Thursday, July 30, 2026
Home Blog Page 199

സ്വര്‍ണ്ണം വാങ്ങാം: യുഎഇയില്‍ വീണ്ടും സ്വര്‍ണ്ണവിലയില്‍ ഇടിവ്‌

0

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് രണ്ട് ദിര്‍ഹം ആണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ഗ്രാമിന് ആറ് ദിര്‍ഹത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎഇ ആഭ്യന്തര വിപണിയില്‍ ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 221.25 ദിര്‍ഹമായും ഇരുപത്തിരണ്ട് ക്യാരറ്റിന്റെ വില ഗ്രാമിന് 205 ദിര്‍ഹുമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഒരൗണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 6708.76 ദിര്‍ഹമായും കുറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ച്ചയിലേക്ക് ആണ് ഇന്ന് സ്വര്‍ണ്ണവില എത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇരുപത്തിരണ്ട് ക്യാരറ്റിന് 203 ദിര്‍ഹം വരെ വില താഴ്ന്നിരുന്നു. സെപ്റ്റംബര്‍ പതിമൂന്നിന് ശേഷം ഒരൗണ്‍സ് സ്വര്‍ണ്ണത്തില്‍ 110 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണങ്ങളും വാങ്ങുകയും ബുക്ക് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച മുതലുള്ള ദിവസങ്ങളിലാണ് സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവരുടെ എണ്ണം വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വ്യാപാരമാണ് നടന്നതെന്ന് ജുവലറികള്‍ വ്യക്തമാക്കി. ഈ വര്‍ഷം സ്വര്‍ണ്ണം ഇനി റെക്കോര്‍ഡ് വിലയിലേക്ക് കയറില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില പെട്ടെന്ന് ഇടിയാന്‍ കാരണം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണ് ഇതെന്നും ക്രമേണ വില തിരികെ എത്തുമെന്നും വിദഗദ്ധര്‍ പ്രവചിക്കുന്നുണ്ട്.

യുഎഇയില്‍ നിന്നാം മുസാന്ദം ബസ് :ഒക്ടോബര്‍ ആറ് മുതല്‍ റാസല്‍ഖൈമയില്‍ നിന്നും സര്‍വീസ്‌

0

റാസല്‍ഖൈമയില്‍ നിന്നും ഒമാന്‍ മുസാന്ദത്തേക്ക് ബസ് സര്‍വീസ് ഒക്ടോബര്‍ ആറ് മുതല്‍. ആഴ്ച്ചയില്‍ മൂന്ന് ദിവസം ആണ് സര്‍വീസ്. അന്‍പത് ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്.

റാസല്‍ഖൈമയില്‍ നിന്നും മുസാന്ദം ഗവര്‍ണറേറ്റിലെ വിലായത്ത് കസബിലേക്കാണ് ബസ് സര്‍വീസ്. വെള്ളി, ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രതിദിനം രണ്ട് സര്‍വീസുകള്‍ ആണ് റാസല്‍ഖൈമ ആര്‍ടിഎ ബസ് നടത്തുക. രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കൂം ആണ് റാസല്‍ഖൈമയില്‍ നിന്നും ബസ് പുറപ്പെുക. മൂന്ന് മണിക്കൂര്‍ നീണ്ടുംനില്‍ക്കുന്നതാണ് ബസ് യാത്ര.

റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയുടെ വെബ്‌സൈറ്റിലും റാക്ബസ് ആപ്പിലും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇത് കൂടാതെ ബസ് സ്റ്റേഷിലും ബസിലും ടിക്കറ്റുകള്‍ ലഭിക്കും. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടിയും മുസാന്ദം മുന്‍സിപ്പാലിറ്റിയും തമ്മില്‍ ഓഗസ്റ്റ് മുപ്പതിന് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്.

ബഹിരാകാശത്തേക്ക് വീണ്ടും സഞ്ചാരികളെ അയക്കാന്‍ യുഎഇ:ദൗത്യം അടുത്ത വര്‍ഷം ആരംഭിക്കും

0

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ. ഈ വര്‍ഷം അവസാനത്തോടെ മുഹമ്മദ് അല്‍ മുല്ലയും നോറ അല്‍ മത്രൂഷിയും ദൗത്യം ആരംഭിക്കുമെന്ന് ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ പുതിയ ദൗത്യത്തിന് സജ്ജമായിരിക്കുകയാണ് യുഎഇ. ബഹിരാകാശത്ത് പുതിയ നാഴികകല്ലുകള്‍ സൃഷ്ടിക്കാന്‍ മുഹമ്മദ് അല്‍ മുല്ലയും നോറ അല്‍ മത്രൂഷിയും ഈ വര്‍ഷം അവസാനത്തോടെ ദൗത്യം ആരംഭിക്കുമെന്ന് ദുബൈ കിരിടീവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഇരുവരും നാസയില്‍ പരിശീലനത്തിലാണ്.

ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയ ദൗത്യങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശ ദൗത്യത്തിന് യുഎഇ സജ്ജമാണെന്ന് ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. ചാന്ദ്രപര്യവേഷണ പേടകമായ റാഷിദ് റോവര്‍-2 പദ്ധതി തുടരുമെന്നും അടുത്ത വര്‍ഷം അറബ് ലോകത്തെ ഏറ്റവും നൂതന ഉപ്രഹമായ എംബിഇസഡ്- സാറ്റ് വിക്ഷേപിക്കുമെന്നും ഷെയ്‌റ് ഹംദാന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും മഴയുണ്ട്

0

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ആണ് അവധി. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയില ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.തെക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു മഴ ശക്തി പ്രാപിച്ചത്. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : നിയമലംഘനത്തിന്300 ദിര്‍ഹം പിഴ

0

യുഎഇയില്‍ ഇ- സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. നിയമലംഘനം നടത്തിയാല്‍ 300 ദിര്‍ഹം മുതല്‍ പിഴ ഈടാക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇ- സ്‌കൂട്ടറിനായുള്ള ട്രാക്കുകള്‍ മാത്രം ഉപയോഗിക്കണമെന്നും ആര്‍ടിഎ അറിയിച്ചു.

യുഎഇയില്‍ ഇസ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യ്ത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചെറിയ ദൂരം സഞ്ചരിക്കാനായി നിലവില്‍ കൂടുതല്‍ ആളുകള്‍ ഇ- സ്‌കൂട്ടറിലേയ്ക്ക് മാറുകയാണ്. ഇതിന് പുറമേ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളും ഇ- സ്‌കൂട്ടറും സൈക്കിളും ഉപയോഗിക്കുന്നുണ്ട്. ദുബൈയില്‍ നിശ്ചിത ട്രാക്കുകളിലൂടെ മാത്രം സൈക്കിളും ഇ- സ്‌കൂട്ടറും ഓടിക്കണമെന്നും നിയമലംഘനം നടത്തിയാല്‍ മുന്നൂറ് ദിര്‍ഹം മുതല്‍ പിഴ ഈടാക്കുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

സൈക്കിളിലോ, ഇ- സ്‌കൂട്ടറിലോ ഒന്നിലധികം യാത്രക്കാര്‍ കയറിയാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും. ആവശ്യമായ സെഫ്റ്റി ഗിയറും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ 200 ദിര്‍ഹം പിഴ ഈടാക്കും. ആര്‍ടിഎ നിര്‍ദേശിച്ചിരിക്കുന്ന ട്രാക്കുകളില്‍ വേഗപരിധി മറികടന്നാല്‍ 100 ദിര്‍ഹം പിഴ ചുമത്തും. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഇ- സ്‌കൂട്ടറോ സൈക്കിളോ ഓടിച്ചാല്‍ 300 ദിര്‍ഹം പിഴ ഈടാക്കും. ദിശാ സൂചനകള്‍ അവഗണിക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരുടെ കൂടെയല്ലാതെ സൈക്കിള്‍ ചവിട്ടിയാല്‍ രക്ഷിതാക്കള്‍ക്ക് 200 ദിര്‍ഹം പിഴ അടക്കേണ്ടി വരും. റെസിഡന്‍ഷ്യല്‍ ഏരിയകളിലും ബീച്ചുകളിലും ട്രാക്കുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയാണെന്നും ആര്‍ടിഎ നിര്‍ദേശം നല്‍കി

യുഎഇയില്‍ ഓവര്‍ടേക്കിംഗ് തടസ്സപ്പെടുത്തിയാല്‍ 400 ദിര്‍ഹം പിഴ

0

വാഹനങ്ങള്‍ ശരിയായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ അനുവദിക്കാത്തവര്‍ക്ക് പിഴ ഈടാക്കുമെന്ന് അബുദബി പൊലിസ്. 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും ഹോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും പൊലീസ് അറിയിച്ചു.പിന്നില്‍ നിന്ന് വരുന്നവര്‍ക്കോ ഇടത് പാതയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കോ ഓവര്‍ടേക്കിങ്ങിന് അനുവദിക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നാണ് അബുദബി പൊലീസ് അറിയിച്ചത്. നിയമലംഘനത്തിന് 400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.

ഇടത് പാതയിലൂടെ കയറി വകുന്ന വാഹനങ്ങളെ ശല്യപ്പെടുത്താതെ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഫാസ്റ്റ് ട്രാക് ഉപയോഗിക്കരുതെന്നും ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെക്കുമെന്നും പൊലീസ് അറിയിച്ചു.

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതാണ് വാഹന അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങളെ അശ്രദ്ധമായി മറികടക്കുന്നവര്‍ക്കും 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ലഭിക്കും. വാഹനം കണ്ടുകെട്ടുകയും ചെയ്യും. മൂന്ന് മാസത്തിനകം അയ്യായിരം ദിര്‍ഹം പിഴയടച്ച് വാഹനം തിരിച്ചെടുക്കാം. യുഎഇ നിരത്തുകളില്‍ നടക്കുന്ന വാഹനാപകടങ്ഹളില്‍ 20 ശതമാനവും നടക്കുന്നത് അപകടകരമായ ഓവര്‍ടേക്കിങ് മൂലമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. സുരക്ഷിത പാത എന്ന പേരില്‍ പൊലീസ് ബോധവല്‍ക്കരണവും നടത്തി വരുന്നുണ്ട്.

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു: ഒരാഴ്ച്ചക്കിടെ ഗ്രാമിന് 5 ദിര്‍ഹം കുറഞ്ഞു

0

യുഎഇയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 206.75 ദിര്‍ഹം ആണ് നിലവില്‍ വില. സ്വര്‍ണ്ണവില കുറഞ്ഞതോടെ ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന വന്നുവെന്നാണ് ജുവലറികള്‍ വ്യക്തമാക്കുന്നത്.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് യുഎഇയുടെ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില കുറയുന്നത്. ഒരാഴ്ച്ചക്കിടയില്‍ മാത്രം ഗ്രാമിന് അഞ്ച് ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണ്ണവില ഏഴ് മാസത്തിനിടയിലെ താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 6767.48 ദിര്‍ഹം ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 223.25 ദിര്‍ഹം ആണ് നിലവില്‍ വില. സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത് വിപണിയില്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ആഭരണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നതാണ് സ്വര്‍ണ്ണത്തിന് തിരിച്ചടിയാകുന്നത്.

ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗിച്ചാല്‍ തടവും പിഴയും ശിക്ഷ

0

ദുബൈ ഭരണകൂടത്തിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം പിഴ. ചിഹ്നം ഉപയോഗിക്കാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി തേടണം. ഔദ്യോഗിക ചിഹ്നത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുതിയ നിയമം പുറപ്പെടുവിച്ചു.

ദുബൈയുടെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗിക ചിഹ്നം എന്ന് ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ച പുതിയ നിയമത്തില്‍ പറയുന്നു. എമിറേറ്റിലെമ്പാടുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രേഖകളിലും വെബ്‌സൈറ്റുകളിലും ഔദ്യോഗിക ചടങ്ങുകളിലും ചിഹ്നം ഉപയോഗിക്കാം എന്ന് നിയമത്തില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാം. പക്ഷെ മുന്‍കൂട്ടി അനുമതി നേടണം.

ദുബൈ ഭരണാധികാരിയുടെയോ പ്രതിനിധിയുടെയോ പക്കല്‍ നിന്നാണ് അനുമതി നേടേണ്ടതെന്ന് നിയമത്തില്‍ പറയുന്നു.ഔദ്യോഗിക ചിഹ്നത്തിന്റെ അനുചിതമായ ഉപയോഗത്തിന് മൂന്ന് മാസം മുതല്‍ അഞ്ച് മാസം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ തടവും ശിക്ഷയായി ലഭിക്കും എന്ന് നിയമത്തില്‍ പറയുന്നു. നിലവില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നവര്‍ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒഴിവാക്കണം. അല്ലെങ്കില്‍ അനുമതി നേടണം എന്നും നിയമത്തില്‍ പറയുന്നു.

തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസുമായി ഒമാന്‍ എയര്‍:ഒക്ടോബര്‍ 1 മുതല്‍ സര്‍വീസ്‌

0

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും തിരിവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു. മറ്റന്നാള്‍ മുതലാണ് വിമാനസര്‍വീസ്. ആഴ്ച്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍,ബുധന്‍,വ്യാഴം,ശനി ദിവസങ്ങളിലാണ് ഒമാന്‍ എയര്‍ തിരുവനന്തപുരത്തിനും മസ്‌ക്കത്തിനും ഇടിയില്‍ സര്‍വീസ് നടത്തുക.

ഞായറാഴ്ചയും ബുധനാഴ്ച്ചയും രാവിലെ 7.45-ന് ആണ് വിമാനം മസ്‌കത്തില്‍ നിന്നും തിരുവനന്തപുരത്ത് എത്തുക. 8.45-ന് തിരികെ മസ്‌ക്കത്തിലേക്ക് പറക്കും. വ്യാഴാഴ്ച്ചകളില്‍ 1.55-ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 4.10-ന് തിരികെ പറക്കും. ശനിയാഴ്ചകളില്‍ 2.30-ന് എത്തുന്ന വിമാനം 3.30നും ഒമാനിലേക്ക് തിരിക്കും. നിലവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് മസ്‌ക്കത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് നടത്തുന്നത്. ഡിസംബറോട് കൂടി ആഴ്ച്ചയില്‍ അഞ്ച് സര്‍വീസായി വര്‍ദ്ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.ബോയിംഗിന്റെ 737 വിമാനത്തില്‍ 162 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

ഇതൊടൊപ്പം തന്നെ ഞായറാഴ്ച മുതല്‍ മസ്‌കത്തില്‍ നിന്നും ലക്‌നൗവിലേക്കും ഒമാന്‍ എയര്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ഒന്‍പത് സര്‍വീസുകള്‍ ആണ് മസ്‌ക്കത്ത്-ലക്‌നൗ റൂട്ടില്‍ ആഴ്ച്ചയില്‍ നടത്തുക.

..

കുതിപ്പിന് ശേഷം ഇടിവ്: ക്രൂഡ് ഓയില്‍ വില 95 ഡോളറില്‍

0

നൂറ് ഡോളറിലേക്ക് കുതിച്ച അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.എങ്കിലും തൊണ്ണൂറ്റിയഞ്ച് ഡോളറിന് മുകളില്‍ തന്നെയാണ് എണ്ണവില. ഉത്പാദന നിയന്ത്രണത്തില്‍ സൗദിയും റഷ്യയും പുനപരിശോധന നടത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വില കുറയാന്‍ കാരണം.

ബ്രെന്റ് ക്രൂഡിന് ബാരലിന് തൊണ്ണൂറ്റിയെട്ട് ഡോളറിലേക്കാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്. ആ കുതിപ്പ് വില നൂറുകടക്കുമെന്ന പ്രതീതിയും സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് തൊണ്ണൂറ്റിയഞ്ച് ഡോളറായി താഴ്ന്നു. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റിന് തൊണ്ണുറ്റിയൊന്ന് ഡോളറും ആണ് വില. എണ്ണവില പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയപ്പോള്‍ വ്യാപാരികള്‍ ലാഭമെടുത്തതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കും എന്ന ആശങ്കകളും ആണ് വില കുറയുന്നതിന് കാരണം.

ഇതിനൊപ്പം നിലവിലെ ഉത്പാദനനിയന്ത്രണത്തില്‍ സൗദിയും റഷ്യയും മാറ്റം വരുത്തിയേക്കും എന്ന സൂചനകളും വിപണിയെ ബാധിച്ചിട്ടുണ്ട്. നിലവില്‍ സൗദിയും റഷ്യയും ചേര്‍ന്ന് പതിമൂന്ന് ലക്ഷം ബാരലിന്റെ പ്രതിദിന ഉത്പാദനം ആണ് വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ നാലിന് ചേരുന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ യോഗത്തില്‍ ഉത്പാദന നിയന്ത്രണം പുനപരിശോധിച്ചേക്കും എന്നാണ് സൂചന. ക്രൂഡ് ഓയില്‍ വിതരണം നിയന്ത്രിക്കാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനവും അമേരിക്കന്‍ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ കുറവ് വന്നതുമാണ് എണ്ണവിലതൊണ്ണൂറിന് മുകളിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വില വീണ്ടും താഴേയ്ക്ക് എത്തും.…..