Tuesday, May 26, 2026
Home Blog Page 237

ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാഹനത്തിന്റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയത്.

കോട്ടയം സി.എം.എസ്. കോളേജില്‍ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീല്‍നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം: കൊലപാതകം അല്ലെന്ന് പ്രാഥമിക റിപ്പോർട്ട്

0

തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞു കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശരീരത്തിൽ സംശയകരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ കൈകാലുകൾ നഷ്ടമായത് നായയുടെ കടിയേറ്റാണെന്നും റിപ്പോർട്ടിൽ വ്യക്തമായ്ക്കുന്നു.

മൂന്ന് മുതൽ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരിച്ച ശേഷം പെൺകുഞ്ഞിനെ ചതുപ്പിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കീഴ് ജംഗ്ഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

തിരുവല്ല ഡിവൈഎസ്‌പിയുടെ കീഴിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കുട്ടികളുടെ തിരോധാന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ പ്രദേശത്തുള്ള നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

യുഎഇ എഫ്.എന്‍.സി തെരഞ്ഞെടുപ്പ്: മറ്റന്നാള്‍ മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

0


യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന്‍ മറ്റന്നാള്‍ ആരംഭിക്കും. യോഗ്യരായവര്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ ഏഴിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം ആണ് മറ്റന്നാള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് പതിനെട്ട് വരെ മൂന്ന് ദിവസം ആണ് നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് അനുവദിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിനായി രാജ്യത്ത് വിവിധയിടങ്ങളിലായി ഒന്‍പത് കേന്ദ്രം തുറക്കും. ദേശീയ ഇലക്ഷന്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും രജിസ്ട്രര്‍ ചെയ്യുന്നതിനുള്ള അവസരം ഉണ്ട്. ഇലക്ട്രല്‍ കൊളോജില്‍ പേരുള്ളവര്‍ക്കാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് അവസരം ഉള്ളത്.

ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും.ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ പതിമൂന്നിന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.എഫ്.എന്‍.സിയില്‍ വോട്ടവകാശം ഉള്ളവരുടെ ഇലക്ട്രറല്‍ കൊളേജില്‍ അന്‍പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. വോട്ടവകാശം ഉള്ളവര്‍ക്ക് രാജ്യത്തിന് പുറത്തും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കും. ഒക്ടോബര്‍ ആറ് വിദൂരവോട്ടിംഗ് ആരംഭിക്കും

ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ നാലാംഘട്ടം മസ്ദറിന്

0

ദുബൈ : മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍പാര്‍ക്കിന്റെ ആറാം ഘട്ടത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും അബുദബി കമ്പനിയായ മസ്ദറിന് നല്‍കാന്‍ തീരുമാനം. 2024-ല്‍ ആറാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും ആറാം ഘട്ടത്തില്‍ ഊര്‍ജ്ജോല്‍പാദനം എന്ന് ദിവ അറിയിച്ചു. .

ദുബൈ വൈദ്യുതി ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ ആണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിനായി അബുദബി ഊര്‍ജ്ജ കമ്പനിയായ മസ്ദറിനെ തെരഞ്ഞെടുത്തതായി അറിയിച്ചത്. 1800 മെഗാവാട്ടിന്റെയാണ് ആറാംഘട്ടം. കിലോവാട്ടിന് 1.61 ഡോളര്‍ നിരക്കിലാണ് ആറാം ഘട്ടത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക. ആറാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രാജ്യാന്തര തലത്തില്‍ നിന്നും ഇരുപത്തിമൂന്ന് താത്പര്യപത്രങ്ങള്‍ ആണ് ലഭിച്ചത്. ദുബൈയക്ക് ആവശ്യമായ മൊത്തം വൈദ്യുതിയും ശുദ്ധോര്‍ജ്ജ സ്രോതസുകളില്‍ നിന്നുമാക്കുക എന്ന ലക്ഷ്യത്തിലാണ് ഭരണകൂടം മുന്നോട്ട് പോകുന്നത് .അതിന്റെ ഭാഗമായിട്ടാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സോളാര്‍പാര്‍ക്കിന്റെ നിര്‍മ്മാണ അതിവേഗത്തില്‍ പൂര്‍ത്തികരിക്കുന്നത്. ആറാം ഘട്ടം അടുത്ത വര്‍ഷം അവസാനത്തോട് കൂടി കമ്മീഷന്‍ ചെയ്യുന്നതിനാണ് തീരുമാനം. ലോകത്തിലെ തന്നെ അറ്റവും വലിയ സൗരോര്‍ജ്ജപാര്‍ക്കാണ് ദുബൈയില്‍ പൂര്‍ത്തിയാകുന്നത്. നിലവില്‍ 2427 കിലോവാട്ട് വൈദ്യുതിയാണ് സോളാര്‍പാര്‍ക്കില്‍ നിന്നും ലഭിക്കുന്നത്.ആറാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് 4660 കിലോവാട്ടായി വര്‍ദ്ധിക്കും.നിലവില്‍ ദുബൈയുടെ മൊത്തം ഊര്‍ജ്ജാവശ്യത്തിന്റെ 16.3 ശതമാനം ആണ് സൗരോര്‍ജ്ജത്തില്‍ നിന്നും ലഭിക്കുന്നത്. 2026-ല്‍ ഇത് ഇരുപത്തിനാല് ശതമാനമായി ഉയരും.

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു

0


മനാമ:ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ചു.
കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദാണ് (14) മരിച്ചത്. ജുഫൈറിലെ താമസക്കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയാണ് സയാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്ി സയാന്‍. ബഹ്‌റൈനില്‍ ബിസിനസുകാരായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.സമീപകാലത്താണ് ഷജീറും കുടുംബവും ഒമാനില്‍ നിന്നും ബഹ്‌റൈനിലേക്ക് താമസം മാറിയത്.

ഒഴുക്കില്‍പ്പെട്ടു:ഒമാനില്‍ മൂന്ന് ഇമാറാത്തികള്‍ മരിച്ചു

0

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പെട്ട് കാണാതായ മൂന്ന് യുഎഇ പൗരന്‍മാരുടെ മൃതദേഹം കണ്ടെത്തി. നാല് പേരെ പരുക്കുകളോടെ രക്ഷപെടുത്തി.
ഒമാനിലെ മുറൈമിയിലാണ് മൂന്ന് ഇമാറാത്തികള്‍ ഒഴുക്കില്‍പ്പെട്ടത്.
മുറൈമിയിലെ വിലായത് മഹദായില്‍ ഇവരുടെ വാഹനങ്ങള്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. രണ്ട് കാറുകളിലായി ഏഴ് പേരാണ് ഉണ്ടായിരുന്നത്. നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപെടുത്തി. കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം ഇന്നലെ രാത്രിയും രണ്ട് പേരുടെ മൃതദേഹം ഇന്നും കണ്ടെത്തുകയായിരുന്നു.

ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ടത്. ഉച്ചയോട് കൂടി ആരംഭിച്ച മഴ വൈകിട്ടോടെ ശക്തിപ്പെടുകയായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞ് ഒഴുകുകയും താഴ്‌വാരങ്ങളിലേക്ക് മഴവെള്ളപ്പാച്ചിലും ഉണ്ടായി. രാജ്യത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സാലിക്ക് വരുമാനത്തില്‍ ദുബൈക്ക് റെക്കോര്‍ഡ്: ആറു മാസത്തെ വരുമാനം 54.8 കോടി ദിര്‍ഹം

0

ദുബൈ: ടോള്‍ ഗേറ്റ് വഴിയുള്ള വാഹനയാത്രകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ഉണ്ടായതോടെ സാലിക് ലാഭവിഹിതം 54.8 കോടി ദിര്‍ഹമായി. ഈ വര്‍ഷം ആദ്യ പകുതിയിലെ ലാഭവിഹിത കണക്കാണിത്. 103 കോടി ദിര്‍ഹണാണ് ആറു മാസത്തെ ആകെ വരുമാനം. 2022 ല്‍ സാലിക്കിന്റെ വരുമാനം 11.8 ശതമാനം വര്‍ദ്ധിച്ച് 189 കോടി ദിര്‍ഹമായിരുന്നു. ഈ വര്‍ഷം ഇതിനെ മറികടക്കുമെന്നാണ് ആദ്യ പകുതിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 37 ലക്ഷം വാഹനങ്ങള്‍ സാലിക്കില്‍ രജിസ്റ്റര്‍ ചെയ്തു. ഒരോ വര്‍ഷവും വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രവര്‍ത്തന ഘടനയില്‍ മാറ്റം വരുത്തിയതോടെ മുന്‍ വര്‍ഷത്തേക്കാള്‍ ലാഭവിഹിതത്തില്‍ കുറവുള്ളതായി കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 79.7 കോടിയായിരുന്നു മുന്‍ വര്‍ഷം ഇതേ കാലയളവിലെ ലാഭവിഹിതം. സാലിക് ഓഹരി വില ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ 22.05 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എമിറേറ്റില്‍ എട്ട് ടോള്‍ ഗേറ്റുകളാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്.

ദുബൈയുടെ ആകാശവിസ്മയം: എയര്‍ഷോ നവംബറില്‍

0

ദുബൈ: ആകാശ വിസ്മയങ്ങളുമായി ദുബൈ എയര്‍ഷോ വീണ്ടും എത്തുന്നു. നവംബര്‍ 13 മുതല്‍ 17 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് എക്‌സിബിഷനായ എയര്‍ഷോ നടക്കുന്നത്. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലാണ് ഷോ അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ എയര്‍ഷോയില്‍ പങ്കെടുക്കും. ആയിരക്കണക്കിന് സന്ദര്‍ശകരും പ്രദര്‍ശകരും വിമാന നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും എയര്‍ലൈന്‍ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനിക ഉദ്യോഗസ്ഥരുമാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്. ഉഗ്രശേഷിയുള്ള പോര്‍വിമാനങ്ങളും, ആഡംബര വിമാനങ്ങളും, ഹെലികോപ്റ്ററുകളും, സൈനിക വിമാനങ്ങളും ഇത്തവണയും ദുബൈ എയര്‍ഷോയുടെ ഭാഗമാകും. ആളില്ലാ വിമാനങ്ങള്‍, ചരക്കു വിമാനം, സാങ്കേതിക വിദ്യകള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും. യുഎഇ സേനയുടെ ആകാശ അഭ്യാസങ്ങളും എയര്‍ഷോയില്‍ അരങ്ങേറും. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ് എയര്‍ഷോയ്ക്ക് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രദര്‍ശകരെത്തുന്ന മേളയില്‍ കോടിക്കണക്കിന് ദിര്‍ഹമിന്റെ ഇടപാടുകളാണ് നടക്കുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വിമാന കൈമാറ്റ കരാറുകള്‍ക്കും എയര്‍ഷോ വേദിയാകും. വ്യോമയാന മേഖലയിലെ പുതിയ ട്രെന്‍ഡുകളും സാധ്യതകളും പരിചയപ്പെടുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറും. കഴിഞ്ഞ വര്‍ഷം 1200 സ്ഥാനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ കൂടുതല്‍ കമ്പനികളും പ്രദര്‍ശകരും മേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഗള്‍ഫ് രാജ്യങ്ങളില്‍ 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍: കേന്ദ്രം

0


വിദേശഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍. യുഎഇയില്‍ മുപ്പത്തിയഞ്ച് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി എഴുപത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ലോക്‌സഭയില്‍ ഡി.എം.കെ അംഗ ഡോ.കലാനിധി വീരസ്വാമിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഗള്‍ഫിലുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ വി മുരളീധരന്‍ അവതരിപ്പിച്ചത്.35.54 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 34.19 ലക്ഷം ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇയിലേക്ക് ഒരുലക്ഷത്തി മുപ്പത്തിനാലായിരം ഇന്ത്യക്കാര്‍ കൂടി എത്തിയെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്ന രാജ്യമാണ് യുഎഇ.

യുഎഇയെ കൂടാതെ സൗദി അറേബ്യ കുവൈത്ത് ഖത്തര്‍ ഒമാന്‍ എന്നി രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി എഴുപത്തിയൊന്‍പത് ലക്ഷത്തി മുപ്പത്തിരണ്ടായിരം ഇന്ത്യക്കാര്‍ ഉണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യക്കാര്‍ക്കായി ദുബൈ, റിയാദ്,ജിദ്ദ, ക്വാലാലംപൂര്‍ എന്നിവടങ്ങളില്‍ ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗള്‍ഫ് നാടുകളിലെ നയതന്ത്രകാര്യാലയങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും വി.മുരളീധരന്‍ പാര്‍ലമെന്റിനെ അറിയിച്ചു

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നാളെ ഗോകുലത്തിനെതിരെ

0

സീസണിലെ ആദ്യ അങ്കത്തിനു കച്ച കെട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ പോരാട്ടത്തോടെയാണ് 2023 – 2024 സീസണിന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി തുടക്കം കുറിക്കുന്നത്. ഞായറാഴ്ച ഗോകുലം കേരള എഫ് സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ആദ്യ മത്സരം.

സച്ചിൻ സുരേഷാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ സീസൺ ഉദ്ഘാട മത്സരത്തിൽ ഗോൾ വല കാക്കുന്നത്. 2023 ഇന്ത്യൻ സൂപ്പർ കപ്പിൽ സച്ചിൻ സുരേഷായിരുന്നു ഗോൾ കീപ്പർ. മികച്ച ഡിഫൻസായിരിക്കും ഈ സീസണിൽ കാണുക. 2023 – 2024 പ്രീ സീസൺ ട്രാൻസ്ഫറിലൂടെ രണ്ട് വമ്പൻ പ്രതിരോധക്കാർ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യിൽ എത്തി. ബംഗളൂരു എഫ് സിയിൽ നിന്ന് പ്രബീർ ദാസ്, മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിൽ നിന്ന് പ്രീതം കോട്ടാൽ എന്നിവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ക്യാമ്പിലെത്തിയത്. ഇവർക്കൊപ്പം സന്ദീപ് സിങ്, മാർക്കൊ ലെസ്‌കോവിച്ച് എന്നിവരും സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങാനാണ് സാധ്യത.