കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് ബിനാമി ഇടപാടുകള്‍ നടന്നതെന്നും ഇ.ഡി. പറയുന്നു. എ.സി മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മരവിപ്പിക്കുകയും ചെയ്തു.
ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. എ.സി. മൊയ്തീന്റെ വീട്ടില്‍നിന്ന് 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് കണ്ടെത്തിയത്. ഇവ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ 28 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യംചെയ്യാനായി കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തും.
അതേസമയം ED യുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് സി പി ഐ എം പ്രതികരിച്ചു. മന്ത്രിയായിരുന്ന കാലയളവിൽ പോലും മികച്ച പ്രകടനം കാഴ്ച വച്ചയാളാണ് മൊയ്‌ദീൻ. പുതുപള്ളി തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ ഡിയുടെ നടപടി പ്രതിഷേധാർഹമാണെന്നും പാർട്ടി വ്യക്തമാക്കി.