ഹോര്‍മൂസ് കടലിടുക്കിലെ ഇറാന്റെ കൈകടത്തലില്‍ നിലപാട് ശക്തമാക്കി യുഎഇ. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഹോര്‍മൂസിലെ ഏതൊരു തടസവും ലോകത്തിന് തന്നെ ഭീഷണിയാകുമെന്നും അത് അനുവദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടി മേഖലയിലെ മാത്രം ആശങ്കയല്ലെന്നും മറിച്ച് ആഗോള സാമ്പത്തിക ഭീഷണിയാണെന്നും ആവര്‍ത്തിക്കുയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍. ലോകത്തെയാകെ ബാധിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ധമാണിതെന്നും മന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും ഇറാന്റേതല്ലെന്നും സുല്‍ത്താന്‍ അല്‍ ജാബര്‍ എക്‌സില്‍ കുറിച്ചു. ഹോര്‍മൂസിലുണ്ടാകുന്ന ഓരോ നിയന്ത്രണവും ലോകത്തിന് താങ്ങാനാകില്ലെന്നും അത് അനുവദിക്കരുതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28 മുതല്‍ കുറഞ്ഞത് 22 കപ്പലുകളെയെങ്കിലും ലക്ഷ്യമിട്ടിട്ടുണഅടെന്നും 10 കപ്പല്‍ ജീവനക്കാര്‍ മരണമടഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 20000 ത്തോളം നാവികരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ധനവിലയ്ക്ക് പുറമെ ഭക്ഷ്യവില വര്‍ദ്ധന, വിമാന ടിക്കറ്റ് നിരക്ക്,, മരുന്ന് വില വര്‍ദ്ധന എന്നിങ്ങനെ ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഏകദേശം 400 എണ്ണ ടാങ്കറുകള്‍ അടക്കം 800 വാണിജ്യ കപ്പലുകളാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെയാണ് താളംതെറ്റിച്ചിരിക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ വ്യക്തമാകകി.
കൂടിക്കാഴ്ച നടത്തി നേതാക്കള്‍ ,കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍
വെല്ലുവിളികള്‍ക്കിടയിലും രാജ്യം കാത്തുസൂക്ഷിക്കുന്ന കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസ്താവന. ഏത് പ്രതിസന്ധിയെയും നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ സജ്ജമാണെന്നും ഭരണ നേതൃത്വം ആവര്‍ത്തിച്ചു.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യുഎഇയ്ക്ക് നേരെ നടന്ന ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യുഎഇ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും പുലര്‍ത്തിയ അസാമാന്യ ജാഗ്രതയെ ഭരണാധികാരികള്‍ പ്രശംസിച്ചു. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കുന്നതിനൊപ്പം സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സൈനിക-സിവില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ നിസ്തുലമാണെന്ന് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ശക്തമായ സ്ഥാപനങ്ങളും കെട്ടുറപ്പുള്ള സമൂഹവുമാണ് യുഎഇയുടെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം കാട്ടിയ സഹിഷ്ണുതയും പോരാട്ടവീര്യവും ലോകത്തിന് മാതൃകയാണ്. ജനങ്ങളുടെ ഐക്യമാണ് നാടിന്റെ കരുത്ത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള രാജ്യത്തിന്റെ ശേഷി വരും ദിവസങ്ങളിലും കാത്തുസൂക്ഷിക്കുമെന്നും ഐക്യത്തോടെയുള്ള ഈ മുന്നേറ്റം തുടരുമെന്നും ഭരണാധികാരികള്‍ ഉറപ്പുനല്‍കി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് ഉപഭരണാധികാരികളും ഉപപ്രധാനമന്ത്രിമാരുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങി നിരവധി ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കുതിച്ച് ആനി പ്ലാറ്റ്‌ഫോം
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ അവതരിപ്പിച്ച ആനി പ്ലാറ്റ്‌ഫോം ഏറ്റെടുത്ത് ഉപഭോക്താക്കള്‍. ആനി ഉപയോക്താക്കളുടെ എണ്ണം ഒന്നേകാല്‍ കോടി കടന്നു. പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്ന യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ സഹകമ്പനിയായ അല്‍ ഇത്തിഹാദ് പെയ്‌മെന്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയിലെ ദൈനംദിന സാമ്പത്തിക പ്രവര്‍ത്തനത്തില്‍ അവിഭാജ്യ ഘടകമായ ആനി പ്ലാറ്റ്‌ഫോം മൊബൈലില്‍ മാത്രം ഉപയോഗിച്ച് ദിവസേന ഏകദേശം 25,000 ഇടപാടുകള്‍ നടക്കുന്നുണ്ട്. രാജ്യത്തെ 7.74 ലക്ഷം വ്യാപാരികള്‍ ഈ പ്ലാറ്റ്‌ഫോം പ്രധാന പേയ്‌മെന്റ് സംവിധാനമായി സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിന്റെ തെളിവാണ് ആനി പ്ലാറ്റ്‌ഫോം കൈവരിച്ച ഈ നേട്ടമെന്ന് അധികൃതര്‍ വ്യക്തമാക്കി. 74 ധനകാര്യ സ്ഥാപനങ്ങളുമായി ശക്തമായ കണക്റ്റിവിറ്റി രൂപപ്പെടുത്തിയതിലൂടെ പ്ലാറ്റ്‌ഫോം കൂടുതല്‍ വിശ്വാസ്യത നേടിയിട്ടുണ്ട്. 85 ശതമാനം ബാങ്കുകളുമായും 10 ശതമാനം എക്‌സ്‌ചേഞ്ച് ഹൗസുകളിലും, ഡിജിറ്റല്‍ വാലറ്റുകളും ഫിനാന്‍സ് കമ്പനികളുമായും പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചിട്ടുണ്ട്. 2025ല്‍ മാത്രം ഇടപാടുകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിക്കുകയും മാസത്തില്‍ ശരാശരി 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ക്യു.ആര്‍ കോഡ് പേയ്‌മെന്റ്, റിക്വസ്റ്റ് ടു പേ, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് പണമിടപാട് തുടങ്ങിയ സേവനങ്ങള്‍ ഇതിനകം ലഭ്യമാണ്. കൂടാതെ ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റുകള്‍, ഇ-ഡയറക്ട് ഡെബിറ്റ്, ഇ-ചെക്കുകള്‍, ബിസിനസ്-ടു-ബിസിനസ് പേയ്‌മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ പ്രവേശന ടിക്കറ്റ് നിരക്കില്‍ ഇളവ്
ദുബായ് മിറാക്കളില്‍ ഗാര്‍ഡന്‍ പതിനാലാം സീസണിന്റെ അവസാനത്തോടടുക്കുമ്പാേള്‍ താമസക്കാര്‍ക്കായില്‍ വമ്പന്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവേശന ടിക്കറ്റ് നിരക്ക് 30 ദിര്‍ഹമായാണ് കുറച്ചത്. 12 വയസും അതില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഇളവ് ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമാണ്.പുതിയ നിരക്കിളവ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ ടിക്കറ്റ് നിരക്കിളവ് ലഭിക്കും. ഈ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പായി കൂടുതല്‍ താമസക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പൂക്കളുടെ അത്ഭുതലോകം സന്ദര്‍ശിക്കാനവസരം ഒരുക്കുയാണ് അധികൃതരുടെ ലക്ഷ്യം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കിളവ് കൂടുതല്‍ താമസക്കാര്‍ക്ക് എത്താന്‍ പ്രേരണയാകുമെന്ന് മിറക്കിള്‍ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സഹേര്‍ ഹമ്മാദി വ്യക്തമാക്കി. സൗജന്യപ്രവേശനം നല്‍കിയുപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കൂടുതല്‍ പേര്‍ക്ക് മിറാക്കിള്‍ ഡാര്‍ഡന്‍ സന്ദര്‍ശിക്കാനായെന്നും അദേഹം പറഞ്ഞു. അതേസമയം അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് സാധാരണ പ്രവേശന നിരക്കായ 105 ദിര്‍ഹം നല്‍കണം. രാവിലെ 9 മുതല്‍ രാത്രി ഒന്‍പതുവരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവെയശനം. 2026 മെയ് 31ന് 2025 ഒക്ടോബരറി ആരംഭിച്ച ഈ സീസണ്‍ സമാപിക്കും.
ഷാര്‍ജ നഗരസഭ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിങ് കാലാവധി അവസാനിച്ചു
യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജ നഗരസഭ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിങ് കാലാവധി അവസാനിച്ചു. ഇന്നു മുതല്‍ നഗരത്തിലെ എല്ലാ പെയ്ഡ് പാര്‍ക്കിങ് മേഖലകളിലും പഴയ ചാര്‍ജ് ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമാക്കിയത്. കനത്ത മഴയില്‍ എമിറേറ്റില്‍ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഷാര്‍ജ നഗരസഭ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതലായിരുന്നു സൗജന്യ പാര്‍ക്കിംഗ് നിലവില്‍ വന്നത്. ഈ ആനുകൂല്യം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. ഇന്നു മുതല്‍ പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന പുനരാരംഭിക്കും. നിശ്ചിത ഫീസ് അടയ്ക്കാതെ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 5566 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, ആപ് വഴിയോ പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. മഴക്കെടുതി മൂലം ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുകള്‍ ഉള്ളതിനാല്‍, പാര്‍ക്കിങ് മേഖലകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തകരാറിലായ പാര്‍ക്കിങ് മെഷീനുകള്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.
ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.ഡീസലിന് 4.69 ദിര്‍ഹം, പെട്രോളിന് 80 ഫില്‍സ് വര്‍ദ്ധന
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലും നാളെ മുതല്‍ ഇന്ധനവില ഉയരും. പെട്രോളിന് 80 ഫില്‍സിന്റെ വര്‍ദ്ധനയാണ് വരിക. സൂപ്പര്‍ 97 പെട്രോള്‍ ലിറ്ററിന് 3.39 ഫില്‍സാണ് നാളെ മുതല്‍ നല്‍കേണ്ടിവരിക. മാര്‍ച്ച് മാസത്തില്‍ 2.59 ദിര്‍ഹമായിരുന്നു നിരക്ക്. സ്‌പെഷ്യല്‍ 95 പെട്രോളിന് 3.28 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തില്‍ ഈടാക്കുക. മാര്‍ച്ചില്‍ 2.48 ദിര്‍ഹമായിരുന്ന നിരക്കാണ് ഉയര്‍ന്നത്. അതേസമയം 2.40 ദിര്‍ഹത്തില്‍നിന്ന് 3 ദിര്‍ഹം 20 ഫില്‍സായാണ് ഇ പ്ലസ് പെട്രേള്‍ നിരക്ക് ഉയര്‍ന്നത്. അതേസമയം ഡീസല്‍ വിലയിലാണ് വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയത്. 4 ദിര്‍ഹം 69 ഫില്‍സാണ് ഡീസലന് നാളെ മുതല്‍ നല്‍കേണ്ടിവരിക, മാര്‍ച്ചില്‍ 2.72 ഫില്‍സായിരുന്ന നിരക്കാണ് കുതിച്ചുയര്‍ന്നത്. പുതുക്കിയ നിരക്ക് നാളെ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവിലനിര്‍ണയ സമിതി യോഗം ചേര്‍ന്ന് ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.
പരിശോധന ശക്തം,വിലക്കയറ്റം തടയാന്‍ 20 ദിവസത്തിനിടെ നടത്തിയത് 8,168 പരിശോധനകള്‍
യുഎഇ വിപണികളില്‍ വിലക്കയറ്റം തടയാനായി സാമ്പത്തികടൂറിസം മന്ത്രാലയം 20 ദിവസത്തിനിടെ നടത്തിയത് എണ്ണായിരത്തിലേറെ പരിശോധനകള്‍. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി 8,168 പരിശോധനകളാണ് അധികൃതര്‍ നടത്തിയത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് 2,000 ദിര്‍ഹം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി.ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് സാമ്പത്തികടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തിയത്. പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് നടത്തിയ നീക്കത്തില്‍ 216 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 729 മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സുരക്ഷിതവും നീതിയുക്തവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തികടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. വിപണിയിലെ പൂഴ്ത്തിവെപ്പും വില കൃത്രിമത്വവും തടയാന്‍ മന്ത്രാലയം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 പ്രധാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ദിവസേന സ്റ്റോക്ക് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രാജ്യത്തെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന ഔട്ട്‌ലെറ്റുകളെ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ പ്രധാന ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും അധികൃതര്‍ 36ലധികം തവണയാണ് കൂടിക്കാഴ്ചകള്‍ നടത്തിയത്. ഫെബ്രുവരി 28 നും മാര്‍ച്ച് 17 നും ഇടയില്‍ ലഭിച്ച 2,441 ഉപഭോക്തൃ പരാതികളില്‍ ഭൂരിഭാഗവും ഭക്ഷ്യവില വര്‍ദ്ധനവുമായി ബന്ധപ്പെട്ടവയായിരുന്നു. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ മാറ്റങ്ങള്‍ മന്ത്രാലയം ഉടനടി ഇടപെട്ട് പരിഹരിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ അറസ്റ്റില്‍
ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 25 പേര്‍ കൂടി യുഎഇയില്‍ അറസ്റ്റില്‍. ദേശീയ സുരക്ഷയെ ബാധിക്കുന്നതും
രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങളെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന വീഡിയോകളാണ് അറസ്റ്റിലായവര്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസവും സമാന വിഷയത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണശ്രമങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് യുഎഇ നടപടി കടുപ്പിക്കുന്നത്. യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിധേയമാക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്. യു.എ.ഇ വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ കടന്നുപോകുന്നതിന്റെയും അവ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, വ്യാജ ശബ്ദ ഇഫക്റ്റുകളും വിവരണങ്ങളും നല്‍കി പ്രചരിപ്പിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇന്ത്യ, നേപ്പാള്‍, ഈജിപ്ത്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 പുരുഷ•ാരും സ്ത്രീകളുമാണ് ഈ സംഘത്തിലുള്ളത്. എ.ഐ ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ച സ്‌ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവരാണ് രണ്ടാമത്തെ സംഘം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ പേരുകളും ദേശീയ പതാകയും ഇത്തരം ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കി വ്യാജ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വരുത്താനും ഇവര്‍ ശ്രമിച്ചു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 7 പുരുഷ•ാരാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ശത്രുരാജ്യത്തെയും അവരുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയും പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചതാണ് മൂന്നാമത്തെ സംഘം ചെയ്തത്. മിസൈല്‍ ആക്രമണങ്ങളെ സൈനിക നേട്ടമായി ചിത്രീകരിക്കുകയും ശത്രുരാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 6 പുരുഷ•ാരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.


