ 46ാം സെഞ്ച്വറി നേടിയ താരം സച്ചിന്‍ നേടിയ 45 ഓപ്പണിംഗ് സെഞ്ച്വറി റെക്കോര്‍ഡാണ് മറി
കടന്നത്

മലയാള സിനിമകള്‍ വേറെ ലെവല്‍..! പറയുന്നത് പാക്കിസ്ഥാന്‍ സിനിമാ താരങ്ങള്‍

0

മലയാള സിനിമയെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ സിനിമാ താരങ്ങള്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധനേടുന്നു. 2022 ല്‍ ഒരു പാക് മാധ്യമത്തിന് നല്‍കിയ താരങ്ങള്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ബോളിവുഡില്‍ റയീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാഹിറ. മാഹിറയും പാക് നടന്‍ ഫഹദ് മുസ്തഫയുമാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

എല്ലാവരും മലയാള സിനിമകള്‍ കാണണമെന്ന് പറഞ്ഞാണ് മാഹിറ ഖാന്‍ തുടങ്ങുന്നത്. കെ.ജി.എഫ് മലയാള സിനിമയാണോ എന്ന് അവതാരകന്‍ പറയുമ്പോള്‍ താന്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെക്കുറിച്ചല്ല ഉദ്ദേശിച്ചതെന്ന് മഹിറ വ്യക്തമാക്കുന്നു. മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിലപ്പോള്‍ ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ അവരുടെ സംവിധാനം, ലൈറ്റിങ്, പ്രമേയം. നിങ്ങള്‍ ശരിക്കും ആശ്ചര്യപ്പെടും.

പൃഥ്വിരാജിന്റെ ജനഗണമന തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും മാഹിറ പറഞ്ഞു. ഒരിക്കല്‍ പൃഥ്വിരാജിനെ നേരില്‍ കാണാനുള്ള അവസരം ഉണ്ടായെന്നും മാഹിറ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രങ്ങളെക്കുറിച്ചാണ് ഫഹദ് മുസ്തഫ പറഞ്ഞത്. ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ അവരുടെ സിനിമകളുടെ റീമേക്കാണെന്ന് ഫഹദ് മുസ്തഫ കൂട്ടിച്ചേര്‍ത്തു.

കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു ;സഞ്ജു ഇന്ത്യയിലേക്ക് മടങ്ങി, അയാളുടെ കാലം ഇനി എന്നു വരുമെന്ന് ആരാധകര്‍..!!

0

ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഇന്ത്യയിലേക്ക് മടങ്ങി. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ്
വീണ്ടെടുത്തതിനു പിന്നാലെയാണ് സഞ്ജുവിനെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യ നാട്ടിലേക്കയച്ചത്.
പരിക്കുമൂലം ആദ്യ രണ്ട് മല്‍സരങ്ങളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. അത്‌കൊണ്ട് തന്നെ രാഹുലിന്റെ ബാക്കപ്പ് ആയാണ് സഞ്ജു ടീമില്‍ ഉണ്ടായിരുന്നത്. താരത്തിന്റെ ഫിറ്റ്‌നസ്സില്‍ ഉറപ്പു വന്നതോടെയാണ് സഞ്ജുവിനെ തിരിച്ചയക്കാനുള്ള
തീരുമാനം ഉണ്ടായത്.

വിസ്മയ കാഴ്ചകള്‍ കാണാം; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു

0

ദുബൈ: വിസ്മയങ്ങളുടെ നഗരമായ ദുബൈ, ലോകത്തെ ഏറ്റവും ജനപ്രിയ വിനോദസഞ്ചര കേന്ദ്രമാണ്. വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ വിവിധ ആകര്‍ഷണ രീതികളോടെയാണ് ദുബൈയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. വേനല്‍ക്കാലത്തിന് അവസാനമാകുന്നതോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നത്. പല രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യകള്‍ അനുഭവിച്ചറിയാന്‍ ഗ്ലോബല്‍ വില്ലേജ് അടുത്ത മാസം തുറക്കും. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് സന്ദര്‍ശകര്‍ എത്തിയതിനാല്‍ ഈ സീസണില്‍ നിശ്ചയിച്ച തീയതിയേക്കാള്‍ ഒരാഴ്ച മുന്നേ തുറക്കുമെന്നാണ് അറിയിപ്പ്. ഒക്ടോബര്‍ 18 മുതലാണ് 28മത് സീസണിന് തുടക്കമാകുന്നത്. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും അടക്കുക. ദുബൈ ഗാര്‍ഡന്‍ ഗ്ലോയും ഹത്ത റിസോര്‍ട്ടുകളും ഈ മാസം 15ന് തുറക്കും. പുതിയ ആകര്‍ഷണങ്ങളുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോയിന്റെ ഒന്‍പതാമത് സീസണിനാണ് അടുത്ത വെള്ളിയാഴ്ച തുടക്കമാകുന്നത്. ലോകത്തിന്റെ ഏറ്റവും വലിയ ഗ്ലോ ഗാര്‍ഡന്‍ ഉള്ള നാല് വ്യത്യസ്ത പാര്‍ക്കുകള്‍ സബീല്‍ പാര്‍ക്കിലെ ആകര്‍ഷണമാണ്. ചൂട് കനത്തതോടെ കഴിഞ്ഞ മെയില്‍ അടച്ച ഹത്ത റിസോര്‍ട്ടുകളും സെപ്റ്റംബര്‍ പതിനഞ്ചിന് തുറക്കും. ഭൂപ്രകൃതിയുടെ അതിമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഹത്ത റിസോര്‍ട്ടുകള്‍ കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമാണ്. സിപ് ലൈനിങ്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ ആവേശകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബൈയില്‍ നിന്നും ഒര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹത്തയില്‍ എത്താന്‍ സാധിക്കും. മൂവായിരത്തോളം മൃഗങ്ങളെയും പക്ഷികളെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ദുബൈ സഫാരി പാര്‍ക്കും ഉടന്‍ തന്നെ തുടക്കും. ഒരാള്‍ക്ക 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇത് ഉപയോഗിച്ച് ഒരു ഡേ പാസ് ലഭിക്കും. സഞ്ചാരികള്‍ക്കായി കാഴ്ചയുടെ, വിസ്മയങ്ങളുടെ പൂക്കാലമൊരുക്കി ദുബൈ മിറാക്കിള്‍ ഗാര്‍ഡനും അടുത്ത മാസം അവസാനത്തോടെ തുറക്കും. 75 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കൂടുതല്‍ മികവോടെയും മനോഹാരിതയോടെയും പുഷ്പാലങ്കാരം നടത്തിയായിരിക്കും മിറാക്കിള്‍ ഗാര്‍ഡന്‍ സഞ്ചാരികളെ വരവേല്‍ക്കുക. രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തി വരുന്നത്

സ്വദേശിവല്‍ക്കരണം: തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

0

ജിദ്ദ: സൗദിയില്‍ സ്വദേശിവല്‍ക്കരണ നിയമത്തിന് ഫലം കാണുന്നു. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താമരത്യം ചെയ്യുമ്പോള്‍ 4.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണമായത്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴിലില്ലായ്മ നിരക്ക്. സൗദിയില്‍ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം 36 ശതമാനത്തിലെത്തി. സൗദി ഭരണകൂടം കണക്കുകൂട്ടിയതില്‍ അധികമായി സ്ത്രീകള്‍ സ്വകാര്യ മേഖലയില്‍ ജോലിക്കെത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം സാമ്പത്തിക വളര്‍ച്ചയും 8.7 ശതമാനത്തിലെത്തി. എണ്ണയിതര വരുമാനത്തില്‍ വരും വര്‍ഷങ്ങളില്‍ ഇനിയും മുന്നേറാന്‍ സാധിക്കുമെന്നാണ് സൗദിയുടെ പ്രതീക്ഷ. സിനിമ, വിനോദസഞ്ചാര മേഖലയിലും സൗദി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.