Thursday, May 7, 2026
Home Blog Page 32

ഷാര്‍ജ ഇനി ശിശു – കുടുംബ സൗഹൃദ നഗരം

0


കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായ എമിറേറ്റ് എന്ന നിലയില്‍ ഷാര്‍ജയെ ശിശു കുടുംബ എമിറേറ്റായി പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്.

എല്ലാവരേയും ഉള്‍ക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയായാണ് ഷാര്‍ജയെ ശിശു – കുടുംബ സൗഹൃദ നഗരമായുള്ള പ്രഖ്യാപിച്ചത്. ശിശു കുടുംബ സൗഹൃദ പരിചരണത്തില്‍ മുന്‍നിര മാതൃകയാണ് ഷാര്‍ജ. 2011 ല്‍ ആരംഭിച്ച ഷാര്‍ജ ശിശു സൗഹൃദ പദ്ധതിയുടെ മാനദ്ണ്ഡങ്ങളുമായി പുതിയ പ്രഖ്യാപനത്തെ യോജിപ്പിക്കുന്നു. എമിറേറ്റില്‍ പൊതു സ്വകാര്യ മേഖലകളില്‍ കുടുംബക്ഷേമത്തിനായുള്ള ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ശിശു കുടുംബ സൗഹൃദ അക്രഡിറ്റേഷന്‍ പദ്ധതി കൂടുതല്‍ വികസിപ്പിച്ചിരുന്നു. ഷാര്‍ജയിലുടനീളം മാതൃ ശിശു സൗഹൃദ ആരോഗ്യ സൗകര്യങ്ങള്‍, കുടുംബ കേന്ദ്രീകൃത നഗരാസൂത്രണവും മികച്ച രക്ഷാകര്‍തൃ തൊഴില്‍ നയങ്ങളും ഷാര്ജ നടപ്പാക്കിയിരുന്നു. 2015 ല്‍ യുണിസെഫും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ആദ്യത്തെ ശിശു സൗഹൃദ നഗരവും കൂടിയാണ് ഷാര്‍ജ. 2018 ല്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമായ എമിറേറ്റ് ആയും ഷാര്‍ജയെ തിരഞ്ഞെടുത്തിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിധി ഡിസം 8 ന്

0

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്. എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി വരുന്നത്. 2018 മാര്‍ച്ചിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. പള്‍സര്‍ സുനി ഉള്‍പ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2017 നവംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി സിംഗിള്‍ ബെഞ്ച് തള്ളി. കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകാന്‍ നാലര വര്‍ഷമെടുത്തിരുന്നു.

കടം എഴുതിതള്ളല്‍ – 7.3 കോടി ദിര്‍ഹം അനുവദിച്ചു

0


ഷാര്‍ജയില്‍ പൗരന്‍മാരുടെ കടം എഴുതിതള്ളാന്‍ 7.3 കോടി ദിര്‍ഹം അനുവദിച്ചു. ഷാര്‍ജ ഭരണാധികാരിയാണ് പണം അനുവദിച്ചത്.

2014 ല്‍ ആരംഭിച്ച ഷാര്‍ജ ഡെറ്റ് സെറ്റില്‍മെന്റ് പദ്ധതിയുടെ ഭാഗമായാണ് പണം അനുവദിച്ചത്. യഥാര്‍ത്ഥ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്‍മാരെ സഹായിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 29 ആമത് ബാച്ചിനായാണ് 7.3 കോടി ദിര്‍ഹം കമ്മിറ്റി അനുവദിച്ചത്. ഷാര്‍ജ ഭരണാധഇകാരി ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചത്. 143 കേസുകള്‍ പരിഹരിക്കുന്നതിനായി ഈ തുക വിനിയോഗിക്കും. പദ്ധതിയിലൂടെ ഇതുവരെ 1.35 ശതകോടി ദിര്‍ഹം ചിലവിട്ടതായി സമിതി ചെയര്‍മാന്‍ അറിയിച്ചു. 2791 പേരാണ് ഇതുവരെയുള്ള ഗുണഭോക്താക്കള്‍.

ലക്ഷ്മി മിത്തല്‍ – ലണ്ടന്‍ വിട്ട് ദുബൈയിലേക്ക് ?

0


ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ ദുബൈയില്‍ സ്ഥിരതാമസത്തിനൊരുങ്ങുന്നു. ലണ്ടനിലെ പുതിയ നികുതി പരിഷ്‌ക്കരണത്തെ തുടര്‍ന്നാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍സ്ലര്‍ മിത്തല്‍ സ്റ്റീല്‍ ഉടമയായ ലക്ഷ്മി മിത്തല്‍ യുകെ വിട്ട് ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെയിലെ ലേബര്‍ സര്‍ക്കാരിന്റെ പുതിയ നികുതി നയം മാറ്റമാണ് യുകെയിലെ ഏറ്റവും വലിയ 8 ആമത്തെ പണക്കാരനായ ലക്ഷ്മി മിത്തലിനെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ നേരത്തെയുള്ള ലക്ഷ്വറി അപ്പാര്‍്ട്ട്‌മെന്റിന് പുറമെ നെയ്യ ദ്വീപില്‍ പുതിയ പ്രോപര്‍ട്ടി വാങ്ങിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. 1995 ലാണ് മിത്തല്‍ ഫാമിലി ലണ്ടനിലേക്ക് കുടിയേറിയത്. അവിടെ നിരവധി മാന്‍ഷനുകളും കൊട്ടാരങ്ങളും വാങ്ങിയ മിത്തലിന് ലേബര്‍ സര്‍ക്കാരിന്റെ മാന്‍ഷന്‍ ടാക്‌സും സമ്പന്നരായ വ്യക്തികള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുമുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായിരുന്നു. ിടോതെയാണ് ദുബൈയിലേക്ക് മാറുന്നിന്് സംബന്ധിച്ച് മിത്തല്‍ തീരുമാനിച്ചത്.

ക്യു സി ബി- മാബൈല്‍ ആപ്പ് പുറത്തിറക്കി

0


ഉപയോക്താക്കള്‍ക്ക് ഡാറ്റ, റിപ്പോര്‍ട്ടുകള്‍, അപ്ഡേറ്റുകള്‍ എന്നിവ തല്‍ക്ഷണമായും കാര്യക്ഷമമായും ആക്സസ് ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക പുരോഗതിക്കും സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ആവശ്യകതകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും ക്യുസിബിയുടെ സംരംഭം ലക്ഷ്യമിടുന്നു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഞായറാഴ്ചയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഉപയോക്താക്കള്‍ക്ക് ഡാറ്റ, റിപ്പോര്‍ട്ടുകള്‍, അടക്കം എല്ലാ അപ്ഡേറ്റുകളും തല്‍ക്ഷണം കാര്യക്ഷമമായി ആക്സസ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക മേഖലയിലെ സാങ്കേതിക പുരോഗതിക്കും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ആവശ്യകതകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. വിജ്ഞാനാധിഷ്ഠിത ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നെ പിന്തുണയ്ക്കുന്ന മൂന്നാം ധനകാര്യ മേഖല തന്ത്രവുമായി ഈ ലോഞ്ച് യോജിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, എളുപ്പത്തില്‍ ബ്രൗസുചെയ്യാനും തിരയാനും അനുവദിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ ആണ് ഇതിന്റേത്്. ആപ്പ് സ്റ്റോര്‍ വഴി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി

0

ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.2026 മുതല്‍ 2028 വരെ മൂന്ന് വര്‍ഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യണ്‍ ദിര്‍ഹമും മൊത്തം വരുമാനം 329.2 ബില്യണ്‍ ദിര്‍ഹമുമാണ്.2026ലെ ദുബൈ ബജറ്റിന് മാത്രമായി, ആകെ ചെലവ് 99.5 ബില്യണ്‍ ദിര്‍ഹവും മൊത്തം വരുമാനം 107.7 ബില്യണ്‍ ദിര്‍ഹമുമാണ്. 5 ബില്യണ്‍ ദിര്‍ഹമിന്റെ പൊതു കരുതല്‍ ധനവും ഇതില്‍ ഉള്‍പ്പെടുന്നു.2026ലെ ബജറ്റിലെ ചെലവുകള്‍ വിവിധ മേഖലകള്‍ക്കായി വിഭജിച്ചിരിക്കുന്നു.48%അടിസ്ഥാന സൗകര്യ വികസന, നിര്‍മ്മാണ പദ്ധതികള്‍ക്കും 28 %സാമൂഹിക വികസന മേഖലയ്ക്കും ,18% സുരക്ഷാ നീതിന്യായ മേഖലയ്ക്കും , 6% സര്‍ക്കാര്‍ വികസന മേഖലയ്ക്കും വേണ്ടിയുള്ളതാണ്. അടുത്ത ദശകത്തിനുള്ളില്‍ ദുബൈയുടെ ജിഡിപി ഇരട്ടിയാക്കുക, ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ദുബൈയെ സ്ഥാപിക്കുക എന്നിവയുള്‍പ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.ദുബൈയുടെ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും സന്തുലിതമാക്കാനും ബജറ്റ് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക

0

രണ്ടാം ടെസ്റ്റിലെ ആദ്യ ഇിങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല തീര്‍ത്ത് ദക്ഷിണാഫ്രിക്ക . 489 റണ്‍സാണ് ആദ്യ ഇിംഗ്‌സില്‍ ദക്ഷിണ്ഫ്രിക്ക അടിച്ചു കൂട്ടിയത്. സെനുരന്‍ മുത്തുസാമിയുടെ സെഞ്ച്വറിയും മാര്‍കോ യാന്‍സണ്‍ നേടിയ 93 റണ്‍സുമാണ് സന്ദര്‍ശകരെ മികച്ച സ്‌കോറില്‍ എത്തിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 9 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

247 ന് 6 എ നിലയിലാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചത്. ആറാം വിക്കറ്റില്‍ സെനുരന്‍ മുത്തുസാമിയും വെരെയിനും ചേര്‍ന്ന് 88 റണ്‍സ് കൂട്ടിചേര്‍ത്തു. 120-ാം ഓവറില്‍ ജഡേജയുടെ പന്തില്‍ വെരെയിന്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 334 ല്‍ എത്തി. പിന്നാലെ വന്ന മാര്‍കോ യന്‍സാനുമൊത്ത് ബാറ്റിംഗ് തുടര്‍ന്ന മുത്തുസാമി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 139 ഓവറില്‍ സിറാജിന്റെ പന്തിന്‍ മുത്തുസാമി പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 400 കടന്നിരുന്നു. പിന്നാലെ വന്ന ഹര്‍മാര്‍ അഞ്ചു റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. മറുഭാഗത്ത് ബാറ്റിംഗ് തുടര്‍ന്ന യാന്‍സണ് വെറും ഏഴു റണ്ണിനാണ് സെഞ്ച്വറി നഷ്ടമായത്. 93 റണ്‍സില്‍ നില്‍ക്കേ കുല്‍ദീപ് യാദവാണ് യാന്‍സനേ പുറത്താക്കിയത്. ആദ്യ ഇിങ്‌സില്‍ ദക്ഷിണാഫ്രിക നേടിയത് 489 റണ്‍സിന്റെ ഗംഭീര ടോട്ടല്‍. രണ്ടാം ഇിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആറ് ഓവറില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ഇന്ത്യക്കായി ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് നാലും ബുംറ സിറാജ് എിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ദുബായ് റണ്‍ 2025: ഷെയ്ഖ് സായിദ് റോഡില്‍ ഒത്തുകൂടിയത് 300,000-ത്തിലധികം അത്ലറ്റുകള്‍

0

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബൈ റണ്‍ 2025 വിജയകരമായി പൂര്‍ത്തിയായി. രാവിലെ 6.30ന് ആരംഭിച്ച ഓട്ടത്തില്‍ പതിനായിരങ്ങള്‍ അണിനിരപ്പോള്‍ ഷെയ്ഖ് സായിദ് റോഡ് നീലക്കടലായി. ഞായറാഴ്ച പുലര്‍ച്ചെ 5 മണി മുതല്‍ ത െദുബൈ റണ്ണില്‍ പങ്കെടുക്കുവര്‍ ഒത്തുകൂടി. അതിശയിപ്പിക്കു ആകാശ പ്രകടനങ്ങളോടെയാണ് ഓ’ക്കാര്‍ സ്വാഗതം ചെയ്യപ്പെ’ത്. മിു ലൈറ്റുകളുടെ അത്ഭുതകരമായ പ്രദര്‍ശനം ജനക്കൂ’ത്തില്‍ ആവേശം ഇര’ിയാക്കി. പൈറോടെക്‌നിക് ഷോയോടെയാണ് പരിപാടിക്ക് തുടക്കമായത്… അതോടെ എല്ലാത്തവണത്തേയും പോലെ ഷെയ്ഖ് സായിദ് റോഡ് ലോകത്തിലെ ഏറ്റവും വലിയ ഓ’പ്പാതയായി . രണ്ടു റൂട്ടുകളായിരുു ദുബൈ റണ്ണിനായി ക്രമീകരിച്ചിരുത്. ഫ്യൂച്ചര്‍ മ്യൂസിയത്തിന് സമീപത്തുനിന്നും ആരംഭിച്ച് ഡിഐഎഫ്സിയിലെ ദി ഗേറ്റ് ബില്‍ഡിംഗില്‍ അവസാനിക്കുന്നതാണ് 10 കിലോ മീറ്ററിന്റെ ഒരു റൂട്ട്. മറ്റൊന്ന് ഇതേ സ്ഥലത്ത് നിന്ന് ആരംഭിച്ച് ദുബൈ മാളിനും ബുര്‍ജ് ഖലീഫയ്ക്കും സമീപമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡില്‍ അവസാനിക്കുന്ന 5 കിലോമീറ്ററിന്റെ റൂട്ട്. ദുബൈ റണ്‍ നട പാതകളില്‍ പാരാച്യൂട്ടുകളില്‍ ചില സാഹസികര്‍ യുഎഇ ദേശീയ പതാകയേന്തി പറന്നു. ഓട്ടത്തില്‍ പങ്കെടുത്ത ചിലരും യുഎഇ പതാകകള്‍ കൈയിലേന്തിയിരുന്നു. ഒടുവില്‍ 10.19 ഓടെ ഷെയ്ഖ് സായിദ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. 30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി സമയം കണ്ടെത്താന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന നഗരവ്യാപക സംരംഭത്തിന്റെ ഭാഗമായാണ് ഈ ദുബൈ റണ്‍ സംഘടിപ്പിക്കപ്പെടുത്. ദുബൈ റണ്ണിന്റെ ഏഴാമത് എഡിഷനാണ് ഈ വര്‍ഷം നടന്നത്.

യുഎഇ ദേശീയ ബഹിരാകാശ വ്യവസായ പരിപാടി ആരംഭിച്ചു

0


ബഹിരാകാശ മേഖലയിലെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ, അന്തര്‍ദേശീയ കമ്പനികളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ ബഹിരാകാശ വ്യവസായ പരിപാടി യുഎഇ ആരംഭിച്ചു.


2031 ആകുമ്പോഴേക്കും യുഎഇയെ ലോകത്തിലെ ഏറ്റവും മികച്ച 10 ബഹിരാകാശ സമ്പദ്വ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം സ്പേസ് കൗണ്‍സിലിന്റെ രണ്ടാമത്തെ യോഗത്തിലാണ് പുതിയ നയപരിപാടി പ്രഖ്യാപിച്ചത്. വളര്‍ന്നുവരുന്നതും നിലവിലുള്ളതുമായ ബഹിരാകാശ കമ്പനികളെ ആകര്‍ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള സംരംഭങ്ങളുടെയും നയങ്ങളുടെയും സമഗ്രമായ ഒരു പാക്കേജ് ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു. നിക്ഷേപം വര്‍ദ്ധിപ്പിക്കുക, വിപണി പ്രവേശനം വര്‍ദ്ധിപ്പിക്കുക, മേഖലകളിലുടനീളം വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശ സ്ഥാപനങ്ങളുടെയും യുഎഇയുടെ ബഹിരാകാശ കയറ്റുമതിയുടെയും എണ്ണം ഇരട്ടിയാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ മൂല്യം 60% വര്‍ദ്ധിപ്പിക്കാനും അതിന്റെ മൊത്തത്തിലുള്ള വരുമാനം ഇരട്ടിയാക്കാനും 2031 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ച പത്ത് ബഹിരാകാശ സമ്പദ്വ്യവസ്ഥകളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. മൂന്ന് പ്രധാന ലക്ഷ്യങ്ങളെ ചുറ്റിപ്പറ്റി നിര്‍മ്മിച്ച ബഹിരാകാശ മേഖലയ്ക്കുള്ള പുതിയ തന്ത്രപരമായ സമീപനം യോഗത്തില്‍ ഷെയ്ഖ് ഹംദാന്‍ അവലോകനം ചെയ്തു: ഏറ്റവും ചടുലവും നിക്ഷേപ സൗഹൃദവുമായ ബഹിരാകാശ ആവാസവ്യവസ്ഥയുള്ള ഒരു കേന്ദ്രമായി യുഎഇയെ വളര്‍ത്തുക, ബഹിരാകാശ പങ്കാളിത്തത്തിലും വിപണി പ്രവേശനത്തിലും രാജ്യത്തെ ആഗോള നേതാവാക്കി മാറ്റുക, രാജ്യത്തിന് ലോകോത്തര ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് അവ.

ഐബിപിസി ശില്‍പശാല സംഘടിപ്പിച്ചു

0

ഷാര്‍ജയിലെ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ നിയമ സ്ഥാപനമായ അല്‍ തമീമി ആന്റ് കമ്പനിയുമായി സഹകരിച്ച്, കുടുംബ അടിത്തറകള്‍, പിന്തുടര്‍ച്ച ആസൂത്രണം, കോര്‍പ്പറേറ്റ് ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ശില്‍പശാല സംഘടിപ്പിച്ചു. കുടുംബ അടിത്തറകള്‍ക്കായുള്ള സജ്ജീകരണവും നടപടിക്രമങ്ങളും, പിന്തുടര്‍ച്ച ആസൂത്രണവും നികുതി ഒപ്റ്റിമൈസേഷന്‍ തന്ത്രങ്ങളും, ചാര്‍ട്ടറുകളുടെയും ഉപനിയമങ്ങളുടെയും വികസനം എന്നി വിഷയങ്ങളില്‍ അല്‍ തമീമി ആന്റ് കമ്പനിയിലെ അലി ബച്റൗച്ച്, നോഫ് അല്‍ ഖഫാജി, നവാല്‍ അബ്ദുല്‍ഹാദി എന്നി നിയമ വിദഗ്ധര്‍ സംസാരിച്ചു. ദീര്‍ഘകാല തുടര്‍ച്ചയെയും സുസ്ഥിര ഭരണത്തെയും പിന്തുണയ്ക്കുന്ന പ്രതിരോധശേഷിയുള്ള ഘടനകള്‍ കുടുംബങ്ങള്‍ക്ക് എങ്ങനെ നിര്‍മ്മിക്കാനാകുമെന്നതിനെക്കുറിച്ച് ആഴത്തിലുള്ള വൈദഗ്ദ്ധ്യം വാഗ്ദാനം ചെയ്ത അലി ബച്റൗച്ച്, നോഫ് അല്‍ ഖഫാജി, നവാല്‍ അബ്ദുല്‍ഹാദി എന്നിവര്‍ സംസാരിച്ചു.
‘ഷാര്‍ജയില്‍, ദീര്‍ഘകാല വിജയത്തിന് കരുത്ത് പകരുന്ന അറിവ് നല്‍കി ബിസിനസ്സ് സമൂഹത്തെ പിന്തുണയ്ക്കുക എന്നതാണ് ഐബിപിസി യുടെ ദൗത്യമെന്നും കുടുംബ സംരംഭങ്ങളാണ് തങ്ങളുടെ മേഖലയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്, തലമുറകളിലൂടെ സമ്പത്ത് സംരക്ഷിക്കുന്നതിന് ശക്തമായ ഭരണവും പിന്തുടര്‍ച്ച ചട്ടക്കൂടുകളും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അല്‍ തമീമി & കമ്പനിയുമായുള്ള സഹകരണം സങ്കീര്‍ണ്ണമായ നിയമ ഘടനകളെക്കുറിച്ച് വ്യക്തത നേടാനും അവരുടെ ഭാവിയെ ശക്തിപ്പെടുത്തുന്ന മികച്ച രീതികള്‍ സ്വീകരിക്കാനും അംഗങ്ങളെ പ്രാപ്തരാക്കുന്നു എന്നും സെഷനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഐബിപിസി ഷാര്‍ജ ചെയര്‍മാന്‍ ലാലു സാമുവല്‍ പറഞ്ഞു.