Wednesday, June 10, 2026
Home Blog Page 206

‘വരാനിരിക്കുന്നത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധം’ – സ്മൃതി ഇറാനി

0

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി സെഹോറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തേയും സ്മൃതി ഇറാനി പരോക്ഷമായി വിമര്‍ശിച്ചു. ‘ബ്രിട്ടീഷുകാര്‍ വന്നു തിരിച്ചുപോയി. മുഗള്‍ സാമ്രാജ്യം അവസാനിച്ചു. പക്ഷേ ഞങ്ങള്‍ (സനാതന ധര്‍മ്മം) ഇപ്പോഴും ഇവിടെയുണ്ട്, നാളെയും ഇവിടെ തുടരും,’ സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല എന്നും അവര്‍ അവകാശപ്പെട്ടു.

ശ്രീരാമന്റെ പേര് ഉയര്‍ത്തി പിടിക്കുന്നവരും സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ശ്രീരാമന്‍ നിലവില്‍ ഇല്ല എന്ന വാദം തെളിയിക്കാന്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇനി വരാനിരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതം സംരക്ഷിക്കും എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം,’ അവര്‍ അവകാശപ്പെട്ടു.

അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധം ആ താരം..! മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന പറയുന്നു

0

ഇന്ത്യയാണ് ലോകകപ്പിന് വേദിയാവുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏകദിന ലോകകപ്പാണിത്. 2011ല്‍ ഇന്ത്യ വേദിയായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ ശക്തമായ താരനിരയെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും.

മികച്ച ടീം കരുത്ത് ഇന്ത്യക്കുണ്ട്. സാഹചര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ കിരീട സാധ്യതയുമേറെ. നിരവധി മാച്ച് വിന്നര്‍മാരെ ഇന്ത്യക്കൊപ്പം കാണാനാവും. അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമാണ് ഇന്ത്യയുടേതെന്ന് പറയാം. തട്ടകത്തിന്റെ ആനുകൂല്യവും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായി ഒപ്പമുണ്ട്. എന്നാല്‍ ഇത്തവണത്തെ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ മറ്റൊരു താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സൂപ്പര്‍ താരവുമായ സുരേഷ് റെയ്ന

2011ല്‍ സഹീര്‍ ഖാന്‍ ചെയ്തതുപോലെ ഇത്തവണ ചെയ്യാന്‍ സാധിക്കുന്നത് ശാര്‍ദ്ദുല്‍ താക്കൂറിനാണ്. ധോണി ഫൈനലില്‍ കളിച്ചതുപോലെയും യുവരാജ് ലോകകപ്പില്‍ ഉടനീളം തിളങ്ങിയതുപോലെയും ഇത്തവണ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കണം. ഓരോ താരങ്ങള്‍ക്കും ഓരോ സ്വഭാവമാണ്. ടീമിലെ താരങ്ങളെല്ലാം കൈകളുയര്‍ത്തി രാജ്യത്തിനായി പൊരുതാന്‍ തയ്യാറാവേണ്ട സമയമാണിത്’- സുരേഷ് റെയ്ന പറഞ്ഞു.

‘എല്ലാ പാര്‍ട്ടിക്കും സ്വീകാര്യനായ മമ്മൂക്കയെ ഞാന്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യുന്നു’ നടന്‍ ജഗദീഷ്.

0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമേഡിയന്‍ തുടങ്ങി എല്ലാ വേഷങ്ങളും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്.

യാത്ര നടത്തി അതെങ്ങനെ ആണെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞാല്‍ വോട്ട് ചെയ്യും എന്നായിരുന്നു അന്ന് ജഗദീഷ് പറഞ്ഞത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിട്ടുണ്ട്. തന്റെ പുതിയ സിനിമയായ തീപ്പൊരി ബെന്നിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് രാഷ്ട്രീയമുണ്ടോ എന്നതിനെ കുറിച്ചും രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നതിനെ കുറിച്ചും ജഗദീഷ് പ്രതികരിച്ചത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്. താന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെയാണെന്നും ജഗദീഷ് പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെയാണ്. എങ്ങനെയാണെന്ന് വെച്ചാല്‍ മമ്മൂക്കയുടെ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം ആദ്യം വീട്ടിലേക്ക് വരുന്ന ആളെ നന്നായി സല്‍ക്കരിക്കും. പിന്നീട് വരുന്ന ആളുകളെയും നന്നായി കാപ്പിയൊക്കെ കൊടുത്ത് ഫോട്ടോ ഒക്കെ എടുത്ത് പറഞ്ഞയക്കും.

എനിക്കിപ്പോള്‍ രാഷ്ട്രീയം ഇല്ല… ഉണ്ടായിരുന്നു. നൂറുശതമാനവും ഉപേക്ഷിച്ചു. ഉപേക്ഷിച്ചതിന് പ്രധാനപ്പെട്ട കാര്യം ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികള്‍ക്കും യോജിപ്പില്ലായിരുന്നു എന്നതാണ്.

ലോകകപ്പിന് മുന്‍പുളള ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളില്‍ സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ

0

സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിലായി സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ. വയാകോം 18 മീഡിയ കമ്പനി ബിസിസിഐ ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് മത്സരങ്ങള്‍ക്കുള്ള എക്‌സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങള്‍ നേടിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. വയാകോം 18ന്റെ കീഴിലുള്ളതാണ് ജിയോ സിനിമ.

മൂന്ന് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര. സെപ്റ്റംബര്‍ 22, 24, 27 തീയതികളിലാണ് മത്സരങ്ങള്‍. കളേഴ്‌സ് തമിഴ് (തമിഴ്), കളേഴ്‌സ് ബംഗ്ലാ സിനിമ (ബംഗാളി), കളേഴ്‌സ് കന്നഡ സിനിമ (കന്നഡ), കളേഴ്‌സ് സിനിപ്ലക്‌സ് സൂപ്പര്‍ഹിറ്റുകള്‍ (ഹിന്ദി), സ്‌പോര്‍ട്‌സ് 18 1 എസ്ഡി, സ്പോര്‍ട്‌സ് 18 1 എച്ച്ഡി എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

സൗദിയില്‍ സുല്‍ത്താന്റെ അരങ്ങേറ്റം..! ആറ് ഗോള്‍ വിജയവുമായി അല്‍ ഹിലാല്‍

0

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദി പ്രോ ലീഗില്‍ അരങ്ങേറ്റം കുറിച്ചു. അല്‍ ഹിലാലിനായി നെയ്മര്‍ വിജയവുമായാണ് കളം വിട്ടത്. അല്‍ റിയാദിനെതിരെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയിച്ചത്. ഈ വിജയയത്തോടെ ടീം പ്രോ ലീഗ് പോയിന്റ് ടേബിളില്‍
ഒന്നാം സ്ഥാനത്തെത്തി.

നെയ്മര്‍ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. 64ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ടായി താരം കളത്തിലിറങ്ങി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് അസിസ്റ്റിന് പുറമെ ഒരു പെനാള്‍ട്ടി വോണ്‍ ചെയ്യാനും നെയ്മറിന് സാധിച്ചു. ആദ്യ ഗോള്‍ കണ്ടെത്താന്‍ താരത്തിനായില്ല. 6 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍
16 പോയിന്റാണ് അല്‍ ഹിലാലിനുള്ളത്.

ബാങ്കുകളുടെ പേരില്‍ തട്ടിപ്പ്: യുഎഇയില്‍ സുരക്ഷാ മുന്നറിയിപ്പ്‌

0

അബുദബി: യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കിന്റെ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം ലഭിക്കുന്നത്. ബാങ്കുകളുടെ പേരില്‍ വ്യാജ നോട്ടീസും പ്രചരക്കുന്നുണ്ട്. തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. ഉപയോക്താക്കളുടെ ഫോണില്‍ ബാങ്കുകളുടെ പേരില്‍ സന്ദേശം ലഭിക്കും. ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ അവസാനിച്ചതായും തുടരണമെങ്കില്‍ തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാനും ആവശ്യപ്പെടും. സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും, എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായതായും അറിയച്ചാണ് സന്ദേശങ്ങള്‍ ലഭിക്കുക. ബാങ്കിന്റെ ഔദ്യോഗിക രേഖ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. നമ്പറില്‍ ബന്ധപ്പെടുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം പണം കവരുന്നതാണ് രീതി. ബാങ്കില്‍ നിന്നും എന്ന പേരില്‍ ലീഗല്‍ നോട്ടീസ് ഉപയോക്താക്കള്‍ക്ക് ലഭിച്ചതോടെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് രീതികള്‍ പുറത്തറിയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഇതിനു പുറമേ ബാങ്ക് പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോളുകളിലൂടെയും തട്ടിപ്പ് വ്യാപകുമാകുന്നുണ്ട്. ഇത്തരം ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അടുത്തിടെ തട്ടിപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കാണ് പണം നഷ്ടമായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഖേദം പ്രകടിപ്പിക്കില്ലെന്ന് അലന്‍സിയര്‍; ഇത്രക്ക് ചീപ്പാണോ ആര്‍ട്ടിസിറ്റ് ബേബി എന്ന് സോഷ്യല്‍ മീഡിയ

0

ചലച്ചിത്ര പുരസ്‌ക്കാര വിതരണ വേദിയില്‍ വെച്ച് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് നടന്‍ അലന്‍സിയര്‍. താന്‍ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും അലന്‍സിയര്‍ പ്രതികരിച്ചു. ആണ്‍കരുത്തുളള ശില്‍പമാണ് വേണ്ടതെന്നും പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്.

ഇതോടെ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും അടക്കം വലിയ വിമര്‍ശനമാണ് നടനെതിരെ ഉയരുന്നത്. അലന്‍സിയറിന്റെ പ്രതികരണം ഇങ്ങനെ : ” താന്‍ പറയുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് ബോധ്യമുളള എലൈറ്റ്ഡ് ആയ ഫെമിനിസ്റ്റുകള്‍ ആദ്യം കാരവന്‍ തുറന്ന് കൊടുത്ത് പാവം പെണ്‍കുട്ടികള്‍ക്ക് മൂത്രമൊഴിക്കാനുളള സൗജന്യം കാണിക്കട്ടെ. ഷൂട്ടിംഗ് സൈറ്റുകളില്‍ സ്ത്രീകള്‍ മാത്രമല്ല ആണുങ്ങളും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്”.

പെണ്‍പ്രതിമ പ്രലോഭിപ്പിക്കുന്നു എന്ന് അവിടെ പറഞ്ഞത് അത് വലിയ വേദിയാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ആരേയും ആക്ഷേപിച്ചിട്ടില്ല”. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട കാര്യവും ഇല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.

‘താന്‍ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. അമ്മ തന്ന വീട്ടിലാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. മുഴുവനും കിട്ടുന്നത് സ്ത്രീകള്‍ക്കാണ്. പുരുഷന് ഒരു നീതിയുമില്ല. തങ്ങള്‍ക്ക് തരുന്നത് 25000 രൂപയാണ്. പ്രത്യേക ജൂറി പരാമര്‍ശത്തിന് സ്വര്‍ണ പ്രതിമ തരണം എന്ന് പറഞ്ഞത് തെറ്റാണോ” എന്നും അലന്‍സിയര്‍ പറയുന്നു.

കപില്‍ ദേവിന് ശേഷം ഈ നേട്ടം സ്വന്തമാക്കി ജഡേജ ; ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയും ജഡ്ഡു !

0

ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.

ഹര്‍ഭജനും കുംബ്ലെയ്ക്കും ശേഷം 200 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സ്പിന്നര്‍ കൂടിയാണ് ജഡേജ. മാത്രമല്ല കപില്‍ ദേവിന് ശേഷം ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും ജഡേജ സ്വന്തമാക്കി.

തന്റെ 175-ാം ഏകദിന ഇന്നിങ്സിലാണ് ജഡേജ 200 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലെത്തുന്നത്. ബംഗ്ലാദേശ് താരം ഷമിം ഹുസൈനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജഡേജ തന്റെ 200-ാം വിക്കറ്റ് സ്വന്തമാക്കിയത്.

അനില്‍ കുംബ്ലെ (334), ജവഗല്‍ ശ്രീനാഥ് (315), അജിത് അഗാര്‍ക്കര്‍ (288), സഹീര്‍ ഖാന്‍ (269), ഹര്‍ഭജന്‍ സിങ് (265), കപില്‍ ദേവ് (253) എന്നിവരാണ് ഏകദിനത്തില്‍ 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ടത് 175 പേർ; 96 മൃതദേഹങ്ങൾക്ക് അവകാശികളില്ല

0

കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മണിപ്പൂരില്‍ നടന്ന കലാപത്തില്‍ 175 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മണിപ്പൂർ പൊലീസ്. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ ഇന്നുവരെയുള്ള കണക്കാണ് ഇത്. 33 പേരെ കാണാതായി. പലയിടങ്ങളിലായി 96 മൃതദേഹങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇംഫാലിലെ ആര്‍ഐഎംഎസ്, ജെഎന്‍ഐഎംഎസ് ഹോസ്പിറ്റലുകളിലായി 28ഉം 26ഉം മൃതദേഹങ്ങളാണ് അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ 42 മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

കലാപം തുടങ്ങി ഇതുവരെ 1138 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറയുന്നു. കലാപത്തില്‍ 4786 വീടുകൾ തീവച്ച് നശിപ്പിച്ചു. 254 പള്ളികളും 132 ക്ഷേത്രങ്ങളും തകർത്തു. പൊലീസിന് നഷ്ടപ്പെട്ട ആയുധങ്ങളില്‍ 1,359 തോക്കുകളും 15,050 വെടിക്കോപ്പുകളും കണ്ടെടുത്തതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐ കെ മുയ്വ വ്യക്തമാക്കി. കലാപ സമയത്ത് സംസ്ഥാനത്ത് ഉടനീളം 5,172 തീവെയ്പ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകൾ പറയുന്നു.

പാടുന്നതിനിടെ ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ചു; കുട്ടിക്ക് പരുക്ക്

0

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറു വയസുകാരിക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ഞായറാഴ്ച ആയിരുന്നു സംഭവം. ഫിൻസ ഐറിൻ എന്ന കുട്ടി വീട്ടിനുള്ളിൽ പാട്ട് പാടുന്നതിനിടെയാണ് മെെക്ക് പൊട്ടിത്തെറിച്ചത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകളുടെ കൈയില്‍ നിന്നാണ് മൈക്ക് പൊട്ടിത്തെറിച്ചത്. ചാർജ് ചെയ്തുകൊണ്ട് പാട്ട് പാടുന്നതിനിടയിൽ മൈക്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പുകയും ഉയർന്നു. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം.