Thursday, May 7, 2026
Home Blog Page 18

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; അറസ്റ്റിലായത് മൂന്നാമത് പീഡനപരാതിയില്‍

0


ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശത്ത്ുള്ള തിരുവല്ല സ്വദേശിനി നല്‍കിയ മൂന്നാമത് പീഢന പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെയുള്ള രണ്ട് കേസിലും അറസ്റ്റിന് കോടതിയുടെ വിലക്ക് ഉണ്ടായിരുന്നതിനാല്‍ തന്നെ മുന്നാമത്തെ കേസില്‍ അതീവ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ നീക്കം. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പന്ത്ര്ണ്ടരയോടെ അതീവ രഹസ്യമായി ന്ടത്തിയ ഓപറേഷനൊടുവിലായിരുന്നു ഹോട്ടലില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്്്യമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട ക്യാംപില്‍ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കല്‍ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎല്‍എയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം. രാഹുലിനെതിരായ ആദ്യ ബലാല്‍സംഗ പരാതിയില്‍ അറസ്റ്റ് ഈ മാസം 21 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. ഈ കേസില്‍ പരാതിക്കാരിയെ കോടതി കക്ഷിയാക്കിയിട്ടും ഉണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപരും സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി ആണ് രണ്ടാമത്തെ പരാതിക്കാരി. ഈ കേസില്‍ രാഹുലിന് ഉപാധികളോടെ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് മൂന്നാമതൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നതും അതില്‍ അറസ്റ്റ് ഉണ്ടായതും.

മനം കവര്‍ന്ന് അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍

0

മനം കവര്‍ന്ന് അബുദബി ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍.വിനോദത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ കൂടി പകര്‍ന്നു നല്‍കി ഷെയ്ഖ് സായിദ് പൈതൃക മേള ശ്രദ്ധേയമാകുകയാണ് പാരിസ്ഥിതിക രീതികളെക്കുറിച്ചുള്ള അവബോധത്തെ പിന്തുണയ്ക്കുന്നതിനായി സന്ദര്‍ശകര്‍ക്ക് അപൂര്‍വ മൃഗങ്ങളെയും സസ്യങ്ങളെയും അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള അവസരം ലഭിക്കും.’റേയര്‍ സ്പീഷീസ് റിസര്‍വ്’, എന്ന പേരില്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ ഉള്‍ക്കൊള്ളുന്ന പവലിയനുകള്‍, ആഗോള ഫിലിം സ്റ്റുഡിയോയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ടിക് ദിനോസറുകളെ പ്രദര്‍ശിപ്പിക്കുന്ന ‘അല്‍ വത്ബ ജുറാസിക്’ പാര്‍ക്ക് എന്നിവ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു. മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ‘റെയര്‍ സ്പീഷീസ് റിസര്‍വ്’ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് യുവതലമുറയെ, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഫെസ്റ്റിവല്‍ എന്ന് അധികൃതര്‍ വിശദീകരിച്ചു.’അപൂര്‍വ ജീവജാലങ്ങളുടെ സംരക്ഷണം’ എന്ന ആശയം വിദ്യാഭ്യാസപരവും വിനോദപരവുമായ ഒരു മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രത്യേകിച്ചും ലോകത്തിലെ ഏറ്റവും വിചിത്രവും അപൂര്‍വവുമായ ജീവികളെ ഇവിടെ പാര്‍പ്പിക്കുന്നതിനാല്‍, അവയില്‍ ചിലത് ഒരൊറ്റ മാതൃക മാത്രമുള്ളവയാണ്.മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും ഒപ്പമുള്ള പരിശീലകന്റെ മേല്‍നോട്ടത്തിലും കുട്ടികള്‍ക്ക് മൃഗങ്ങളെ എങ്ങനെ പോറ്റാമെന്നും പരിപാലിക്കാമെന്നും ഇവിടെ പഠിക്കാന്‍ കഴിയും.

സംയുക്ത സൈനിക അഭ്യാസം : റഷ്യ, ചൈന, ഇറാന്‍ കപ്പലുകള്‍ സൗത്ത് ആഫ്രിക്കന്‍ തീരത്ത്

0


സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണ്‍ തീരത്ത് നടക്കുന്ന നാവിക സേന അഭ്യാസത്തിന് ചൈനയ്ക്കും ഇറാനുമൊപ്പം റഷ്യയുടെ നാവിക കപ്പലും ചേര്‍ന്നു. പുതിയ ലോകക്രമത്തില്‍ അമേരിക്കന്‍ വിരുദ്ധ ചേരിയിലെ രാജ്യങ്ങളുടെ സൈനിക അഭ്യാസത്തെ ആകാംഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.


വെനിസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, യുഎസ് ഭരണകൂടവുമായി ശത്രുത പുലര്‍ത്തുന്ന നിരവധി രാജ്യങ്ങളെ ഈ അഭ്യാസം ഒരുമിച്ച് കൊണ്ടുവരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസത്തിന് മുന്നോടിയായി, ഒരു ചൈനീസ് ഡിസ്‌ട്രോയറും റീപ്ലിനിഷ്‌മെന്റ് കപ്പലും ഒരു ഇറാനിയന്‍ ഫോര്‍വേഡ് ബേസ് കപ്പലും ഈ ആഴ്ച ആദ്യം ദക്ഷിണാഫ്രിക്കന്‍ സമുദ്രത്തിലേക്ക് പ്രവേശിച്ചിരുന്നു. റഷ്യയുടെ കോര്‍വെറ്റ് വെസലാണ് അഭ്യാസത്തില്‍ പങ്കെടുക്കാനായി എത്തിയത്. ചൈന നയിക്കുന്ന ‘വില്‍ ഫോര്‍ പീസ് 2026’ എന്ന അഭ്യാസത്തില്‍ 11 രാജ്യങ്ങളുള്ള ബ്രിക്‌സ് ഗ്രൂപ്പിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ നാവികസേന ഉള്‍പ്പെടുന്നു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘അമേരിക്കന്‍ വിരുദ്ധര്‍’ എന്ന് മുദ്രകുത്തിയ വികസ്വര രാജ്യങ്ങള്‍ ആണ്് അഭ്യാസത്തില്‍ അണിനിരക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സും കപ്പലുകള്‍ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ബന്തു ഹോളോമിസ പറഞ്ഞു. അമേരിക്കയുമായുള്ള സൗത്ത് ആഫ്രിക്കയുടെ ബന്ധത്തെ കൂടുത്ല്‍ ഉലയ്ക്കുന്നതാവും സൈനിക അഭ്യാസമെന്നാണ് വിലയിരുത്തല്‍. അതേസമയം വെനിസ്വേല എപ്പിസോഡിന് വളരെ മുമ്പ് തന്നെ ആസൂത്രണം ചെയ്ത പരിപാടിയാണ് ഇതെന്നാണ് സൗത്ത് ആഫ്രിക്കന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ സാഹചര്യവുമായി ഈ സൈനിക അഭ്യാസത്തിന് ബന്ധമില്ലെന്നും സൗത്ത് ആഫ്രിക്ക വിശദമാക്കുന്നു.

ദേഹാസ്വസ്ഥ്യം, തന്ത്രി കണ്ഠരര് രാജീവരര് ആശുപത്രിയില്‍

0

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിന്നത്. ജനറല്‍ ആശുപത്രിയില്‍ ഇസിജി ഉള്‍പ്പെടെ പരിശോധനകള്‍ നടത്തിയതിനു ശേഷം ഡോക്ടര്‍മാര്‍ ശുപാര്‍ശ നല്‍കിയത് പ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് ; ഒരു മാസത്തിനകം അംഗത്വമെടുക്കും

0

ദേവികുളം മുന്‍ എം എല്‍ എ യും ഇടുക്കിയിലെ സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുള്ളില്‍ തീരുമാനം എന്ന് എസ് രാജേന്ദ്രന്‍ അറിയിച്ചു.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായി പുറത്തുപോയ എസ് രാജേന്ദ്രന്‍ മുമ്പും പലതവണ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമായിരുന്നു. നേരത്തെ ഡല്‍ഹിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്നെല്ലാം പാര്‍ട്ടിമാറുന്നത് രാജേന്ദ്രന്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ല എന്നാണ് രാജേന്ദ്രന്‍ പറയുന്നത്.  ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല. ഒരുമാസത്തിനകം പാര്‍ട്ടിയില്‍ ചേരുമെന്നാണ് രാജേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ രാജേന്ദ്രന്‍ അംഗത്വം സ്വീകരിക്കും. ബിജെപിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാര്‍ഥി ആകാന്‍ സാധ്യത ഇല്ല.  2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചു എന്ന് പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ ഇത് ശരിയാണെന്നു കണ്ടെത്തി.  തുടര്‍ന്ന് സസ്‌പെന്റ് ചെയ്തു. പിന്നീട്ട് തിരികെയെത്തിക്കാന്‍പല തവണ നേതാക്കള്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ വഴങ്ങിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന പ്രചരണം ശക്തമായിരുന്നു. അപ്പോഴൊക്കെ തീരുമാനമെടുത്തിട്ടില്ല എന്നാണ് രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.

കീവിലെ എംബസിക്ക് നേരെ ആക്രമണം; അപലപിച്ച് ഖത്തര്‍

0

യുക്രൈയിന്‍ തലസ്ഥാനമായ കീവിന് നേരെ റഷ്യ ഇന്നലെ രാത്രി നടത്തിയ ഷെല്ലാക്രമണത്തില്‍ ഖത്തര്‍ എംബസി കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു. സംഭവത്തില്‍ ആളപായമില്ല. ആക്രമണത്തെ ഖത്തര്‍ അപലപിച്ചു.

ഇന്നലെ രാത്രിയായിരുന്നു യുക്രൈയിന്‍ തലസ്ഥാനമായ കീവിനുനേരെ റഷ്യ ഷെല്ലാക്രമണം നടത്തിയത്. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഖത്തര്‍ എംബസി കെട്ടടത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഈ സംഭവത്തില്‍ ഖത്തര്‍ തങ്ങളുടെ പ്രതിഷേധം റഷ്യയെ അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്തരത്തില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും എംബസികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. എംബസികള്‍, നയതന്ത്ര ദൗത്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങള്‍, സിവിലിയന്‍ സൗകര്യങ്ങള്‍ എന്നിവ പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അവയിലെ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും തത്വങ്ങള്‍ക്ക് അനുസൃതമായി, സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും റഷ്യ-ഉക്രേനിയന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഖത്തര്‍ വ്യക്തമാക്കി.

ഗ്ലോബല്‍ വില്ലേജ്, 30ാം സീസണ്‍ മേയ് 10ന് സമാപിക്കും

0

വിനോദത്തിന്റെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും സംഗമവേദിയായ ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 30ാം സീസണ്‍ മേയ് 10ന് സമാപിക്കും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള തൊണ്ണൂറിലേറെ സംസ്‌കാരങ്ങള്‍ അണിനിരക്കുന്ന ആഘോഷവേദിയാണിത്.മുപ്പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.സീസണ്‍ അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ, ജനുവരിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ലോകപ്രശസ്തരായ താരങ്ങളെ നേരില്‍ കാണാനും ലോകോത്തര നിലവാരത്തിലുള്ള സ്റ്റേജ് ഷോകള്‍ ആസ്വദിക്കാനും വിവിധ രാജ്യങ്ങളുടെ തനത് രുചികള്‍ പരീക്ഷിക്കാനും ഇനിയും അവസരമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദ റൈഡുകളും ഷോപ്പിങ് അനുഭവങ്ങളും ഗ്ലോബല്‍ വില്ലേജിനെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്ത് ഡ്രോണുകള്‍ ഒരുക്കുന്ന വിസ്മയചിത്രങ്ങളുണ്ട് .നൂറു കണക്കിന് ഡ്രോണുകള്‍ ഒരുക്കുന്നത് ഈ സീസണിലെ വമ്പന്‍ പ്രകടനമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യക്കാര്‍ക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് ഇന്ന്, നാളെയും 30 ദിര്‍ഹമാണ് പ്രവേശന ഫീസ്. വേനല്‍ക്കാല അവധിക്കു മുന്‍പായി ഈ വിസ്മയക്കാഴ്ചകള്‍ നേരില്‍ കാണാന്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്

30ാം സീസണ്‍ മേയ് 10ന് സമാപിക്കും
ഗ്ലോബല്‍ വില്ലേജ്

ഫുജൈറയിലും ഷാര്‍ജയിലും മഴ

0

യുഎഇയില്‍ പലയിടങ്ങളിലും മഴ. ഷാര്‍ജയിലും ഫുജൈറയിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.യുഎഇയില്‍ വരും ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ താഴ്ന്ന പ്രദേശങ്ങളിലും. മഴയ്ക്ക് പുറമേ, ഈര്‍പ്പത്തിന്റെ അളവിലും വലിയ വര്‍ധനവുണ്ടായതായി ചഇങ സൂചിപ്പിക്കുന്നു, പരമാവധി ഈര്‍പ്പം 90 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവയുള്‍പ്പെടെയുള്ള തീരദേശ, ആഭ്യന്തര പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് കാരണമാകും.മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.ദൃശ്യപരത ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ രാത്രി വൈകിയും പുലര്‍ച്ചെയുമുള്ള സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

സൗദി ഏവിയെഷന്‍ പിഴയായി ഈടക്കിയത് 1.38 കോടി റിയാല്‍

0

സൗദിയില്‍ സിവില്‍ ഏവിയേഷന്‍ നിയമവും എക്‌സിക്യൂട്ടീവ് നിര്‍ദേശങ്ങളും ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 1.38 കോടി റിയാല്‍. സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പുറത്തുവിട്ട 2025ലെ റിപ്പോര്‍ട്ടിലേതാണ് കണക്കുകള്‍. ആകെ 609 ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ആകെ 609 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ചുമത്തിയ പിഴത്തുകയാണ് ആകെ 1.38 കോടി റിയാല്‍ . നിര്‍ദേശങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെ 404 ലംഘനങ്ങള്‍ രേഖപ്പെടുത്തി. 67 ലക്ഷത്തിലധികം റിയാലാണ് വിമാനക്കമ്പനികളില്‍ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പാലിക്കാത്ത 7 ലംഘനങ്ങള്‍ക്ക് 5.25 ലക്ഷം റിയാല്‍ പിഴ ചുമത്തിയിരുന്നു. വിമാനങ്ങളുടെ വൈകല്‍ മുതല്‍ റദ്ദാക്കല്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 136 പരാതികള്‍ വന്നു. അതില്‍ 50 ലക്ഷത്തിലധികം റിയാലാണ് പിഴയായി ഈടാക്കി. എക്‌സിക്യൂട്ടീവ് നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, നിയന്ത്രണങ്ങള്‍ ലംഘിച്ച ലൈസന്‍സുള്ള കമ്പനികള്‍ക്കെതിരെ 16 കേസുകളില്‍ 11 ലക്ഷത്തിലധികം റിയാലും പിഴചുമത്തി. വ്യക്തികള്‍ക്കെതിരെ 43 നിയമ ലംഘനങ്ങളാണ് രേഖപ്പെടുത്തിയത് . അതില്‍ പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച 4 പേര്‍ക്ക് 9,500 റിയാല്‍ പിഴചുമത്തി. ,വിമാനത്തില്‍ അപകടകരമായ പെരുമാറ്റം നടത്തിയ 37 യാത്രക്കാരില്‍ നിന്നും 26,900 റിയാല്‍ പിഴ ഈടാക്കി. വ്യോമസുരക്ഷാ എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ക്ക് 3 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തിയിരുന്നു. പൈലറ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ഒരാള്‍ക്ക് 10,000 റിയാലും പിഴ ചുമത്തി. പെര്‍മിറ്റ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ച 3 കമ്പനികള്‍ക്ക് 30,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ ജോലിചെയ്യാന്‍ 37 % എമറാത്തികൾ ഇഷ്ടപ്പെടുന്നു

0


18 നും 35 നും ഇടയില്‍ പ്രായമുള്ള 32% എമിറാത്തി യുവാക്കള്‍ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായി ഫെഡറല്‍ യൂത്ത് ഫൗണ്ടേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 26 നും 30 നും ഇടയില്‍ പ്രായമുള്ള 37% യുവാക്കള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്നും 90% എമിറാത്തി വിദ്യാര്‍ത്ഥികളും സെക്കന്‍ഡറി തലം മുതല്‍ തങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടി.

എമറാത്തി യുവാക്കളില്‍ നല്ലൊരു പങ്കും സ്വകാര്യമേഖലയില്‍ പണിയെടുക്കാനാണ് താല്‍പര്യപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നതാണ് പഠനം. യുവജന നിലപാടുകളും ദര്‍ശനങ്ങളും എന്ന വിഷയത്തില്‍ യൂത്ത് ഫെഡറേഷനാണ് പഠനം നടത്തിയത്. 9200 എമിറാത്തികളെ ഫീല്‍ഡ് പഠനത്തിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എമിറാത്തി യുവാക്കള്‍ക്കിടയിലെ ശരാശരി വിവാഹ പ്രായം പുരുഷന്മാര്‍ക്ക് 29 ഉം സ്ത്രീകള്‍ക്ക് 27 ഉം ആയി ഉയര്‍ന്നു. എമിറാത്തി ബിരുദധാരികളില്‍ 62% പേരും വിശ്വസിക്കുന്നത് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുന്നത് സര്‍ക്കാര്‍ ജോലി നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണൊണ്്. എന്നാല്‍ 26 നും 30 നും ഇടയില്‍ പ്രായമുളള 37 ശതമാനം പേരും തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നത് സ്വകാര്യമേഖലയില്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. യുവാക്കള്‍ ചെലവഴിക്കുന്ന ഒഴിവുസമയത്തിന്റെ 34% ഇന്റര്‍നെറ്റിലും, 5% സ്‌പോര്‍ട്‌സിനും, 3% വിവിധ ഹോബികള്‍ക്കുമായി ചെലവഴിക്കുന്നുണ്ടെന്നും, അതേസമയം അവര്‍ 16% സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുണ്ടെന്നും പഠനം നിഗമനം ചെയ്തു. 2021 നും 2022 നും ഇടയില്‍ യുവാക്കളെ ലക്ഷ്യം വച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ 28% വര്‍ദ്ധനവും ഇത് കാണിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള 32% യുവ എമിറാത്തികളും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തമായി ബിസിനസുകള്‍ ആരംഭിച്ചതായും, അതേ പ്രായത്തിലുള്ള 48% യുവ എമിറാത്തികളും ഇന്റര്‍നെറ്റ് തിരയലുകളില്‍ അറബി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.