Thursday, July 30, 2026
Home Blog Page 195

കോട്ടയത്ത് തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0

കോട്ടയത്ത് തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പൂഞ്ഞാര്‍ മങ്കുന്നത്ത് ബോസ് ഈപ്പന്റെ മകന്‍ ജെയിംസ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെയാണ് അപകടം.

പൂഞ്ഞാര്‍ പെരുന്നിലത്തുള്ള തടയണയില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് ജെയിംസ്. കുളിക്കുന്നതിനിടെ തടയണയില്‍നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങിപ്പോയി. ആ ഭാഗത്തേക്ക് വെള്ളം ശക്തമായി ഒഴുകുന്നതുനാൽ ജയിംസ് അവിടെ അകപ്പെട്ടുപോയി. ഏറെ പരിശ്രമിച്ചുവെങ്കിലും ജെയിംസിനെ പുറത്തെടുക്കാനായില്ല.ഈരാറ്റുപേട്ടയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് ജെയിംസിനെ പുറത്തെടുത്തത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മിനി. സഹോദരന്‍ അബു ബോസ്.

ഉളിക്കളിൽ ജോസിൻ്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; മരണം നാട്ടിലിറങ്ങിയ ആനയെ കാണാൻ എത്തിയപ്പോൾ

0

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണം. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അത്രശ്ശരിയിൽ ജോസ് (70)അണ് മരിച്ചത്. ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ തിരിഞ്ഞോടുന്നതിനിടെ ജോസിനെ ചവിട്ടിക്കൊന്നതാണെന്ന് കരുതുന്നു.

ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ജോസും ഉണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ജോസിൻ്റെ സംസ്കാരം നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടന്നു. ആലീസ് ആണ് ഭാര്യ. മിനി,സിനി എന്നീ രണ്ടു മക്കളും ഉണ്ട്.

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ ഏഴ് മലയാളികള്‍; മലയാളികളിൽ മുന്നില്‍ യൂസഫലി

0

ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ആറ് മലയാളികളും ഒരു മലയാളി ബിസിനസ് കുടുംബവുമാണ് ഇടംനേടിയത്. ആസ്തികളില്‍ വന്‍ വര്‍ധനയുമായി എം.എ യൂസഫലി, മുത്തൂറ്റ് കുടുംബം, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ നാല് സ്ഥാനങ്ങളിൽ.

ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ ആസ്തി 59,065 കോടി രൂപയാണ് (7.1 ബില്യണ്‍ ഡോളര്‍). 27-ാം സ്ഥാനമാണ് ഇന്ത്യയിലെ പട്ടികയില്‍ യൂസഫലിക്കുള്ളത്. യൂസഫലി കഴിഞ്ഞ തവണ ഫോബ്‌സ് പട്ടികയില്‍ 35ാം സ്ഥാനത്തായിരുന്നു. 5.4 ബില്യണ്‍ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി.

രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ സ്വര്‍ണപ്പണയ ശൃംഖലയായ മുത്തൂറ്റ് കുടുംബമാണ്. 40,763 കോടി രൂപ (4.9 ബില്യണ്‍ ഡോളര്‍) വരുമാനവുമായിട്ടാണ് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ഫാമിലിയും പട്ടികയിൽ ഇടം നേടിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ് മൂന്നാം സ്ഥാനത്ത്. 36,604 കോടി രൂപയുടെ (4.4 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ റാങ്കില്‍ 50-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

യു.എ.ഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 30,780 കോടി രൂപയുടെ (3.7 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ പട്ടികയിലെ മലയാളികളില്‍ നാലാം സ്ഥാനത്തെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് ഡോ. ഷംഷീര്‍. എം.എ യൂസഫലിയുടെ മരുമകനാണ് ഡോ.ഷംഷീര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഇല്ലാതിരുന്നു ഷംഷീർ.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 27,037 കോടി രൂപയുടെ (3.25 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി 67-ാം സ്ഥാനത്തുണ്ട്. 26,621 കോടി രൂപ (3.2 ബില്യണ്‍ ഡോളര്‍) മൂല്യവുമായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 69-ാം സ്ഥാനത്താണ് ഫോബ്‌സ് ലിസ്റ്റില്‍. ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 24,375 കോടി രൂപയുമായി (2.93 ബില്യണ്‍ ഡോളര്‍) 78-ാം സ്ഥാനത്തെത്തി.

മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 565,692 കോടി രൂപയുടെ ആസ്തിയുമായി (68 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 765,348 കോടി രൂപയുടെ (92 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഒന്നാമതെത്തി.മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി.

കോഴിക്കോട് മത്സ്യത്തൊഴിലാളികൾക്ക് മിന്നലേറ്റു

0

കോഴിക്കോട് കൊയിലാണ്ടിയിൽ മിന്നലേറ്റ് നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്. ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിൽ ഉണ്ടയിരുന്നവർക്കാണ് പരുക്കേറ്റത്. ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി.പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നിജുവിൻ്റെ കാലിന്റെ എല്ല് പൊട്ടലുണ്ട്. ഇവർ നാല് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നൽ ഏറ്റത്. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി വി രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലിൽ ജി ടി എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തിനശിച്ചു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.

കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍:ഗാസ അതിര്‍ത്തിയില്‍ സുസജ്ജമായിഇസ്രയേല്‍ സേന

0

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസവും തുടരുന്നു. ഇരുപക്ഷത്തുമായി 2100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തിനായി മൂന്ന് ലക്ഷം സൈനികരെ ഇസ്രയേല്‍ സൈന്യം വിന്യസിച്ചു. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് പലസ്തീനികള്‍ മരിച്ചു വീഴുന്നതിന് ഇടയില്‍ ഇസ്രയേല്‍ കരയുദ്ധം കൂടി തുടങ്ങിയാല്‍ ആക്രമണത്തിന്റെ വ്യാപ്തി കൂടും. ദൗത്യം പ്രാവര്‍ത്തികമാക്കാന്‍ സൈന്യം സജ്ജമാണെന്നും ഇസ്രാലേയിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്‍മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ തകര്‍ക്കുമെന്നാണ് പ്രതിരോധ സേന അറിയിച്ചത്.

ഇരു രാജ്യങ്ങളിലുമായി ആക്രണ പ്രത്യാക്രമണങ്ങളില്‍ 2100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇസ്രാലേയിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തി. മെഡിറ്ററേനിയന്‍ കടലില്‍ ആണവശേഷയുള്ള വിമാന വാഹിനി യുഎസ്എസ് ജെറാള്‍ഡ് പടക്കപ്പലുമെത്തി. ഹമാസിന്റെ ആക്രമണത്തില്‍ 14 യുഎസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരിലും യുഎസ് പൗരന്‍മാരുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച് ഇസ്രയേല്‍ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.

ഇസ്രയേല്‍ സൈന്യം ഗസയില്‍ പ്രയോഗിക്കുന്നത് മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയാണ് ഗസയിലെ അല്‍ കരാമ മേഖലയില്‍ ഇസ്രായേല്‍ പ്രയോഗിച്ചത് വൈറ്റ് ഫോസ്ഫറസാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അന്താരാഷ്ട്ര നിയമ പ്രകാരം കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് പൗരന്‍മാര്‍ക്ക് നേരെയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു വീസയില്‍ ജിസിസിയില്‍ എവിടെയും സഞ്ചരിക്കാം:ഏകീകൃത വീസയ്ക്ക് ജിസിസിയുടെ അംഗീകാരം

0

ഏകീകൃത ജിസിസി വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അംഗീകാരം. ജിസിസി മന്ത്രിതലയോഗത്തില്‍ ഐക്യകണ്‌ഠേനയാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. വൈകാതെ ജിസിസി വീസ പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോര്‍ട്ട്.ജിസിസിയുടെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത വീസയിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.

കഴിഞ്ഞ ആഴ്ച്ച ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന ജിസിസി മന്ത്രിമാരുടെ യോഗം ആണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. യുഎഇ,സൗദി അറേബ്യ, ഒമാന്‍,ബഹ്‌റൈന്‍,കുവൈത്ത്,ഖത്തര്‍ എന്നി ആറ് അംഗരാജ്യങ്ങളുടെയും മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. ഒമാന്‍ പൈതൃക-വിനോദസഞ്ചാരവകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൗഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വൈകാതെ തന്നെ വീസ പ്രാബല്യത്തില്‍ വരുമെന്നും സലീം ബിന്‍ മുഹമ്മദ് പറഞ്ഞു. നവംബറില്‍ മസ്‌ക്കത്തില്‍ നടക്കുന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ ആയിരിക്കും ഏകീകൃത വീസ അവതരിപ്പിക്കുക.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകീകൃത വീസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരൊറ്റെ വീസ എടുത്താല്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന സംവിധാനം ആണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഓരോ രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വീസ ആവശ്യമാണ്. ഏകീകൃത വീസ വരുന്നതോട് കൂടി ഇത് ഒഴിവാകും. ജിസിസി രാജ്യങ്ങളിലെ താമസവീസക്കാരായ പ്രവാസികള്‍ക്കും ഏകീകൃത വീസ സംവിധാനം പ്രയോജനകരമാകും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ഏകീകൃത വീസ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്

അബുദിബിയില്‍ ട്രാക്കുകളില്ലാത്ത ട്രാമുകള്‍ സര്‍വ്വീസ് ആരംഭിച്ചു

0

അബുദബി നഗരത്തില്‍ ട്രാം സര്‍വ്വീസ് ആരംഭിച്ചു. ട്രാക്കുകളില്ലാത്ത ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റുകളാണ് നിരത്തുകളില്‍ ഇറക്കിയിരിക്കുന്നത്. ഇരുനൂറിലേറെ യാത്രക്കാര്‍ക്ക് ഒരേ സമയം ട്രാമില്‍ സഞ്ചരിക്കാന്‍ കഴിയും.റീം മാളിനും റിക്‌സോസ് മറീന മാളിനുമിടയിലുള്ള 14 സ്‌റ്റോപ്പുകളിലൂടെയാണ് ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റിന്റെ സഞ്ചാരം. ദുബൈ മെട്രോയുടെതിന് സമാനമാസ ഇരിപ്പിടങ്ങള്‍, പനോരമിക് വിന്‍ഡോകള്‍, ഡിജിറ്റല്‍ അറിയിപ്പ് സംവിധാനം എന്നിവയെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ ബസ് സര്‍വ്വീസുകള്‍ പോലെ ട്രാമുകള്‍ നഗരത്തിലൂടെ സര്‍വ്വീസ് നടത്തും.

ആദ്യ സര്‍വ്വീസ് റീം മാളില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. അവസാന സര്‍വ്വീസ് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ്. മറീന മാളില്‍ നിന്നുമുള്ള സര്‍വ്വീസ് രാവിലെ 11നാണ് ആരംഭിക്കുക. അവസാന സര്‍വ്വീസ് മൂന്നിനാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഗൂഗിള്‍ മാപ്പ് വഴിയും ദര്‍ബ് ആപ്പിലൂടെയും സമയമറിയാം. റീം മാളിനെയും മറീന മാളിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗാലേറിയ അല്‍ മരിയ ദ്വീപ്, മറീന സ്വകയര്‍, ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ മസ്ജിദ്, ഖസര്‍ അല്‍ ഹോസ്ന്‍, ഖാലിദിയ പാര്‍ക്ക്, അബുദബി എനര്‍ജി സെന്റര്‍ ഷൈഖ ഫാത്തിമ പാര്‍ക്ക്, കോര്‍ണിഷ് എന്നിവിടങ്ങളിലൂടെയും എന്‍ എം സി സ്‌പെഷ്യാലിറ്റി, എല്‍ എല്‍ എച്ച് തുടങ്ങിയ ആശുപത്രികള്‍, സിറ്റി സീസണ്‍സ് അല്‍ ഹംറ, ഷെറാട്ടണ്‍ എല്‍ ഖാലിദിയ, റിക്‌സോസ് മറീ തുടങ്ങിയ ഹോട്ടലുകള്‍ എന്നിവിടങ്ങളിലൂടെ ട്രാം സര്‍വ്വീസ് നടത്തും. ദിവസം അഞ്ച് സര്‍വ്വീസുകളാണ് നടത്തുന്നത്. സര്‍വ്വീസ്, സമയം, ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയറിയാന്‍ ബസ് സ്‌റ്റോപ്പുകളില്‍ പതിപ്പിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.

അബുദബി സംയോജിത ഗതാഗത കേന്ദ്രത്തില്‍ നിന്നും സേവന വിവരങ്ങള്‍ അറിയാന്‍ കഴിയും. നിലവില്‍ യാസ്, സാദിയാത്ത് ദ്വീപുകളില്‍ എ ആര്‍ ടി സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. 2025 ഓടെ നൂറുകണക്കിന് ഓട്ടോണമസ് വാഹനങ്ങള്‍ അബുദബിയില്‍ നിരത്തിലിറക്കുമെന്നും സംയോജിത ഗതാഗത കേന്ദ്രം ്അറിയിച്ചു.

അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായി പ്രത്യേക പദ്ധതി: പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കും

0

അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായി പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കാന്‍ പദ്ധതി. മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി. അബുദബി വാണിജ്യവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

കര-വ്യോമ-ജല പാതകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്വയംനിയന്ത്രിത വാഹനങ്ങളും സ്മാര്‍ട്ട് വാഹനങ്ങളും വികസിപ്പിക്കുന്നതിനുള്ള പ്രത്യേക ക്ലസ്റ്റര്‍ ആരംഭിക്കുന്നതിനാണ് അബൂദബിയുടെ പദ്ധതി. യുഎഇ സമ്പദ്ഘടനയിലേക്ക് തൊണ്ണൂറ് മുതല്‍ 120 ബില്യണ്‍ ദിര്‍ഹം വരെ സംഭാവന ചെയ്യാന്‍ കഴിയുന്നതാണ് പദ്ധതി. അബുദബി കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.

വാണിജ്യവികസന വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് ജസീം അല്‍ സാആബിയാണ് കിരീടവകാശിക്ക് മുന്‍പില്‍ പ്രത്യേക ക്ലസ്റ്റര്‍ പദ്ധതി അവതരിപ്പിച്ചത്. ആധുനിക വ്യവസായ രംഗത്തും സാങ്കേതിക രംഗത്തും വന്‍ നിക്ഷേപം നടത്തുന്നതിനാണ് അബുദബി ഒരുങ്ങുന്നത്

ഇലന്തൂർ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതക അന്വേഷണം കൂടി; പത്തനംതിട്ട സ്വദേശി സരോജിനിയെ കൊലപ്പെടുത്തിയത് ഈ സംഘമെന്ന് സൂചന

0

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ് പുറത്ത് വന്നു ഒരുവർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ കൊലപാതകങ്ങൾ നടന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി. 2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് പ്രതികളിലേക്ക് എത്തുന്നത്.

പ്രതികളെ ചോദ്യം ചെയ്യാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. നരബലി കേസിലെ കൊലപാതങ്ങൾക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്.മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നീ മൂന്ന് പ്രതികളേയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.

ക്രിമിനൽ കേസിലെ ഒട്ടുമിക്ക വകുപ്പുകളും ചേർതാണ് ഇലന്തൂർ നരബലിക്കേസിലെ ഒരു കുറ്റപത്രം പൊലീസ് കോടതിയിൽ സർപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് കേസിൽ ഒന്നാം പ്രതി. ഇലന്തൂർ പുളിന്തിട്ട കടകംപിള്ളി വീട്ടിൽ വച്ചാണ് പ്രതികൾ നരബലി നടത്തിയത്. സമ്പത്ത് വർധിപ്പിക്കാൻ വേണ്ടി നരബലി നടത്തിയതെന്നാണ് പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും മൊഴി നൽകിയത്.

ഷാഫിയും ഭഗവൽ സിങ്ങും വിയ്യൂർ ജയിലിലും ലൈല കാക്കനാട് ജയിലിലുമാണ്. ലോട്ടറി വിൽപനക്കാരായ സ്ത്രീകളെയാണ് ഇവർ കൊന്നത്. തമിഴ്‌നാട് ധർമപുരി സ്വദേശിയായ എറണാകുളം കടവന്ത്രയിൽ വാടകക്ക് താമസിച്ചിരുന്ന പത്മ (52), കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് ഇലന്തൂരിലെ വീട്ടിലെത്തിച്ച് കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചിട്ടത്. ശരീരാവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പത്മയുടെ മാംസം പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ. അമ്മ പത്മയെ കാണാനില്ലെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിനൊടുവിലാണ് നാടിനെ നടുക്കിയ നരബലിക്കേസ് പുറംലോകം അറിഞ്ഞത്.

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ വിചാരണ ഉടന് ആരംഭിക്കും.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

0

96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയായാനിയമ്മ. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അന്തരിച്ചത്. ഒരു വര്‍ഷമായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് കർത്യയാണിയമ്മ ഒന്നാം റാങ്ക് നേടിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡറായി കാർത്യായനിയമ്മയെ തെരഞ്ഞെടുത്തിരുന്നു.

കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നതെന്ന് പിണറായി അനുസ്മരിച്ചു. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, പഠിക്കാൻ സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.