Thursday, July 30, 2026
Home Blog Page 196

കിഫ്ബിയിൽ ജോലി വാഗ്ദാനം നൽകി അഖിൽ സജീവ് തട്ടിയത് ലക്ഷങ്ങൾ; തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ കള്ളങ്ങൾ പുറത്ത്

0

തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയത്തായി വിവരം. ഈ തട്ടിപ്പിന്റെ വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആര്‍ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്.

പത്തനംതിട്ട സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപറ്റി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി മൂന്ന് ലക്ഷം രൂപയും വാങ്ങി. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്‍റായി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. കിഫ്ബിയുടെ പേരിലുള്ള നിയമന ഉത്തരവ് എന്ന രീതിയിൽ പേപ്പറും കൈമാറി. എന്നാൽ കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തിയ യുവതിയെ ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു തിരിച്ചു വിട്ടു. പിന്നീട് ജോലിയെ പറ്റി വിവരവും ലഭിക്കാതെ വന്നതോടെയാണ് കബളിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിൽ അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായ സി ആര്‍ രാജേഷാണ്. അഖില്‍ സജീവും രാജേഷുമാണ് ഈ കേസിലെ പ്രതികള്‍.

കെ.എം. ഷാജിയില്‍നിന്ന് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ വിജിലൻസ് തിരികെ നല്‍കണമെന്ന് ഹൈക്കോടതി

0

അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടർന്ന് വിജിലൻസ് പിടിച്ചെടുത്ത പണം മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ച് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 47 ലക്ഷം രൂപ വിട്ടുനൽകണമെന്നാണ് കോടതി നിർദ്ദേശം. വിജിലൻസ് പിടിച്ചെടുത്ത പണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കോടതിയിൽ സമർപ്പിച്ച ഹ‌ർജിയിലാണ് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദനകേസിലെ റെയ്ഡിനിടയിൽ വിജിലൻസ് അനധികൃതമായി പണം പിടിച്ചെടുത്തെന്നാണ് കെ എം ഷാജി സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ വർഷം കണ്ണൂർ അഴീക്കോട്ടെ ഷാജിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് പണം പിടിച്ചെടുത്തത്. സിപിഐഎം പ്രവർത്തകന്റെ പരാതിയിലാണ് ഷാജിക്കെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിടിച്ചെടുത്ത പണം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് വിജിലൻസിന്റെ വാദം. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണ് ഇതെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്.

ഷാജിക്കെതിരായ കേസിന്റെ തുടർ നടപടികൾ പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിൽ ആണ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി ഹർജി നൽകിയത്. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ബാങ്ക് ഗാരണ്ടി വെച്ചുകൊണ്ട് പണം തിരിച്ചുകൊടുക്കാനാണ് കോടതി നിർദ്ദേശം.

‘ഇന്ത്യയിലെ ജനങ്ങൾ ഇസ്രായേലിനൊപ്പം’; ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് പിന്തുണ ആവർത്തിച്ച് നരേന്ദ്രമോദി

0

ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ എക്സിലൂടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവിലെ സ്ഥിതിഗതികളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ നെതന്യാഹു തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും മോദി എക്സിൽ കുറിച്ചു. ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കാൻ ഫോൺ ചെയ്തതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു, മോദി പറയുന്നു.

തിരിച്ചുപിടിച്ച് ഇസ്രായേൽ; ഹമാസിൻ്റെ 1290 കേന്ദ്രങ്ങൾ തകർത്തു; രക്തം ചീന്തി ഗാസ

0

1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. പലസ്തീൻ നേരത്തെ റിപ്പോർട്ട് ചെയ്ത മരണ സംഖ്യയിൽ ഉൾപ്പെട്ടിട്ടുള്ളവരും ഈ കൂട്ടത്തിൽ ഉണ്ടോ എന്ന് വ്യക്തമല്ല. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രയേൽ രംഗത്തിറക്കിയിരിക്കുന്നത്.

ഹമാസിൻ്റെ കയ്യിൽനിന്നും പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു. രാത്രി മുതൽ ഹമാസ് പോരാളികളാരും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്ന് വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. കടുത്ത പ്രത്യാക്രമണങ്ങൾക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം നൽകിയത് ശേഷം ഹമാസ് കേന്ദ്രങ്ങളിലേക്ക് ശക്തമായ ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. നാല് ദിവസമായി തുടരുന്ന ആക്രമണങ്ങളിൽ 2000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവച്ചിക്കുന്നത്.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങൾ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ചൊവ്വാഴ്ച രാത്രി 11.30 മുതൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഭാര്യയെ കൊന്ന് മൃതദേഹത്തിന് കാവലിരുന്നു; രണ്ടു ദിവസത്തിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

0

കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് (37) കൊല്ലപ്പെട്ടത്. ഷാജി (46) ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്തതാണെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സി. ഹരിദാസ് പറഞ്ഞു.

സുചിത്രയുടെ ദേഹത്ത് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത് 13 ലേറെ മുറിവുകളാണ്.നെഞ്ചിലും പുറത്തുമായി കത്തികൊണ്ട് കുത്തിയ മുറിവുകൾ ഉണ്ടായിരുന്നു. കുടുംബപ്രശ്‌നമാണ്കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് വിവരം. സുചിത്രയുടെ മൃതദേഹത്തിന് എഴുദിവസത്തോളം പഴക്കമുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഷാജിയുടെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കവും ഉണ്ട്.

മകനോടൊപ്പം ഇവർ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. മകൻ കഴിഞ്ഞ ദിവസം ഷാജിയുടെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ഷാജിയെ പുറത്ത് കാണാതെ വന്നതോടെ വീട്ടുടമ അന്വേഷിച്ച് ചെന്നപ്പോളാണ് സുചിത്രയുടെ മൃതദേഹം കണ്ടത്.

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് പണം നൽകിയെന്ന് പറഞ്ഞത് കള്ളം; ഹരിദാസൻ്റെ മൊഴിയുടെ പിന്നാലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ പോലീസ്

0

നിയമനതട്ടിപ്പിൽ പരാതിക്കാരൻ ഹരിദാസൻ കള്ളം പറയുകയിരുന്നു എന്ന് സമ്മതിച്ചു. ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അഖില്‍ മാത്യുവിന് പണം നൽകിയിട്ടില്ല എന്ന് ഹരിദാസൻ പോലീസിന് മൊഴി നൽകി. അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരം ആണ് എന്നാണ് ഹരിദാസൻ പറയുന്നത്.അഖില്‍ മാത്യു എന്നയാളിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ബാസിത്തിന്റെ നിര്‍ദേശമനുസരിച്ചാണ് അത്തരമൊരു കഥയുണ്ടാക്കിയതെന്നുമാണ് ഹരിദാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് ശേഷം മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന അനക്‌സ് 2 ന്റെ താഴെവെച്ച് അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നിയമനത്തിനുവേണ്ടി കൈക്കൂലി നല്‍കിയെന്നായിരുന്നു ഹരിദാസിന്റെ ആരോപണം. അഖിൽ മാത്യൂവിനെത്തിരായ ആരോപണം തെറ്റാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളൊന്നുംതന്നെ പോലീസിന് ലഭിച്ചില്ല. ഹരിദാസനും ബാസിത്തും അവിടെ എത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. ആ ദിവസം അഖിൽ മാത്യൂ പത്തനംതിട്ടയിൽ ആയിരുന്നുവെന്നും വ്യക്തമായി.

എന്നാൽ പിന്നീട് പണം കൊടുത്ത ആൾ അഖിൽ മാത്യൂ ആണോ എന്ന് അറിയില്ല എന്നും പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ല എന്നും ഹരിദാസൻ പറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ഹരിദാസനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരും. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവധി ചോദിക്കുകയായിരുന്നു .ഒടുവില്‍ തിങ്കളാഴ്ച പ്രാഥമികമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടെയാണ് ഹരിദാസന് ഇത് സമ്മതിക്കേണ്ടി വന്നത്.

കേസിലെ മൂന്നാം പ്രതി റഹീസിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ഇതിൽ അഖിലിനെ നമുക്കെടുക്കണം എന്ന സന്ദേശവും അഖിൽ മാത്യുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലുമുണ്ട്. അഖിലിനെ കുടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു എന്ന് വ്യക്തമായിരിക്കുകയാ

ഉര്‍വശിയെ കാണാന്‍ കുഞ്ഞാറ്റയെത്തി; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി

0

നടി ഉർവശിയുടെ കുടുംബ ഫോട്ടോകൾ വൈറലാകുന്നു. ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി അമ്മയെ കാണാനെത്തിയ ഫോട്ടോകളാണ് ആരാധക ശ്രദ്ധ നേടുന്നത്.

ഭർത്താവ് ശിവപ്രസാദ്, മക്കളായ തേജലക്ഷ്മി, ഇഷാൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കുഞ്ഞാറ്റയേയും ഉർവശിയേയും ഒരുമിച്ചു കണ്ടതിലുള്ള സന്തോഷം ആരാധകർ ചിത്രങ്ങൾക്ക് താഴെ കമൻ്റുകളായി പങ്കുവച്ചിരുന്നു.

വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. അവധിക്കാലമായതിനാൽ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയതാണ് കുഞ്ഞാറ്റ. ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

2000 ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. 2011ൽ മനോജ് കെ ജയനും ആശയും വിവാഹിതരായി.

വിവാഹമോചനത്തിന് ശേഷം 2013 -ലാണ് ഉർവശി ശിവപ്രസാദിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാൻ. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്.

യു എസ് സാമ്പത്തിക വിദഗ്ധ ക്ലോഡിയ ഗോൾഡിന് സാമ്പത്തിക നൊബേൽ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ. ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്‍ത്ര വിഭാഗം പ്രഫസറാണ് ക്ലോഡിയ. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് അവർ.

ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനത്തുക.

1969നും 2022നുമിടയിലായി 54 സാമ്പത്തിക നൊബേലാണ് സമ്മാനിച്ചത്. ഇതിനു മുമ്പ് ഇലിനോർ ഓസ്ട്രം(2009), എസ്തർ ഡഫ്ലോ(2019)എന്നിവരാണ് സാമ്പത്തിക നൊബേൽ നേടിയത്. 2022ൽ മൂന്നുപേരാണ് സാമ്പത്തിക നൊബേൽ പങ്കിട്ടത്.

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരുക്കേറ്റു. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന ഷീജ ആനന്ദിനാണു പരുക്കേറ്റത്. ശ്രീകണ്ഠാപുരം സ്വദേശിയാണ് ഇവർ. യുവതി അപകടനില തരണം ചെയ്തതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു.

ഷീജ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് റോക്കന്റ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കാലിനു പരുക്കേറ്റ ഷീജയെ ബെർസാലൈ ആശുപത്രിയിലേക്കും പിന്നീടു ടെൽ അവീവിലെ ആശുപത്രിയിലേക്കും മാറ്റി. ഷീജ ശസ്ത്രക്രിയക്ക് വിധേയയാക്കി.

അതേസമയം രണ്ടു ദിവസമായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരണം ആയിരം കടന്നു. ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശനഷ്ടമാണുണ്ടായത്. ഇസ്രയേലിൽ 600-ലധികം പേർ കൊല്ലപ്പെട്ടപ്പോൾ പലസ്തീനിൽ 370 മരണവും റിപ്പോർട്ട് ചെയ്തു.