Sunday, August 9, 2026
Home Blog Page 92

ദുബൈയില്‍ മൈതാനം സൗജന്യമായി ലഭ്യമാക്കി മുന്‍സിപ്പാലിറ്റി

0

ദുബൈയില്‍ കായികവിനോദങ്ങള്‍ക്ക് മൈതാനങ്ങള്‍ സൗജന്യമായി ലഭ്യമാക്കി മുന്‍സിപ്പാലിറ്റി.ഒരു മണിക്കൂര്‍ സമയത്തേക്കാണ് മൈതാനങ്ങള്‍ അനുവദിക്കുന്നത്.ഫുട്‌ബോളോ ക്രിക്കറ്റോ കളിക്കുന്നതിന് മൈതാനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കുകയാണ് മുന്‍സിപ്പാലിറ്റി.ഒരു മണിക്കൂര്‍ സമയത്തേക്കാണ് മൈതാനം സൗജന്യമായി ലഭിക്കുക.കുടുംബങ്ങള്‍ക്ക് ഫോട്ടോഷൂട്ടിനും മൈതാനം സൗജന്യമായി ബുക്ക് ചെയ്യാം.എമിറേറ്റില്‍ വിവിധ ഭാഗങ്ങളിലായുള്ള മുപ്പതിലധികം മൈതാനങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുന്നതിനും അവസരം ഉണ്ട്.

യുഎഇ പൗരന്‍മാര്‍ക്കും താമസവീസക്കാര്‍ക്കും മൈതാനം ബുക്ക് ചെയ്യാം.ദുബൈ മുന്‍സിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ യുഎഇ പാസ് ഉപയോഗിച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കാം.വെബ്‌സൈറ്റില്‍ ബുക്ക് സ്‌പോര്‍ട്‌സ് ഫീല്‍ഡ് എന്നവിഭാഗത്തില്‍ ക്ലിക്ക് ചെയ്താല്‍ ബുക്കിംഗിലേക്ക് പ്രവേശിക്കാം.സൗകര്യപ്രദമായ മൈതനാവും അനുയോജ്യമായ സമയവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും.ബുക്കിംഗില്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ 800900 എന്ന നമ്പറില്‍ ബന്ധപ്പെടാം.dubaipublicparks.ae എന്ന വെബ്‌സൈറ്റിലും മൈതാനും ബുക്ക് ചെയ്യാം.ഒരു വ്യക്തിക്ക് ആഴ്ച്ചയില്‍ ഒരു തവണ മാത്രമേ മൈതാനം ബുക്ക് ചെയ്യാന്‍ സാധിക്കു.

സഞ്ജുവിന്റെ ബാറ്റിങ് നിര്‍ണായകം

0

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ആതിഥേയരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ എല്ലാ കാണികളുടെയും ശ്രദ്ധ സഞ്ജുവിന്റെ ബാറ്റിങിലേക്കായിരിക്കും. അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരിക്കും ഇന്നും ഇന്ത്യക്കായി ഓപ്പണിങ്ങിനായി ഇറങ്ങുക. ആദ്യ മത്സരത്തില്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്ത സഞ്ജു ഇന്ന് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊപ്പം ബാറ്റു വീശുമെന്നാണ് പ്രതീക്ഷ. ട്വന്റി20 മത്സരങ്ങളിലെ സഞ്ജുവിന്റെ മികച്ച ഫോം ചെന്നൈയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്നാണ് കണക്കൂകൂട്ടല്‍. ആദ്യമത്സരത്തില്‍ വിമര്‍ശകര്‍ക്കും സെലക്ടര്‍മാര്‍ക്കും ബാറ്റ് കൊണ്ടാണ് സഞ്ജു മറുപടി നല്‍കിത്. സ്പിന്‍ ബൗളര്‍മാരെ തുണക്കുന്ന ചെന്നൈ ഗ്രൗണ്ടില്‍ സഞ്ജുവിന് ബാറ്റിങ് കരുത്ത് തെളിയിക്കാനാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളര്‍മാരെ ശ്രദ്ധയോടെ നേരിടുന്ന സഞ്ജുവിന്റെ ക്രീസിലെ ആത്മവിശ്വാസം ഇന്ത്യക്ക് തുണയാകും. ഇതിനൊപ്പം ക്യാപ്റ്റര്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനു നല്‍കുന്ന പിന്തുണയും കളിക്കളത്തില്‍ സഞ്ജുവിന്റെ ബാറ്റിങില്‍ പ്രകടമാകും. ട്വന്റി 20 പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വാതിലാകുമെന്നാണ് വിലയിരുത്തല്‍. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഏതെങ്കിലും താരങ്ങള്‍ പുറത്തായാല്‍ ആദ്യ പരിഗണന സഞ്ജുവിമായിരിക്കും. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങിനൊപ്പം കീപ്പിംഗിലും മികവാര്‍ന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കക്കെിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പര മുതല്‍ സഞ്ജു മികച്ച ഫോമിലാണ് തുടരുന്നത്‌

തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി യുഎഇ ഇന്‍ഷൂറന്‍സ്

0

യുഎഇയുടെ തൊഴില്‍രഹിത ഇന്‍ഷൂറന്‍സ് പതിനായിരത്തിലധികം പേര്‍ പ്രയോജനപ്പെടുത്തിയെന്ന് മാനവവിഭവശേഷി മന്ത്രാലയം.തൊഴില്‍മേഖലയില്‍ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇന്‍ഷൂറന്‍സ് പദ്ധതി സഹായകമായെന്നും

2024-ല്‍ തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് ലഭിച്ചവരുടെ കണക്കാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തുവിട്ടത്.10500 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇന്‍ഷൂറന്‍സ് പണം ലഭിച്ചത്.തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് വരുമാനമില്ലാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ണ്ണായക സാമ്പത്തിക പിന്തുണ നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പൊതുസ്വകാര്യ തൊഴില്‍മേഖലകളില്‍ സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് തൊഴില്‍നഷ്ട ഇന്‍ഷൂറന്‍സ് കാരണമായി.തൊണ്ണൂറ് ലക്ഷത്തോളം പേരാണ് യുഎഇയില്‍ തൊഴില്‍നഷ്ട ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നിട്ടുള്ളത്. തൊഴില്‍ നഷ്ടപ്പെട്ടാല്‍ അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനത്തോളം ആണ് മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നത്.

2025-ല്‍ യുഎഇക്ക് 4 ശതമാനം വളര്‍ച്ചാ നിരക്കെന്ന് പ്രവചനം

0

യുഎഇ ഈ വര്‍ഷം നാല് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് രാജ്യാന്തരനാണയ നിധിയുടെ പ്രവചനം.വരും വര്‍ഷങ്ങളിലും യുഎഇയുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകും എന്നും ഐ.എം.എഫ് വ്യക്തമാക്കി.

പ്രതീക്ഷിച്ചതിനെക്കാള്‍ എണ്ണഉത്പാദനം കുറവായിരുന്നിട്ടും യുഎഇ സമ്പദ്ഘടന മികച്ച വളര്‍ച്ച കൈവരിക്കും എന്നാണ് ഒപെകിന്റെ വിലയിരുത്തല്‍.ഈ വര്‍ഷവും നാല് ശതമാനത്തിനടുത്ത് തന്നെയായരിക്കും വളര്‍ച്ചാ നിരക്ക്.എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിച്ചു.വിനോദസഞ്ചാരം,നിര്‍മ്മാണം,ധനകാര്യസേവനം,റിയല്‍എസ്റ്റേറ്റ് എന്നി മേഖലകള്‍ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തുന്നുണ്ട്.എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനം വരും വര്‍ഷങ്ങളിലും വര്‍ദ്ധിക്കും.

കോര്‍പ്പറേറ്റ് നികുതി അടക്കമുള്ള ഘടകങ്ങള്‍ വരുമാനവര്‍ദ്ധനയ്ക്ക് കാരണമാകും.പശ്ചാത്തലസൗകര്യ രംഗത്ത് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപങ്ങള്‍ വിനോദസഞ്ചാരം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കും.ഉത്പാദനനിയന്ത്രണം തുടരാനുള്ള ഒപെക് തീരുമാനത്തിനിടയിലും എണ്ണവരുമാനം വര്‍ദ്ധിക്കും എന്നും ഐ.എം.എഫ് പ്രവചിക്കുന്നു.ഊര്‍ജ്ജമേഖലയില്‍ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനം രണ്ട് ശതമാനത്തിന് മുകളിലേക്ക് വളരും.രണ്ട് ശതമാനത്തോളം ആയിരിക്കും 2025-ലും യുഎഇയില്‍ പണപ്പെരുപ്പം എന്നും രാജ്യാന്തര നാണയ നിധി പ്രവചിക്കുന്നുണ്ട്.

ഹമാസ് കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്

0

ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം പതിനയ്യായിരത്തോളം അംഗങ്ങളെ ഹമാസ് റിക്രൂട്ട് ചെയ്‌തെന്ന് റിപ്പോര്‍ട്ട്.ഇത്രയും തന്നെ ഹമാസ് ഹമാസ് പ്രവര്‍ത്തകര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2023 ഒക്ടോബറില്‍ ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം പതിനായിരം മുതല്‍ പതിനയ്യായിരം വരെ പുതിയ അംഗങ്ങള്‍ക്ക് ഹമാസ് നിയമനം നല്‍കിയെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.പുതിയതായി റിക്രൂട്ട് ചെയ്തവരില്‍ കൂടുതല്‍ പേരും യുവാക്കളും പരിശീലനം ലഭിക്കാത്തവരും ആണ്.ഇവരെ സുരക്ഷാ ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്തുന്നത്.ഹമാസ് ഇപ്പോഴും ഇസ്രയേലിന് ഭീഷണിയാണെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് ഹമാസിന് കഴിഞ്ഞുവെങ്കിലും വലിയ ഭീഷണിയാകില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍.ഇവരെ ഇസ്രയേലിന് എതിരാക്കാന്‍ കഴിയുമെങ്കിലും ആയുധങ്ങളോ പരിശീലനമോ നല്‍കുന്നതിന് ഹമാസിന് ശേഷിയില്ലെന്നും ഇസ്രയേലിന് വിലയിരുത്തല്‍ ഉണ്ട്.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഹമാസ് ഭരണകൂടം ഗാസയുടെ നിയന്ത്രണം പുനസ്ഥാപിച്ചിട്ടുണ്ട്.ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

വിശാലിനെ അപകീര്‍ത്തിപ്പെടുത്തി:യുട്യൂബ് ചാനലുകള്‍ക്ക് എതിരെ കേസ്‌

0

നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയില്‍ സംസാരിക്കവേ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.

വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തില്‍ കടുത്ത പനിയാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്.

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം:യുവതിയെ കടുവ കൊന്നുതിന്നു

0

വയനാട്ടില്‍ യുവതിയെ കടുവ കൊന്നുതിന്നു. മനാന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി വനമേഖലയോട് ചേര്‍ന്നാ് സംഭവം.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നത്തിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ വനത്തോട് ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം ആണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴാണ് കടുവയുടെ ആക്രമണം.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.നരഭോജി കടുവയെ വെടിവെയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.

പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി.അടിയന്തരമായി നഷ്ടപരിഹാരം വേണം എന്നും കടുവയെ പിടികൂടി കാട്ടിലേക്ക് തിരികെ വിടുന്ന രീതി പറ്റിലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞ

ഷാര്‍ജ മെലീഹ ഫാമില്‍ നിന്നും ലബാന്‍ വിപണിയില്‍

0

ഷാര്‍ജ മെലീഹയിലെ ഡയറി ഫാമില്‍ നിന്നുമുള്ള അടുത്ത ഉത്പന്നം വിപണയിലെത്തി. മെലീഹ ലബാനാണ് പുതിയതായി വിപണയില്‍ എത്തിച്ചത്. ദെയ്ദ് കാര്‍ഷിക പ്രദര്‍ശനത്തിലാണ് പുതിയ ഉത്പന്നം എത്തിച്ചത്.മെലീഹ പാലിന് വലിയ സ്വീകാര്യത ലഭിച്ചതിനു പിന്നാലെയാണ് മെലാഹ ഫാമില്‍ നിന്നുമുള്ള അടുത്ത ഉത്പന്നം വിപണിയില്‍ എത്തിയത്. ദെയ്ദില്‍ നടക്കുന്ന രണ്ടാമത് കാര്‍ഷിക പ്രദര്‍ശത്തില്‍ മെലീഹ ലബാന്‍ എത്തിച്ചു. ഉത്പന്നം വിപണിയില്‍ എത്തിച്ചതിനു പിന്നാലെ നിരവധി ആവശ്യക്കാര്‍ എത്തിയതായി ഷാര്‍ജ അഗ്രകള്‍ച്ചര്‍ ആന്റ് ലൈവ് സ്റ്റോക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഖലീഫ അല്‍ തുനൈജി പറഞ്ഞു. നിലവില്‍ പ്രതിദിനം 16,000 ലിറ്റര്‍ ലബാനാണ് ഉത്പാദിപ്പിക്കുന്നത്. 2 ലിറ്റര്‍, 1 ലിറ്റര്‍, 180 മില്ലി എന്നിങ്ങനെ മൂന്ന് അളവുകളിലായാണ് ലബാന്‍ വിപണിയില്‍ ലഭിക്കുക.

ഷാര്‍ജയില്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി വഴിയാണ് ലബാന്‍ വില്‍പനയ്ക്കായി എത്തിച്ചത്. ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കാനുള്ള ഷാര്‍ജയുടെ ശ്രമങ്ങളിലെ പ്രധാന പദ്ധതിയാണ് മെലീഹയിലെ ഡയറി ഫാം. ഡെന്‍മാര്‍ക്കില്‍ നിന്നും എത്തിച്ച നാലായിരം പശുക്കളാണ് ഫാമിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ഇരട്ടിയാക്കും. മെലീഹയിലെ ഫാമില്‍ പ്രതിദിനം നാല്‍പതിനായിരം ലിറ്റര്‍ പാലാത് ഉത്പാദിപ്പിക്കുന്നത്. എ2എ2 പ്രോട്ടീനടങ്ങിയ ഉയര്‍ന്ന ഗുണനിലവാരമുള്ള പാലാണ് വിപണിയില്‍ എത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫാമില്‍ പശുക്കളുടെ എണ്ണം ഇരുപതിനായിരമായി വര്‍ദ്ധിപ്പിക്കുമെന്നും ഖലീഫ അല്‍ തുനൈജി പറഞ്ഞു.

അബുദബി-ദുബൈ അതിവേഗ ട്രെയ്ന്‍:സാമ്പത്തിക വളര്‍ച്ചയും ത്വരിതപ്പെടുത്തും

0

അബുദബി-ദുബൈ അതിവേഗ ട്രെയ്ന്‍ സര്‍വീസ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ സംഭാവനകള്‍ നല്‍കുമെന്ന് ഇത്തിഹാദ് റെയില്‍.അതിവേഗ യാത്രയ്ക്ക് ഒപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും ഹൈസ്പീഡ് ട്രെയിന്‍ കാരണമാകും.പൂര്‍ണ്ണമായും വൈദ്യുതിയില്‍ ആണ് അതിവേഗ ട്രെയിന്‍ പ്രവര്‍ത്തിക്കുക.

ദുബൈയ്ക്കും അബുദബിയ്ക്കും ഇടയില്‍ വരുന്ന ഹൈസ്പീഡ് ട്രെയ്ന്‍ അടുത്ത അഞ്ച് പതിറ്റാണ്ടിനിടയില്‍ യുഎഇ സമ്പദ്ഘടനയിലേക്ക് 14500 കോടി ദിര്‍ഹത്തിന്റെ സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു.വാണിജ്യവും സാമൂഹികവുമായ ഏകീകരണം ശക്തിപ്പെടുത്തുകയാണ് ഹൈസ്പീഡ് ട്രെയ്‌നിന്റെ ലക്ഷ്യം എന്ന് ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജക്ട് ഓഫീസര്‍ മുഹമ്മദ് അല്‍ ഷേഹി പറഞ്ഞു.

യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതി പ്രകാരം വൈദ്യുതോര്‍ജത്തില്‍ ആയിരിക്കും ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തിക്കുക.കരാറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. റെയില്‍ ശൃംഖലയുടെ രൂപകല്‍പ്പനയ്ക്കും അംഗീകാരം നല്‍കി.ആദ്യ ഘട്ടത്തില്‍ അതിവേഗ ട്രെയ്‌നിന്‍ നാനുറ് പേര്‍ക്കാണ് സഞ്ചരിക്കാന്‍ കഴിയുക. ഇത് അറുനൂറ് വരെയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.നേരത്തെ പ്രഖ്യാപിച്ച ഇത്താഹാദ് പാസഞ്ചര്‍ ട്രെയ്‌നില്‍ നിന്നും വ്യത്യസ്തമാണ് അതിവേഗ റെയില്‍ പദ്ധതി.ഇത്തിഹാദ് പാസഞ്ചര്‍ സര്‍വീസ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ഹൈസ്പീഡ് ട്രെയ്ന്‍ 350 കിലോമീറ്റര്‍ വേഗതയില്‍ ആണ് സഞ്ചരിക്കുക.

ഒപെക് എണ്ണവില കുറയ്ക്കണം എന്ന് ഡൊണള്‍ഡ് ട്രംപ്‌

0

അസംസ്‌കൃത എണ്ണവില കുറയ്ക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തയ്യാറാകണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.അമേരിക്കയില്‍ നിന്നുള്ള ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കും എന്നും ട്രംപ് പറഞ്ഞു.ട്രംപിന്റെ നയങ്ങളും നിലപാടുകളും വരും ആഴ്ച്ചകളില്‍ എണ്ണവിപണിയേയും ബാധിക്കും എന്നാണ് വിലയിരുത്തല്‍

ഉത്പാദനം കുറച്ച് എണ്ണവിലയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് സൗദി അറേബ്യയും റഷ്യയും നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് സഖ്യം ശ്രമിച്ച് വരവേയാണ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടല്‍.എണ്ണവില കുറയ്ക്കുന്നതിന് ഉത്പാകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും നേതൃത്വം വഹിക്കുന്ന സൗദി അറേബ്യുയം തയ്യാറാകണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.എണ്ണവില കുറഞ്ഞാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുന്നതിന് സഹായകമാകും.

എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതാണ് യുദ്ധം തുടര്‍ന്നുപോകുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന്.വില കുറയുന്നത് റഷ്യയുടെ സാമ്പത്തിക ശേഷിയില്‍ കുറവ് വരുത്തുമെന്നും വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.അമേരിക്കയുടെ എണ്ണസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തും എന്നും ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ് നല്‍കുമെന്നും ട്രംപ് പ്ര്ഖ്യാപിച്ചിട്ടുണ്ട്.ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ആണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ഒപെക് രാഷ്ട്രങ്ങള്‍ ട്രംപിന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല.നിലവില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന് എഴുപത്തിയെട്ട് ഡോളറാണ് വില.അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെകസസ് ഇന്റര്‍മീഡിയറ്റിന് എഴുപത്തിനാല് ഡോളറും.