Saturday, June 20, 2026
Home Blog Page 2

ദുബൈയില്‍ വരുന്നു;726 അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍

0

ദുബൈ നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ ആര്‍ടിഎ 726 അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ദുബൈയിലെ ജനസാന്ദ്രതയേറിയ വിവിധ ഭാഗങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.മെട്രോ സ്റ്റേഷനുകള്‍, ടാക്‌സി സ്റ്റാന്‍ഡുകള്‍, മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവയുമായി ബസ് സര്‍വീസുകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ഈ പുതിയ ഷെല്‍ട്ടറുകള്‍ സഹായിക്കും. യാത്രക്കാര്‍ക്ക് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് കൂടുതല്‍ എളുപ്പമാകും.യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പാക്കാനാകും.പുതിയ ഷെല്‍ട്ടറുകള്‍ പ്രതിവര്‍ഷം 192 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നു. ചില ഷെല്‍ട്ടറുകള്‍ 10ലധികം ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവിലെ തിരക്ക് പരിഗണിക്കുന്നതിനൊപ്പം തന്നെ ഭാവിയില്‍ പൊതുഗതാഗത സംവിധാനത്തിലുണ്ടാകാന്‍ പോകുന്ന വികസനസാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിലുള്ള നിര്‍മാണ ശൈലിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്.പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍

0

മേഖലയിലെ സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ചെറുകിട- ഇടത്തരം സംരഭര്‍ക്കായി വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ച ദുരിതാശ്വാസപാക്കേജ് ഫലപ്രദമെന്ന് വിലയിരുത്തല്‍. ബാങ്കുകളുടെ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ വ്യവസ്ഥയ്ക്ക് കരുത്താകുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. അബുദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദബി ബാങ്ക്, അജ്മാന്‍ ബാങ്ക് അടക്കമുള്ളവയാണഅ ഉപഭോക്താക്കള്‍ക്കായി ഇളവുകള്‍ ലഭ്യമാക്കുന്നത്.
മേഖലയിലെ സംഘര്‍ഷസാഹചര്യം ബാധിച്ചിട്ടുള്ള ഉപഭോക്താക്കളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവുമായാണ് യുഎഇയിലെ ചില ബാങ്കുകള്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമയും രാജ്യത്തെ വിവിധ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും തമ്മില്‍ന്ന കൂടിക്കാ്‌ഴ്ചയിലാണ് തീരുമാനം. അസാധാരണസാഹചര്യങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണയക്കുന്നതിന് ബാങ്കിംഗ് മേഖളയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും ദുരിതാശ്വാസ പാക്കേജ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. മുന്നണിപ്പോരാളികള്‍ക്കും ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കും ലോണ്‍ തിരിച്ചടവുകളില്‍ ഇളവുകള്‍ അടക്കമാണ് ലഭ്യമാക്കുന്നത്. അബുദബി ഇസ്ലാമിക് ബാങ്ക് വഴി ചെറിയ-ഇടത്തരം സംരംഭങ്ങള്‍ക്ക് പിഴയില്ലാതെ ലോണടക്കാന്‍ ഒന്നുമുതല്‍ രണ്ടുമാസത്തെ ഇളവാണ് ലഭിക്കുക. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഈ ഇളവ് പ്രയോജനപ്പെടുത്താം. പിഒഎസ് സേവനങ്ങളില്‍ 50 ശതമാനം ഫീസ് ഇളവും എഡിഐബി നല്‍കുന്നു. യുഎഇ സായുധസേന, ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍, പൊലീസ്, സിവില്‍ ഡിഫന്‍സ്, അടിയന്തര ആരോഗ്യസേവന ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് മുന്നണിപ്പോരാളികളായി പരിഗണിക്കുക. വിദ്യാഭ്യാസ ലോണുകള്‍, വ്യക്തിഗത ലോണുകള്‍ എന്നിവയ്ക്ക് 7 മാസം വരെയും വാഹനങ്ങളുടെ ലോണുകള്‍ക്ക് 6 മാസം വരെയും ഗ്രേസ് പീരിയഡ് ലഭിക്കും. എമിറേറ്റ്‌സ് എന്‍ബിഡിയും ഫസ്റ്റ് അബുദബി ബാങ്കും പ്രത്യേക കാഷ് ബാങ്ക് ഓഫറുകളും ലോണ്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മാന്‍ ബാങ്ക് ലോണുകളില്‍ മുന്നുമാസത്തെ ഇളവാണ് പ്രഖ്യാപിച്ചത്. 200 ശതമാനം ക്യാഷ് ബാക് അടക്കം നിരവധി പേയ്‌മെന്റ് പ്ലാനുകളും അജ്മാന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിടുട്ഉമയ്

ഹോര്‍മൂസ് കടലിടുക്ക് ഇറാന്റേതല്ല ,നിലപാട് ശക്തമാക്കി യുഎഇ

0

ഹോര്‍മൂസ് കടലിടുക്കിലെ ഇറാന്റെ കൈകടത്തലില്‍ നിലപാട് ശക്തമാക്കി യുഎഇ. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഹോര്‍മൂസിലെ ഏതൊരു തടസവും ലോകത്തിന് തന്നെ ഭീഷണിയാകുമെന്നും അത് അനുവദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടി മേഖലയിലെ മാത്രം ആശങ്കയല്ലെന്നും മറിച്ച് ആഗോള സാമ്പത്തിക ഭീഷണിയാണെന്നും ആവര്‍ത്തിക്കുയാണ് യുഎഇ വ്യവസായ മന്ത്രിയും അഡ്‌നോക് സിഇഒയുമായ സുല്‍ത്താന്‍ അല്‍ ജാബിര്‍. ലോകത്തെയാകെ ബാധിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ധമാണിതെന്നും മന്ത്രി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും ഇറാന്റേതല്ലെന്നും സുല്‍ത്താന്‍ അല്‍ ജാബര്‍ എക്‌സില്‍ കുറിച്ചു. ഹോര്‍മൂസിലുണ്ടാകുന്ന ഓരോ നിയന്ത്രണവും ലോകത്തിന് താങ്ങാനാകില്ലെന്നും അത് അനുവദിക്കരുതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28 മുതല്‍ കുറഞ്ഞത് 22 കപ്പലുകളെയെങ്കിലും ലക്ഷ്യമിട്ടിട്ടുണഅടെന്നും 10 കപ്പല്‍ ജീവനക്കാര്‍ മരണമടഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 20000 ത്തോളം നാവികരാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ധനവിലയ്ക്ക് പുറമെ ഭക്ഷ്യവില വര്‍ദ്ധന, വിമാന ടിക്കറ്റ് നിരക്ക്,, മരുന്ന് വില വര്‍ദ്ധന എന്നിങ്ങനെ ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഏകദേശം 400 എണ്ണ ടാങ്കറുകള്‍ അടക്കം 800 വാണിജ്യ കപ്പലുകളാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെയാണ് താളംതെറ്റിച്ചിരിക്കുന്നതെന്നും സുല്‍ത്താന്‍ അല്‍ ജാബിര്‍ വ്യക്തമാകകി.

കൂടിക്കാഴ്ച നടത്തി നേതാക്കള്‍ ,കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍

0

വെല്ലുവിളികള്‍ക്കിടയിലും രാജ്യം കാത്തുസൂക്ഷിക്കുന്ന കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് യുഎഇയുടെ വിജയമെന്ന് പ്രഖ്യാപിച്ച് ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസ്താവന. ഏത് പ്രതിസന്ധിയെയും നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ സജ്ജമാണെന്നും ഭരണ നേതൃത്വം ആവര്‍ത്തിച്ചു.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യുഎഇയ്ക്ക് നേരെ നടന്ന ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യുഎഇ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും പുലര്‍ത്തിയ അസാമാന്യ ജാഗ്രതയെ ഭരണാധികാരികള്‍ പ്രശംസിച്ചു. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കുന്നതിനൊപ്പം സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സൈനിക-സിവില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ നിസ്തുലമാണെന്ന് നേതാക്കള്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ശക്തമായ സ്ഥാപനങ്ങളും കെട്ടുറപ്പുള്ള സമൂഹവുമാണ് യുഎഇയുടെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം കാട്ടിയ സഹിഷ്ണുതയും പോരാട്ടവീര്യവും ലോകത്തിന് മാതൃകയാണ്. ജനങ്ങളുടെ ഐക്യമാണ് നാടിന്റെ കരുത്ത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള രാജ്യത്തിന്റെ ശേഷി വരും ദിവസങ്ങളിലും കാത്തുസൂക്ഷിക്കുമെന്നും ഐക്യത്തോടെയുള്ള ഈ മുന്നേറ്റം തുടരുമെന്നും ഭരണാധികാരികള്‍ ഉറപ്പുനല്‍കി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് ഉപഭരണാധികാരികളും ഉപപ്രധാനമന്ത്രിമാരുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങി നിരവധി ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കുതിച്ച് ആനി പ്ലാറ്റ്‌ഫോം

0

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ അവതരിപ്പിച്ച ആനി പ്ലാറ്റ്‌ഫോം ഏറ്റെടുത്ത് ഉപഭോക്താക്കള്‍. ആനി ഉപയോക്താക്കളുടെ എണ്ണം ഒന്നേകാല്‍ കോടി കടന്നു. പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്ന യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ സഹകമ്പനിയായ അല്‍ ഇത്തിഹാദ് പെയ്‌മെന്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയിലെ ദൈനംദിന സാമ്പത്തിക പ്രവര്‍ത്തനത്തില്‍ അവിഭാജ്യ ഘടകമായ ആനി പ്ലാറ്റ്‌ഫോം മൊബൈലില്‍ മാത്രം ഉപയോഗിച്ച് ദിവസേന ഏകദേശം 25,000 ഇടപാടുകള്‍ നടക്കുന്നുണ്ട്. രാജ്യത്തെ 7.74 ലക്ഷം വ്യാപാരികള്‍ ഈ പ്ലാറ്റ്‌ഫോം പ്രധാന പേയ്‌മെന്റ് സംവിധാനമായി സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിന്റെ തെളിവാണ് ആനി പ്ലാറ്റ്‌ഫോം കൈവരിച്ച ഈ നേട്ടമെന്ന് അധികൃതര്‍ വ്യക്തമാക്കി. 74 ധനകാര്യ സ്ഥാപനങ്ങളുമായി ശക്തമായ കണക്റ്റിവിറ്റി രൂപപ്പെടുത്തിയതിലൂടെ പ്ലാറ്റ്‌ഫോം കൂടുതല്‍ വിശ്വാസ്യത നേടിയിട്ടുണ്ട്. 85 ശതമാനം ബാങ്കുകളുമായും 10 ശതമാനം എക്‌സ്‌ചേഞ്ച് ഹൗസുകളിലും, ഡിജിറ്റല്‍ വാലറ്റുകളും ഫിനാന്‍സ് കമ്പനികളുമായും പ്ലാറ്റ്‌ഫോം സംയോജിപ്പിച്ചിട്ടുണ്ട്. 2025ല്‍ മാത്രം ഇടപാടുകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിക്കുകയും മാസത്തില്‍ ശരാശരി 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ക്യു.ആര്‍ കോഡ് പേയ്‌മെന്റ്, റിക്വസ്റ്റ് ടു പേ, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് പണമിടപാട് തുടങ്ങിയ സേവനങ്ങള്‍ ഇതിനകം ലഭ്യമാണ്. കൂടാതെ ക്രോസ്-ബോര്‍ഡര്‍ പേയ്‌മെന്റുകള്‍, ഇ-ഡയറക്ട് ഡെബിറ്റ്, ഇ-ചെക്കുകള്‍, ബിസിനസ്-ടു-ബിസിനസ് പേയ്‌മെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ പ്രവേശന ടിക്കറ്റ് നിരക്കില്‍ ഇളവ്

0

ദുബായ് മിറാക്കളില്‍ ഗാര്‍ഡന്‍ പതിനാലാം സീസണിന്റെ അവസാനത്തോടടുക്കുമ്പാേള്‍ താമസക്കാര്‍ക്കായില്‍ വമ്പന്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവേശന ടിക്കറ്റ് നിരക്ക് 30 ദിര്‍ഹമായാണ് കുറച്ചത്. 12 വയസും അതില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഇളവ് ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമാണ്.പുതിയ നിരക്കിളവ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ ടിക്കറ്റ് നിരക്കിളവ് ലഭിക്കും. ഈ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പായി കൂടുതല്‍ താമസക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പൂക്കളുടെ അത്ഭുതലോകം സന്ദര്‍ശിക്കാനവസരം ഒരുക്കുയാണ് അധികൃതരുടെ ലക്ഷ്യം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്കിളവ് കൂടുതല്‍ താമസക്കാര്‍ക്ക് എത്താന്‍ പ്രേരണയാകുമെന്ന് മിറക്കിള്‍ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സഹേര്‍ ഹമ്മാദി വ്യക്തമാക്കി. സൗജന്യപ്രവേശനം നല്‍കിയുപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കൂടുതല്‍ പേര്‍ക്ക് മിറാക്കിള്‍ ഡാര്‍ഡന്‍ സന്ദര്‍ശിക്കാനായെന്നും അദേഹം പറഞ്ഞു. അതേസമയം അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് സാധാരണ പ്രവേശന നിരക്കായ 105 ദിര്‍ഹം നല്‍കണം. രാവിലെ 9 മുതല്‍ രാത്രി ഒന്‍പതുവരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവെയശനം. 2026 മെയ് 31ന് 2025 ഒക്ടോബരറി ആരംഭിച്ച ഈ സീസണ്‍ സമാപിക്കും.

ഷാര്‍ജ നഗരസഭ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിങ് കാലാവധി അവസാനിച്ചു

0

യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഷാര്‍ജ നഗരസഭ പ്രഖ്യാപിച്ച സൗജന്യ പാര്‍ക്കിങ് കാലാവധി അവസാനിച്ചു. ഇന്നു മുതല്‍ നഗരത്തിലെ എല്ലാ പെയ്ഡ് പാര്‍ക്കിങ് മേഖലകളിലും പഴയ ചാര്‍ജ് ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കിങ് സൗജന്യമാക്കിയത്. കനത്ത മഴയില്‍ എമിറേറ്റില്‍ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഷാര്‍ജ നഗരസഭ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതലായിരുന്നു സൗജന്യ പാര്‍ക്കിംഗ് നിലവില്‍ വന്നത്. ഈ ആനുകൂല്യം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. ഇന്നു മുതല്‍ പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന പുനരാരംഭിക്കും. നിശ്ചിത ഫീസ് അടയ്ക്കാതെ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 5566 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, ആപ് വഴിയോ പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. മഴക്കെടുതി മൂലം ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുകള്‍ ഉള്ളതിനാല്‍, പാര്‍ക്കിങ് മേഖലകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തകരാറിലായ പാര്‍ക്കിങ് മെഷീനുകള്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.


ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.ഡീസലിന് 4.69 ദിര്‍ഹം, പെട്രോളിന് 80 ഫില്‍സ് വര്‍ദ്ധന

0

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലും നാളെ മുതല്‍ ഇന്ധനവില ഉയരും. പെട്രോളിന് 80 ഫില്‍സിന്റെ വര്‍ദ്ധനയാണ് വരിക. സൂപ്പര്‍ 97 പെട്രോള്‍ ലിറ്ററിന് 3.39 ഫില്‍സാണ് നാളെ മുതല്‍ നല്‍കേണ്ടിവരിക. മാര്‍ച്ച് മാസത്തില്‍ 2.59 ദിര്‍ഹമായിരുന്നു നിരക്ക്. സ്‌പെഷ്യല്‍ 95 പെട്രോളിന് 3.28 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തില്‍ ഈടാക്കുക. മാര്‍ച്ചില്‍ 2.48 ദിര്‍ഹമായിരുന്ന നിരക്കാണ് ഉയര്‍ന്നത്. അതേസമയം 2.40 ദിര്‍ഹത്തില്‍നിന്ന് 3 ദിര്‍ഹം 20 ഫില്‍സായാണ് ഇ പ്ലസ് പെട്രേള്‍ നിരക്ക് ഉയര്‍ന്നത്. അതേസമയം ഡീസല്‍ വിലയിലാണ് വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയത്. 4 ദിര്‍ഹം 69 ഫില്‍സാണ് ഡീസലന് നാളെ മുതല്‍ നല്‍കേണ്ടിവരിക, മാര്‍ച്ചില്‍ 2.72 ഫില്‍സായിരുന്ന നിരക്കാണ് കുതിച്ചുയര്‍ന്നത്. പുതുക്കിയ നിരക്ക് നാളെ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവിലനിര്‍ണയ സമിതി യോഗം ചേര്‍ന്ന് ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്.