Saturday, June 20, 2026
Home Blog Page 138

റിയാദ് എയര്‍ അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കും; ഇന്ത്യയിലേക്കും സര്‍വീസ്‌

0


അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനി റിയാദ് എയര്‍. ഇന്ത്യന്‍ നഗരങ്ങളിലേക്കും ആദ്യഘത്തില്‍ സര്‍വീസുകള്‍ ഉണ്ടാകും. 2030-ഓട് കൂടി നൂറ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതിനാണ് റിയാദ് എയറിന്റെ തീരുമാനം.
2025-ന്റെ ആദ്യ പകുതിയില്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ആണ് റിയാദ് എയറിന്റെ തീരുമാനം. സിംഗപ്പൂര്‍ എയര്‍ഷോയില്‍ റിയാദ്എയര്‍ സി.ഇ.ഒ പീറ്റര്‍ ബെല്യു ആണ് ഇക്കാര്യം അറിയിച്ചത്. മുപ്പത്തിയൊന്‍പത് ബോയിംഗ് 787-9 എയര്‍ക്രാഫ്റ്റുകള്‍ അടക്കം എഴുപത്തിരണ്ട് വിമാനങ്ങള്‍ക്ക് റിയാദ് എയര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഈ വിമാനങ്ങള്‍ ലഭിക്കുന്നതിന് പിന്നാലെ അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് ആണ് തീരുമാനം. അുത്ത വര്‍ഷം രണ്ടാം പകുതയില്‍ വരുമാനം നേടിത്തുടങ്ങാന്‍ കഴിയും വിധത്തിലാണ് പദ്ധതി. യൂറോപ്, അമേരിക്ക,ക്യാനഡ, ഇന്ത്യ,മധ്യേഷ്യന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്ക് റിയാദ്എയര്‍ സര്‍വീസുകള്‍ പദ്ധതിയിട്ടിട്ടുണ്ട്. നിലവില്‍
ഓര്‍ഡര്‍ നല്‍കിയിട്ടുള്ള വിമാനങ്ങള്‍ക്ക് പുറമേ നാരോ ബോഡി എയര്‍ക്രാഫ്റ്റുകള്‍ക്കും റിയാദ് എയര്‍ വൈകാതെ ഓര്‍ഡര്‍ നല്‍കും. റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തരവിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും റിയാദ് എയര്‍സര്‍വീസുകള്‍ നടത്തുക. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആണ് കഴിഞ്ഞ വര്‍ഷം പുതിയ എയര്‍ലൈന്‍ പ്രഖ്യാപിച്ചത്.

വന്‍ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന റിയാദ് എയര്‍ സൗദിയുടെ വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2030-ഓട് കൂടി വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള മൊത്തആഭ്യന്തര ഉത്പാദനം പത്ത് ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം സൗദിയെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയും ലക്ഷ്യമാണ്.

നീറ്റ് പരീക്ഷ ഗള്‍ഫിലും പരീക്ഷ എഴുതാം ; യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങള്‍

0

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍
പുനസ്ഥാപിച്ചു. യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ. ഇന്ത്യയില്‍ പരീക്ഷ കേന്ദ്രം തെരഞ്ഞെടുത്ത പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സെന്റര്‍ മാറ്റുന്നതിനും അവസരം ലഭിക്കും
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധം ആണ് ഉയര്‍ന്നതിന് പിന്നാലെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനം തിരുത്തിയത്. യുഎഇയില്‍ ദുബൈ ഷാര്‍ജ അബുദബി എ്ന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളില്‍ ദോഹ, മസ്‌കത്ത്,മനാമ,റിയാദ്,കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും നീറ്റ് പരീക്ഷ എഴുതാം.

ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പരീക്ഷ എഴുതുന്നതിനായി ആയിരക്കണക്കിന് പ്രവാസി വിദ്യാര്‍ത്ഥികള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റുന്നതിന് അവസരം ലഭിക്കും. മാര്‍ച്ച് ഒന്‍പതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം തിരുത്തലിന് അവസരം നല്‍കുമ്പോള്‍ വിദേശത്തെ സെന്ററുകള്‍ തെരഞ്ഞെടുക്കാം.

ഗള്‍ഫ് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് എന്‍ടിഎയുടെ പുതിയ തീരുമാനം. ഇന്നലെയാണ് വിദേശങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചുകൊണ്ട് എന്‍ടിഎ ഉത്തരവിറക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വിദേശത്ത് പതിനാല് കേന്ദ്രങ്ങള്‍ ആണ് അനുവദിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021 മുതല്‍ ആണ് വിദേശങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച് തുടങ്ങിയത്.

ഗാസാ യുദ്ധം; യു.എന്‍ പ്രമേയം വീറ്റോ ചെയ്തത് നിരാശാജനകം എന്ന് യുഎഇ

0


ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ കടുത്ത നിരാശ രേഖപ്പെടുത്തി യുഎഇ. ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതിന് നടപടി കാരണമാകും എന്ന് യുഎഇ വ്യക്തമാക്കി.ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രക്ഷാസമിതിയില്‍ എത്തിയ മൂന്നാമത് പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്യുന്നത്.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ അല്‍ജീരിയ കൊണ്ടുവന്ന പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്തത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ പ്രമേയം അപകടത്തിലാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വീറ്റോ ചെയ്തത്.പതിനഞ്ച് അംഗ രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ പതിമൂന്ന് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യു.കെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്നാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്തത്. അമേരിക്കയുടെ നടപടി ഖേദകരവും നിരാശാജനകവും ആണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ചൈനയും അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തി. ഗാസയില്‍ നരനായാട്ട് തുടരുന്നതിന് അമേരിക്ക പച്ചക്കൊടി കാട്ടുകയാണെന്ന് ചൈന ആരോപിച്ചു.

യുഎന്‍ രക്ഷാസമിതി ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രമേയം കൊണ്ടുവന്ന അല്‍ജീരിയയും ആരോപിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ എത്തിയ മുഴുവന്‍ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക രക്ഷാസമിതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. റഫായില്‍ കരയുദ്ധം ആരംഭിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തേയും അമേരിക്ക പ്രമേയത്തില്‍ എതിര്‍ക്കുന്നുണ്ട്.

ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്

0

മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വിശദമായി പരിശോധിക്കുകയാണെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു

. മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന 23കാരനെ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മല കയറിതുടങ്ങിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ദൗത്യം എളുപ്പമായിരുന്നില്ല. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

0

മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു.

പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തികൂടിയാണ് ഫാലി എസ് നരിമാൻ. 19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ‌ നരിമാൻ ആണ് മകൻ.

നിലമ്പൂരിൽ കാട്ടുപോത്തിനെ വേട്ടയാടിയ നാലംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍

0

നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ ഇരുൾകുന്ന് വനമേഖലയിൽ മച്ചികൈ ഭാഗത്ത് ആറര കിൻ്റൽ തൂക്കമുള്ള കാട്ടുപോത്തിനെയാണ് ഇവർ വേട്ടയാടിയത്. അറസ്റ്റിൽ ആയവരെ ചോദ്യംചെയ്തു വരികയാണ്.

കേരളത്തിലെത്തിയ ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി, വനത്തിലൂടെ വേഗത്തില്‍ സഞ്ചാരം

0

ചൊവ്വാഴ്ച പുലർച്ചെ കേരളത്തിലെത്തിയ കൊലയാളി കാട്ടാന ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെരിക്കല്ലൂര്‍ ജനവാസ മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

കബനി പുഴ കടന്നാണ് ആന പെരിക്കല്ലൂര്‍ ഭാഗത്ത് എത്തിയത്. ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു. തുര്‍ന്ന് ബേലൂര്‍ മഗ്ന വീണ്ടും ബൈരക്കുപ്പയിലേക്കാണ് പോയിരിക്കുന്നത്.

അതേസമയം പത്ത് ദിവസത്തോളമായിട്ടും ബേലൂര്‍ മഗ്നയെ പിടികൂടാനാകാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ പുല്‍പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങിയിരുന്നു. വന മേഖലയിലൂടെ നിർത്താതെ സഞ്ചരിക്കുന്നതാണ് ദൗത്യം ദുഷ്‌കരമാക്കുന്നത്.

ലഗേജുകള്‍ അരമണിക്കൂറിനുള്ളില്‍ ലഭ്യമാക്കണം എന്ന് ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം

0

വിമാനയാത്രക്കാരുടെ ലഗേജുകള്‍ വേഗത്തില്‍ ലഭ്യമാക്കണം എന്ന് എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശം. വിമാനമിറങ്ങി മുപ്പത് മിനുട്ടുകള്‍ക്കുള്ളില്‍ ലഗേജ് നല്‍കണം എന്നാണ് നിര്‍ദ്ദേശം.ലഗേജ് ലഭിക്കാന്‍ വൈകുന്നുവെന്ന വിമാനയാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഇടപെടല്‍. വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനുട്ടിനകം തന്നെ യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റില്‍ എത്തിക്കണം എന്നാണ് നിര്‍ദ്ദേശം.

എയര്‍ഇന്ത്യ,എയര്‍ഇന്ത്യ എക്പ്രസ് ഇന്‍ഡിഗോ, ആകാശഎയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര എന്നീ ഏഴ് എയര്‍ലൈനുകള്‍ക്കാണ് ബി.സി.എ.എസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ലഗേജ് കൈാര്യം ചെയ്യുന്നതിന് നിരീക്ഷച്ചതിന് ശേഷം ആണ് ബി.സി.എ.എസ് നടപടി. കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ആണ് ലഗേജ് ലഭ്യമാക്കല്‍ വേഗത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ വിമാനമിറങ്ങി ലഗേജ് എത്താന്‍ ഒരമണിക്കൂര്‍ വരെ വൈകുന്നത് ഒഴിവാക്കണം എന്നും മുപ്പത് മിനുട്ടിനുള്ളില്‍ ലഭ്യമാക്കണം എന്നും ആണ് നിര്‍ദ്ദേശം.

പോരായ്മകള്‍ പരിഹരിച്ച് ലഗേജ് വിതരണം വേഗത്തിലാക്കുന്നതിന് ഫെബ്രുവരി ഇരുപത്തിയാറ് വരെയാണ് എയര്‍ലൈനുകള്‍ക്ക് ബ്യുറോ ഓണ്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സമയം അനുവദിച്ചിരിക്കുന്നത്.

2023 ല്‍ ദുബൈ രാജ്യാന്തര വിമാനത്താവളം വഴി സഞ്ചരിച്ചത് 86.9 ദശലക്ഷം യാത്രക്കാര്‍

0

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുമായി ദുബൈ രാജ്യാന്തര വിമാനത്താവളം. 2023 ല്‍ 86.9 ദശലക്ഷം യാത്രക്കാരാണ് ദുബൈ വഴി സഞ്ചരിച്ചത്. ഏറ്റവുമധികം യാത്രക്കാരെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷവും കൂടുതല്‍ യാത്രക്കാരെ സ്വകരിക്കാന്‍ ഒരുങ്ങുകയാണ് വിമാനത്താവളം.2023 ലെ കണക്കു പ്രകാരമാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ റെക്കോര്‍ഡ് യാത്രക്കാര്‍ എത്തിയതായി വ്യക്തമാക്കുന്നത്. 86.9 ദശലക്ഷം യാത്രക്കാരാണ് 2023 ല്‍ ദുബൈ വിമാനത്താവളം വഴി സഞ്ചരിച്ചത്. ഇന്ത്യ, സൗദിഅറേബ്യ, യുകെ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരാണ് ഏറ്റവും അധികം ദുബൈ വിമാനത്താവളം വഴി എത്തിയത്.

ഇതിനു പുറമേ വിവിധ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരും കൂടുതലായി എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2028 ല്‍ 89.1 ദശലക്ഷം യാത്രക്കാര്‍ വിമാനത്തവാളം വഴി സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് കോവിഡിനു ശേഷം 2022 ല്‍ 66 ദശലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം. ഈ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രധാന ഹബ്ബായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആളുകള്‍ യാത്രയ്ക്കായി കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ദുബൈ വിമാനത്താവളത്തെയാണ്. യാത്രക്കാര്‍ക്കായി മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഗേറ്റുകളുടെ ഉപയോഗവും അതിവേഗമുള്ള യാത്രാ നടപടികളുമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു.

104 രാജ്യങ്ങളിലെ 262 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ദുബൈ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. 100 അന്താരാഷ്ര വിമാന കമ്പനികളാണ് വിവിധ രാജ്യങ്ങളിലേക്കായി സര്‍വ്വീസ് നടത്തുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന പ്രധാന നഗരമെന്ന നിലയിലും നിരവധി അന്താരാഷ്ട്ര ഇവന്റുകളും ലോക പ്രശസ്തമായ സ്ഥാനങ്ങളുമാണ് ദുബൈയിലേ്ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്നാണ് വിലയിരുത്തല്‍.

യുഎഇ മുന്നറിയിപ്പ്ഗാര്‍ഹിക തൊഴിലാളി നിയമനം നിയമപരമല്ലെങ്കില്‍ പിഴശിക്ഷ

0

ഗാര്‍ഹികജീവനക്കാരെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തൊഴിലെടുപ്പിച്ചാല്‍പിഴ ലഭിക്കുമെന്ന് യുഎഇ മാനനവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. പിടിക്കപ്പെട്ടാല്‍ തൊഴിലാളിക്ക് ഒപ്പം തൊഴില്‍ നല്‍കിയ വ്യക്തിയേയും നാടുകടത്തിയേക്കും എന്നും മന്ത്രാലയം വിശദീകരിച്ചു.നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗാര്‍ഹിക ജീവനക്കാരെ നിയമിക്കുന്നതിന് എതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.

വര്‍ക്ക് പെര്‍മിറ്റി ഇല്ലാതെ പരീക്ഷണാടിസ്ഥാനത്തില്‍ പോലും ഗാര്‍ഹിക തൊഴിലാളി നിയമനം പാടില്ലെന്നാണ് നിര്‍ദ്ദേശം. സന്ദര്‍ശകവീസയില്‍ ഉള്ളവരേയും വീട്ടുജോലിക്ക് നിയമിക്കാന്‍ പാടില്ല. മറ്റ് ഏതെങ്കിലും വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരേയും ഗാര്‍ഹിക തൊഴിലിന് ചുമതലപ്പെടുത്താന്‍ പാടില്ലെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത്തരംനിയമലംഘനങ്ങള്‍ക്ക് അന്‍പതിനായിരം ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ശിക്ഷ. മാത്രമല്ല നാടുകടത്തുകയും ചെയ്യും. വീട്ടുജോലിക്കാരിക്ക് ഒപ്പം ജോലി നല്‍കിയ താമസക്കാരനോയും നാടുകടത്താന്‍ കോടതി ഉത്തരവിട്ടേക്കാം.

നിയമപ്രകാരം നിയമനം നല്‍കിയ ഗാര്‍ഹിക ജോലിക്കാര്‍ മറ്റ് വീടുകളില്‍ തൊഴിലെടുക്കുന്നുണ്ടെങ്കിലും തൊഴിലുമടയ്ക്ക് പിഴ ലഭിക്കും. അന്‍പതിനായിരം ദിര്‍ഹം പിഴ ലഭിക്കും എന്ന് മാത്രമല്ല വീണ്ടും വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് വിലക്കും ലഭിക്കും. ഗാര്‍ഹിക ജോലിക്കാരുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ 600590000 എന്ന നമ്പറില്‍ അറിയിക്കണം എന്നും മന്ത്രാലയം ആവശ്യപ്പെട്ടു.