Tuesday, August 11, 2026
Home Blog Page 110

കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി പുതിയ പദ്ധതിയുമായി യുഎഇ

0

കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. പ്ലാന്റ് ദി എമിറേറ്റ്‌സ് എന്ന പേരിലുള്ള പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ഉത്പാദനത്തില്‍ ഇരുപത് ശതമാനം വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് രാജ്യത്ത് കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. നിലവാരമുള്ള കാര്‍ഷികോത്പന്നങ്ങള്‍ തദ്ദേശിയമായി വികസിപ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആണ് പദ്ധതി.വീടുകളിലും സ്‌കൂളുകളിലും എല്ലാം കൃഷി വ്യാപകമാക്കും. പുതിയ തലമുറയില്‍ കൃഷിയോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രചാരണം നടത്തും. കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നത് അടക്കമുള്ള പദ്ധതികളും പ്ലാന്റ് ദി എമിറേറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഓര്‍ഗാനിക് ഫാമുകളില്‍ ഇരുപത്തിയഞ്ച് ശതമാനത്തിന്റെയും ഗ്രീന്‍ഫാമുകളില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ദ്ധന വരുത്തും. ഗ്രീന്‍ ടൂറിസവും പ്രോത്സാഹിപ്പിക്കും. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ദേശീയ കാര്‍ഷിക കേന്ദ്രം സ്ഥാപിക്കും എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.

ബെയ്‌റൂത്തില്‍ ഉഗ്രസ്‌ഫോടനങ്ങള്‍;കരയുദ്ധം തുടര്‍ന്ന് ഇസ്രയേല്‍

0

ലബനന്‍ തലസ്ഥനമായ ബെയ്‌റൂത്തില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്തി ഇസ്രയേല്‍ സൈന്യം. ഇതുവരെ നടത്തിയതില്‍ ഏറ്റവും ശക്തമായ ആക്രമണം ആണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ സൈന്യം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയും റോക്കറ്റാക്രമണം നടത്തി.ബെയ്‌റൂത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ആണ് ഇസ്രയേല്‍ സൈന്യം അതിരൂക്ഷമായി സ്‌ഫോടനങ്ങള്‍ നടത്തിയത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായി ഇവിടെ നിരവധി ഉഗ്രസ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു പെട്രോള്‍ സ്‌റ്റേഷനും ആക്രമിക്കപ്പെട്ടും എനാനണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ള കേന്ദ്രങ്ങളും ആയുധസംഭരണശാലകളും ലക്ഷ്യമിട്ടാണ് തെക്കന്‍ ബെയ്‌റൂത്തില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈന്യം കരയുദ്ധവും തുടരുകയാണ്. ഇന്നലെ മാത്രം തെക്കന്‍ ലെബനനില്‍ 440 ഹിസ്ബുള്ള പോരാളികളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പൊതുജനങ്ങളെ ഒഴിപ്പിച്ചതിന് ശേഷമാണ് യുദ്ധം നടത്തുന്നതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും നൂറുകണക്കിന് സാധാരണജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമാകുന്നതെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊല്ലപ്പെട്ട ഹസ്സന്‍ നസ്രല്ലയ്ക്ക് പകരം ഹിസ്ബുള്ളയുടെ തലപ്പത്തേക്ക് എത്തുമെന്ന് കരുതപ്പെടുന്ന ഹാഷിം സഫീദ്ദിയുദിനേയും ഇസ്രയേല്‍ വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ബെയ്‌റൂത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹാഷിം സഫീയുദ്ദീനും കൊല്ലപ്പെട്ടാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ള നേതൃത്വത്തിന് ഹാഷിം സഫീയുദ്ദിനൂമായുള്ള ആശയവിനിമയം വെള്ളിയാഴ്ചയ്ക്ക് ശേഷം സാധ്യമായിട്ടില്ലെന്നാണ് ലബനന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

യുഎഇയിലും ഒമാനും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

0

യുഎഇയിലും ഒമാനിലും വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. ഒമാനില്‍ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്.ന്യൂനമര്‍ദ്ദം നിമിത്തം വരും ദിവസങ്ങളില്‍ യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ആണ് മഴയ്ക്ക സാധ്യത. നേരിയതോടെ മിതമായതോ ആയ മഴയ്ക്ക് ആണ് സാധ്യത.ചിലപ്പോള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും മഴ ലഭിച്ചേക്കും.ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് ഒപ്പം ഇടിയുംമിന്നലും അനുഭവപ്പെട്ടേക്കും. രാജ്യത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഒമാനിലും ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ഹജര്‍നമലനിരകളിലും സമീപപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ അറിയിപ്പ്.

വാദികളിലും താഴ്‌വാരങ്ങളിലും മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം എന്നും പ്രതികൂല കാലാവസ്ഥയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം ഒന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി ആവശ്യപ്പെട്ടു.

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ എമിറേറ്റ്‌സ് ഐ.ഡി മറക്കരുത്!

0

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന താമസവീസക്കാര്‍
എമിറേറ്റ്‌സ് ഐ.ഡി കൈയില്‍ കരുതണം എന്ന് ട്രാവല്‍ എജന്‍സികള്‍.എമിറേറ്റ്‌സ് ഐ.ഡി കൈവശം ഇല്ലെങ്കില്‍ യാത്രമുടങ്ങുകയോ വൈകുകയോ ചെയ്യും എന്നാണ് മുന്നറിയിപ്പ്.
യുഎഇയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന താമസവീസക്കാരില്‍ ചിലരുടെ മടക്കയാത്ര എമിറേറ്റ്‌സ് ഐഡി ഇല്ലാത്തതിന്റെ പേരില്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ആണ് ട്രാവല്‍ ഏജന്‍സികളുടെ മുന്നറിയിപ്പ്.പാസ്‌പോര്‍ട്ടില്‍ താമസവീസ സ്റ്റാമ്പ് ചെയ്യുന്നത് യുഎഇ അവസാനിപ്പിച്ചതിനാല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എമിറേറ്റ്‌സ് ഐ.ഡി ആണ് താമസരേഖയായി ആവശ്യപ്പെടുന്നത്.

മംഗലാപുരം വിമാനത്താവളത്തില്‍ ഇന്ത്യന്‍ പ്രവാസി എമിറേറ്റ്‌സ് ഐ.ഡിക്ക് പകരം താമസവീസയുടെ ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചിട്ടും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രയ്ക്ക് അനുമതി നല്‍കിയില്ല. പിന്നീട് എമിറേറ്റ്‌സ് ഐഡി യുഎഇയില്‍ നിന്നും സ്വദേശത്ത് എത്തിച്ചതിന് ശേഷം ആണ് മടക്കയാത്ര സാധ്യമായത്.കേരളത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും എമിറേറ്റ്‌സ് ഐ.ഡി കൈവശമില്ലാതിരുന്ന പേരില്‍ യുഎഇ പ്രവാസിക്ക് യാത്ര മുടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്‌സ് ഐ.ഡിയുടെയും വീസയുടെും ഡിജിറ്റല്‍ പകര്‍പ്പുകള്‍ കാണിച്ചിട്ടും യാത്രയ്ക്ക് അനുമതി ലഭിച്ചില്ല.

2022-ല്‍ ആണ് യുഎഇ ഐസിപി വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം എമിറേറ്റ്ഡ്‌സ് ഐ.ഡി ഔദ്യോഗിക താമസരേഖയായി പ്രഖ്യാപിച്ചത്.

നിയമലംഘനം:സൗദി അറേബ്യയില്‍ 22094 വിദേശികള്‍ അറസ്റ്റില്‍

0

സൗദി അറേബ്യയില്‍ അനധികൃത താമസക്കാരായ ഇരുപത്തിരണ്ടായിരത്തിലധികം വിദേശികള്‍ അറസ്റ്റില്‍. ഒരാഴ്ച്ചക്കിടയില്‍ ആണ് ഇത്രയും വിദേശികളെ ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പതിനായിരത്തിലധികം വിദേശികളെ കൂടി നാടുകടത്തിയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.രാജ്യത്ത് താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ പിടികൂടുന്നതിന് ശക്തമായ പരിശോധനയാണ് സൗദി ആഭ്യന്തരമന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തി വരുന്നത്.

സെപ്റ്റംബര്‍ ഇരുപത്തിയാറ് മുതല്‍ ഒക്ടൊബര്‍ രണ്ട് വരെയുള്ള ഒരാഴ്ചക്കാലത്ത് രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നായി 22094 വിദേശികളെയാണ് താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിയിലായവരില്‍ 13731 പേര്‍ മതിയായ താമസരേഖകള്‍ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞിരുന്നവര്‍ ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.തൊഴില്‍ നിയമങ്ങളുടെ ലംഘനത്തിന് 3490 വിദേശികളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളടെ ലംഘനത്തിന് 4873 പേരും പിടിയിലായിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിന് 1337 പേരും പിടിയിലായി. ഇതില്‍ 97 ശതമാനം പേരും യെമന്‍ എത്യോപ്യന്‍ പൗരന്‍മാരാണ്.

സൗദിയില്‍ നിന്നും അനധികൃതമായി പുറത്ത് കടക്കാന്‍ ശ്രമിച്ച 37 പേരും ഇക്കാലയളവില്‍ പിടിയിലായി. 13979 വിദേശികള്‍ നിലവില്‍ സൗദിയില്‍ വിവിധ നിയമലംഘനങ്ങള്‍ നടപടിക്രമങ്ങള്‍ നേരിടുന്നുണ്ട്. 10943 വിദേശികളെ സ്വദേശങ്ങളിലേക്ക് മടക്കി അയച്ചു.

യുദ്ധക്കെടുതി:ലബനന്‍ ജനതയ്ക്ക് അടിയന്തരസഹായം എത്തിച്ച് യുഎഇ

0

യുദ്ധക്കെടുതികള്‍ നേരിടുന്ന ലബനനിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ച് യുഎഇ. നാല്‍പ്പത് ടണ്ണോളം സഹായവസ്തുക്കള്‍ ആണ് ആദ്യഘട്ടത്തില്‍ യുഎഇ ലബനനിലേക്ക് അയച്ചത്.ലബനനില്‍ കൂടുതല്‍ സഹായം എത്തിക്കും എന്ന് യുഎഇ വ്യക്തമാക്കി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് യുഎഇ ലബനിനില്‍ അടിയന്തരസഹായം എത്തിച്ച് നല്‍കിയത്. നാല്‍പ്പത് ഡണ്ണോളം വരുന്ന മെഡിക്കല്‍ വസ്തുക്കള്‍ ലോകാരോഗ്യസംഘടനയുമായി ചേര്‍ന്നാണ് യുഎഇ അയച്ചത്. ദുബൈ അല്‍മക്തും വിമാനത്താവളത്തില്‍ നിന്നും ആണ് സഹായവസ്തുക്കളുമായി വിമാനം പുറപ്പെട്ടത്.ലബനന്‍ ജനതയ്ക്ക് ഒപ്പം യുഎഇ സന്ദേശവുമായാണ് യുദ്ധകാലത്ത് അടിയന്തരസഹായം എത്തിക്കുന്നത്.

ലബനന് നൂറ് ദശലക്ഷം ഡോളറിന്റെ അടിയന്തരസഹായവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലബനനിലെ അടിയന്തരസാഹചര്യത്തില്‍ യുഎഇയുടെ പ്രതികരണത്തിന്റെ തുടക്കമാണെന്നും സാധ്യമായ രീതിയിലുള്ള സഹായം ദുരിതബാധിതര്‍ക്ക് എത്തിച്ച് നല്‍കും എന്നും യുഎഇ രാജ്യാന്തരസഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധന

0

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കുതിപ്പ്. ബ്രെന്റ് ക്രൂഡ് വില 78 ഡോളറിലേക്ക് എത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യം ആണ് എണ്ണവില വര്‍ദ്ധനക്ക് പിന്നില്‍.ഇസ്രയേല്‍ ലബനനില്‍ ആക്രമണം ആരംഭിച്ചും ഇറാന്‍ ഇസ്രയേല്‍ ആക്രമിച്ചതും അസംസകൃത എണ്ണയുടെ വില കുതിച്ചുയരുന്നതിന് കാരണമായിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില കുറഞ്ഞ് എഴുപത് ഡോളറിന് താഴേയ്ക്ക് എത്തിയിരുന്നു.ഇസ്രായേല്‍ ഹിസ്ബുളള ഏറ്റുമുട്ടല്‍ രൂക്ഷമായതിന് പിന്നാലെ വീണ്ടും എണ്ണയുടെ വില വര്‍ദ്ധിച്ച് തുടങ്ങി.ഇസ്രയേലില്‍ ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചതോടെ വില വീണ്ടും ഉയരുകയാണ്.

ഇറാന്റെ മിസൈലാക്രമണത്തിന് ശേഷം മാത്രം രണ്ട് ശതമാനത്തിലധികം ആണ് ക്രൂഡ് ഓയിലിന് വില വര്‍ദ്ധിച്ചത്. അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില എഴുപത്തിനാലര ഡോളറിലേക്ക് എത്തി. യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില എഴുപത്തിയേഴ് ഡോളറിന് മുകളിലേക്ക് എത്തി.എണ്ണവിലയിലെ കുതിപ്പ് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.

വിമാനയാത്ര:പേജര്‍ വോക്കിടോക്കി നിരോധനം ഏര്‍പ്പെടുത്തി എമിറേറ്റ്‌സ്‌

0

വിമാനയാത്രയില്‍ പേജര്‍ വോക്കിടോക്കി എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ദുബൈ വിമാനകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.ഇത്തരം ഉപകരണങ്ങള്‍ ബാഗേജില്‍ ഉണ്ടെങ്കില്‍ പിടിച്ചെടുക്കും എന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്.

ദുബൈയിലേക്കോ ദുബൈയില്‍ നിന്നോ ഉള്ള വിമാന യാത്രക്കാര്‍ പേജര്‍ വോക്കിടോക്കി എന്ന കൊണ്ടുവരാന്‍ പാടില്ലെന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്. ചെക്ക്ഇന്‍ ബാഗേജിലോ ക്യാബിന്‍ ബാഗേജിലോ ഈ ഉപകരണങ്ങള്‍ പാടില്ല. ഇത്തരം ഉപകരണങ്ങള്‍ യാത്രക്കാരുടെ ബാഗുകളില്‍ കണ്ടെത്തിയാല്‍ ദുബൈ പൊലീസ് അത് കണ്ടുകെട്ടുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.ലബനനില്‍ പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് വിമാനയാത്രയില്‍ ഇവയ്ക്ക് എമിറേറ്റ്‌സ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് വിവരം.

ലബനനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിലവില്‍ എമിറേറ്റ്‌സ് റദ്ദാക്കിയിരിക്കുയാണ്. ഒക്ടോബര്‍ എട്ട് വരെയാണ് ബെയ്‌റൂത്തിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാഖ്,ഇറാന്‍,ജോര്‍ദ്ദാന്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും എമിറേറ്റ്‌സ് റദ്ദാക്കിയിരുന്നു.

ഗാസയ്ക്ക് പിന്നാലെ ലബനനും:യുദ്ധക്കെടുതി രൂക്ഷം

0

ഗാസയ്ക്ക് പിന്നാലെ ലബനനും സമ്പൂര്‍ണ്ണയുദ്ധ ഭൂമിയായി മാറുന്നു.
ആകാശത്ത് നിന്നും കരമാര്‍ഗ്ഗവും വ്യാപകമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം ലബനനില്‍ എമ്പാടും നടത്തുന്നത്. ഇതിനിടെ ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

ഗാസയിലേതിന് സമാനമായി മാറുകയാണ് ലബബനിലേയും സാഹചര്യങ്ങള്‍.വന്‍തോതില്‍ ആണ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുന്നത്. മരണസംഖ്യയും വര്‍ദ്ധിക്കുകയാണ്.127 കുട്ടികളും 261 സ്ത്രീകളും അടക്കം രണ്ടായിരത്തിലധികം പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ലബനന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.ആയിരങ്ങള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള ആശുപത്രികളും ഗാസയിലേതിന് സമാനമായി ഇല്ലാതാവുകയാണ്. ഇന്നലെ മാത്രം ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് നാല് ആശുപത്രികള്‍ ആണ് പ്രവര്‍ത്തനം നിര്‍ത്തിയത്.ആശുപത്രികള്‍ ആക്രമിക്കപ്പെടുന്നുണ്ച്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ മാത്രം ലബനനില്‍ മുപ്പത്തിയേഴ് ആരോഗ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

ഇന്നലെ രാത്രി ബെയ്‌റൂത്തില്‍ മാത്രം പന്ത്രണ്ട് തവണയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. തെക്കന്‍ ലബനനിലെ ഹിസ്ബൂള്ളയുടെ ഒരു കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.അതെസമയം ഇസ്രയേലിലേക്ക് ഇറാഖിലെ ഇസ്ലാമിക് റെസ്റ്റന്‍സ് നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇസ്രയേലില്‍ ഗോലാന്‍ കുന്നുകളിലാണ് ആക്രമണം. ഇരുപത്തിയഞ്ച് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തൃശൂര്‍ പൂരം: സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

0

തൃശൂര്‍ പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആസൂത്രിതമായ നീക്കം നടന്നു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ത്രിതല അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ ആയിരുന്നു പൂരം.അതിന്റെ അവാസനഘട്ടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി.പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായി എന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തമാകുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് എന്നാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ ഇരുപത്തിനാലിന് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട്‌സമഗ്രമായി കാണാന്‍ കഴിയില്ല. എഡിജിപി ആംആര്‍ അജിത്കുമാറിന്റെ ഭാഗത്തും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.