Wednesday, May 27, 2026
Home Blog Page 211

യുഎഇയില്‍ തൊഴിലാളിള്‍ക്ക് ഇനി സിംകാര്‍ഡ് സൗജന്യം. ആറ് മാസംഇന്റര്‍നെറ്റ് സൗജന്യം. ഇന്റര്‍നാഷണല്‍ കോളുകള്‍ക്ക് കുറഞ്ഞ നിരക്ക്‌

0


യുഎഇയില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയുമായി മാനവവിഭവശേഷി മന്ത്രാലയം. ആറ് മാസം സൗജന്യ ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നതാണ് മൊബൈല്‍ കണക്ഷന്‍.

ഡുവുമായി ചേര്‍ന്നാണ് തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്നത്. വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന കൂപ്പണുമായി ഡൂവില്‍ എത്തിയാല്‍ തൊഴിലാളിക്ക് സൗജന്യ സിം കാര്‍ഡ് ലഭിക്കും. ഹാപ്പിനെസ് സിം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹാപ്പിനെസ് സിമ്മില്‍ ആറ് മാസക്കാലം ഇന്റര്‍നെറ്റ് സേവനം സൗജന്യമണ്. മാത്രമല്ല കുറഞ്ഞ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിക്കാനും കഴിയും. മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകളും ഹാപ്പിനെസ് സിം കാര്‍ഡ് വഴി തൊഴിലാളികള്‍ക്ക് ലഭിക്കും.

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായിട്ടാണ് ഡുവുമായി ചേര്‍ന്ന് സൗജന്യ സിംകാര്‍ഡ് നല്‍കുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. താഴ്ന്ന വരുമാനക്കാരയ തൊഴിലാളികള്‍ക്ക് സ്വദേശങ്ങളിലുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നത് അടക്കം ലക്ഷ്യമിട്ടാണ് പദ്ധതി എന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

നൈജീരിയന്‍ പ്രസിഡന്റ് യുഎഇയില്‍, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും

0

നൈജീരിയയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി യുഎഇ. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി. നൈജീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി യുഎഇയിലെത്തിയ ബോല അഹമ്മദ് ടിനുബുവിന് ഊഷ്മള സ്വീകരണമാണ് യുഎഇ നല്‍കിയത്. തുടര്‍ന്ന് യുഎഇ പ്രസിഡന്റിന് പുറമേ, യുഎഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സ്ഥാനത്ത് ശോഭിക്കാന്‍ കഴിയട്ടെയെന്നും രാജ്യത്തിന് എല്ലാ സമൃദ്ധിയും ഉണ്ടാവട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ചയില്‍ ആശംസ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും സാമ്പത്തികം, ഊര്‍ജ്ജം, കാലാവസ്ഥ എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ദൃഢമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചു. ദുബൈയില്‍ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.

കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും; കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

0

സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ അന്തരീക്ഷം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇനി ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാൽപ്പോലും അവയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആലുവയിലെ കുട്ടിയുടെ വിഷയത്തിൽ പൊലീസ് ഉടൻ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ സാദത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണം. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികൾക്കു പുറമെ 56 അതിവേഗ കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിൽ 54 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ വിചാരണ, തീർപ്പാക്കൽ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കൽ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു. ജില്ലാതലത്തിൽ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലുവ സംഭവത്തിൽ ഉണ്ടായ അനുഭവം ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പോലീസിനു സഹായികളായി പുഴയിൽ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂർ സ്വദേശി ജി. മുരുകൻ, തുരുത്ത് സ്വദേശി വി.കെ. ജോഷി എന്നിവർ. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലർ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്ന സംഭവങ്ങൾ തടയാൻ പോലീസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പോലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമർത്തുക തന്നെ ചെയ്യും.

ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകൾ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങൾ ശേഖരിക്കുന്നതിന് ചില പരിമിതികൾ പോലീസ് നേരിടുന്നുണ്ട്. തൊഴിൽദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നൽകുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴിൽ വകുപ്പ് ‘അതിഥി’ പോർട്ടൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.

ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്താതെ തന്നെ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷ ഒരുക്കുന്നതിനായി ‘നിഴൽ’ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലോണിങ്ങിലൂടെ ഡോളി ആടിനെ സൃഷ്ടിച്ച ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു

0

‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം അറിയിച്ചത്. ക്ലോണിംഗിലൂടെ ശസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് വിൽമുട്ടാണ്. എഡിന്‍ബെര്‍ഗ് സര്‍വകലാശാലയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു ഇയാന്‍ വില്‍മുട്ട്.

ഡോളിയുടെ ജനനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചു. ജൈവ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നതാണ് ഡോളിയുടെ ജനനമെന്ന് വിമര്‍ശനം ഉയര്‍ന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി.

സ്കോട്ട്‌ലൻഡിലെ അനിമൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്‍റെയും ഇയാന്‍ വിൽമുട്ടിന്‍റെയും നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഡോളി ജനിച്ചത്. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണ്. എന്നാല്‍, പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായിരുന്നു ഡോളി എന്ന ആട്. പരീക്ഷണങ്ങള്‍ പിന്നീട് ആദ്യത്തെ ക്ലോൺ ചെയ്തതും ട്രാൻസ്ജെനിക് മൃഗവുമായ പോളി എന്ന ആടിന്‍റെ ജനനത്തിന് കാരണമായി. ഈ പരീക്ഷണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഇയാന്‍ വില്‍മുട്ട്.

രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു; #തലൈവർ 171 ലോകേഷ് സംവിധാനം ചെയ്യും; സംഗീതം അനിരുദ്ധ്

0

തലൈവർ രജിനികാന്തും ഹിറ്റ് സംവിധായകൻ കനകരാജും ഒരുമിക്കുന്നു. രജനികാന്തിന്റെ നൂറ്റിഎഴുപത്തിയൊന്നാം ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് ആണെന്ന് നിർമാണകമ്പനിയായ സൺ പിക്ചേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംവിധായകൻ ലോകേഷ് തന്നെയാണ് സിനിമയുടെ തിരക്കഥയും തയാറാക്കുന്നത്.

https://x.com/sunpictures/status/1701105843025137758?s=20

അനിരുദ്ധാണ് തലൈവർ ച്ത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. അൻപറിവാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുക. മറ്റ് അഭിനയതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിലൊരുങ്ങി ജയിലർ വൻ വിജയമായിരുന്നു. വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ലിയോ ആണ് കനകരാജിന്‍റേതായി തിയറ്ററിൽ എത്താനിരിക്കുന്ന ചിത്രം. രജിനികാന്തിനൊപ്പം സിനിമ ചെയ്യുന്നതിന്‍റെ ആവേശത്തിലാണെന്ന് ലോകേഷ് എക്സിൽ കുറിച്ചിട്ടുണ്ട്.

കടമക്കുടിയിൽ അമ്മയും അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ

0

എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കടമക്കുടിയിൽ തന്നെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു നിജോ. ഇറ്റലിയിൽ ജോലി ചെയ്തിരുന്ന ശില്‍പ അടുത്തിടെയാണ് നാട്ടിലെത്തിയത്. തിരിച്ച് പോകാനിരിക്കെയാണ് സംഭവം. സാമ്പത്തിക ബാധ്യതതയെ തുടര്‍ന്നാണ് ആത്മഹത്യയാണെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തിയത്. കടമക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നിപയാണോ എന്ന് ഇന്ന് അറിയാം; പരിശോധന ഫലം ഇന്ന് വൈകീട്ടോടെയെന്ന് വീണാ ജോർജ്

0

നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ അതിന് ശേഷമേ കഴിയൂവെന്നും ‌ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ അത്തരം വെല്ലുവിളി മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നത്. സമ്പർകത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ തന്നെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി നാളെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛര്‍ദി എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. നിപയാണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിവ്യക്തമാക്കി. കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം അവലോകനം ചെയ്യാന്‍ കോഴിക്കോട് എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.

കോഴിക്കോട് നിപ ജാഗ്രത; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

0

നിപ രോഗ ലക്ഷണങ്ങളോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ വ്യക്തമാക്കി. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ തന്നെയാണ് ഇപ്പോള്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാട്ടാക്കടയിൽ പതിനഞ്ചുകാരനെ കാറിടിച്ചു കൊന്ന പ്രതി പിടിയിൽ; പ്രിയരഞ്ജൻ പിടിയിലായത് തമിഴ്നാട് അതിർത്തിയിൽ നിന്ന്

0

കാട്ടാക്കടയിൽ സൈക്കിളിൽ പോകുന്നതിനിടെ പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രിയരഞ്ജൻ പിടിയിൽ. കേരള – തമിഴ്നാട് അതിർത്തി മേഖലയിൽ നിന്ന് ഇന്ന് വൈകിട്ടാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പിടികൂടിയത്.

പൂവച്ചല്‍ സ്വദേശിയായ ആദിശേഖർ(15) എന്ന കുട്ടിയെ അപായപ്പെടുത്തിയതിന് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പുളിങ്കോട് ക്ഷേത്രമതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്‍റെ വൈരാഗ്യത്തിലാണ് പ്രിയരഞ്ജൻ ബന്ധുവായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ 31 നാണ് പുളിങ്ങോട് ക്ഷേത്രത്തിന് സമീപത്തുവെച്ച് കുട്ടി കാറിടിച്ച് മരിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപൂർവം നടത്തിയ നരഹത്യയാണെന്ന് സ്ഥിരീകരിച്ചത്. പ്രതി സംഭവശേഷം ഒളിവിൽപോയിരുന്നു.

മൊബൈൽ ഫോൺ ഓഫാക്കിയ നിലയിലും വീട് അടച്ചിട്ട നിലയിലുമായിരുന്നു. 4 സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇതിനിടെ വിശദ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ കുടുംബം പരാതി നല്‍കിയിരുന്നു. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം.

മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്; ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചവർ മാപ്പു പറയണമെന്ന് ഷാഫി പറമ്പിൽ

0

സോളാർ കേസുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയെ ആക്ഷേപവര്‍ഷങ്ങള്‍ ചൊരിയാന്‍ തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവര്‍ മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സോളാര്‍ തട്ടിപ്പുകേസിലെ സിബിഐ കണ്ടത്തലുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണ്. കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ സുതാര്യമായ പൊതുജീവിതം നയിച്ച, അവരുടെ മുഴുവൻ വിശ്വാസ്യതയും ആർജിച്ച ഉമ്മൻ ചാണ്ടിക്ക് നേരെ ആക്ഷേപ വർഷങ്ങൾ ചൊരിഞ്ഞവർ മാപ്പ് പറയാതെ കേരളം പൊറുക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നേരിട്ടത് കടുത്ത അവഹേളനമാണ്. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളങ്ങളുടെ പേരിൽ ലോകത്തെവിടെയും കേൾക്കാത്ത ക്രൂരമായ വേട്ടയാടലുകൾക്ക് ഉമ്മൻ ചാണ്ടി ഇരയായി എന്നത് കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ആരോപണങ്ങളുടെ പേരിൽ നിയമസഭക്കകത്ത് എത്ര വലിയ അവഹേളനമാണ് നേരിടേണ്ടി വന്നതെന്ന് സഭയിലുണ്ടായിരുന്നവർക്ക് ഓർമയുണ്ടാകും. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പോലുള്ളവർ ഏറ്റവും ഹീനമായ തരത്തിൽ അദ്ദേഹത്തെ വ്യക്തിഹത്യ നടത്തി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനെ ഇല്ലാക്കഥകള്‍ പറഞ്ഞ് വേട്ടയാടിയെന്നും പി സി ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയമാലിന്യങ്ങളെ അതിനായി ഉപയോഗിച്ചെന്നും ഷാഫി ആരോപിച്ചു. പച്ചക്കള്ളമാണെന്ന് അറിഞ്ഞിട്ടും ഞാനും എന്നെക്കൊണ്ട് സാധിക്കുന്നത് പോലെ ചെയ്തെന്ന് പിസി ജോര്‍ജ് പിന്നീട് വെളിപ്പെടുത്തി. സൈബര്‍ ലിഞ്ചിങ്ങിന്റെ തുടക്കം സോളര്‍ കേസാണെന്നും ഷാഫി പറഞ്ഞു. ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് സോളര്‍ കേസ് എന്നും കേരളത്തിന്റെ പൊതുസമൂഹം സിപിഐഎമ്മിന് മാപ്പ് നല്‍കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.