Thursday, August 6, 2026
Home Blog Page 21

മയക്കുമരുന്ന് കേസ് : മൂന്ന് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

0


മയക്കുമരുന്ന് കടത്തി വിതരണം ചെയത് കേസില്‍ സൗദിയില്‍ മൂന്ന്് പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. ശരിയ നിയമപ്രകാരം തിങ്കളാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്
ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകകള്‍ കടത്തി വിതരണം ചെയ്ത കുറ്റത്തിനാണ് മൂന്ന് പേരെ സൗദി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഒരു സിറിയക്കാരും രണ്ട് ജോര്‍ദാനികളുമാണ് വധശിക്ഷയ്ക്ക് ഇരയായത്. സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ തിങ്കളാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് കുറ്റവാളികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയത്.
ജോര്‍ദാനിയന്‍ പൗരനായ ഒമര്‍ മുഹമ്മദ് ജബര്‍ അല്‍-അന്‍സി ആണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തികൊണ്ടുവന്നത്. ഇത് ജോര്‍ദാനിയന്‍ പൗരനായ മുഹമ്മദ് ആരിഫ് ഹംദാന്‍ അല്‍-ഖര്‍ബത്‌ലിയും സിറിയന്‍ പൗരനായ സുല്‍ത്താന്‍ മുഹമ്മദ് അല്‍-അവാദും വിതരണത്തിനായി കൊണ്ടുവന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു. കുറ്റവാളികളെ പിടികൂടി സുരക്ഷാ അധികാരികള്‍ അറസ്റ്റ് ചെയ്യുകയും കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ആരോപിക്കപ്പെട്ട കുറ്റം സ്ഥിരീകരിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ശരിയ നിയമം പ്രകാരം വിധി നടപ്പിലാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.മയക്കുമരുന്നിന്റെ വിപത്തില്‍ നിന്ന് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും മുന്‍നിര്‍ത്തി മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കര്‍ശനമായ ശിക്ഷകള്‍ ചുമത്തുന്നതിനുമുള്ള സൗദി സര്‍ക്കാരിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

എഐ സഹായത്തോടെയുളള പാര്‍ക്കിംഗ് സംവിധാനം അവതരിപ്പിച്ചു

0

എ ഐ സഹായത്തോടെയുളള പുതിയ പാര്‍ക്കിംഗ് സംവിധാനം അവതരിപ്പിച്ച് അബുബാദി ഭരണകൂടം. പുതിയ സംവിധാനപ്രകാരം, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കും. ഇനി പാര്‍ക്കിംഗ് ഫീസ് അടക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാനാകും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത്തരം എഐ സേവനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍.

ഗതാഗത മേഘലയില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപുലായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭഗമായാണ് പുതിയ പരിഷ്‌കാരം. അല്‍ ഐനിലെയും അബുദാബിയിലെയും 15 ലധികം കേന്ദ്രങ്ങളിലാണ് എ.ഐ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ പാര്‍ക്കിങ് ഫീസ് അടയ്ക്കാനും സമയം ലാഭിക്കാനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ പാര്‍ക്കിങ്ങ് ഏര്യയകളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ക്യാമറകള്‍ നമ്പര്‍ സ്‌കാന്‍ ചെയ്യും. വാഹനം എത്തുന്നതും പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തി പാര്‍ക്കിംഗ് ഫീസ് ഈടാക്കുകയും ചെയ്യും. വാഹന ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്നോ മവാഖിഫ് അക്കൗണ്ടില്‍ നിന്നോ ആയിരിക്കും തുക ഈടാക്കുക. കുടൂതല്‍ കേന്ദ്രങ്ങളില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

ബട്ടര്‍ഫ്‌ലൈ ഗാര്‍ഡന്‍സ് ജനുവരി 9 ന് തുറക്കും

0


അബുദബിയിലെ അല്‍ ഖാനയില്‍ ബട്ടര്‍ഫ്‌ലൈ ഗാര്ഡന്‍സ് ജനുവരി 9 ന് പൊതുജനങ്ങള്‍ക്കായി തുറക്കും. പൂര്‍ണമായും ഇന്‍ഡോര് മാതൃകയിലാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ മുതല്‍ വിവിധ ജന്തുജാലകങ്ങളുടേയും വലിയ നിരതന്നെയുണ്ടാകും.

ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന് സമീപത്തും നാഷണല്‍ അക്വേറിയത്തിന് എതിര്‍വശത്തുമായുള്ള അല്‍ ഖാന വാക്ക് ഏരിയയിലാണ് ഈ ആകര്‍ഷണം സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാ നിയന്ത്രിത ബയോഡോമുകളുടെ ഒരു പരമ്പരയില്‍ 10,000ത്തിലധികം ചിത്രശലഭങ്ങളെ ഈ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തും, അതോടൊപ്പം ഉഷ്ണമേഖലാ മൃഗങ്ങളുടെയും അപൂര്‍വ മഴക്കാടുകളുടെ ജീവിവര്‍ഗങ്ങളുടെയും ഒരു നിര തന്നെ കാഴ്ച്ചയുടെ വസന്തം തീര്‍ക്കും. സന്ദര്‍ശകര്‍ക്ക് നട്ടുപിടിപ്പിച്ച പാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും പുനര്‍നിര്‍മ്മിച്ച ഉഷ്ണമേഖലാ പരിതസ്ഥിതികളില്‍ ചിത്രശലഭങ്ങളെ നിരീക്ഷിക്കാനും കഴിയുന്ന ഒരു നടത്താനുഭവമായാണ് ഉദ്യാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും ഭൂപ്രകൃതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ ബയോഡോമുകള്‍ ഇന്‍ഡോര്‍ നടീല്‍, കോയി കുളങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. പ്രാണികളല്ലാത്ത നിരവധി ഇനങ്ങളെയും ഈ സൗകര്യം ആതിഥേയത്വം വഹിക്കും. രണ്ട് വിരലുകളുള്ള സ്ലോത്ത്, പലവാന്‍ കരടി പൂച്ച, ഭീമന്‍ ശ്രീലങ്കന്‍ അണ്ണാന്‍, കുവിയേഴ്‌സ് കുള്ളന്‍ കൈമാന്‍, ഫിഞ്ചുകള്‍, ഗൗള്‍ഡിയന്‍ ഫിഞ്ചുകള്‍ തുടങ്ങിയ പക്ഷികളുടെ ഒരു ശ്രേണിയും ഉള്‍പ്പെടുന്നു. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയും തുറന്നിരിക്കുന്ന ഉദ്യാനങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റിന് 55 ദിര്‍ഹമാണ് വില, നാഷണല്‍ അക്വേറിയത്തിനൊപ്പം സംയോജിത ടിക്കറ്റ് ഓപ്ഷന്‍ 150 ദിര്‍ഹത്തിന് ലഭ്യമാണ്.

മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

0

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി.2001 2006ലെ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

അബുദബി റോഡപകടം : മരിച്ച കുട്ടികളെ ഖബറടക്കി

0

അബുദബിയില്‍ റോഡപകടത്തില്‍ മരിച്ച 4 മലയാളി കുട്ടികളുടേയും സംസ്‌ക്കാരം നടന്നു. അല്‍ ഖുസൈസിലെ ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം.

നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. അല്‍ ഖുസൈസിലെ അല്‍ ഷുഹാദ മസ്ജിദിലെ ഖബറിസ്ഥാനില്‍ മൂന്ന് മണിയോടെയായിരുന്നു ചടങ്ങുകള്‍. അയല്‍വാസികളും സഹപാഠികളുടെ മാതാപിതാക്കളുമായി നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെട
ുത്തു. കഴിഞ്ഞദിവസമാണ് ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ നാല് കുട്ടികളും ആയയും അടക്കം 5 പേര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിലെ മീഡിയനില്‍ ഇടിച്ചശേഷം രണ്ട് തവണ കരണം മറിയുകയായിരുന്നു. ആയയടക്കം 4 പേര്‍ തല്‍ക്ഷണം മരിച്ചപ്പോള്‍ ഒരാള്‍ ആശ്ുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തില്‍ മരിച്ച ആയയുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ രാവിലെയാണ് മക്കള്‍ മരിച്ചകാര്യം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ പിതാവും സംസ്‌ക്കാര ചടങ്ങിനെത്തിയിരുന്നു.

ബഹ്‌റിന്‍ – ജിഡിപിയില്‍ വളര്‍ച്ച

0


2025 ലെ മൂന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഡാറ്റ പ്രകാരം, 2025 ലെ മൂന്നാം പാദത്തില്‍ ബഹൈറൈന്റെ ജിഡിപി നാല് ശതമാനം വര്‍ധിച്ചിട്ടുണ്ട്.

എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനമാണ് വളര്‍ച്ചയ്ക്ക് പിന്നില്‍. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 3.1ശതമാനം വര്‍ദ്ധനവും എണ്ണ പ്രവര്‍ത്തനങ്ങളില്‍ 9.3 ശതമാനം വര്‍ദ്ധനവും ഈ കാലയളവില്‍ രേഖപ്പെടുത്തി. 2025 ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ ജിഡിപിയില്‍ 85 ശതമാനം സംഭാവന ചെയ്തത്ും എണ്ണ ഇതര പ്രവര്‍ത്തനങ്ങളാണ്. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍, റിയല്‍ എസ്റ്റേറ്റ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത് 5.4ശതമാനം എന്ന നിരക്കിലാണ്, തുടര്‍ന്ന് സാമ്പത്തിക, ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ 5% എന്ന നിരക്കിലും. ഗതാഗതം, സംഭരണം, നിര്‍മ്മാണം എന്നിവ ഓരോന്നും 4.4ശതമാനം എന്ന തോതിലാണ് വളര്‍ന്നത്. ഉല്‍പ്പാദനം 3.9 ശതമാനം എന്ന നിരക്കിലും മൊത്തവ്യാപാരം, ചില്ലറ വ്യാപാരം 3.3 ശതമാനം എന്ന നിരക്കിലും വളര്‍ന്നു. വിവര, ആശയവിനിമയം 2.1 ശതമാനം എന്ന നിരക്കിലും താമസ, ഭക്ഷ്യ സേവനങ്ങള്‍ 1.5 ശതമാനം എന്ന നിരക്കിലും വര്‍ദ്ധിച്ചു. വിദേശ നിക്ഷേപത്തിലെ വളര്‍ച്ചയും റിപ്പോര്‍ട്ട് എടുത്തുകാണിച്ചു, എഫ്ഡിഐ സ്റ്റോക്ക് 5.8 ശതമാനം എന്ന നിരക്കിലും വര്‍ദ്ധിച്ചു, ഇത് മൊത്തം ബിഎച്ച്ഡി 17.5 ബില്യണിലെത്തി. സാമ്പത്തിക മേഖലയ്ക്ക് പുറ്ത്തും ശ്രദ്ധേയമായ നേട്ടമാണ് ബെഹ്‌റൈന്‍ കരസ്ഥമാക്കിയത്. ലോകബാങ്ക് പുറത്തിറക്കിയ ബിസിനസ് റെഡി 2025 റിപ്പോര്‍ട്ട് പ്രകാരം തര്‍ക്ക പരിഹാരത്തില്‍ ബഹ്റൈന്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളെ ബഹ്റൈന്‍ നയിച്ചു. തുടര്‍ച്ചയായ എട്ടാം വര്‍ഷവും ടയര്‍-1 വര്‍ഗ്ഗീകരണം നേടി, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സ് 2025 റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഗ്ഗീകരണം ഉള്ള മേഖലയിലെ ഏക രാജ്യമായി ബഹ്റൈന്‍ മാറി. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഇക്കണോമിക് ഫ്രീഡം ഓഫ് ദി വേള്‍ഡ് 2025 റിപ്പോര്‍ട്ട് പ്രകാരം, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ രാജ്യം ഗള്‍ഫില്‍ ഒന്നാം സ്ഥാനത്തും അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ്.

ഫ്രീക്വന്‍സി തകരാര്‍ ; ഗ്രീസിന്റെ വ്യോമപാത ഒഴിവാക്കി വിമാനങ്ങള്‍


ഗ്രീസിലെ വ്യോമാതിര്‍ത്തി അടച്ചത് യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്കുള്ള ചില വിമാന സര്‍വീസുകളെ ബാധിച്ചു. വ്യോമപാത മാറ്റിയാണ് മിക്ക വിമാനങ്ങളും ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇത് യാത്രാചിലവ് വര്‍ദ്ധനയ്ക്കും വഴിവെക്കുന്നുണ്ട്.

റേഡിയോ ഫ്രീക്വന്‍സിയിലെ തകരാറിനെ തുടര്‍ന്നാണ് ഗ്രീസിലെ വ്യോമാതിര്‍ത്തി അടച്ചിട്ടത്. ജനുവരി നാലിന് പൂര്‍ണമായും വ്യോമമേഖല അടച്ചിട്ടതോടെ മിക്ക വിമാനങ്ങളും ഗ്രീസിന് മുകളിലെ വ്യോമ പാത മാറിയാണ് സഞ്ചരിക്കുന്നത്. ഇത് വിമാനസര്‍വ്വീസുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് കൂടുതല്‍ സമയം എടുക്കുകയും യാത്രാചിലവില്‍ കാര്യമായ വര്‍ദ്ധന നേരിടുകയും ചെയ്തു. തെക്കുകിഴക്ക് നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്നാണ് ഗ്രീസിന്റെ വ്യോമാതിര്‍ത്തി. അതിനാല്‍ തന്നെ അമേരിക്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്ന മിക്ക വിമാനങ്ങളേയും ഇത് ബാധിക്കും. എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്‌ലൈദുബായ് തുടങ്ങിയ കമ്പനികള്‍ ഗ്രീസിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇവരുടേയെല്ലാം സേവനങ്ങളെ നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ശൈത്യകാലത്തിനും റമദാനിനും മുമ്പുള്ള ഈ സമയത്ത് നിരവധി പേരാണ് യൂറോപ്പില്‍ നിന്നും മറ്റും ജിസിസിയിലേക്ക് യാത്ര ചെയ്യുന്നത്. അവരെയെല്ലാം ടിക്കറ്റ് നിരക്ക് ഉയരുന്നത് ബാധിക്കും.

ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറങ്ങി

0


തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി അഡ്വ. ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി. നെടുമങ്ങാട് കോടതി 3 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. ഇത്തരത്തില്‍ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്റണി രാജു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്റണി രാജു.

വാഹനാപകടം : 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

0


വാഹനാപകടത്തില്‍ ഡ്രൈവറും ഇന്‍ഷൂറന്‍സ് കമ്പനിയും 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് അബുദാബി കോടതി. വാഹനാപകടത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരന്റെ പരിതിയിലാണ ശിക്ഷ വിധിച്ചത്. അപകടത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടത് ന്യായീകരണമില്ലാത്ത പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.

വാഹനാപകടത്തില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചര്‍ ഉണ്ടായ വഴിയാത്രക്കാരന്റെ പരാതിയില്‍ അബുദാബി സിവില്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അപകടസ്ഥലത്ത് നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാരന് പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് അബുദാബി കോടതി ഉത്തരവിട്ടത്. ട്രാഫിക് അടയാളങ്ങള്‍, നിയന്ത്രണങ്ങള്‍, റോഡ് സുരക്ഷാ നിയമങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടുവെന്നും സ്വീകാര്യമായ ഒരു ന്യായീകരണവുമില്ലാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ഭൗതികവും ധാര്‍മ്മികവുമായ നഷ്ടങ്ങള്‍ക്ക് 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കോടതി ഫീസ്, ചെലവുകള്‍, നിയമപരമായ ചെലവുകള്‍ എന്നിവയ്ക്ക് പുറമേ, മുഴുവന്‍ പണമടയ്ക്കുന്നതുവരെ അഞ്ച് ശതമാനം നിരക്കില്‍ നിയമപരമായ പലിശയും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയില്‍ തെളിയിക്കപ്പെട്ട നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തിയ ശേഷം കോടതി പരാതിക്കാരന്‍ ആവശ്യപ്പെട്ട തുക അധികമാണെന്ന് വിലയിരുത്തി. നാശനഷ്ടങ്ങള്‍ക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഒടുവില്‍ ഉത്തരവിട്ടു.

ബ്ലാക്ക് പോയിന്റ് ; ഒഴിവാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചു

0


ഷാര്‍ജയില്‍ ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചു. 2025 ഡിസംബര്‍ 1-ന് മുമ്പ് നടത്തിയ ലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാണ്.

2025 ഡിസംബര്‍ 1 ന് മുമ്പ് നടത്തിയ നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കുന്നതിന്റെ പ്രയോജനം വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി 2026 ജനുവരി 10 ആണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ എംഒഐ ആപ്പ് വഴി സമയപരിധിക്ക് മുമ്പ് കുടിശ്ശികയുള്ള പിഴകള്‍ അടച്ചുകൊണ്ട് യോഗ്യരായ ഡ്രൈവര്‍മാര്‍ക്ക് ഇളവ് നേടാനാകുമെന്ന് പോലീസ് വ്യക്തമാക്കി. ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂ, ഗുരുതരമായ ലംഘനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല, ഇവ ട്രാഫിക് നിയമപ്രകാരമുള്ള സാധാരണ പിഴകള്‍ക്ക് വിധേയമായി തുടരും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ സംരംഭം പ്രയോജനപ്പെടുത്തണമെന്ന് ഷാര്‍ജ പോലീസ് വാഹനമോടിക്കുന്നവരോട് അവശ്യപ്പെട്ടു. എമിറേറ്റിലുടനീളം ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.