Friday, April 10, 2026
Home Blog Page 220

കേരളത്തിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; കാസർ​കോഡ് നേത്രാവതി എക്‌സ്‌പ്രസിന്റെ ചില്ല് തകർന്നു

0

കാസര്‍കോഡ് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍വെച്ചാണ് നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് ആണ് സംഭവം. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മംഗളൂരുവിൽ നിന്നെത്തിയ റെയിൽവേ സംരക്ഷണ സേനയും കുമ്പള പൊലീസും പരിശോധന നടത്തി.

സംസ്ഥാനത്ത് കുറച്ച് നാളുകളായി ട്രെയിനിന് നേരെ സമാനരീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിനാലിന് ഏറനാട് എക്‌സ്‌‌‌പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് പതിനാറിന് കണ്ണൂരിൽ വന്ദേഭാരത് എക്സ്‌പ്രസിന് നേരെയും ആക്രമണമുണ്ടായി.

ഡോക്ടറുടെ ലൈംഗികാതിക്രമം: വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പോലീസ്

0

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടറിൽനിന്ന്‌ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിൽ വനിതാ ഡോക്ടർ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്ന് പൊലീസ്. ഹൗസ് സർജൻസിക്കിടെ 2019-ൽ നടന്ന സംഭവത്തിൽ ഇ-മെയിൽ വഴിയായിരുന്നു വനിതാ ഡോക്ടർ പരാതി നൽകിയത്. ഈ ഇ-മെയിൽ ആണ് ആശുപത്രി സൂപ്രണ്ട് പോലീസിന് കൈമാറിയത്. എന്നാൽ ഇതിൽ പോലീസ് കേസെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ പ്രശ്നം ഉണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവം പരിശോധിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ആരോപണ വിധേയനായ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്.

‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല’ – രോഹിത് ശര്‍മ

0

ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെ നേരിടുന്നതിന് മുന്‍പ് ടീം ഇന്ത്യയുടെ നയം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ‘ഏഷ്യാ കപ്പ് ഇന്ത്യക്ക് ലോകകപ്പിനു മുന്‍പുള്ള ഫിറ്റ്‌നസ് ടെസ്റ്റല്ല, ഏഷ്യാ കപ്പിനെ ചെറുതായി കാണുന്നില്ല ഇത് വലിയ ടൂര്‍ണമെന്റ് ആണ്, കളിക്കുന്ന 6 ഏഷ്യന്‍ ടീമും ശക്തരാണ്. അത് കൊണ്ട് ഒരു തരത്തിലും ഫിറ്റ്‌നസ് പരീക്ഷിക്കാനുള്ള വേദിയാകില്ല ഇത്’

മുന്‍ കാലങ്ങളില്‍ ഏഷ്യാ കപ്പിന് വളരെയധികം ചരിത്രമുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റും ക്യാമ്പും ബംഗളൂരുവില്‍ കഴിഞ്ഞു. ഈ ടൂര്‍ണമെന്റില്‍ നമുക്കെന്ത് നേടാനാവുമെന്ന് കാണാം എന്നും രോഹിത് വ്യക്തമാക്കി.

സൗര്യദൗത്യത്തിന് വി‍ജയത്തുടക്കം; ആദിത്യ L1 വിക്ഷേപിച്ചു, ഉപഗ്രഹം ലഗ്രാഞ്ച് പോയന്റിലേക്കുള്ള യാത്രയിൽ

0

സ‍ൂര്യനെ അടുത്തറിയാൻ ഇന്ത്യയുടെ അഭിമാനമായി മാറാൻ ആദിത്യ പുറപ്പെട്ടു. പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി – എക്സ്എൽസി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യം കുതിച്ചുയർന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.

വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ച് ആദിത്യ വേർപെട്ടു. 125 ദിവസത്തിനിടെയിൽ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയാണ് ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1). 5 വര്‍ഷവും 8 മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാകും ഉപ​ഗ്രഹത്തിന്റെ സഞ്ചാരം.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പരിശോധിക്കും.

വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്യുഐടി) , ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ്ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്.

ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തി; ഭർത്താവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ

0

രാജസ്ഥാനില്‍ 21-വയസുള്ള ഗോത്രവര്‍ഗ വിഭാഗക്കാരിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി നടത്തി. പ്രതാപ്ഗഡ് നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതി സഹായം അഭ്യര്‍ഥിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവാണ് ക്രൂരത കാട്ടിയത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തി. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ അവരെ ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് രാജസ്ഥാന്‍ ഡി.ജി.പി. ഉമേഷ് മിശ്ര പറഞ്ഞു.

സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് പിടികൂടാനെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പരിക്കേറ്റ പ്രതികള്‍ നിലവില്‍ ചികിത്സയിലാണ്. ഏഴുപേരെ നിലവില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി ആറ് സംഘങ്ങള്‍ പോലീസ് രൂപീകരിച്ചിട്ടുണ്ട്. വര്‍ഗീയ കലാപം നടക്കുന്ന മണിപ്പൂരില്‍ യുവതികളെ നഗ്നകളാക്കി നടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നുള്ള സംഭവം.

സൂര്യ ദൗത്യവും വിജയം..!! ആദിത്യ L1 ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടങ്ങി

0

ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.

ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് പറഞ്ഞു.ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തുകയും, ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.

0

സംസ്ഥാനത്ത് മഴ തുടരുന്നു. ഒരു ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. നേരത്തെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ ചൊവ്വാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങൾ ഇടവിട്ട തോതിൽ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളിയാഴ്ച രാത്രി ശക്തമായ മഴ ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോരമേഖലയിൽ കനത്തമഴ. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മണിയാർ, മൂഴിയാർ ഡാമുകൾ തുറന്നു. വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലുണ്ടായി എന്നാണ് സൂചന. ഇതേത്തുടർന്ന് അധികജലം ഒഴുകിയെത്തിയതോടെയാണ് ഡാം തുറന്നത്.

പ്രതിപക്ഷ മഹാസഖ്യം ഏകോപനസമിതിയെ പ്രഖ്യാപിച്ചു; സീറ്റ് വിഭജന ചർച്ചകൾ ഉടൻ

0

പ്രതിപക്ഷ സഖ്യം ‘ഇന്‍ഡ്യ’യെ നയിക്കുന്ന 13 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചു. ഘടകകക്ഷികളിൽനിന്ന് കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന്‍ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് സമിതിയിലുള്ളത്.

നിലവില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഏകോപന സമിതിയില്ല. സിപിഐഎം പ്രതിനിധിയും ഏകോപന സമിതിയിലില്ല. സി പി ഐ എം പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ പരസ്പര ധാരണയോടേയും സഹകരണത്തോടെയും പൂര്‍ത്തിയാക്കുമെന്നും ഇന്ത്യ മുന്നണി അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കണമെന്ന പ്രമേയവും സഖ്യം പാസാക്കി. സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അവർ അറിയിച്ചു.

‘ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ’ (ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. മുന്നണി കണ്‍വീനര്‍ പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടാവുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആകാൻ സാധ്യത ഉണ്ട്.

ലോഗോ സംബന്ധിച്ച് ചില കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ലോഗോ പ്രകാശനം മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ചെറുപാര്‍ട്ടികള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാനാണ് സഖ്യത്തിന്റെ തീരുമാനം. ഇതിനായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, മീഡിയ മാനേജ്മെന്റ് തുടങ്ങിയ സമിതികളില്‍ ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തും. “വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ ക്രമീകരണങ്ങൾ ഉടനടി ആരംഭിക്കുകയും സഹകരണ മനോഭാവത്തിൽ എത്രയും വേഗം അവസാനിപ്പിക്കുകയും ചെയ്യും” പ്രമേയത്തിൽ വ്യക്തമാക്കുന്നു.

മെസ്സി തന്നെ നയിക്കും…! അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമായി

0

ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ 32 അംഗ ടീമിനെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. ഇക്വഡോറിനും ബൊളീവിയയ്ക്കുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയെ ലയണൽ മെസ്സി നയിക്കും

ഈ മാസം 7ന് സ്വന്തം നാട്ടിൽ ഇക്വഡോറിനെ നേരിടുന്ന അർജന്റീന 12ന് ബൊളീവിയയെ അവരുടെ മൈതാനത്ത് നേരിടും.ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ , നിക്കോളാസ് ഒട്ടാമെന്റി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇടം നേടിയപ്പാള്‍ ഡിബാല പരിക്കുമൂലം ടീമിലില്ല.

നെയാദി നാളെ മടങ്ങില്ല: മടക്കയാത്ര മാറ്റിയെന്ന് നാസ

0

യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മടക്കയാത്ര മാറ്റിവെച്ചതെന്ന് നാസ അറിയിച്ചു. പുതിയ തീയതി നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

നാളെ വൈകിട്ട് 5.5-ന് ബഹിരാകാശനിലയത്തില്‍ നിന്നും നെയാദിയും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങും എന്നായിരുന്നു നാസയുടെ ആദ്യ അറിയിപ്പ്. എന്നാല്‍ നാളത്തെ മടക്കയാത്ര മാറ്റിവെച്ചതായി നാസയും സ്‌പെയ്‌സ് എക്‌സും അറിയിച്ചു. നെയാദിയും സംഘവും വന്നിറങ്ങുന്ന ഫ്‌ളോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് യാത്ര മാറ്റിവെച്ചത്. ഭൂമിയിലേക്ക് മടങ്ങുന്നതിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും നെയാദി അടങ്ങുന്ന ക്രൂ സിക്‌സ് പൂര്‍ത്തിയാക്കിയിരുന്നു.സംഘത്തിന് ബഹിരകാശ നിലയത്തില്‍ പുതിയതായി പുതിയതായി എത്തിയ സംഘം യാത്രയയപ്പ് നല്‍കി.

തനിക്കും തന്റെ മേഖലയ്ക്കും അതിശയകരമായ അനുഭവങ്ങള്‍ ആണ് രാജ്യാന്തരബഹിരാകശ നിലയം സമ്മാനിച്ചതെന്ന് നെയാദി പറഞ്ഞു. നിലയത്തിലെ മറ്റ് അന്തേവാശികള്‍ കുടുംബാംഗങ്ങളെപ്പോലെയായിരുന്നുവെന്നും നെയാദി പറഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച അറബ് വംശജന്‍ എന്ന റെക്കോര്‍ഡുമായാണ് നെയാദി ഭൂമിയിലേക്ക് മടങ്ങുന്നത്.