Saturday, July 27, 2024
HomeNewsKeralaകത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നു; രണ്ട് മുൻ കോൺ​ഗ്രസ് മന്ത്രിമാർ കത്ത് വിവാദമാകാൻ ആ​ഗ്രഹിച്ചുവെന്നും ടി ജി...

കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നു; രണ്ട് മുൻ കോൺ​ഗ്രസ് മന്ത്രിമാർ കത്ത് വിവാദമാകാൻ ആ​ഗ്രഹിച്ചുവെന്നും ടി ജി നന്ദകുമാർ

സോളാർ കേസുമായി ബന്ധപ്പെട്ട പീഡനകേസിലെ ഇര പുറത്തുവിട്ട ഒരു കത്തിൽ ഒന്നാംപേജിൽതന്നെ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നതായി ടി ജി നന്ദകുമാർ. തനിക്ക്‌ ലഭിച്ച രണ്ടു കത്തുകളിൽ ഒന്നായിരുന്നു ഇത്‌. ഈ കത്ത്‌ ഒറിജിനൽ ആണെന്ന് ഇര തന്നെ പറഞ്ഞിട്ടുണ്ടെന്നും നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍.

ഉമ്മൻചാണ്ടിക്ക്‌ അപകീർത്തിപരമായ കത്ത്‌ പുറത്തുവിടാൻ ആഗ്രഹിച്ചത്‌ അന്നത്തെ യുഡിഎഫ്‌ സർക്കാരിലെ ആഭ്യന്തരമന്ത്രിസ്ഥാനം വഹിച്ച രണ്ടുപേരായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. കത്തുപുറത്തുവരണമെന്നും അത് കലാപമാകണമെന്നും അവരാഗ്രഹിച്ചു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച അവർ തന്നെ നേരിട്ട്‌ ബന്ധപ്പെട്ടിട്ടില്ല. ദൂതൻമാർ വഴിയാണ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. ശരണ്യ മനോജാണ്‌ വിവാദമായ രണ്ടു കത്തുകളും എനിക്ക്‌ കൈമാറിയത്‌. പരാതിക്കാരി എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വി എസ് അച്ചുതാന്ദനാണ് പറഞ്ഞത്. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. ഈ കത്ത് കിട്ടിയപ്പോൾ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു.

കത്ത്‌ താനാണ് ഏഷ്യാനെറ്റ്‌ ലേഖകന്‌ നൽകിയതെന്നും നന്ദകുമാർ പറഞ്ഞു. കത്ത്‌ ലഭിക്കാൻ ഇരയ്‌ക്ക്‌ പണം നൽകിയിട്ടില്ല. ബെന്നിബഹ്‌നാനും തമ്പാനൂർ രവിയും പണം നൽകാമെന്നു പറഞ്ഞ്‌ കബളിപ്പിച്ചുവെന്നും അമ്മയുടെ ചികിൽസയ്‌ക്ക്‌ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോൾ മാത്രമാണ്‌ പണം നൽകിയത്‌. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ പരാതിക്കാരി കാണാന്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടി ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചതായി ആ അവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. പരാതി നൽകിയ ഘട്ടത്തിലും അന്വേഷണത്തിന്റെ ഘട്ടത്തിലും ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments