Thursday, July 30, 2026
Home Blog Page 198

യുഎഇ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ്: പുതിയ തൊഴിലാളികള്‍ക്ക് 4 മാസം സമയം

0

യുഎഇയിലെ പുതിയ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. സമയപരിധി കഴിഞ്ഞും ചേരാത്തവര്‍ക്ക് പിഴ ഈടാക്കും. ഇതുവരെ 6.5 ദശലക്ഷം ജീവനക്കാരാണ് തൊഴിലില്ലായ്മ ഇന്‍ഷുറസന്റെ ഭാഗമായത്.

രാജ്യത്ത് ഏര്‍പ്പെടുത്തിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ 6.5 ദശലക്ഷം ആളുകളാണ് ഇതുവരെ ചേര്‍ന്നത്. സെപ്റ്റംബര്‍ 30 പദ്ധതിയില്‍ ചേരുന്നതിനുളള സമയപരിധി അവസാനിച്ചിരുന്നു. രാജ്യത്ത് പുതിയതായി എത്തിയ തൊഴിലളികള്‍ക്ക് ഇന്‍ഷുറന്‍സിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് യുഎഇ മാനവവിഭവശേഷി മന്ത്രാലയം. പുതിയ തൊഴില്‍ വീസ ലഭിക്കുന്നതു മുതല്‍ നാല് മാസത്തേക്കാണ് സമയപരിധി ലഭിച്ചിരിക്കുന്നത്.

ഇതിനുശേഷവും ഇന്‍ഷുറന്‍സിന്റെ ഭാഗമാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാര്‍ക്കും നിയമം ബാധകമാണ്. 16,000 ദിര്‍ഹവും അതില്‍ താഴെയും ശമ്പളമുള്ളവര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 5 ദിര്‍ഹമാണ്. 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള ശമ്പളമുള്ള ജീവനക്കാര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹമായിരിക്കും. പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസം തുടര്‍ച്ചയായി പ്രീമിയം അടക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. കമ്പനിയുടെ ഉടമസ്ഥര്‍, ഗാര്‍ഹിക ജീവനക്കാര്‍, താല്‍കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിനു താഴെയുള്ളഴര്‍, പെന്‍ഷന്‍ ലഭിച്ച് ജോലിയില്‍ നിന്നും വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 12 മാസം തുടര്‍ച്ചയായി ജോലി ചെയ്‌തെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുകയുള്ളു.

എഐ ക്യാമറകൾ അപകടങ്ങൾ കുറച്ചുവെന്നത് പച്ചക്കള്ളം; കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഗതാഗത മന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ

0

സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും പുറത്തും കള്ളം ആവർത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗത മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ആ സ്ഥാനത്ത് തു‌ടരാൻ അദ്ദേഹം അർഹനല്ലെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗത മന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് നട്ടാല്‍ കുരുക്കാത്ത കള്ളം ആവര്‍ത്തിച്ചു കൊണ്ടിരുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു. നിയമസഭാ രേഖകൾ അനുസരിച്ച് അപകടങ്ങൾ കൂടുതലാണ്. എഐ ക്യാമറയുടെ പേരിൽ നടന്ന കൊള്ള മറച്ചുവെക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായതെന്ന വ്യാജ പ്രചരണം സർക്കാർ നടത്തിയതെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലാണ്. 2022 ആഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും ഉണ്ടായപ്പോൾ ഈ വര്‍ഷം ആഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്തുതകള്‍ മറച്ച് വച്ച് കള്ളക്കണക്ക് നല്‍കി ഹൈകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

​തട്ടിപ്പിന്റെ ചുരുളഴിയിക്കാൻ പൊലീസ്; നിയമന തട്ടിപ്പു കേസ് പ്രതി അഖില്‍ സജീവ് അറസ്റ്റിൽ

0

നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തേനിയിൽ നിന്നുമാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില്‍ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച അഖിലിനെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ ഇയാൾ കന്യാകുമാരിയിലാണ് ഉണ്ടായിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. അഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഒളിവിലിരിക്കെ ഇയാൾ നെറ്റ് കോൾ വഴി മാധ്യമപ്രവർത്തകരെ അടക്കം ​​ബന്ധപ്പെട്ടിരുന്നു. താൻ നിരപരാധിയാണെന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ലൊക്കേഷൻ കണ്ടുപിടിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അഞ്ചോളം തട്ടിപ്പ് കേസുകള്‍ അഖില്‍ സജീവിനെതിരേയുണ്ട്. 2022-ല്‍ CITU പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലിൽ അഖിലാണ് മുഖ്യസൂത്രധാരൻ എന്ന് വ്യക്തമായിരുന്നു. സംഭവത്തിൽ അഖിലിൻ്റെ കൂട്ടാളിയായ റഹീസ് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു പങ്കാളിയായ ലെനിൻരാജും അറസ്റ്റിലായേക്കും.

മലപ്പുറം സ്വദേശി ഹരിദാസൻ നൽകിയ പരാതിയിൽ ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ​ബന്ധപ്പെട്ട് നിയമന കോഴ എന്ന തരത്തിലാണ് ആരോപണം ഉയർന്നത്. ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽമാത്യു കോഴവാങ്ങി എന്ന തരത്തിലായിരുന്നു ആരോപണം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അഖിൽ മാത്യുവിനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. പണം കൈമാറി എന്ന് പരാതിക്കാരൻ പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ ഒരു വിവാ​ഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ പരാതിക്കാരൻ ആരോപണത്തിൽ ഉറച്ചു നിൽക്കുന്ന സാഹചര്?ത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ​ഗൂഢാലോചനയടക്കം ഇനിയുള്ള ചോദ്യംചെയ്യലിൽ പുറത്തുവരേണ്ടതുണ്ട്.

അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് : എണ്ണവിലയില്‍ ഒരു ദിവസത്തിനിടയില്‍ 5 ഡോളറിന്റെ ഇടിവ്‌

0

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റക്രൂഡ് വില ബാരലിന് എണ്‍പത്തിയഞ്ച് ഡോളറിലേക്ക് എത്തി. ഒരു ദിവസത്തിനിടയില്‍ മാത്രം അഞ്ച് ഡോളറിന്റെ ഇടിവാണ് അസംസ്‌കൃത എണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ബാരലിന് തൊണ്ണൂറ്റിയെട്ട് ഡോളറിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത്തിയഞ്ച് ഡോളറിലേക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ബാരലിന് പത്ത് ഡോളറോളം കുറഞ്ഞു.

എണ്ണ ഉത്പാദനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണം വര്‍ഷാവസാനം തുടരുമെന്ന് സൗദിയും റഷ്യയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടായേക്കും എന്ന ആശങ്കയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ആഗോളതലത്തില്‍ എണ്ണയ്ക്ക് വരും ആഴ്ച്ചകളില്‍ ആവശ്യകത കുറയും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വിലയിടിവിന് കാരണം. അമേരിക്കയിലെ സര്‍വീസ് മേഖലയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്.


ഈ വര്‍ഷം മൂന്നാം പാദത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും എണ്ണയുടെ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് കാരണമായി. എണ്ണയുടെ വില നൂറ് ഡോളറിലേക്ക് അടുത്തതോടെ ഇന്ത്യ അടക്കമുള്ള പ്രധാനപ്പെട്ട ഇറക്കുമതി രാജ്യങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറാകണം എന്ന് സൗദി അടക്കമുള്ള ഉത്പാദക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് തളളിക്കൊണ്ടാണ് നിലവിലെ ഉത്പാദത നിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ മന്ത്രിതല സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ റാസല്‍ഖൈമ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ നിരോധനം

0

അടുത്ത വര്‍ഷം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി റാസല്‍ഖൈമ.യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്
അബുദബി, ദുബൈ, ഷാര്‍ഡ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റാസല്‍ഖൈമയും നിയന്ത്രണത്തിന് ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ബാഗ് ഉപയോഗവും പ്രചാരവും അടുത്ത വര്‍ഷം മുതല്‍ എമിറേറ്റില്‍ നിരോധിക്കുമെന്ന് സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദി ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് അറിയിച്ചത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും റീട്ടെയില്‍ സ്റ്റോറുകളും ഔട്ട്‌ലെറ്റുകളും അനുയോജ്യമായതും പലതവണ ഉപയോഗിക്കാന്‍ പറ്റുന്നതുമായ ബദല്‍ സംവിധാനം നടപ്പിലാക്കണമെന്ന് റാസല്‍ഖൈമ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കുന്നതിനായി അഞ്ച് എമിറേറ്റുകളിലും 25 ഫില്‍സ് വീതം ഈടാക്കുന്നുണ്ട്.

അബുദബിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്ന് മുതലും ദുബൈയില്‍ ജൂലൈ ഒന്ന് മുതലും ഷാര്‍ജയില്‍ ഒക്ടോബര്‍ മുതലുമാണ് പ്ലാസ്റ്റിക് ബാഗ് നിരോധിച്ചത്. ഉമ്മുല്‍ഖുവൈനിലും അജ്മാനിലും ഈ വര്‍ഷം ആദ്യത്തോടെയാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം നിലവില്‍ വന്നത്. 2024 ജനുവരി ഒന്നോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ബാഗുകളുടെ ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്കാണ് നിരോധനം. 2026ഓടെ പ്ലാസ്റ്റിക് കട്ട്‌ലറി, പ്ലാസ്റ്റിക് കപ്പുകള്‍, ബോക്‌സുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. ഫുഡ് പാക്കേജിങ്, പ്ലാസ്റ്റിക് കുപ്പികള്‍, കോട്ടണ്‍ സ്റ്റിക്കുകള്‍ , ബലൂണ്‍, ബലൂണ്‍ സ്റ്റിക് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍ എത്തിക്കാന്‍ ശ്രമം: 2034 ലോകകപ്പിന്റെ നടത്തിപ്പിന് ബിഡ് സമര്‍പ്പിക്കുമെന്ന് സൗദി

0

2034 ഫിഫ ലോകകപ്പിന് വേദിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി രാജ്യത്തെ മാറ്റിയെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇതിനായി സൗദി നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.

2034ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഏഷ്യക്കാണ്. ഇത് മുന്നില്‍ കണ്ടാണ് ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ആഗ്രഹം സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി സൗദിയെ മാറ്റിയെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചത്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നതിനാലും മറ്റ് രാജ്യങ്ങളുടെ പിന്തുണയും സൗദി പ്രതീക്ഷിക്കുന്നുണ്ട്. വിവിധ സംസ്‌കാരങ്ങളിലുള്ള ആളുകള്‍ക്ക് കൂടിച്ചേരാനുള്ള അവസരമാണ് ലോകകപ്പ് വേദിയെന്നും കിരീടവകാശി അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്‍പതിലധികം അന്താരാഷ്ട്ര ഇവന്റുകള്‍ സൗദി നടത്തിയിട്ടുണ്ട്. ആതിഥേയത്വം നേടാനായി സൗദി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. കായിക മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്താനും സൗദി ആഗ്രഹം പ്രകടിപ്പിച്ചു. ലോകകപ്പിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030 ഫുട്‌ബോള് ലോകകപ്പ് നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവര്‍ സംയുക്തമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഓരോ മത്സരത്തിനും വേദിയാകും.

കുവൈത്തില്‍ ഗതാഗത പിഴകള്‍ വര്‍ദ്ധിപ്പിച്ചു: തീരുമാനത്തിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം

0

കുവൈത്തില്‍ ഗതാഗതനിയമലംഘന പിഴകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്
പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. പിഴ തുക മൂന്നിരട്ടി വരെയാണ്
വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് പാര്‍ലമെന്റിലെ
ആഭ്യന്തരപ്രതിരോധകാര്യ സമിതി യോഗം ആണ് അംഗീകാരം നല്‍കിയത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം.സമിതിയിലെ അംഗങ്ങള്‍ സമര്‍പ്പിച്ച ഭേദഗതികളില്‍ ചര്‍ച്ചകള്‍ക്ക് അടുത്ത യോഗത്തില്‍ വോട്ടെടുപ്പ് നടത്തും. റെഡ് സിഗ്‌നല്‍ ലംഘനം, അമിത വേഗത, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കല്‍, മത്സരയോട്ടം തുടങ്ങിയ ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് പിഴ സംഖ്യ വന്‍തോതില്‍ ഉയര്‍ത്തിയത്.

നിലവിലെ ഏറ്റവും കറഞ്ഞ പിഴതുകയായ 5 ദിനാര്‍ എന്നത് 15 ദിനാര്‍ ആയി ഉയര്‍ത്തി.പുതിയ നിയമ പ്രകാരം ഏറ്റവും ഉയര്‍ന്ന പിഴ തുക 300 ദിനാര്‍ ആയിരിക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കുക, റോഡ് അപകടത്തില്‍ നിന്ന് കുവൈത്തിലെ യുവാക്കളെ സംരക്ഷിക്കുക എന്നിവയാണ് പുതിയ നിയമ നിര്‍മ്മാണം വഴി ലക്ഷ്യമാക്കുന്നതെന്ന് സമിതി അംഗം മാജിദ് അല്‍ മുതൈരി എംപി പറഞ്ഞു.


മരുഭൂമിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ചാല്‍ നടപടി:മുന്നറിയിപ്പുമായി അബുദബി മുന്‍സിപ്പാലിറ്റി

0

മരുഭൂമിയില്‍ പൂച്ചകളെ ഉപേക്ഷിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അബുദബി മുനിസിപ്പാറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അബുദബിയില്‍ പൂച്ചകളെ മരുഭൂമിയില്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച വീഡിയോ വൈറലായത്. ഇതില്‍ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും അബുദബി മുനിസിപ്പാലിറ്റി അറിയിച്ചു. അബുദബി സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി പരിശോധനയും നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി പൂച്ചകളെ കാണിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ഇതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. മൃഗങ്ങളെ അപകടത്തിലാക്കുകയോ അവഗണിക്കുകയോ മരുഭൂമിയില്‍ ഉപേക്ഷിക്കുന്ന തരത്തിലുള്ള നീച പ്രവൃത്തികള്‍ ശ്രദ്ധയിപ്പെട്ടാലോ മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിക്കണമെന്നും താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുബൈ സഫാരി പാര്‍ക്ക് നാളെ സന്ദര്‍ശകര്‍ക്കായി തുറക്കും

0

ദുബൈ സഫാരി പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചു. കൂടുതല്‍ ആകര്‍ഷണങ്ങളുമായിട്ടാണ് പാര്‍ക്ക് തുറക്കുന്നത്.

യുഎഇയില്‍ വേനല്‍ക്കാലം അവസാനിച്ചോടൊണ് സഫാരി പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ദുബൈ സഫാരിയുടെ 2023-2024 സീസണ് ഒക്ടോബര്‍ അഞ്ചിന് തുടക്കമാകുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. ടിക്കറ്റ് ബുക്കിംഗുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചു. 119 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന സഫാരി പാര്‍ക്കില്‍ മൂവായിരത്തിലധികം മൃഗങ്ങളാണ് ഉള്ളത്. എഴുപത്തിയെട്ടിനം സസ്തനികളേയും അന്‍പതിലധികം ഉരഗങ്ങളേയും ദുബൈ സഫാരിയില്‍ കാണാം.

പതിനൊന്നിനം പക്ഷികളാണ് സഫാരി പാര്‍ക്കില്‍ ഉള്ളത്. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസ വ്യവസ്ഥയില്‍ തന്നെ കണ്ട് ആസ്വദിക്കുന്നതിനുള്ള സൗകര്യം ആണ് ദുബൈ സഫാരിയില്‍ ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായവയാണ് സഫാരില്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. അഫ്രിക്കന്‍ വില്ലേജ്, ഏഷ്യന്‍ വില്ലേജ്, അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി,എക്‌സ്‌പ്ലോറര്‍ വില്ലേജ്, ദി വാലി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായിട്ടാണ് പാര്‍ക്ക് തിരിച്ചിരിക്കുന്നത്. അന്‍പത് ദിര്‍ഹം മുതല്‍ 110 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.

സന്ദര്‍ശകര്‍ക്ക് ജിറാഫുകള്‍ക്കും കാണ്ടാമൃഗങ്ങള്‍ക്കും തീറ്റകൊടുക്കുന്നതിനുള്ള അവസരവും സഫാരി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തിലധികം പേരാണ് ദുബൈ സഫാരി സന്ദര്‍ശിച്ചത്.എന്‍ടിവി,ദുബൈ

യുഎഇ എഫ്.എന്‍.സി തെരഞ്ഞെടുപ്പ്: വിദൂരവോട്ടെടുപ്പ് തുടങ്ങി

0

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്കുള്ള വിദൂര വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പിന് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കായിട്ടാണ് വിദൂര വോട്ടിംഗ്. ഇന്നും നാളെയുമാണ് വിദൂര വോട്ടെടുപ്പ് നടക്കുക.


ഒക്ടോബര്‍ എഴ് ശനിയാഴ്ചയാണ് യുഎഇ എഫ്.എന്‍.സിയിലേക്കുള്ള വോട്ടെടുപ്പ്. ശനിയാഴ്ച നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്കായിട്ടാണ് വിദൂരവോട്ടിംഗ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഒന്‍പത് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും വിദൂരവോട്ടിംഗിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം.അംഗീകൃത ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ വഴി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ആറിനാണ് സ്മാര്‍ട്ട് വോട്ടിംഗിന് അവസരം. ഒക്ടോബര്‍ ഏഴിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ് സമയം. രാജ്യത്തെമ്പാടുമായി ഇരുപത്തിനാല് കേന്ദ്രങ്ങളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിരിക്കുന്നത്. 309 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ എഫ്.എന്‍.സിയിലേക്ക് മത്സരിക്കുന്നത്. നാല്‍പത് അംഗ എഫ്.എന്‍.സിയില്‍ ഇരുപത് സീറ്റുകളിലേക്കാണ് മത്സരം. ശേഷിക്കുന്ന ഇരുപത് അംഗങ്ങളെ ഭരണാധികാരികള്‍ നാമനിര്‍ദ്ദേശം ചെയ്യും.