Wednesday, May 6, 2026
Home Blog Page 3

രൂപക്ക് റെക്കോഡ് ഇടിവ് ; ഒരു ദിര്‍ഹത്തിന് 25 രൂപ 20 പൈസ

0

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഒരു ദിര്‍ഹത്തിന് 25 രൂപ 20 പൈസ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നതോടെയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ച നേരിട്ടത്.

നിലവില്‍ ഡോളറിനെതിരെ 92.54 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം കുറഞ്ഞത്. ക്രൂഡ് വില ബാരലിന് 100 ഡോളര്‍ പിന്നിട്ടത് രൂപക്ക് ഭീഷണിയായി. ഇതോടെ ദിര്‍ഹമിന് 25.20 രൂപ വരെയായി. രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാല്‍ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇനിയും ഉയരും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി വിനിമയനിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ മാറ്റങ്ങളും യു.എസിന്റെ താരിഫ് ചുമത്തല്‍ അടക്കമുള്ള നടപടികളും രൂപയുടെ മൂല്യത്തെ ബാധിച്ചതോടെ ഇടക്കാലത്ത് വീണ്ടും നിരക്ക് ഉയര്‍ന്നു. ഫെബ്രുവരി 28ന് മേഖലയില്‍ സംഘര്‍ഷം രൂപപ്പെടുന്നതിന് മുമ്പ് ബാരലിന് 70 ഡോളര്‍ ആയിരുന്ന എണ്ണവില 100 ഡോളര്‍ കടന്നിട്ടുണ്ട്. ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ കറന്‍സിക്ക് കനത്ത സമ്മര്‍ദം നേരിടേണ്ടിവരും. ഇതാണ് മൂല്യത്തെ ബാധിക്കുന്നത്. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം ആഗോള ധനകാര്യ വിപണികളില്‍ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായ ഘടകമാണ്. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളിലെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വ്വീസുകള്‍ കുറച്ചു

0

യുഎഇ വിമാനത്താവള അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഇന്നത്തെ താല്‍ക്കാലിക സര്‍വീസുകള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

ഡല്‍ഹി ദുബായ് റൂട്ടില്‍ ഒരു റിട്ടേണ്‍ ഫ്‌ലൈറ്റ് മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു, അതേസമയം ദുബായിലേക്കുള്ള അഞ്ച് സര്‍വീസുകളില്‍ നാലെണ്ണവും റദ്ദാക്കിയിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആറ് ദുബായ് വിമാന സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കി, ഡല്‍ഹിദുബായ് റിട്ടേണ്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റുകയോ, മുഴുവന്‍ തുകയും തിരികെ ലഭിക്കുന്ന റീഫണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. ഈ അപ്രതീക്ഷിത തടസ്സങ്ങള്‍ യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓഫിസുമായി ബന്ധപ്പെടുക.

ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ്ടു പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി

0

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കി. നേരത്തെ നീട്ടിവെച്ച പരീക്ഷകളടക്കമാണ് റദ്ദാക്കിയത്. ഫലപ്രഖ്യാപനം എങ്ങനെ വേണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.

ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് പരീക്ഷകള്‍ റദ്ദാക്കിയതായി അറിയിച്ചത്. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഒപ്പം ഇതുവരെ നീട്ടിവെച്ച പരീക്ഷകളും റദ്ദാക്കി. മേഖലയിലെ സംഘര്‍ഷ സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുകള്‍, വിദ്യാര്‍ഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താണ് ഇത്തരം സാഹചര്യങ്ങളില്‍ ഫലം നിര്‍ണയിക്കാന്‍ സാധ്യത. യു.എ.ഇയില്‍ നടക്കേണ്ട സി.ഐ.എസ്.സി.ഇ 10, 12 പരീക്ഷകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മാര്‍ച്ച് 2ല്‍ മുതല്‍ ഏപ്രില്‍ ആറുവരെ മാറ്റിയ പരീക്ഷകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.


ഇറാന്‍ യുദ്ധം പതിനാറാം ദിവസത്തിലേക്ക്

ഇന്നലെ രാത്രിയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ തുടര്‍ന്നു. യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളെല്ലാം ഇറാന്റെ ആക്രമണത്തെ ശക്തമായി തന്നെ പ്രതിരോധിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വിവിധ രാജ്യങ്ങള് തങ്ങളുടെ പൗര•ാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകാന്‍ തുടങ്ങി.
യുദ്ധത്തിന്റെ പതിനാറാം ദിവസവും അയല്‍രാജ്യങ്ങളായ ജിസിസി രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നിരവധി മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍ അയച്ചത്. സൗദി, കുവൈത്ത്, യുഎഇ, ജോര്‍ദാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇറാന്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇറാന്റെ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ കാര്യക്ഷമമായി തന്നെ പ്രതിരോധിച്ചു. അബുദബിയിലെ റുവൈസിലെ എണ്ണകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയില്‍ ഡ്രണ്‍ അവശിഷ്ടങ്ങള്‍ വീണ് തീപ്പിടുത്തമുണ്ടായി. ദുബൈ മറീന, അല്‍ സുഫൗ എന്നിവിടങ്ങളിലും മിസൈലുകളെ വിജയകരമായി യുഎഇ എയര്‍ ഡിഫന്‍സ് പ്രതിരോധിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അടുത്തമാസം നടക്കേണ്ടിയിരുന്ന ബഹ്‌റൈന്‍, സൗദി അറേബ്യ സര്‍ക്യൂട്ടുകളിലെ ഫോര്‍മുല വണ്‍ കാര്‍ റേസ് റദ്ദാക്കി.

പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ

പ്രവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡ് നല്‍കാന്‍ യുഎഇ. 2026 കുടുംബ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇ കുടുംബക്ഷേമ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫസ വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷ നല്‍കാം.

യുഎഇയില്‍ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമാകാനാകും. ഒരു കുഞ്ഞെങ്കിലുമുള്ള പ്രവാസി കുടുംബങ്ങള്‍ക്കാണ് കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുക. ഈ വര്‍ഷം യുഎഇ കുടുംബവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വര്‍ഷം മുഴുവന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ ഫസ മെമ്പര്‍ഷിപ്പ് കാര്‍ഡുണ്ടെങ്കില്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. രാജ്യത്തിനകത്തും പുറത്തുമുള്ള 34,000 റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ ഫസ കാര്‍ഡ് സ്വീകരിക്കും. ഫസ സ്റ്റോറിലൂടെ 28,000 ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ വിലക്കുറവില്‍ ലഭ്യമാകും. ലോകത്താകമാനമുള്ള അഞ്ച് ലക്ഷത്തോളം ഹോട്ടലുകളില്‍ കാര്‍ഡിന്റെ പ്രയോജനം ലഭിക്കും. എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ 70 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. www.faza.ae എന്ന വെബ്‌സൈറ്റിലൂടെ കാര്‍ഡിന് അപേക്ഷിക്കാനാകും. ജീവിക്കാനും ജോലി ചെയ്യാനുമായി യുഎഇ തെരഞ്ഞെടുത്തവരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

കരുതല്‍ ശേഖരം സുരക്ഷിതം; ആശങ്ക വേണ്ടെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

0

ഖത്തറിലെ കരുതല്‍ ശേഖരം പൂര്‍ണ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉറപ്പാക്കിയതായും ആഭ്യന്തരമന്ത്രാലയം.. അടുത്ത പതിനെട്ട് മാസത്തേയ്ക്ക് ആവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ രാജ്യത്തുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഭക്ഷ്യ, ജല, ആരോഗ്യ മേഖലകളില്‍ ആവശ്യമായ കരുതല്‍ ശേഖരം ഉണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി. ഖത്തര്‍ വാര്‍ത്താ ഏജന്‍സി വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 18 മാസത്തേക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും ഭക്ഷ്യ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാന്‍ പുതിയ വിതരണ മാര്‍ഗങ്ങള്‍ തുറന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജല ലഭ്യതയുടെ കാര്യത്തില്‍ സ്ഥിതി വളരെ ആശ്വാസകരമാണ്. മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളിലൂടെ ഏകദേശം നാല് മാസത്തേക്ക് ആവശ്യമായ തന്ത്രപ്രധാനമായ ജല കരുതല്‍ ശേഖരം ഖത്തര്‍ ഒരുക്കിക്കഴിഞ്ഞു. ദേശീയ ജല സുരക്ഷാ പദ്ധതികളുടെ ഭാഗമായി ഇതിന്റെ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആരോഗ്യ മേഖലയിലെ സജ്ജീകരണംരാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരാന്‍ ആരോഗ്യ മേഖല പൂര്‍ണസജ്ജമാണെന്നും മന്ത്രി അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആവശ്യമായ അവശ്യ മരുന്നുകളും, 12 മാസത്തേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികളും നിലവില്‍ കരുതല്‍ ശേഖരത്തിലുണ്ട്. അതിനാല്‍ ആരോഗ്യ സേവനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇന്ധന വില വര്‍ദ്ധന ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ

0

ഇന്ധനവില വര്‍ദ്ധനയുടെ പിന്നാലെ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ. ഓരോ ടിക്കറ്റിനും മിഡില്‍ ഈസ്റ്റിലേയ്ക്ക് 900 രൂപ അധികം നല്‍കണം. നിരക്ക് വര്‍ദ്ധന ഇന്ന് പ്രാബല്യത്തില്‍ വന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളിലെ ടിക്കറ്റിന് ഇന്ധനസര്‍ച്ചാര്‍ജ്ജ് ഏര്‍പ്പെടുത്തുകയാണ് ഇന്‍ഡിഗോയും. ജിസിസി രാജ്യങ്ങളിലേയ്ക്ക് 900 രൂപയാണ് ഓരോ ടിക്കറ്റിനും അധികമായി ഈടാക്കുകയെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ആഭ്യന്തരസര്‍വ്വീസുകള്‍ക്ക് 425 രൂപയാണ് ഇന്ധനവിലയായി നല്‍കേണ്ടിവരിക. ചൈനയിലേയ്ക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും 1800 രൂപയാണ് അധികം നല്‍കേണ്ടിവരിക. 2300 രൂപയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഈടാക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഇന്‍ഡിഗോ അറിയിച്ചു. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്ക് വര്‍ദ്ധന ഉണ്ടാവുക. നേരത്തെ ഇന്ധന വിലയിലെ വര്‍ദ്ധന ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍ചാര്‍ജ് കൂട്ടിയിരുന്നു. യു.എ.ഇ ഉള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന് ഏകദേശം 36.70 ഫില്‍സാണ് അധികം ഈടാക്കുന്നത്.

യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

0

ഇറാന്‍ നടത്തുന്ന ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് ജിസിസി രാജ്യങ്ങള്‍. യു.എ.ഇക്ക് നേരെ ഇന്നും ആക്രമണ ശ്രമുണ്ടായി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഫുജൈറയിലെ ഓയില്‍ ഇന്ഡസ്ട്രി സോണില്‍ തീപിടുത്തമുണ്ടായി. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് യുഎഇയ്ക്ക് നേരെയത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും സായുധസേന തകര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും വലിയ തോതില്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍. എങ്കിലും കനത്ത ജാഗ്രതയിലാണ് ജിസിസി രാജ്യങ്ങള്‍.യു.എ.ഇക്ക് നേരെ ഇന്നുണ്ടായ ആക്രമണ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സായുധനസേനയ്ക്ക് കഴിഞ്ഞു. ഇന്ന് യുഎയ്ക്ക് നേരെ എത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളുമാണ് സായുധസേന തകര്‍ത്തത്. ഇതുവരെ രാജ്യത്തേയ്ക്ക് എത്തിയ 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലും 1600 ഡ്രോണുകളുമായി സേന പ്രതിരോധിച്ചത്. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഫുജൈറയിലെ ഓയില്‍ ഇന്ഡസ്ട്രി സോണില്‍ തീപിടുത്തമുണ്ടായി. ആര്‍ക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. ദുബായില്‍ ഇന്ന് രാവിലെ പ്രതിരോധസേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഒരു കെട്ടിടത്തില്‍ പതിച്ചു..എന്നാല്‍ തീപിടുത്തമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഖത്തറില്‍ വിവിധ ഇടങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു..ബഹ്‌റൈനിലും പുലര്‍ച്ചെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കി.. അഅതേസമയം പശ്ചിമേഷ്യയിലേയ്ക്ക് യുഎസ് കൂടുതല്‍ സൈനികരെ അയച്ചു. ജപ്പാനിലെ ഒകിനാവയിലെ താവളത്തില്‍നിന്ന് 2500 മറീനുകളാണ് പുറപ്പെട്ടത്. ഹോര്‍മുസ് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഖാര്‍ഗ് ദ്വീപിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേസമയം യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പുണ്യമാസത്തിലെ യുദ്ധം ഹൃദയഭേദകമാണെന്നും ഗുട്ടറസ് വ്യക്തമാക്കി.


വ്യാജപ്രചാരണം: യുഎഇയില്‍ കൂടുതല്‍ ആളുകള്‍ പിടിയില്‍

0

സുരക്ഷാ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത 45 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.അതേ സമയം എഐ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 10 പേര്‍ക്ക് എതിരെയും കേസ്.വിവിധ രാജ്യക്കാരായ ഇവരെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്തതിനാണ് പിടികൂടിയത്.

സംഭവസ്ഥലങ്ങളിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുകയും അവ തെറ്റിദ്ധാരണാജനകമായ അടിക്കുറിപ്പുകളോടെ പങ്കുവയ്ക്കുകയും ചെയ്തതായാണ് അബുദാബി പൊലീസ് അറിയിച്ചു.അതേ സമയം എഐ ഉപയോഗിച്ച് ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 10 പേര്‍ക്ക് എതിരെയും കര്‍ശന നടപടി എടുത്ത് പബ്ലിക് പ്രോസിക്യുഷന്‍.ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനമധ്യത്തില്‍ പരിഭ്രാന്തി പരത്താനും ഊഹാപോഹങ്ങള്‍ പടരാനും കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ ആവശ്യമായ നിയമഭരണപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യസുരക്ഷയെയും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അറിയിച്ചു.

ദുബൈ മുന്‍സിപാലിറ്റിക്ക് മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള അന്തര്‍ദേശിയ അംഗീകാരം.

0


ദുബായ് മുനിസിപ്പാലിറ്റിക്ക് നൂതനാശയങ്ങളിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള അന്തര്‍ദേശിയ അംഗീകാരം. ആഗോള നവീകരണ കേന്ദ്രമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒരു പുതിയ നാഴികക്കല്ലായി മാറി പുരസ്‌ക്കാരനേട്ടം.

ഗ്ലോബല്‍ ഇന്നൊവേഷന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഏറ്റവും ഉയര്‍ന്ന ലെവല്‍ നാല് കാറ്റഗറിയില്‍ ദുബൈ മുന്‍സിപാലിറ്റിക്ക് അവാര്‍ഡ് നല്‍കിയത്. ഈ നേട്ടത്തോടെ, ഈ നൂതന തലം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി ദുബായ് മുനിസിപ്പാലിറ്റി മാറി. ഗവണ്‍മെന്റ് ഇന്നൊവേഷന്‍ മാനേജ്‌മെന്റില്‍ മുന്‍നിര ആഗോള രീതികള്‍ സ്വീകരിക്കുന്നതും മുനിസിപ്പല്‍ ജോലിയുടെ ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്നതുമായ സമഗ്രവും സുസ്ഥിരവുമായ ഒരു ഇന്നൊവേഷന്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ദുബായ് മുനിസിപ്പാലിറ്റി കൈവരിച്ച ഗണ്യമായ പുരോഗതിയെ ഈ അന്താരാഷ്ട്ര അംഗീകാരം പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപത്തിനുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബായിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇവ സഹായിച്ചു. മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കിയ നിരവധി മുന്‍നിര സംരംഭങ്ങളുടെയും നൂതനാശയങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഗോള വിലയിരുത്തല്‍ നടത്തിയത്. ശക്തമായ ഭരണ ചട്ടക്കൂടുകള്‍, നവീകരണത്തിന് പ്രാപ്തമാക്കുന്ന ഒരു നിയന്ത്രിത അന്തരീക്ഷത്തിന്റെ വികസനം, സുസ്ഥിരത എന്നിവയും അനുകലഘടകങ്ങളായി. പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും, സ്വകാര്യ മേഖലയുമായി ഫലപ്രദമായ ഒരു നവീകരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെയും ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനപരമായ വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന സ്മാര്‍ട്ട് പരിഹാരങ്ങളും നൂതന ബിസിനസ് മോഡലുകളും സൃഷ്ടിക്കുന്നതിനായി മുനിസിപ്പാലിറ്റി ഹാക്കത്തോണുകളും ഇന്നൊവേഷന്‍ ലാബുകളും നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനും ജീവനക്കാരെ നൂതനമായ നവീകരണ കഴിവുകളാല്‍ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സര്‍ട്ടിഫിക്കേഷനുകളും പരിശീലന പരിപാടികളും ഇത് അവതരിപ്പിച്ചിട്ടുണ്ട്.