Thursday, April 9, 2026
Home Blog Page 64

ദുബൈയില്‍ സ്‌കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു

0

ദുബൈയില്‍ മലയാളി യുവാവ് സ്‌കൂബ ഡൈവിംഗിനിടെ ശ്വാസംകിട്ടാതെ മരിച്ചു.തൃശൂര്‍ സ്വദേശി ഐസക് പോള്‍ ആണ് മരിച്ചത്.അപകടത്തില്‍പ്പെട്ട സഹോദരന് പരുക്കേറ്റു.ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ദുബൈ ജുമൈറയിലാണ് തൃശൂര്‍ വേലൂര്‍ സ്വദേശി അപകടത്തില്‍പ്പെട്ടത്.ഭാര്യ രേഷ്മയ്ക്കും സഹോദരന്‍ ഐവിനും ഒപ്പം സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടയില്‍ ആണ് അപകടം.വെള്ളത്തിനിടയില്‍ വെച്ച് ശ്വാസംകിട്ടാതാവുകയും ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐസക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ദുബൈയില്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ഇരുപത്തിയൊന്‍പതുകാരനായ ഐസക്ക്.അഞ്ച് വര്‍ഷത്തിലധികമായി ഐസക് യുഎഇയില്‍ ഉണ്ട്.അപകടം സംബന്ധിച്ച് ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവര്‍ ഡൈവിംഗിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.ഐസക്കിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ദുക്കള്‍.

കേരളത്തില്‍ 3 കോവിഡ് മരണം

0

കേരളത്തില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി.സംസ്ഥാനത്ത് സജീവ കോവിഡ് കേസുകള്‍ 1950-ആയി ഉയര്‍ന്നു.ഇന്ത്യയില്‍ കോവിഡ് സജീവ കേസുകള്‍ ആറായിരം കടന്നു.

കേരളത്തില്‍ മൂന്ന് പുരുഷന്‍മരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.കര്‍ണ്ണാടകയില്‍ രണ്ടും തമിഴ്‌നാട്ടില്‍ ഒന്നും കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ ഇന്ന് 144 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്ത്യയില്‍ ആകെ 378 കേസുകളും സ്ഥിരീകരിച്ചു.രാജ്യത്ത് 6133 ആണ് സജീവ കോവിഡ് കേസുകള്‍..ഗൂജറാത്തില്‍ 105 പേര്‍ക്കും പശ്ചിമബംഗാളില്‍ 71 പേര്‍ക്കും പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

സജീവ കേസുകളുടെ എണ്ണത്തില്‍ ഗുജറാത്ത് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.822 സജീവ കേസുകള്‍ ആണ് ഗുജറാത്തില്‍ ഉളത്.ദില്ലിയില്‍ 686 ആക്ടീവ് കേസുകളും പശ്ചിമബംഗാളില്‍ 693 കേസുകളും ഉണ്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

സൗജന്യപാര്‍ക്കിംഗ് പ്രഖ്യാപിച്ച് അബുദബി:ടോള്‍ നിരക്കും ഈടക്കില്ല

0

അബുദബിയില്‍ സൗജന്യപാര്‍ക്കിംഗ് പ്രഖ്യാപിച്ചു.പൊതുബസുകളും എമിറേറ്റില്‍ അധിക സര്‍വ്വീസ് നടത്തും. ബലിപെരുന്നാള്‍ അവധിയുടെ ഭാഗമായാണ് തീരുമാനം.പെരുന്നാള്‍ അവധി പ്രമാണിച്ച് ദര്‍ബ് ടോള്‍ ഗേറ്റുകളും, മവാഖിഫിന്റെ പൊതു പാര്‍ക്കിംഗ് സേവനങ്ങളും സൗജന്യമായിരിക്കുമെന്ന് അബുദബി മൊബിലിറ്റി അറിയിച്ചു. നാളെ മുതല്‍ ഞായറാഴ്ച വരെയാണ് പാര്‍ക്കിംഗും ടോളും സൗജന്യമായിരിക്കുക. തിങ്കളാഴ്ച മുതല്‍ വീണ്ടും നിരക്ക് ഈടാക്കി തുടങ്ങുമെന്നും അബുദബി മൊബിലിറ്റി അറിയിച്ചു. അവധി ദിനങ്ങളില്‍ പൊതു ബസുകള്‍ പ്രദേശിക റൂട്ടുകളില്‍ അധിക സര്‍വ്വീസ് നടത്തുമെന്ന് അബുദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യം യാത്രക്കാരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ അധിക സയമങ്ങളില്‍ സര്‍വ്വീസ് നടത്തും.

അബുദബി ലിങ്ക് ഓണ്‍ ഡിമാന്‍ഡ് ബസ് സര്‍വ്വീസ് രാവിലെ ആറ് മുതല്‍ രാത്രി 11 വരെ പതിവ് സര്‍വ്വീസ് നടത്തും. എക്‌സ്പ്രസ് ബസ് സര്‍വ്വീസ് രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി വരെ ലഭ്യമാകും. കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ അവധി ദിനങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ 24 മണിക്കൂറും തുടരുമെന്നൂം അബുദബി മൊബിലിറ്റി അറിയിച്ചു.

ഏഴ് മരണം:ഇന്ത്യയില്‍ കോവിഡ് മരണങ്ങളില്‍ വര്‍ദ്ധന

0

ഇന്ത്യയില്‍ ഏഴ് കോവിഡ് മരണങ്ങള്‍ കൂടി.മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ മരണങ്ങള്‍.കേരളത്തില്‍ 114 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ മൂന്നും ദില്ലിയിലും കര്‍ണ്ണാടകയിലും രണ്ടുംവീതവും മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് ആക്ടീവ് കോവിഡ് കേസുകള്‍ 4866 ആയി ഉയര്‍ന്നു.ഇന്ന് 564 പേര്‍ക്കാണ് കോവിഡ് ബാധസ്ഥിരീകരിച്ചിരിക്കുന്നത്.കര്‍ണ്ണാടകയില്‍ 114 പേര്‍ക്കും പശ്ചിമബംഗാളില്‍ 106 പേര്‍ക്കും ദില്ലിയില്‍ 105 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു.

പശ്ചിമ ബംഗാള്‍ കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.പശ്ചിമബംഗാളില്‍ സജീവ കേസുകള്‍ 538-ആയി ഉയര്‍ന്നു.കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മോക്ഡ്രില്‍ നടത്തുന്നതിന് കേന്ദ്രആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗവ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക,ഓക്‌സിജന്‍ വിതരണവും വെന്റിലേറ്റര്‍ സംവിധാനവും ഉറപ്പാക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎസ്

അമേരിക്കയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ട്രംപ് ഭരണകൂടം. പന്ത്രണ്ട് രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണം തിങ്കളാഴ്ച പ്രാബല്യത്തിലാകും.അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, ചാഡ്, കോംങ്കോ, ഇക്വിറ്റോറിയല്‍ ഗിനിയ ,ഹെയ്തി, എറിത്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് യുഎസ് വിലക്കേര്‍പ്പെടുത്തിയത. രാജ്യത്തിന്റെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. നടപടി അനിവാര്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു.

ക്യൂബ 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തി. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി-1, ബി-2, ബി-1/ബി-2, എഫ്,എം,ജെ എന്നീ വീസകളായിരിക്കും 7 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നിഷേധിക്കുക. 2017ലും സമാനമായ രീതിയില്‍ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊളറാഡോയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിവരം.

അറഫയില്‍ സംഗമിച്ച് തീര്‍ത്ഥാടക ലക്ഷങ്ങള്‍

0

അറഫയില്‍ സംഗമിച്ച് തീര്‍ത്ഥാടക ലക്ഷങ്ങള്‍.കനത്ത സുരക്ഷയിലാണ് ഇത്തവണ അറഫ സംഗമം.നാളെയാണ് ഗള്‍ഫില്‍ ബലിപെരുന്നാള്‍.വിശുദ്ധഹജ്ജിലെ ഏറ്റവും സുപ്രധാനചടങ്ങാണ് അറഫയിലെ മഹാസംഗമം.അറഫ സംഗമത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഹജ്ജ് പൂര്‍ണ്ണമാകില്ല എന്നാണ് വിശ്വാസം.നമീറപള്ളിയിലെ പ്രഭാഷണത്തോട് കൂടിയാണ് അറഫസംഗമത്തിന് തുടക്കമായത്.പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ആണ് ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുന്നത്.പൂലര്‍ച്ചെ മുതല്‍ തന്നെ മിനായില്‍ നിന്നും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് എത്തിത്തുടങ്ങിയിരുന്നു.മിനയാല്‍ നിന്നും പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫാ മൈതാനിയിലേക്ക് മെട്രോയിലും ബസിലും ആണ് തീര്‍ത്ഥടകരെ എത്തിച്ചത്.ഫീല്‍ഡ് ആശുപത്രി അടക്കം വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ അറഫ സംഗമത്തിന് സൗദി ഭരണകൂടം ഒരുക്കിയത്.

ഇന്ന് മുസ്ദലിഫയില്‍ തങ്ങുന്ന ഹാജിമാര്‍ നാളെ പുലര്‍ച്ചയോടെ മിനായിലേക്ക് നീങ്ങിത്തുടങ്ങും.സാത്താന്റെ പ്രതീക്ഷമായ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാകും മുസ്ദലിഫയില്‍ നിന്നുള്ള മടക്കം.നാളെ മിനായില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ കല്ലേറ് കര്‍മ്മം,ബലിയറുക്കല്‍,തവമുണ്ഡനം തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.ഇത്തവണ കടുത്ത ചൂടിലാണ് ഹജ്ജ് പുരോഗമിക്കുന്നത്.തീര്‍ത്ഥാടകര്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഗാസ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീണ്ടും വീറ്റോ ചെയ്ത് അമേരിക്ക.പ്രമേയത്തില്‍ ഹമാസിനെ തള്ളിപ്പറയുന്നില്ലെന്ന് ആരോപിച്ചാണ് അമേരിക്കയുടെ നടപടി.അടുത്തയാഴ്ച യു.എന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരും എന്ന് പല്‌സീന്‍ അറിയിച്ചു.

ഗാസയില്‍ സ്ഥിരവെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നും ഗാസയുടെ എല്ലാം പ്രദേശങ്ങളിലും തടസ്സങ്ങളില്ലാതെ സഹായം എത്തിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്.രണ്ട് ദശലക്ഷത്തിലധികം വരുന്ന ഗാസയിലെ ജനവിഭാഗം കടുത്ത മാനുഷികപ്രതിസന്ധി നേരിടുകയാണെന്നും പ്രമേയം വ്യക്തമാക്കി.രക്ഷാസമിതിയിലെ പതിനഞ്ച് അംഗങ്ങരാജ്യങ്ങളിലും പതിനാലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ അമേരിക്കന്‍ വീറ്റോ ചെയ്തു.

ഹമാസിനെ അപലപിക്കാത്തതും ഹമാസ് ആയുധം താഴെ വെയ്ക്കണം എന്ന് പറയാത്തതുമായ ഒരു നടപടിക്കും അമേരിക്കന്‍ പിന്തുണ നല്‍കില്ലെന്ന് യു.എസ് അംബാസഡര്‍ ദോറോത്തി ഷിയ പറഞ്ഞു.ഹമാസിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറായിട്ടില്ല.യു.എസും യുകെയും യൂറോപ്യന്‍ യൂണിയനും ഹമാസിനെ ഭീകരസംഘടനയായിട്ടാണ് കാണുന്നത് എന്നും ദൊറോത്തി ഷിയ പറഞ്ഞു.ഗാസയില്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഇസ്രയേലും തള്ളി.

ഏകീകൃത ജിസിസി വീസ ഈ വര്‍ഷം നടപ്പാക്കിയേക്കും

0

ഏകീകൃത ജിസിസി വീസ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നേക്കും.ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി വ്യക്തമാക്കി

ഒരൊറ്റ വീസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ജിസിസി വീസ യാഥാര്‍ത്ഥ്യമാവുകയാണ്.ഈ വര്‍ഷം അവസാനത്തോട് കൂടി ഏകീകൃത വീസ നടപ്പാക്കാന്‍ കഴിയുമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ അല്‍ബുദൈവിയാണ് വ്യക്തമാക്കിയത്.ജിസിസി അംഗരാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.ഏകീകൃത സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും എന്നും ജിസിസി സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

യൂറോപ്യന്‍ ഷെങ്കന്‍ വീസയ്ക്ക് സമാനമായ ഏകീകൃത സംവിധാനം ആണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരുക്കുന്നത്.2023 ഡിസംബറില്‍ ആണ് ജിസിസിയുടെ സുപ്രീംകൗണ്‍സില്‍ ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്.വീസ നടപ്പാക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെ വിനോദസഞ്ചാര രംഗം കൂടുതല്‍ കരുത്തുറ്റതാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാര്‍ജയില്‍ ജൂണ്‍ ആറ് മുതല്‍ എട്ട് വരെ സൗജന്യ പാര്‍ക്കിംഗ്‌

0

ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി. ബലിപെരുന്നാള്‍ അവധി ദിനങ്ങളുടെ ഭാഗമായാണ് പാര്‍ക്കിംഗഹ് സൗജന്യമായി ലഭിക്കുക. ജൂണ്‍ ആറ് മുതല്‍ എട്ട് വരെ മൂന്ന് ദിവസാണ് സൗജന്യ പാര്‍ക്കിംഗ്.

ജൂണ്‍ ആറ്, ഏഴ്, എട്ട് തിയതികളിലാണ് ഷാര്‍ജ മുനിസിപ്പാലിറ്റി സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചത്. ബലിപെരുന്നാള്‍ അവധി ദിനങ്ങളുടെ ഭാഗമായാണ് സൗജന്യ പാര്‍ക്കിംഗ് ലഭിക്കുക. ജൂണ്‍ ഒമ്പത് തിങ്കളാഴ്ച മുതല്‍ പാര്‍ക്കിംഗിന് പണം ഈടാക്കി തുടങ്ങും. ആഴ്ചയില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകളിലും നീല നിറത്തിലുള്ള പാര്‍ക്കിംഗ് സോണുകളിലും സൗജന്യ പാര്‍ക്കിംഗ് ലഭിക്കില്ല. മറ്റ് പൊതുപാര്‍ക്കിംഗുകള്‍ സൗജന്യമായിരിക്കും. പൊതു സ്ഥലങ്ങളില്‍ റോഡുകളില്‍ തടസ്സം സൃഷ്ടിച്ചും കാല്‍നടയാത്ര മുടക്കിയുമുള്ള പാര്‍ക്കിംഗ് നടത്തരുതെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ഈടാക്കും. ദുബൈയും ബലിപെരുന്നാള്‍ അവധി ദിനത്തില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ടോളുകള്‍ നിലവിലെ രീതിയിലുള്ള നിരക്കുകള്‍ ഈടാക്കും.

രോഗ്യവ്യാപനം:ഇന്ത്യയില്‍ ഏഴ് കോവിഡ് മരണങ്ങള്‍ കൂടി

0

ഇന്ത്യയില്‍ ഏഴ് കോവിഡ് മരണങ്ങള്‍ കൂടി.മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ മരണങ്ങള്‍.രാജ്യത്ത് 276 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ നാലും ദില്ലി ഗോവ തമിഴ് നാട് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും ആണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.4302 ആക്ടീവ് കോവിഡ് കേസുകള്‍ ആണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്.ആക്ടീവ് കേസുകളില്‍ കേരളം ആണ് ഒന്നാം സ്ഥാനത്ത.1373 കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ നാല്‍പ്പത്തിമൂന്ന് പേര്‍ക്കാണ് കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പുതിയ കേസുകളുടെ എണ്ണത്തില്‍ ദില്ലിയും ഗുജറാത്തും ആണ് മുന്നില്‍.രണ്ടിടത്തും അറുപത്തിനാല് പുതിയ കേസുകള്‍ വീതം ആണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ അറുപത്തിമൂന്ന് പേര്‍ക്കും പശ്ചിമബംഗാളില്‍ അറുപത് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സൂക്ഷമനിരീക്ഷണം ശക്തമാക്കി.പ്രായമായര്‍,പ്രമേഹ രോഗികള്‍,അമിതരക്ത സമ്മര്‍ദ്ദം ഉള്ളവര്‍,ആസ്തമ രോഗികള്‍ എന്നിവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.