Saturday, April 11, 2026
Home Blog Page 93

ഗൂഗിളില്‍ ട്രെന്‍ഡിംഗ് ആണ് ജോജുവിന്റെ ‘പണി’

0

ഗൂഗിളിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് ജോജി ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പണി. ജോജി തന്നെയാണ് ചിത്രത്തില്‍ നായകനായും എത്തിയത്.ഗൂഗിളില്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ രാജ്യത്ത് തന്നെ രണ്ടാമതായാണ് പണി ഇടം നേടിയിരിക്കുന്നത്.ജനുവരി പതിനാറ് മുതല്‍ സോണി ലിവില്‍ ആണ് പണി സ്ട്രീംമിംഗ് ആരംഭിച്ചത്.

സാഗര്‍ സൂര്യ,ജുനൈസ്,ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സാണ്ടര്‍,ബോബി കുര്യന്‍ സുജിത് ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ ആണ് പണിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.അഭിനയ ആണ് ജോജുവിന്റെ നായികയായി ചിത്രത്തില്‍ വേഷമിട്ടത്.നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു

വിജയ്ക്ക് ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണം

0

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിനെ ഇന്‍ഡ്യ സഖ്യത്തിലേക്ക് ക്ഷണിച്ച് തമിഴ്നാട് കോണ്‍ഗ്രസ്. രാജ്യത്തെ വിഘടന ശക്തികള്‍ക്കെതിരെ ഒന്നിച്ചു പോരാടാണമെന്ന് അടുത്തിടെ ഒരു പൊതുയോഗത്തില്‍ വിജയ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ തമിഴ്നാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തുഗൈ അഭ്യര്‍ത്ഥിച്ചത്.
വിജയ് തന്റെ പൊതുപ്രസംഗത്തില്‍ മതകീയമായ, ഹിന്ദുത്വ ശക്തികള്‍ക്കെതിരെ പ്രസംഗിച്ചിരുന്നു. അത്തരം ശക്തികള്‍ക്കെതിരെ ഇല്ലാതാക്കണമെന്നാണ് അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാകുകയാണ് വിജയ്ക്കും രാജ്യത്തിനും നല്ലത്. ഇന്‍ഡ്യയിലെ ഒരു പൗരനെന്ന നിലയിലുള്ള തന്റെ എളിയ അഭിപ്രായമാണിതെന്നുമാണ് സെല്‍വപെരുന്തുഗൈ പറഞ്ഞത്.

ടിവികെ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദബിക്ക് ഒന്നാംസ്ഥാനം

0

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അബുദബി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് അബുദബി ഒന്നാം സ്ഥാനത്ത് എത്തുന്നത്. നംബിയോയുടെ റിപ്പോര്‍ട്ട് പ്രകരമാണ് അബുദബിയുടെ നേട്ടം.
2025 ലും ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അബുദബി. 382 ആഗോള നഗരങ്ങളെ പിന്തള്ളിയാണ് അബുദബിയുടെ നേട്ടം. 2017 മുതല്‍ തുടര്‍ച്ചയായ ഒമ്പത് വര്‍ഷങ്ങളില്‍ അബുദബി ഒന്നാം സ്ഥാനത്താണ്. എമിറേറ്റിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവിത നിലവാരം ഉയര്‍ത്താനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് നേട്ടത്തിനു പിന്നില്‍.

ഓണ്‍ലൈന്‍ വിവരശേഖര സര്‍വ്വേ നടത്തുന്ന നംബിയോയുടെ റിപ്പോര്‍ട്ടിലാണ് അബുദബി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അബുദബി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കുന്ന സുരക്ഷയും പരിശോധനകളുമാണ് എമിറേറ്റിനെ സുരക്ഷിത നഗരമായി തീര്‍ക്കുന്നതെന്ന് അബുദബി പൊലീസ് അറിയിച്ചു. മികച്ച തൊഴില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയവയിലും മുന്നിലുള്ള യുഎഇയില്‍ നിയമനിര്‍വ്വഹണത്തില്‍ നടത്തുന്ന കൃത്യതയും നേട്ടങ്ങളെ എടുത്തു കാണിക്കുന്നു. ഓരോ വര്‍ഷവും എമിറേറ്റിലേക്ക് എത്തുന്ന ഇതര രാജ്യക്കാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.


ഷാരോണ്‍ വധം:ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

0

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മാവന് നിര്‍മ്മല കുമാരന് മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചു.

പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.

586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികള്‍ ഇല്ലാത്തൊരു കേസില്‍ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു. വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. 2022 ഒക്ടോബര്‍ 14 നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണ്‍ മരണപ്പെട്ടു.


ഗാസ വെടിനിര്‍ത്തല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച് ഖത്തര്‍

0

ഗാസ യുദ്ധം താത്കാലികമായി അവസാനിപ്പിച്ചതില്‍ ഖത്തര്‍ വഹിച്ചത് സുപ്രധാന പങ്കാളിത്തം.മധ്യസ്ഥ ചര്‍ച്ചകളില്‍ ഖത്തര്‍ നിര്‍ണ്ണായക പങ്കാളിത്തം വഹിച്ചെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടങ്ങള്‍ സംബന്ധിച്ചും ഖത്ത്റിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കും.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ഗാസയില്‍ വെടിനിര്‍ത്തിലിന് ധാരണയായത്.അമേരിക്ക ഈജിപ്ത് ഖത്തര്‍ എന്നി രാജ്യങ്ങള്‍ ആണ് മധ്യസ്ഥശ്രമങ്ങള്‍ നടത്തിയത്.ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.ഹമാസിനും ഇസ്രയേലിനും ഇടയില്‍ ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ഭിന്നതപോലും പരിഹരിച്ചാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയത്.

വെടിനിര്‍ത്തല്‍ ധാരണ രൂപപ്പെടുത്തുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നന്ദി പറഞ്ഞു.സമാധാനം നിലനിര്‍ത്തുന്നതിന് ഖത്തറിന്റെ ഭാഗത്ത് നിന്നും ഇനിയും ശ്രമങ്ങള്‍ ഉണ്ടാകണം എന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടം സംബന്ധിച്ചാണ് നിലവില്‍ ധാരണ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.രണ്ടുംമൂന്നൂം ഘട്ടങ്ങള്‍ സംബന്ധിച്ച് ഖത്തറിന്റെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കും.യുദ്ധം അവസാനിപ്പിച്ച് ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണം എന്നതാണ് ഹമാസിന്റെ ആവശ്യം.ഇതടക്കം സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ആണ് ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത്.ഗാസയുടെ നിയന്ത്രണം സംബന്ധിച്ചും വരും ഘട്ടങ്ങളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക.

തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി

0

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി.മൂന്ന് ബന്ദികള്‍ക്ക് ഹമാസും മോചനം നല്‍കി.ഗാസയിലേക്ക് കൂടുതല്‍ സഹായവും എത്തിത്തുടങ്ങി.ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ആണ് തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കിയത്.സ്ത്രീകളും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരും ആണ് മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 1890 തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക.ഹമാസ് മോചിപ്പിക്കുന്ന ഓരോ ബന്ദിക്കും പകരമായി മുപ്പത് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കും.

ഈ ആഴ്ച നാല് ബന്ദികളെകൂടി ഹമാസ് മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ആഴ്ച്ചയില്‍ മൂന്ന് ബന്ദികളെ വീതം മോചിപ്പിക്കുന്നതിന് ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മൂന്ന് ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കിയിരുന്നു.വെടിനിര്‍ത്തലിന്റെ ഒന്നാംദിനം 630 ട്രക്കുകളില്‍ ഗാസയിലേക്ക് സഹായം എത്തി.ഭക്ഷ്യവസ്തുക്കളും മരുന്നും അടക്കമുള്ളവയാണ് എത്തിച്ച് നല്‍കുന്നത്.ഗാസയുടെ പ്രധാന തെരുവുകളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി.ഇവിടെ പ്രാദേശിക സുരക്ഷാ സേനയെ വിന്യസിച്ചതായി ഗാസ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.യുദ്ധംഭയന്ന് പലായനം ചെയ്ത പലസത്‌നീകള്‍ സ്വദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വെടിനിര്‍ത്തല്‍

സെയ്ഫ് അലി ഖാനെ ആക്രമിച്ചത് ബംഗ്ലാദേശ് പൗരന്‍ എന്ന് പൊലീസ്

0

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് മുംബൈ പൊലീസ്.വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രതി ഇന്ത്യയില്‍ കഴിഞ്ഞെതെന്നും പൊലീസ് അറിയിച്ചു.മുഹമ്മദ് ഷെരീഫുള്‍ എന്നാണ് പ്രതിയുടെ പേര്. ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യം നടത്തിയത് എന്തിനാണെന്ന് മുഹമ്മദ് ഷെരീഫുള്‍ വ്യക്തമാക്കിയിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.അഞ്ച് മാസം മുന്‍പാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്.

യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നു

0

യുഎഇയില്‍ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തുന്നു. കുറഞ്ഞ താപനില വീണ്ടും അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ
എത്തി. രാജ്യത്ത് മഴയും രേഖപ്പെടുത്തി.റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 3.8 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.വരും ദിവസങ്ങളിലും യുഎഇയില്‍ തണുപ്പ് തുടരും. കുറഞ്ഞ താപനില അഞ്ചിനും പത്ത ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. കൂടിയ താപനില ഇരുപത്തിയൊന്നിനും ഇരുപത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

റാസല്‍ഖൈമയുടെ ചില ഭാഗങ്ങളില്‍ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഫുജൈറ റാസല്‍ഖൈമ എമിറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.കാറ്റിന്റെ വേഗതയിലും വര്‍ദ്ധന രേഖപ്പെടുത്തിയേക്കും.

ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു

0

ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.പ്രാദേശികസമയം 11.15-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന്.


വെടിനിര്‍ത്തല്‍ മൂന്ന് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.സാങ്കേതിക കാരണങ്ങളാലാണ് ബന്ദികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വൈകിയതെന്ന് ഹമാസ് വിശദീകരിച്ചു.ദോഹയില്‍ രൂപപ്പെട്ട ധാരണപ്രകാരം പ്രാദേശികസമയം രാവിലെ എട്ടരയ്ക്ക് ആയിരുന്നു വെടിനിര്‍ത്തല്‍ തുടങ്ങേണ്ടിയിരുന്നത്.ഇതിന് ശേഷവും ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം തുടരുന്നു.പത്ത് പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന ജനുവരി 31 മുതല്‍

0

ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന ജനുവരി മുപ്പത്തിയൊന്നിന് പ്രാബല്യത്തില്‍ വരും.തിരക്കേറിയ സമയങ്ങളില്‍ ആറ് ദിര്‍ഹമായിട്ടാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.ഞായറാഴ്ചകളില്‍ നാല് ദിര്‍ഹമായിരിക്കും നിരക്ക്.സാധാരണദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമായിരിക്കും സാലിക്ക് നിരക്ക്.രാവിലെ പത്ത് മുതല്‍ നാല് വരെയും വൈകിട്ട് എട്ട് മുതല്‍ രാത്രി ഒരു മണി വരെയും നാല് ദിര്‍ഹവും സാലിക്ക് നിരക്ക് ഈടാക്കും.രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ സാലിക്ക് നിരക്ക് ഈടാക്കില്ല.

പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളില്‍ നാല് ദിര്‍ഹം ആണ് നിരക്ക്. രാത്രി ഒരുമണി മുതല്‍ രാവിലെ ആറ് വരെ ടോള്‍ നല്‍കേണ്ടതില്ല.റമദാന്‍ മാസം നിരക്ക് ഈടാക്കുന്ന സമയക്രമത്തില്‍ മാറ്റമുണ്ടാകും എന്നും സാലിക്ക് കമ്പനി അറിയിച്ചു.റമദാനില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും ആറ് ദിര്‍ഹം ഈടാക്കുക.രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി രണ്ട് മണിവരെയും നാല് ദിര്‍ഹവും നിരക്ക് ഈടാക്കും.രാത്രി രണ്ട് മുതല്‍ല രാവിലെ ഏഴ് വരെ സൗജന്യമായി ടോള്‍ഗേറ്റ് കടക്കാം.ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി രണ്ട് മണി വരെ നാല് ദിര്‍ഹം ആയിരിക്കും നിരക്ക്. രാത്രി രണ്ട് മുതല്‍ രാവിലെ ഏഴ് വരെ നിരക്കിടാക്കില്ല.റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് സാലിക്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതെന്ന്് കമ്പനി അറിയിച്ചു.